Connect with us
,KIJU

Kerala

തട്ടിക്കൂട്ട് പിഎച്ച്ഡി നേടിയ ആളെ അക്കാഡമിക് അഡ്വൈസറാക്കി വിദ്യാഭ്യാസ മേഖലക്ക് എന്ത് സംഭാവനയാണ് മുഖ്യമന്ത്രി ചെയ്യാനുദ്ദേശിക്കുന്നത് : കെഎസ്‌യു

Avatar

Published

on

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പിഎച്ച്ഡി , സർട്ടിഫിക്കറ്റ് വിവാദങ്ങൾ ശക്തമായികൊണ്ടിരിക്കെ പുതിയ വിവാദങ്ങൾ ഉയർന്നുവന്നിരിക്കുകയാണ്. പതിറ്റാണ്ടുകൾക്കൊണ്ട് അർജിച്ചെടുത്ത കേരള ഉന്നതവിദ്യാഭ്യാസ മേഖലയുടെ മികവിന് തുടർച്ചയായി കളങ്കമേല്കുന്നതിന്റെ ഇടയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ കള്ള പി എഛ് ഡി ആരോപണങ്ങൾ ഉയർന്നുവന്നിരിക്കുന്നത്.സിപിഐഎമും അനുബന്ധ സംഘടനകളും തുടർച്ചയായി ഉന്നത വിദ്യാഭ്യാസമേഖലയിൽ നടത്തുന്ന കള്ളത്തരങ്ങൾ പുറത്തുവരുന്നതിന്റെ ഇടയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വിവാദങ്ങൾക്ക് പാത്രമാകുന്നത്.
കെ പി സി സി ആസ്ഥാനത്തുവെച്ചു കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ നടത്തിയ പത്രസമ്മേളനത്തിൽ രതീഷ് കാളിയടന്റെ കോപ്പി അടിച്ച പ്രബന്ധത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്ക്
നൽകി സംസാരിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ അക്കാഡമിക് അഡ്വൈസറായ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാലിയാടാൻ കോപ്പി അടിച്ചാണ് പി എഛ് ഡി നേടിയത്എന്ന് കെ എസ് യു ആരോപിച്ചിട്ട് 24 മണിക്കൂർ പിന്നിട്ടിരിക്കുന്നു. സർക്കാർ ഇതുവരെ മറുപടി പറയാത്തത് എന്തൊക്കെയോ ഒളിച്ചു വെക്കാൻ ഉള്ളതുകൊണ്ടാണ് എന്ന് കെ എസ് യു ആരോപിക്കുന്നു. തട്ടിക്കൂട്ട് പിഎച്ച്ഡി നേടിയ ആളെ അക്കാഡമിക് അഡ്വൈസറാക്കി വിദ്യാഭ്യാസ മേഖലക്ക് എന്ത് സംഭാവനയാണ് മുഖ്യമന്ത്രി ചെയ്യാനുദ്ദേശിക്കുന്നതെന്ന് കെ എസ് യു സംസ്ഥാനം പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ.

