Connect with us
,KIJU

Kerala

ശക്തിധരന്റെ വെളിപ്പെടുത്തൽ: ഉടൻ അന്വേഷണം വേണമെന്ന് ചെന്നിത്തല

Avatar

Published

on

തിരുവനന്തപുരം: ദേശാഭിമാനി മുൻ അസോ: എഡിറ്റർ ജി. ശക്തിധരന്റെ വെളിപ്പെടുത്തലിനെ കുറിച്ച് ഉടൻ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കെതിരെയും വ്യവസായമന്ത്രിക്കെതിരെയും ശക്തിധരൻ ഉന്നയിച്ചിട്ടുള്ളത്. ഇത്രയും വലിയ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയോ മന്ത്രിയോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കൈതോലപ്പായയിൽ പണം കടത്തി എന്നാണ് ഇതുവരെ പറഞ്ഞത്, ഇപ്പോൾ പണം കടത്തിയവരുടെ പേരുകൾ കൂടി അദ്ദേഹം വെളിപ്പെടുത്തി. പണം കടത്തിൽ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ഉൾപ്പെട്ടിട്ടുണ്ട് എന്നത് അതീവ ഗൗരവതരമായ കാര്യമാണ്.

കേരളത്തിൽ ഇന്നു നടക്കുന്നത് അഴിമതിയും കൊള്ളയുമാണ്. ജനങ്ങൾക്ക് യാതൊരുവിധത്തിലുള്ള ആശ്വാസനടപടികൾ ഈ സർക്കാരിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നില്ല. ഓണക്കാലം കേരളത്തിന് ദുരിത പൂർണമാണ്. കർഷകരാകെ വഴിയാധാരമാണ്.
സർക്കാർ ജീവനക്കാരുടെ ഗഡു കൊടുക്കാനുണ്ട്. പെൻഷൻകാരുടെ സമാശ്വാസ പദ്ധതി കൊടുക്കാൻ സർക്കാർ തയ്യാറുണ്ടോ?
സംസ്ഥാനചരിത്രത്തിലെ ഏറ്റവും ദയനീയഭരണമാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്

Advertisement
inner ad

സപ്ലൈകോ ഔട്ട്ലെറ്റുകൾ തുറന്നിട്ടെന്തു കാര്യം? സാധനങ്ങൾ ഒന്നും തന്നെയില്ല. സപ്ലൈകോ ഔട്ട്ലെറ്റ് സന്ദർശിക്കാൻ മന്ത്രിയെത്തിയപ്പോൾ സ്ഥാപനം അടഞ്ഞുകിടക്കുന്നുവെന്ന മന്ത്രിയുടെ വാക്കുകൾ ശ്രദ്ധയിൽപ്പെട്ടു. തുറന്നാൽ നാട്ടുകാരുടെ കയ്യിൽ
നിന്നും അടി കിട്ടുമെന്ന ഭയം കൊണ്ടാണ് ജീവനക്കാർ തുറക്കാത്തത്. 13 സബ്സിഡി ഐറ്റം സാധനങ്ങൾ അര മണിക്കൂർ കൊണ്ട് തീരുന്നു എന്ന് മന്ത്രി പറഞ്ഞിട്ടെന്തു കാര്യം. ഒരു സാധനവും ഒരാൾക്കും ലഭിച്ചിട്ടില്ല എന്നതാണ് സത്യമെന്നും ചെന്നിത്തല പറഞ്ഞു.

മാത്യൂ കുഴൽനാടൻ
വിഷയം

Advertisement
inner ad

സർക്കാരിനെതിരെ ശബ്ദിക്കുന്നവരുടെ നാവടപ്പിക്കുന്നതിന്റെ ഭാഗമാണ് മാത്യൂ കുഴൽനാടനെതിരെയുള്ള അന്വേഷണം .
അന്വേഷണം സത്യസന്ധമാകണം വസ്തുതാപരമാകണം. അല്ലാതെ മന: പൂർവ്വം കേസ് കെട്ടിച്ചമച്ചതാകരുത്.
ഇക്കാര്യത്തിൻ മാത്യൂ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും തനിക്ക് ഒളിക്കാനൊന്നുമില്ലെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ മാത്യൂ കുഴൽ നാടൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ എന്ത് കൊണ്ട് അന്വേഷിക്കുന്നില്ല.
ഇക്കാര്യത്തിലെ സർക്കാരിൻ്റെ ഇരട്ടത്താപ്പ് അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പ്രതികളെ എത്തിച്ചത് അടൂർ കെഎപി ക്യാംപിൽ

