Connect with us
48 birthday
top banner (1)

Delhi

അരവിന്ദ് കെജ്‍രിവാൾ അറസ്റ്റിൽ

Avatar

Published

on

ന്യൂഡൽഹി: വിവാദ മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ ഇഡി സംഘം കൊണ്ടുപോകും. ഒരു മണിക്കൂർ നേരം ഇഡി സംഘം കെജ്രിവാളിന്റെ വസതിയിൽ വച്ച് ചോദ്യം ചെയ്തു. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിമര്‍ശിച്ച ആം ആദ്മി പാര്‍ട്ടി, അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി. കെജ്രിവാളിന്റെ വസതിക്ക് പുറത്ത് എഎപി പ്രവര്‍ത്തകര്‍ വൻ പ്രതിഷേധം തുടരുന്നതിനിടെയാണ്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ഡൽഹി പൊലീസ് ശ്രമം തുടങ്ങി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

മലയോര ജനവിഭാഗത്തിനെതിരായ അധിക്ഷേപം; ഉത്തരാഖണ്ഡ് ധന-പാർലമെന്ററികാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ രാജിവെച്ചു

Published

on

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ധന-പാർലമെന്ററി കാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ രാജിവെച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് പ്രേംചന്ദ് അഗര്‍വാള്‍ രാജിക്കത്ത് കൈമാറി. നിയമസഭയില്‍ മലയോര ജനവിഭാഗത്തെ അധിക്ഷേപിച്ച്‌ സംസാരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു പ്രേംചന്ദിന്‍റെ വിവാദമായ പരാമര്‍ശം.ഫെബ്രുവരി അവസാന ആഴ്ച നടന്ന സംസ്ഥാന ബജറ്റ് സമ്മേളനത്തിലായിരുന്നു പ്രേംചന്ദ് അഗർവാളിന്റെ വിവാദ പരാമർശം. ഉത്തരഖാണ്ഡ് പഹാഡികള്‍ക്ക് (ഗിരി നിവാസികള്‍ക്ക്) വേണ്ടി മാത്രം സൃഷ്ടിച്ചതല്ലെന്നായിരുന്നു മുൻ ധനമന്ത്രിയുടെ പ്രസ്താവന. കോണ്‍ഗ്രസ് എംഎല്‍എ മദൻ സിങ് ബിഷിത്തുമായി ഉണ്ടായ തർക്കത്തിനിടയിലായിരുന്നു പരാമർശം.

സഭയിലെ പ്രസ്താവനയ്ക്ക് പിന്നാലെ ധനമന്ത്രി ഗിരി നിവാസി വിരുദ്ധ സമീപനമാണ് പുലർത്തുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇതിനെ പ്രതിരോധിക്കാൻ മന്ത്രി നടത്തിയ പ്രസ്താവനകള്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമായി. രാജസ്ഥാനില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും ഉള്ളവരാണ് കുന്നുകളില്‍ താമസിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ കൂട്ടിച്ചേർക്കല്‍. മന്ത്രിയുടെ പ്രസ്താവനകള്‍ ഭരണകക്ഷിയായ ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രേംചന്ദിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ ബിജെപി വലിയ തോതില്‍ പ്രതിപക്ഷ പ്രതിഷേധങ്ങളാണ് നേരിട്ടത്. പ്രതിഷേധം കനത്തതോടെയാണ് മന്ത്രി രാജിവച്ച് പുറത്തുപോയത്.

Advertisement
inner ad
Continue Reading

Delhi

ആശമാരുടെ പ്രശ്നങ്ങള്‍ അറിയിക്കാൻ പോയ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിനെ തിരിച്ചയച്ച്‌ കേന്ദ്രധനമന്ത്രി

പോയി കണക്കുമായി വരാൻ നിർദ്ദേശം

Published

on

ന്യൂഡൽഹി: തിരുവനന്തപുരത്ത് ആശവർക്കർന്മാർ സമരം തുടരുന്നതിനിടെ ആശമാരുടെ പ്രശ്നങ്ങള്‍ അറിയിക്കാൻ പോയ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിനെ കണക്ക് ചോദിച്ച്‌ തിരിച്ചയച്ച്‌ കേന്ദ്രധനമന്ത്രി. കേരളത്തിൻറെ ആവശ്യം സംബന്ധിച്ച്‌ നിർമല സീതാരാമൻ കുറിപ്പ് ചോദിച്ചെങ്കിലും കണക്കുകളെ സംബന്ധിച്ച്‌ തനിക്ക് അറിവില്ലെന്നായിരുന്നു കെ.വി തോമസിന്റെ പ്രതികരണം. തിങ്കളാഴ്ച വിശദമായ കുറിപ്പ് നല്‍കുമെന്ന് കെ.വി. തോമസ് അറിയിച്ചു.
ആശമാരെ കുറിച്ച്‌ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ പ്രകോപിതനായി കെ.വി.തോമസ് മറുപടി പൂർത്തിയാക്കാതെ മടങ്ങി.