പ്രധാനമായും കെ എസ് യു ആരോപിക്കുന്നത് രതീഷിന്റെ പി എഛ് ഡി പ്രബന്ധം 70% പ്ലാജാരിസ്ഡ് ആണ് എന്നാണ്. യുജിസിയുടെ തീസിസ് ഡെപ്പോസിറ്ററി ആയ ശോധ്ഗംഗയിൽ രതീഷ് 2012-14 കാലഘട്ടത്തിൽ ആസാം യൂണിവേഴ്സിറ്റിയിൽ നിന്നും പി എസ് ഡി ചെയ്തതായി രേഖകൾ ലഭ്യമാണ്. സമർപ്പിക്കപ്പെട്ട പ്രബന്ധം യുജിസിയുടെ തന്നെ ഏറ്റവും ആധികാരികതയുള്ള പ്ലീജാറിസം ചെക്കിംഗ് സോഫ്റ്റ്‌വെയർ ആയ ടേർണിടിൻ നടത്തിയ പരിശോധനയിൽ 70% കോപീഡ് ആണെന്ന് പറയുന്നു. ലോകത്തിൽ ആർക്കും ഇത്ര കൃത്യതയോടെ കൂടി കോപ്പിയടിക്കാൻ സാധിക്കുമോ എന്ന വിഷയത്തിൽ മറ്റൊരു ഗവേഷണ പ്രബന്ധത്തിന് സാധ്യതയുണ്ട് എന്നും ഇതേ വിഷയത്തിൽ കെഎസ്‌യു പ്രസിഡന്റ് പറഞ്ഞു. കാർബൺ കോപ്പി പേപ്പർ വച്ചാൽ പോലും ഇത്ര വ്യക്തമായ കോപ്പിയടി സാധ്യമാവില്ല എന്ന് കെഎസ്‌യു പ്രസിഡന്റ് പറഞ്ഞു. ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും ഒരു വാക്കു കൊണ്ടു പോലും പ്രതിരോധിക്കുവാൻ പോലും മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല. പാർട്ടി പ്രവർത്തകരുടെ തട്ടിപ്പ് മറിച്ചു പിടിക്കാൻ എന്തും വിളിച്ചുപറയുന്ന പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും ഫ്ലൈറ്റ് മോഡിൽ തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനും മൗനം വെടിയണമെന്നും കെ എസ് യു പത്രസമ്മേളനത്തിൽ ആവശ്യപെട്ടു. രതീഷ് കാളിയാടിന്റെ പി എഛ് ഡി യുജിസി ചട്ടങ്ങൾ അനുസരിച്ചാണോ പൂർത്തിയാക്കിയത് എന്ന് പരിശോധിക്കുവാൻ യുജിസിക്കും ആസാം യൂണിവേഴ്സിറ്റിക്കും കത്തുനൽകിയതായി പത്രസമ്മേളനത്തിൽ അറിയിച്ചു. കെ എസ് യു തിരുവനന്തപുരം ജില്ല പ്രസിഡന്റ്‌ ഗോപു നെയ്യാർ സംസ്ഥാനം ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ വെമ്പായം എന്നിവർ പങ്കെടുത്തു.

Advertisement
inner ad

Kerala

യുഡിഎഫ് സർക്കാരിന്റെ കാലത്തെ അക്രമം: സ്വരാജും റഹീമും കുറ്റക്കാർ

Published

on

തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് നടന്ന നിയമസഭാ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്എഐ നേതാക്കളായിരുന്ന എ എ റഹീമും, എം.സ്വരാജും കുറ്റക്കാരെന്ന് കോടതി. യുഡിഎഫ് സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എസ്എഫ്ഐ നടത്തിയ മാർച്ചിലെ സംഘർഷത്തിലാണ് കേസ്. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ബാരിക്കേട് തകർക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിനെതിരെ അടക്കമാണ് മ്യൂസിയം പൊലീസ് കേസ്. 150 ഓളം പ്രവർത്തകരാണ് അന്ന് പ്രതിഷേധത്തിൽ പങ്കെടുത്തത്. കേസിൽ തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉച്ചക്ക് ശേഷം വിധി പറയും

Continue Reading

Featured

സംസ്ഥാന ഭരണം ആഡംബര ബസിൽ, ഇന്നു മുതൽ യുഡിഎഫ് വിചാരണ സദസ്

Published

on

കൊല്ലം: ഒന്നരമാസം സെക്രട്ടറിയേറ്റ് അടച്ചിട്ട് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാരോടൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ഊര് ചുറ്റുന്നത് മൂലം കേരളത്തിന്റെ ഭരണം പൂർണമായും സ്തംഭിച്ച സാഹചര്യത്തിൽ പ്രതിഷേധവുമായി യുഡിഎഫ്. അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും ഭീകരമായ ക്രമസമാധാന തകർച്ചയും അതിരൂക്ഷമായ വിലക്കയറ്റവും കൊണ്ട് സംസ്ഥാനവും ജനങ്ങളും പൊറുതിമുട്ടുമ്പോൾ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ട മുഖ്യമന്ത്രിയും മന്ത്രിമാരും വിനോദയാത്ര നടത്തും പോലെ നവ കേരള യാത്ര നടത്തുന്നത് തികഞ്ഞ ഉത്തരവാദിത്ത രാഹിത്യമാണെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ നവ കേരള യാത്രക്കും ദുർഭരണത്തിനും അഴിമതിക്കും എതിരെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുറ്റവിചാരണ നടത്താനുള്ള യുഡിഎഫിന്റെ വിചാരണ സദസ്സുകളിൽ ജനകീയ വിചാരണ ഇന്ന് ആരംഭിക്കുമെന്ന് എം എം ഹസ്സൻ പറഞ്ഞു.