Published

on

കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ എത്തിച്ചത് അടൂരിലെ സായുധ സേനാ ക്യാംപ് മൂന്നിൽ. ശബരിമല വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐജി സ്പർജൻ കുമാർ ഇന്നലെ പത്തനംതിട്ടയിലായിരുന്നു ക്യാംപ്. രാവിലെ തന്നെ പ്രതികളെ തേടി കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അം​ഗങ്ങൾ തെങ്കാശിയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചു. പൊലീസിലെ തന്നെ വളരെ ചുരുക്കം പേർക്കു മാത്രമേ ഇതേക്കുറിച്ച് വിവരം കിട്ടിയിരുന്നുള്ളു.
ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിഐജി ആർ. നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ റൂറൽ എസ്പി, ജില്ലയിലെ ഡിവൈഎസ്പിമാർ എന്നിവരുടെ യോ​ഗം ഇന്നലെ രാവിലെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിൽ കൂടി. സ്ഥിതി​ഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിവരം ഹെഡ് ക്വാർട്ടേഴ്സിനും കൈമാറി. പ്രതികളെ അടൂരിലേക്കു കൊണ്ടു വരാൻ പിന്നീടാണു തീരുമാനിച്ചത്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ അടൂർ ക്യാംപിലെത്തിച്ചത്. പ്രതികൾ എത്തുന്നതിനു വളരെ മുൻപ് തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കു കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ പി‌ടികൂടിയ കാര്യം സ്ഥിരീകരിക്കുകയും ഇവർ തന്നെയാണ് പ്രതികളെന്നുപ്രഥമ ദൃഷ്‌ട്യാ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് അവരെ അടൂരിലെ കെഎപി ക്യാംപിലെത്തിക്കാൻ തീരുമാനമായത്. ഇന്നലെ വൈകുന്നേരം 5.15ന് പ്രതികളെയും കൊണ്ടുള്ള വാഹനങ്ങൾ കെഎപി ക്യാംപിലെത്തി.
എഡിജിപി അജിത് കുമാർ, ഐജി സപ്ര‍ജൻ കുമാർ, ഡിഐജി നിശാന്തിനി തുടങ്ങിയവർ കെഎപി ക്യാംപിലെത്തിയിട്ടുണ്ട്.

Continue Reading

Kerala

സാമ്പത്തിക പ്രതിസന്ധി: റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികളോട് പഞ്ചസാര കൊണ്ടുവരാൻ നിർദേശം

Published

on

കോഴിക്കോട്: പേരാമ്പ്രയിൽ വെച്ച് നടക്കുന്ന റവന്യൂജില്ലാ കലാമേളയിൽ വിവാദ ഉത്തരവുമായി പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ ഹെഡ്‌മിസ്ട്രസ്. വിദ്യാഭ്യാസ വകുപ്പിന്റെ സമ്മർദം മൂലമാണ് ഉത്തരവെന്നാണ് ആക്ഷേപം. കലാമേളയ്ക്കായി ഓരോ വിദ്യാർത്ഥികളും ഓരോ ഇനം ഭക്ഷ്യവസ്തുക്കൾ നൽകണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭക്ഷ്യവിഭവസമാഹരണത്തിൻ്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഓരോ ഇനം ഭക്ഷ്യവസ്തുക്കൾ നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരിക്കുന്നത്. കലാമേളക്ക് പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നിന്ന് ഓരോ കുട്ടിയും ഒരു കിലോ പഞ്ചസാര വീതം കൊടുക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ കുട്ടികൾ നാളെ വരുമ്പോൾ ഒരു കിലോ പഞ്ചസാര അല്ലെങ്കിൽ 40 രൂപ കൊണ്ടുവരേണ്ടതാണെന്നും ഹെഡ്മിസ്ട്രസ് ഉത്തരവിൽ പറയുന്നു.

Continue Reading

Featured

തുമ്പുണ്ടാക്കിയതു നീലകാർ, അറസ്റ്റ് ഹോട്ടലിൽ വച്ച്

Published

on

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ തുമ്പുണ്ടാക്കിയത് നീല കാർ. കെഎൽ 2 സെഡ് 7337 മാരുതി കാറാണിത്. പ്രതികളുടേതെന്നു സംശയിക്കുന്ന ഈ കാർ സംഭവം നടന്നതിന്റെ പിറ്റേ ദിവസം ആശ്രാമം ലിങ്ക് റോഡിൽ കണ്ടതായി സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. കാർ കണ്ട കാര്യം ദൃക് സാക്ഷികളുടെ മൊഴിയുണ്ട്. തട്ടിക്കൊണ്ടു പോയതിന്റെ പിറ്റേ ദിവസം തന്നെ ഒരു നീല കാറിലാണ് കൊല്ലത്തേക്കു കൊണ്ടു വന്നതെന്നു കുട്ടിയും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇന്നലെ തമിഴ്നാട്ടിലെ പുളിയറയിലെത്തിയത്.
പൊലീസ് എത്തുമ്പേൾ പ്രതികൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. പൊലീസാണെന്നു തിരച്ചറിഞ്ഞതോടെ അവർ ഒരു തരത്തിലുമുള്ള ചെറുത്തു നില്പിനു തയാറായില്ല. പൊലീസുമായി പൂർണമായി സഹകരിച്ചു. നീല കാർ ഈവർ തങ്ങിയ ഹോട്ടലിലുണ്ടായിരുന്നു. പ്രതികളിൽ സ്ത്രീയെ കൂടാതെ ഒരു കുട്ടിയെയും ഈ കാറിൽ കയറ്റിയാണ് പൊലീസ് കൊല്ലത്തേക്കു തിരിച്ചത്.
ഒപ്പമുണ്ടായ പുരുഷനെ പോലീസ് ജീപ്പിലും കൊണ്ടുവന്നു.

Continue Reading

Featured