Continue Reading

Delhi

കള്ളസർവ്വെയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത; ദി ന്യൂ ഇന്ത്യൻ എക്സ്സ്പ്രസ്സ് പത്രത്തിനെതിരെ എഐസിസി ലീഗൽ നോട്ടീസ്

Published

on

ഡൽഹി: കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ട് സത്യവിരുദ്ധമായ വാർത്ത പ്രസിദ്ധീകരിച്ച ദി ന്യൂ ഇന്ത്യൻ എക്സ്സ്പ്രസ്സ് പത്രത്തിനെതിരെ എഐസിസി ലീഗൽ സെൽ നോട്ടീസ് അയച്ചതായി എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി അറിയിച്ചു.

അടിസ്ഥാനരഹിതവും അവാസ്‌വും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തയാണ് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെടുത്തി ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് നൽകിയത്. ഈ വാർത്തയിലെ തെറ്റായ ഉള്ളടക്കം പിൻവലിച്ച് ഖേദം രേഖപ്പെടുത്തിയില്ലെങ്കിൽ സിവിലും ക്രിമിനലുമായ നടപടികൾ കോൺഗ്രസ് സ്വീകരിക്കുമെന്നും എഐസിസി ലീഗൽ സെല്ലിൻ്റെ നോട്ടീസിൽ വ്യക്തമാക്കി.

Advertisement
inner ad

അടിസ്ഥാനരഹിതമായ വാർത്തകൾ കോൺഗ്രസിനെതിരെ പ്രചരിപ്പിക്കുന്നത് പതിവായി. ഇത്തരത്തിൽ വസ്‌തുതാവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടിയുമായി കോൺഗ്രസ് മുന്നോട്ട് പോകും.കോൺഗ്രസ് പാർട്ടിക്കെതിരെ ഇത്തരം കുപ്രചരണങ്ങൾ നിക്ഷിപ്‌ത താൽപ്പര്യക്കാരുടെ ഗൂഢാലോചനയുടെ ഭാഗമായി അഴിച്ചുവിടുന്നതാണ്. ഇതിനെതിരെ കോൺഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയസാധ്യതയെ മങ്ങലേൽപ്പിക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കുന്നതായി എഐസിസിയുടെ സർവെ സംഘം കണ്ടെത്തിയെന്ന തരത്തിലാണ് ദേശീയ ഇംഗ്ലീഷ് ദിനപത്രം വാർത്ത പ്രസിദ്ധീകരിച്ചത്. ഇത്തരത്തിൽ ഏതെങ്കിലും സർവെ നടത്താൻ എഐസിസി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അങ്ങനെയിരിക്കെ കോൺഗ്രസിൻ്റെ രാഷ്ട്രീയ എതിരാളിയായ സിപിഎമ്മുമായി ചേർന്ന് പച്ചനുണ പ്രചരിപ്പിച്ച് പൊതുസമൂഹത്തിലും വോട്ടർമാർക്കിടയിലും ആശയക്കുഴപ്പം സൃഷ്‌ടിക്കാനുള്ള മനഃപൂർവ്വമായ ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. പ്രാരംഭനടപടിയുടെ ഭാഗമായാണ് തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകിയ ദേശീയ ഇംഗ്ലീഷ് മാധ്യമത്തിനെതിരെ നോട്ടീസ് നൽകിയത്. വാർത്ത പിൻവലിച്ച് മാപ്പുപറഞ്ഞില്ലെങ്കിൽ തുടർ നടപടിയായി എഐസിസി ലീഗൽ സെൽ കേസ് ഫയൽ ചെയ്യുമെന്നും കെ.സി.വേണുഗോപാൽ അറിയിച്ചു.

Advertisement
inner ad

കേരളത്തിലെ ജനങ്ങളുടെ ഹിതം പരിശോധിച്ചാൽ അവർ യുഡിഎഫിനെ അവർ വോട്ടു ചെയ്യു. ഒറ്റക്കെട്ടായിട്ടാണ് സംസ്ഥാനനത്ത് കോൺഗ്രസ് നേതാക്കൾ പാർട്ടിയെ അധികാരത്തിലെത്തിക്കാൻ പ്രയത്നിക്കുന്നത്. കേരളത്തിൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തുക എന്നതാണ് ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും ദൗത്യം. അതുകൊണ്ട് തന്നെ കോൺഗ്രസിന്റെ തകർച്ച ആഗ്രഹിക്കുന്നവരെ കൂട്ടുപിടിച്ച നൽകുന്ന ഇത്തരം വാർത്തകൾ കോൺഗ്രസിൻ്റെ കെട്ടുറപ്പിനെ ഒരുവിധത്തിലും ബാധിക്കില്ലെന്നും ഈ കള്ള വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured