Idukki
മേഘമലയിൽ ഭീതി വിതച്ച് അരിക്കൊമ്പൻ, ജാഗ്രതാ നിർദേശം, വിനോദ യ്ത്രയ്ക്കു വിലക്ക്
കുമളി: ചിന്നക്കനാലിൽനിന്ന് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാടിനു തലവേദനയാകുന്നു. ആന ജനവാസ മേഖലയിലിറങ്ങിയ സാഹചര്യത്തിൽ മേഘമല, തേനി പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. മേഘമലയിൽ വിനോദസഞ്ചാരികൾ എത്തുന്നത് വനംവകുപ്പ് നിരോധിച്ചു. അരിക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്ത് തേനി ജില്ലാ ഫോറസ്റ്റ് ഓഫിസറും ജില്ലാ പൊലീസ് സൂപ്രണ്ടും നേരിട്ട് മേഘമലയിൽ പരിശോധന നടത്തി.
പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്നാട് വനംവകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. മേഘമല, ഇരവിങ്കലാർ, മണലാർ മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്. തുറന്നുവിട്ട സ്ഥലത്തുനിന്ന് ആന ഇതിനകം 40 കിലോമീറ്ററിലേറെ സഞ്ചരിച്ചെന്നാണു കണക്ക്. മഴമേഘങ്ങൾമൂലം റേഡിയോ കോളർ പ്രവർത്തിക്കുന്നില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.
പ്രദേശത്ത് 144 പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണു വിവരം. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ മേഘമലയിൽ ക്യാംപ് ചെയ്യുകയാണ്. കഴിഞ്ഞദിവസം രാത്രിയും അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങിയത് ആശങ്ക പരത്തിയിരുന്നു. മേഘമല ഹൈവേസ് ഡാമിനുസമീപം കൃഷി നശിപ്പിക്കാൻ ആന ശ്രമിച്ചു. തൊഴിലാളികളും വനപാലകരും ചേർന്നാണ് ആനയെ കാട്ടിലേയ്ക്കു തുരത്തിയത്.
Idukki
പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം

ഇടുക്കി: അടിമാലി ചീയപ്പാറയ്ക്ക് സമീപം ചാക്കോച്ചി വളവിൽ പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു. അസം നാഗൺകാച്ചു സ്വദേശി സിക്കന്ദർ അലിയാണ് മരിച്ചത്. വാഴക്കുളത്തേക്ക് ജനറേറ്റർ കെട്ടിവലിച്ച് പോവുകയായിരുന്ന പിക്കപ്പാണ് മറിഞ്ഞത്. 50 അടി താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പിനടിയിൽ നിന്നാണ് സിക്കന്ദർ അലിയെ പുറത്തെടുത്തത്.. ഇയാൾ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
Idukki
കനത്ത മഴ: ഇടുക്കി കാഞ്ചിയാറിൽ വീട് തകർന്നുവീണു

ഇടുക്കി: ഇടുക്കി കാഞ്ചിയാറിൽ കനത്ത മഴയിൽ വീട് തകർന്നുവീണു . കാഞ്ചിയാർ കോഴിമല സ്വദേശി സുമേഷ് ഫിലിപ്പിന്റെ വീടാണ് തകർന്നത്. വീട് ഇടിയുന്നത് കണ്ട സുമേഷും ഭാര്യയും കുട്ടികളുമായി ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. മഴയിൽ വീട് പൂർണമായും തകർന്നു. തുടർന്ന് ഇവർ സമീപത്തെ ഷെഡിലേക്ക് താൽകാലികമായി താമസം മാറി.
Idukki
‘വീണ്ടും വാ തുറന്ന്’ എംഎം മണി; എംവിഡി ഉദ്യോഗസ്ഥർക്കെതിരെ കൊലവിളിയും അസഭ്യവർഷവും

ഇടുക്കി: എംവിഡി ഉദ്യോഗസ്ഥർക്കെതിരെ കൊലവിളിയും അസഭ്യവർഷവുമായി മുൻമന്ത്രി എംഎം മണി. മോട്ടോർ വാഹന വകുപ്പ് അമിതപിഴ ഈടാക്കുന്നുവെന്ന് ആരോപിച്ച് സിഐടിയു ഡ്രൈവേഴ്സ് യൂണിയൻ കുടുംബ താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിലാണ് എംഎം മണിയുടെ വിവാദപരാമർശം.