ഡിസംബർ 2 മുതൽ 31 വരെ കേരളത്തിലെ 140 നി യോജക മണ്ഡലങ്ങളിലും നടക്കുന്ന വിചാരണ സദസ്സുകളിൽ സർക്കാരിന്റെ ദുർഭരണം കൊണ്ട് ദുരിതമനുഭവിക്കുന്നവർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും ഡിസംബർ രണ്ടിന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വീ ഡി സതീശനും വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായ നിയമത്തെ കെപിസിസി പ്രസിഡന്റ്് കെ സുധാകരനും സ്‌പോർട്‌സ് മന്ത്രിയുടെ മണ്ഡലമായ താനൂരിൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും വിചാരണ സദസ്സുകളുടെ ഉദ്ഘാടനം നിർവഹിക്കും.

Advertisement
inner ad

ഡിസംബർ 2 ന് ഉച്ചയ്ക്ക് മൂന്നു മണിമുതൽ 6 മണി വരെയാണ് വിചാരണ സദസ് സംഘടിപ്പിക്കുന്നത് ഏറ്റുമാനൂരിൽ പി ജെ ജോസഫും തൃത്താലയിൽ രമേശ് ചെന്നിത്തലയും ചേർത്തലയിൽ എം എം ഹസ്സനും കാസർഗോട്ട് ഇ ടി മുഹമ്മദ് ബഷീറും കളമശ്ശേരിയിൽ കെ മുരളീധരനും ആറന്മുളയിൽ ഷിബു ബേബി ജോണും ഇടുക്കിയിൽ അനുപ്‌ജേക്കബും ഇരിഞ്ഞാലക്കുടയിൽ സിപി ജോണും കൊട്ടാരക്കര ജി ദേവരാജനുമാണ് വിചാരണ സദസുക ഉദ്ഘാടനം ചെയ്യുന്നത്.തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന സദസ്സുകൾ യുഡിഎഫ് എംപിമാർ എംഎൽഎമാർ മറ്റു പ്രമുഖ സംസ്ഥാന നേതാക്കൾ ഉദ്ഘാടനം ചെയ്യുമെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചു

പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായിട്ടാണ് തല്ലിച്ചതച്ചത്. അവരെ അക്രമിച്ചവരെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി.പഴയങ്ങാടിയിലെ ഡിവൈഎഫ്‌ഐക്കാരുടെ ക്രൂര മർദ്ദനത്തെ മനുഷ്യത്വപരമായ മാതൃക പ്രവർത്തനമായി ന്യായീകരിച്ചത് പിണറായി വിജയന്റെ ക്രിമിനൽ മനോഭാവത്തിന്റെ തെളിവാണെന്ന് ഹസൻ പറഞ്ഞു . മുഖ്യമന്ത്രി കടന്ന് പോകുന്നിടങ്ങളിൽ യൂത്ത് കോൺഗ്രസിന്റെയും ലീഗിന്റെയും പ്രവർത്തകരെയും അകാരണമായിട്ടാണ് കരുതൽ തടങ്കലിൽ അറസ്റ്റ് ചെയ്യുകയാണ.് ആളുകളെ കസ്റ്റഡിയിൽ എടുക്കാനുള്ള മാർഗ്ഗനിർദേശങ്ങൾ ലംഘിച്ച് ഇപ്പോഴും എല്ലാ ജില്ലകളിലും കരുതൽ തടങ്കൽ തുടരുകയാണ്.

