Business
സക്കർബർഗ് പോലും അറിയാത്ത അൽഗോരിതമാറ്റം; ഫേസ്ബുക്കിലെ കുത്തും കോമയും വിശദീകരിച്ച് കേരളാ പോലീസും

തിരുവനന്തപുരം:വിരൽത്തുമ്പിൽ വിസ്മയം വിരിയിക്കുന്ന മുഖപുസ്തകത്തിൻ്റെ ടൈംലൈനുകളിൽ ആശങ്ക വിതച്ച് അതിവേഗതയിൽ കടന്ന് പോകുന്ന സന്ദേശത്തിൻ്റെ വസ്തുതകളിലേക്ക് ജനശ്രദ്ധ ആകർഷിച്ചു കേരളാ പോലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഒറ്റപ്പെടലിൻ്റെ ആകുലതയിൽ ഒരു ഹായ്, അല്ലെങ്കിൽ ഒരു കുത്തോ കോമയോ ഒക്കെ നൽകി ചേർത്ത് നിർത്താൻ അപേക്ഷിച്ച് കൊണ്ടുള്ള പോസ്റ്റൂകളാണ് ഫേസ്ബുക്കിൽ വൈറലായത്.
കുറച്ച് വർഷങ്ങളുടെ ഇടവേളകളിൽ ഇത്തരം പോസ്റ്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇത് ഫേസ്ബുക്കിൻ്റെ പുതിയ അൽഗോരിതം ആണെന്നും ഇതിൽ ഒരു കുത്തിട്ടില്ല എങ്കിൽ പരസ്പരം പോസ്റ്റുകൾ കാണില്ല എന്നുമാണ് പ്രൊഫൈലുകൾ പങ്കുവയ്ക്കുന്നത്. എന്നാൽ ഇതൊരു വ്യാജ സന്ദേശമാണെ ന്നും മുഖപുസ്തകത്തിൻ്റെ അൽഗോരിതത്തിൻ്റെ സവിശേഷതകളും വിശദീകരിക്കുകയാണ് കേരളാ പൊലീസ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ. “കേശുമാമൻ സിൻഡ്രോം” താരതമ്യപ്പെടുത്തക്കൊണ്ടുള്ള
ഈ പോസ്റ്റും സോഷ്യൽ മീഡിയയിൽ ഏറെ കൗതുകകരമായിരിക്കുകയാണ്.
നാടോടുമ്പോൾ നടുവേ ഓടണം എന്ന ചൊല്ലിനൊപ്പം സഞ്ചരിച്ച മനുഷ്യരിന്ന് ഒറ്റപ്പെടൽ ഒഴിവാക്കാൻ നെട്ടോട്ടമോടുന്ന അവസ്ഥയിലാണ്.
കാലം എത്രമാറിയാലും ഏകാന്തത മനുഷ്യരിൽ എത്രമാത്രം അസഹിഷ്ണുത ഉളവാക്കുന്നു എന്നത് കൂടി വൈറലാകുന്ന ഇത്തരം വ്യാജ സന്ദേശങ്ങൾ കാണിച്ച് തരികയാണ്.
കേരളാ പോലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം…
കുത്തും കോമയും .. പിന്നെ ഫേസ്ബുക്ക് അൽഗോരിതവും.
ആശങ്കകൾ അടിസ്ഥാനരഹിതം
“ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ.. മിനിമം ഒരു കുത്തെങ്കിലും..!” പുതിയ ഫേസ്ബുക്ക് അൽഗോരിതം മൂലം ഒറ്റപ്പെടാൻ ചാൻസ് ഉണ്ടെന്ന ചിന്തയിൽ കോപ്പി പേസ്റ്റ് പോസ്റ്റിന്റെ പുറകിലാണ് പലരും. “കേശുമാമൻ സിൻഡ്രോം” എന്നൊക്കെ സോഷ്യൽ മീഡിയ ഓമനപ്പേരിൽ അറിയപ്പെടുന്ന, ഇടവിട്ട് പ്രത്യക്ഷപ്പെടുന്ന ഒരു സിൻഡ്രോം . ഒരാൾ പോസ്റ്റിടുകയേ വേണ്ടൂ.. പിന്നെ കോപ്പി പേസ്റ്റ് ആണ്. ഉള്ള സുഹൃത്തുക്കൾ കൊഴിഞ്ഞു പോകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. ഫേസ്ബുക്ക് അൽഗോരിതം മാറ്റിയത്രേ.. ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ എന്നും.