”നിന്‍റെ അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കിക്കൊടുക്കാൻ പറഞ്ഞോ സർക്കാർ? മര്യാദക്കാണെങ്കില്‍ മര്യാദ… ഉദ്യോഗസ്ഥർ നിയമത്തിൻ്റെ വഴി നടന്നില്ലെങ്കിൽ കൈകാര്യം ചെയ്യും… രാഷ്ട്രീയം ഉള്ളിൽ വെച്ചാ മതി.. പുറത്തെടുത്താൽ ഞങ്ങളുടെ രാഷ്ട്രീയം ഞങ്ങളും പുറത്തെടുക്കും.. പിന്നെ നീയൊന്നും ഇവിടെ ജീവിക്കില്ല- കൊലവിളിയും ലൈംഗിക അധിക്ഷേപവും നിറഞ്ഞ എംഎം മണിയുടെ വാക്കുകൾ
എംഎം മണിയുടെ വിവാദ പ്രസംഗം
” പൊലീസായാലും ആർടിഒ ആയാലും അവരെക്കാൾ വെല്യവനായാലും വേണ്ടില്ല, നിയമം നിയമത്തിന്റെ വഴിയിലായിരിക്കണം, ന്യായവും വേണം. രാഷ്ട്രീയം ഉള്ളിലുണ്ടെന്നോർത്ത് കൃത്യനിർവഹണത്തിൽ നിന്റെയൊക്കെ രാഷ്ട്രീയമണെടുത്താൽ ഞങ്ങളും എടുക്കും. ഞങ്ങൾ രാഷ്ട്രീയം എടുത്താൽ നീയൊന്നും ഇവിടെ ജീവിക്കില്ല. പിന്നെ ഇല്ലാത്ത കുഴപ്പമാകും. ഇതൊരു പ്രവണതയാണ്. എന്തെങ്കിലും കേസെടുക്കുക. എന്നിട്ട് പിണറായി വിജയന്റെ പേര് പറയുക. സർക്കാരിന് മൊതലുണ്ടാക്കാൻ പറഞ്ഞെന്ന്.
സർക്കാർ നിന്നോടൊക്കെ കൊള്ളയടിക്കാൻ പറഞ്ഞോ? നിന്റെ അമ്മേനേം പെങ്ങൻമാരെയും ഒക്കെ കൂട്ടിക്കൊടുക്കാൻ പറഞ്ഞോ? അങ്ങനെ പറഞ്ഞോ? സർക്കാരിന് ന്യായമായും നികുതി കൊടുക്കണം. നികുതി പിരിക്കാൻ സംവിധാനമുണ്ട്. അത് പറയുന്നവൻ രാഷ്ട്രീയക്കാരനാണ്. അവനെ നമ്മൾ രാഷ്ട്രീയമായി നേരിടണം. രാഷ്ട്രീയം എന്ന് പറഞ്ഞാൽ പിന്നെ സാമം, ദാനം, ഭേദം, ദെണ്ണം എല്ലാമുണ്ട്. ആർടിഒ ആയാലും ജോയിന്റ് ആർടിഒ ആയാലും ഏതവനായാലു മര്യാദയ്ക്കാണെങ്കിൽ മര്യാദ. മര്യാദകേട് കാണിച്ചാൽ അതിനെ ശക്തമായി എതിർക്കും. അത് റവന്യു ഉദ്യോഗസ്ഥനാണേലും കലക്ടറാണേലും ചീഫ് സെക്രട്ടറി ആണേലുമതേ. അത് ചോദ്യം ചെയ്യുക തന്നെ ചെയ്യും. ഇവരൊന്നും അത് മനസിലാക്കുകേല. എന്നിട്ട് ഏതെങ്കിലും പാർട്ടി സഖാക്കളോട് പറയും ‘പിണറായി വിജയനോട് പറഞ്ഞേര്, അല്ലേൽ എംഎം മണിയോട് പറഞ്ഞേര്, അല്ലേ സി.വി വർഗീസിനോട് പറഞ്ഞേര്…അങ്ങനെ പറയുന്നവന്റെ നാക്ക് ഞങ്ങൾ ചവിട്ടിപ്പിരിക്കും. അല്ല പിന്നെ. ഞങ്ങൾക്കൊരു അബദ്ധം പറ്റിപ്പോയി. ഇങ്ങനെ പരുക്കൻ രാഷ്ട്രീയ പ്രവർത്തനം ഒക്കെ നിർത്തിയെന്നും പറഞ്ഞ് ഒരുമാതിരി മറ്റേപ്പണിയൊന്നും ഞങ്ങളുടെ അടുത്തടുക്കരുത്. അത് പൊലീസായാലും ആർടിഒ ആയാലും ജോയിന്റ് ആർടിഒ റവന്യൂ ഉദ്യോഗസ്ഥനായും കലക്ടറാണേലുമതേ.. ഏതവനാണേലുമതേ. മര്യാദയ്ക്കാണെങ്കിൽ മര്യാദ.
