Connect with us
,KIJU

Featured

പ്രായമാകാത്ത 17 പെൺകുട്ടികളെ ബലാത്സം​ഗം ചെയ്തു കൊലപ്പെടുത്തിയ
കേസിലെ പ്രതികളുടെ വധശിക്ഷ റദ്ദാക്കി

Avatar

Published

on

  • ആവിയായത് നിതാരി കൂട്ടക്കൊലക്കേസ്

ന്യൂഡൽഹി: പ്രമാദമായ നിതാരി കൊലപാതക പരമ്പര കേസിലെ രണ്ട് പ്രധാന പ്രതികളെ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കി. പ്രതികളിൽ ഒരാളായ സുരേന്ദ്ര കോലിക്കെതിരെയുള്ള 12 കേസുകളിൽ ഇയാൾ നിരപരാധിയാണെന്ന് കോടതി കണ്ടെത്തി. കൂട്ടുപ്രതി മൊനീന്ദർ സിംഗ് പാന്ദർ പ്രതിയായ രണ്ട് കേസുകളിൽ കുറ്റക്കാരനല്ലെന്നും കോടതി വിധിച്ചു. ഇതോടെ കോലിക്കും പാന്ദറിനും വിധിച്ച വധശിക്ഷ റദ്ദാക്കി.
2005 മുതൽ 2006 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണ് നിഥാരി കൂട്ടക്കൊല. 2006 ഡിസംബറിൽ നിഥാരിയിലെ അഴുക്കുചാലിൽനിന്ന് അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെയാണ് രാജ്യം ഞെട്ടിയ കൂട്ടക്കൊല പുറംലോകമറിഞ്ഞത്. 17-ഓളം കുട്ടികളുടെ അസ്ഥികൂടമാണ് ഇവിടെനിന്ന് കണ്ടെടുത്തത്.
കുട്ടികളെ മിഠായിയും ചോക്ലേറ്റും നൽകി വീട്ടിലേക്ക് കൊണ്ടുവന്ന സുരേന്ദ്ര കോലി ഇവരെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. മാത്രമല്ല, കുട്ടികളുടെ മൃതദേഹങ്ങളോടും ഇയാൾ ലൈംഗികാതിക്രമം നടത്തിയതായും മൃതദേഹാവശിഷ്ടങ്ങൾ ഭക്ഷിച്ചതായും പോലീസ് പറഞ്ഞിരുന്നു. കൃത്യം നടത്തിയ ശേഷം മൃതദേഹാവശിഷ്ടങ്ങളും അസ്ഥികളും വീടിന് പിറകിലെ കുഴിയിലാണ് പ്രതികൾ ഉപേക്ഷിച്ചിരുന്നത്. കോലിയുടെ തൊഴിലുടമയായ മൊനീന്ദർ സിങ് പാന്ഥർക്കും കൃത്യത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനാൽ ഇയാളും കേസിൽ പിടിയിലായി.

സമീപകാല ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ക്രിമിനൽ കേസുകളിലൊന്നാണ് നിതാരി കൂട്ടക്കൊലക്കേസ്. 2006ൽ ഉത്തർപ്രദേശിലെ നോയിഡയിലുള്ള മൊനീന്ദർ സിംഗ് പന്ദറിന്റെ വസതിയിലും പരിസരത്തുമായി ഒന്നിലധികം മനുഷ്യരുടെ ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതാണ് കോലിയുടെയും പാന്ദറിന്റെയും അറസ്‌റ്റിലേക്കും തുടർന്നുള്ള ശിക്ഷാ വിധിയിലേക്കും നയിച്ചത്.
നോയിഡയിലെ നിത്താരി പ്രദേശത്ത് ക്രൂരമായ കൊലപാതകങ്ങൾ നടത്തിയ സുരേന്ദ്ര കോലിക്ക് കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചു, അത് അലഹബാദ് ഹൈക്കോടതി ശരിവെക്കുകയും 2011 ഫെബ്രുവരി 15ന് സുപ്രീം കോടതി ഇത് സ്ഥിരീകരിക്കുകയും ചെയ്‌തു. 2005ലെ റിമ്പ ഹാൽഡറിന്റെ കൊലപാതകത്തിലായിരുന്നു വധശിക്ഷ വിധിച്ചത്.

കോലി സീരിയൽ കില്ലറാണെന്ന് വിലയിരുത്തിയ കോടതി, അയാളോട് ഒരു ദയയും കാണിക്കാൻ കഴിയില്ലെന്നും പറഞ്ഞിരുന്നു. 16 കേസുകളാണ് കോലിക്കെതിരെ രജിസ്‌റ്റർ ചെയ്‌തത്. ഇയാളുടെ തൊഴിലുടമയായ മൊനീന്ദർ സിംഗ് പാന്ദറും നിതാരി കൊലപാതകങ്ങളിൽ ചില കേസുകളിൽ ശിക്ഷിക്കപ്പെടുകയും, മറ്റു ചിലതിൽ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്‌തിരുന്നു. രണ്ട് കേസുകളിലായി വിചാരണക്കോടതി വിധിച്ച വധശിക്ഷയെ പാന്ദർ അലഹബാദ് ഹൈക്കോടതിയിൽ ചോദ്യം ചെയ്‌തിരുന്നു. കോലിക്കെതിരെ രജിസ്‌റ്റർ ചെയ്‌ത 16 കേസുകളിൽ പന്ത്രണ്ട് കേസുകളിലാണ് വധശിക്ഷ വിധിച്ചത്.

Advertisement
inner ad

Featured

മൂന്നാം ദിവസവും ഇരുട്ടിൽ തപ്പി പൊലീസ്

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം മൂന്നാം ദിവസം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. ഡി കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അതേ സമയം സംഭവം നടന്ന് 50 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഒരു സൂചന പോലും പൊലീസിനു ലഭിച്ചില്ല. ആരോഗ്യപരമായി ക്ഷീണിതയായ കുട്ടിയെ നിരന്തരം ചോദ്യം ചെയ്തപ്പോൾ കുട്ടി പേടിയാകുന്നു എന്നു പറഞ്ഞിരുന്നു. പിന്നീട് കുട്ടിയോടു വിവരങ്ങൾ ആരായുന്നതിൽ പൊലീസ് മയം വരുത്തി.
മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചു എന്നാണ് വിവരം. എന്നാൽ ഇവരെ ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നോ എന്നും പൊലീസിന് സംശയം.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. ഈ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാൻ എന്നയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ തനിക്ക് ഈ സംഭവവുമായി ഒരു ബന്ധമില്ലെന്ന് ഷാജഹാൻ അറിയിച്ചു. ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു. പിന്നാലെ ഷാജഹാന്റെ വീട് ഒരുസംഘം ആളുകൾ തല്ലിത്തകർത്തു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. ഒരു വലിയ വീട്ടിലാണു തന്നെ താമസിപ്പിച്ചതെന്നാണു കുട്ടി പൊലീസിനോടും മാതാപിതാക്കളോടും പറഞ്ഞത്. ഇതു പാരിപ്പള്ളിക്ക് സമീപമുള്ള വീടായിരിക്കാം എന്നാണു നിഗമനം. ഈ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടു പോയ സ്ത്രീ കുട്ടിയെ കൊല്ലത്തേക്കു കൊണ്ടുപോയത്. ആദ്യം കാറിലും പിന്നീട് ഓട്ടോറിക്ഷയിലും. ആശ്രാമം ലിങ്ക് റോഡ് വരെ കാറിലായിരിക്കണം യാത്ര എന്നാണു കരുതുന്നത്. അവിടെ കാത്തുനിന്ന യുവതിയെയും കുട്ടിയെയും സജീവൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ആശ്രാമം മൈതാനം വരെ കൊണ്ടു വിട്ടത്. ഇയാളുടെയും കുട്ടിയെ ആദ്യം കണ്ട വിദ്യാർഥികളുടെയും ആശ്രാമം നിവാസികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പ്രതികളെക്കുറിച്ച് സൂചന പോലും ലഭിച്ചില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തും അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു.

Advertisement
inner ad
Continue Reading

Featured

അന്വേഷണച്ചുമതല ഡിഐജി നിശാന്തിനിക്ക്

Published

on

കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം ഡിഐജി നിശാന്തിനിക്ക്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.

പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി

Advertisement
inner ad
Continue Reading

chennai

വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Published

on

ചെന്നൈ: ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരം അല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടികൾ തുടരുകയാണെന്നും രണ്ടഴ്ച കൂടി എങ്കിലും ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
നവംബർ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന വിവരം പുറത്തുവരുന്നത്.

Continue Reading

Featured