പ്രധാനപ്പെട്ട പോസ്റ്റുകൾ അടങ്ങിയ ന്യൂസ് ഫീഡുകൾ മാത്രമാണ് അല്ലെങ്കിലും നമുക്ക് കാണാൻ കഴിയുക. എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളും കാണണം എന്ന് പറഞ്ഞാൽ ഫെസ്ബൂക് മുതലാളിയും ബുദ്ധിമുട്ടിലാകും. നമുക്ക് കേൾക്കാനും കാണാനും കൂടുതൽ താല്പര്യമുള്ളവരെ ഫിൽറ്റർ ചെയ്താണ് ഫെയ്സ്ബൂക് കാണിക്കുക. കൂടുതൽ സംവദിക്കാൻ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകൾ സ്വാഭാവികമായും ഫീഡുകളിൽ മുന്നിട്ട് നിൽക്കുന്നു.
ഒരാളുടെ ഇഷ്ട വിഷയങ്ങൾ അടങ്ങിയ പോസ്റ്റുകൾ, അല്ലെങ്കിൽ പോസ്റ്റ് ചെയ്യുന്നവയിൽ ജനപ്രീതി നേടിയവ ആദ്യം കാണുവാൻ സഹായിക്കുക എന്ന രീതിയിലാണ് സ്വാഭാവികമായും ഫെസ്ബൂക് അൽഗോരിതം സെറ്റ് ചെയ്തിരിക്കുന്നത്. അതിനാൽ കുത്ത്, കോമ ആവശ്യപ്പെട്ടുകൊണ്ടുള്ള നമ്മുടെ പോസ്റ്റിൽ നമുക്ക് മറുപടി തരുന്നവർ നമ്മുടെ അടുത്ത പോസ്റ്റ് കൃത്യമായി കാണും. എന്നാൽ പിന്നീടുള്ള പോസ്റ്റുകൾ ഒരു പക്ഷേ അവർ കാണണമെന്നില്ല.
2018 മുതൽ ഫേസ്ബുക്ക് അൽഗോരിതം ഏറെക്കുറെ ഇങ്ങനെ തന്നെയാണ്. ഒരാളുടെ ടൈംലൈനിലെ നൂറുകണക്കിന് സ്റ്റോറികളിൽ നിന്നും ഒരു നിശ്ചിത എണ്ണം മാത്രമേ മുൻഗണന പ്രകാരം ഈ അൽഗോരിതം തിരഞ്ഞെടുക്കയുള്ളൂ. ഹായ് ഇട്ടാലും ഇല്ലങ്കിലും അൽഗോരിതത്തിലെ ഇത്തരം മുൻഗണനാ ക്രമം ദിനംപ്രതി മാറിക്കൊണ്ടിരിക്കും. അതിനാൽ തന്നെ ഒരു ദിവസം ഹായ് ഇട്ടതുകൊണ്ടോ പ്രതികരിച്ചതുകൊണ്ടോ ആ വ്യക്തിയുടെ പോസ്റ്റുകൾ നമ്മൾ എന്നും കാണണമെന്നില്ല. കാര്യങ്ങൾ മനസ്സിലാക്കാതെയുള്ള വെറുപ്പിക്കൽ കോപ്പി പേസ്റ്റ് ആണ് കഴിഞ്ഞ ദിവസങ്ങളിൽ നാം കാണുന്നത്. ഇത്തരത്തിലുള്ള വ്യാജ സന്ദേശം 2020 ലും വ്യാപകമായി പ്രചരിച്ചിരുന്നു. അന്നും ഈ പേജിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
കോപ്പി പേസ്റ്റ് ചെയ്യുന്നവരുടെ ശ്രദ്ധക്ക്: ഇടവിട്ടിടവിട്ട് ഫെയ്സ്ബുക്കിൽ കറങ്ങിനടക്കുന്ന മെസ്സേജ് ആണിത്. ഒരിടവേളക്ക് ശേഷം അത് വീണ്ടും പ്രത്യക്ഷപ്പെടും.
Business
പി.ജി.ഐ.എം ഇന്ത്യ ക്രിസില്‍ ഐ.ബി.എക്സ് ഗില്‍റ്റ് ഫണ്ട് ന്യൂ ഫണ്ട് ഓഫര്‍ ഇന്നു മുതല്‍

സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന, മെച്യൂരിറ്റി കാലാവധിവരെ തുടരുന്ന ഫണ്ട്.
പി.ജി.ഐ.എം ക്രിസില്‍ ഐ.ബി.എക്സ് ഗില്‍റ്റ് ഇന്‍ഡക്സ്-ഏപ്രില്‍ 2028 ഫണ്ട് എന്ന പേരിലുള്ള ഫണ്ടില്‍ 2023 ഫെബ്രുവരി രണ്ടു മുതല്‍ 2023 ഫെബ്രുവരി 16വരെ എന്‍.എഫ്.ഒ നിക്ഷേപം നടത്താം.
2027 സെപ്റ്റംബറിനും 2028 ഏപ്രിലിനും ഇടയില്‍ കാലാവധിയെത്തുന്ന സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിച്ച് മികച്ച ആദായം നേടുക ലക്ഷ്യം.