പോക്രിത്തരം കാണിക്കുന്നത് നമ്മളെങ്ങനെയാ അംഗീകരിക്കുന്നത്? അതുകൊണ്ട് ഓർത്ത് നടപടിയെടുക്കണം. അധികാരത്തിന്റെത് ചെയ്ത് കഴിഞ്ഞ് കോടതിയിൽ വരുമ്പോഴല്ലേ. കോടതിയിൽ വരുമ്പോ സാക്ഷി പോലും കാണുകേല. നമുക്കിതെല്ലാം അറിയാമെന്നേ. ആരേലും വന്ന് പറയണ്ടേ. അത് പോലും പറയില്ല ആരും. അതുകൊണ്ട് കാര്യങ്ങൾ മര്യാദയ്ക്ക് പോണം. ജോയിന്റ് ആർടിഒ ആണേലും വേണ്ടുകേല, ഏത് ആർടിഒ ആണേലും വേണ്ടുകേല. അയാളെയൊക്കെ മാറ്റിയെന്നാ പറയുന്നേ… മാറ്റിയില്ലേൽ അവരെ നമ്മൾ മാറ്റും. മാറ്റുന്നത് അങ്ങനെ മാറ്റൽ അല്ല…. നിങ്ങള് നോക്കിയാ മതിയെന്നേ.. ഞാനൊണ്ട് നിങ്ങടെ കൂടെ
-
Kerala3 months ago
1500 ഏക്കർ ഭൂമി ഇടപാട്; 552 കോടി വിദേശത്തേക്ക് കടത്തി
പിണറായിക്കെതിരെ ആരോപണമുയർത്തി ഇംഗ്ലീഷ് ന്യൂസ് പോർട്ടൽ ‘ലീഡ്’ -
Featured3 months ago
കോടികൾ കീശയിലാക്കിയത് ഇരട്ടച്ചങ്കൻ ഒറ്റയ്ക്ക്: ജി. ശക്തിധരൻ
-
Kerala2 weeks ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala3 months ago
ഗോവിന്ദനെ തള്ളി സുന്നി, ലോക കമ്യൂണിസത്തിന് എന്തു പറ്റിയെന്നു ഗോവിന്ദൻ പഠിക്കട്ടെ: കത്തോലിക്കാ സഭ
-
Kerala3 weeks ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Cinema2 months ago
ദേവസ്വം വകുപ്പ് മിത്തിസം വകുപ്പാക്കണം, ഭണ്ഡാരപ്പണം മിത്ത് പണമാക്കണം: സലീം കുമാർ
-
Kerala3 months ago
സവർക്കറുടെ കൊച്ചുമകൻ കേസ് കൊടുത്താൽ രാഹുൽ ഗാന്ധിക്കു നീതി നിഷേധിക്കുന്നത് എന്തു യുക്തി? സതീശൻ
-
Alappuzha2 months ago
ആലപ്പുഴ മെഡിക്കൽ കോളേജിൽ,ശ്വാസ കോശ വിഭാഗത്തിന് പുതിയ ബ്രോങ്കോസ്ക്കോപ്പ്
You must be logged in to post a comment Login