Advertisement
inner ad

നവംബർ 25ന് കോഴിക്കോട് എരഞ്ഞിപ്പാലത്ത് വച്ച് കെഎസ്യു യൂണിറ്റ് പ്രസിഡന്റ്’ജോയൽ ആന്റണിയെയും മറ്റ് കെഎസ്യു പ്രവർത്തകരെയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച കോഴിക്കോട് ഡിസിപി ഇ കെ ബൈജു പോലീസ് സേനയിലെ സേനയിലെ സിപിഎം അനുഭാവിയായി ക്രിമിനൽ മനോഭാവമുള്ള ഓഫീസർ ആണെന്ന് ഹസൻ ആരോപിച്ചു ഡിസിപിയുടെ മാതൃകാപരമായ പ്രവർത്തനത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹസൻ ചോദിച്ചു. പ്രതിഷേധ പ്രകടനം നടത്തിയ ജോയൽ ആന്റണിയെയും മറ്റു സഹപ്രവർത്തകരെയും ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിച്ച ഡിസിപി ബൈജുവിനെ സസ്‌പെൻഡ് ചെയ്ത് കേസെടുത്ത് അന്വേഷണം നടത്തണമെന്നും യുഡിഎഫ് കൺവീനർ ഡിജിപിയുടെ ആവശ്യപ്പെട്ടു.

സ്‌കൂൾ ബസുകൾ നവ കേരള യാത്രയ്ക്ക് നൽകുന്നതിനേയും വിദ്യാർത്ഥികളെ ചുട്ടുപൊള്ളുന്ന വെയിലിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അണിനിരത്തുന്നതിനേയും ആഢംബര ബെൻസ് ബസ്സിന് കയറാൻ സർക്കാർ സ്‌കൂളുകളുടെ മതിലിടിക്കുന്നതിനേയും ഹൈക്കോടതി തടഞ്ഞിട്ടും ഇപ്പോഴും കോടതി വിധി പലയിടത്തും ലംഘിക്കുകയാണെന്ന് എം എം ഹസ്സൻ ചൂണ്ടിക്കാണിച്ചു കോടതിവിധി ലംഘിക്കുന്നവർക്കെതിരെ കോർട്ടലക്ഷ്യത്തിന് കേസെടുക്കണമെന്നും കൺവീനർ ആവശ്യപ്പെട്ടു.

Advertisement
inner ad

Advertisement
inner ad
Continue Reading

Featured

തട്ടിക്കൊണ്ടുപോകൽ: അറസ്റ്റ് രേഖപ്പെടുത്തി

Published

on

കൊല്ലം : ഓയൂരിൽ നിന്ന് ആറ് വയസുളള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ മൂന്നു പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചാത്തന്നൂർ മാമ്പള്ളിക്കുന്ന് കവിതാരാജിൽ പത്മകുമാറിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു. കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിഐജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്യുകയാണ്. മൂന്നു പേർക്കും സംഭവത്തിൽ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. കൂടുതൽ പേരുടെ സഹായം കിട്ടിയോ എന്നും സംശയിക്കുന്നുണ്ട്.

പ്രതികളെ അടൂർ കെഎപി ക്യാമ്പിൽ നിന്നും പൂയപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റും. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാർ കുടുംബത്തിനൊപ്പം ചേർന്ന് നടത്തിയ പദ്ധതി ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം. പദ്മകുമാർ ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീർക്കാൻ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
എന്നാൽ മകളുടെ നഴ്സിം​ഗ് പ്രവേശനവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടു പോയ പെൺകുട്ടിയുടെ അച്ഛൻ റെജി അഞ്ച് ലക്ഷം രൂപ വാങ്ങിയെന്നും ഇതു തിരികെ ചോദിച്ചപ്പോൾ മോശമായി പെരുമാറിയതിന്റെ പ്രതികാരമായിരുന്നു തട്ടിക്കൊണ്ടു പോകലെന്നുമാണ് പദ്മകുമാർ ഇന്നലെ പൊലീസിനോ‌ടു പറഞ്ഞത്. എന്നാൽ ഇയാളുടെ ഭാര്യയെയും മകളെയും ചോദ്യം ചെയ്തപ്പോഴാണു തട്ടിപ്പിന്റെ പുതിയ രൂപം വെളിപ്പെട്ടത്.

Advertisement
inner ad
Continue Reading

Featured