മുംബൈ: ഇന്ത്യയിലെ അതിവേഗ വളര്‍ച്ചയുള്ള എ.എം.സികളൊന്നായ പി.ജി.ഐ.എം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന ഇന്‍ഡക്സ് ഫണ്ട് പുറത്തിറക്കുന്നു.
പി.ജി.ഐ.എം ഇന്ത്യ ക്രിസില്‍ ഐ.ബി.എക്സ് ഗില്‍റ്റ്-ഏപ്രില്‍ 2028 എന്ന പേരില്‍ പുറത്തിറക്കുന്ന ഫണ്ട്, ക്രിസില്‍ ഐ.ബി.എക്സ് ഇന്‍ഡക്സ്-ഏപ്രില്‍ 2028 എന്ന അടിസ്ഥാന സൂചികയെ പ്രതിനിധീകരിച്ച് മികച്ച ആദായം നിക്ഷേപകന് നല്കാന് ലക്ഷ്യമിടുന്നു.
2028 ഏപ്രില്‍ അഞ്ചിന് കാലാവധിയെത്തുന്ന ഫണ്ട് സര്‍ക്കാര്‍ സെക്യൂരിറ്റകളില് 98ശതമാനവും ട്രഷറി ബില്ലില്‍ രണ്ട് ശതമാനവുമായിരിക്കും നിക്ഷേപം നടത്തുക. 2027 സെപ്റ്റംബര്‍ ആറിനും 2028 ഏപ്രില്‍ അഞ്ചിനും ഇടയിയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ് ഫണ്ടിന്റെ നിക്ഷേപം. ആറു മാസംകൂടുമ്പോള്‍ സൂചിക അവലോകനം ചെയ്ത് പുനഃക്രമീകരണം നടത്തും.
2013 ഫെബ്രുവരി രണ്ടു മുതല്‍ 16വരെയാണ് ന്യൂ ഫണ്ട് ഓഫറില്‍ നിക്ഷേപം നടത്താന്‍ കഴിയുക. പി.ജി.ഐ.എം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് ഫിക്സ്ഡ് ഇന്‍കം വിഭാഗം മേധാവി പുനീത് പാല് ആണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഭൂപേഷ് കല്യാണി സഹ ഫണ്ട് മാനേജരായിരിക്കും.
‘ പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ ആര്.ബി.ഐ ഉള്‍പ്പടെയുള്ള കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധന മന്ദഗതിയിലാക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുന്ന സെക്യൂരിറ്റികളില്‍ ദീര്‍ഘകാലത്തേയ്ക്ക് ഇപ്പോള്‍ നിക്ഷേപിക്കുന്നത് ഭാവിയില്‍ മികച്ച ആദായം ലഭിക്കാന്‍ ഉപകരിക്കും. ഭാവിയില്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായം കുറയുമ്പോള്‍ നിലവിലുള്ളവയ്ക്ക് മികച്ച മ്യൂല്യം ലഭിക്കുകയും അത് കൂടുതല്‍ നേട്ടമുണ്ടാക്കന്‍ സഹായിക്കുകയും ചെയ്യും. നിലവിലെ പലിശ നിരക്കില്‍ നിന്ന് നേട്ടമുണ്ടാക്കാനുള്ള സാധ്യതയാണ് ഇതിലൂടെ പി.ജി.ഐ.എം ഇന്ത്യ ക്രിസില്‍ ഐ.ബി.എക്സ് ഗില്‍റ്റ് ഫണ്ട് മുന്നോട്ടുവെയ്ക്കുന്നത്. ടാര്‍ഗറ്റ് മെച്യൂരിറ്റി ഫണ്ടുകളില്‍ കോര്‍പറേറ്റ് കടപ്പത്രങ്ങളില്‍ ഉള്‍പ്പടെ നിക്ഷേപിക്കാന്‍ അനുവദിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍നിന്ന് മികച്ച ആദായം ലഭിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ നിക്ഷേപത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പി.ജി.ഐ.എം ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ ഫിക്സ്ഡ് ഇന്‍കം വിഭാഗം മേധാവി പുനീത് പാല് പറഞ്ഞു.
5,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. 1,000 രൂപയുടെ ഗുണിതങ്ങളായി കൂടുതല്‍ നിക്ഷേപം നടത്താന്‍ അവസരമുണ്ട്.
സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ 100% നിക്ഷേപം എന്തുകൊണ്ട്?
*വരും മാസങ്ങളില്‍ പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ ആദായത്തില്‍ സ്ഥിരത കൈവരും.
*സ്റ്റേറ്റ് ഡെവലപ്മെന്റ് ലോണ്‍, ട്രിപ്പിള്‍ എ റേറ്റങ് ഉള്ള പൊതുമേഖല കടപ്പത്രങ്ങള്‍ എന്നിവയുടെ വ്യാപനം അവയുടെ ശരാശരിക്ക് താഴെയാണ്. ഇത് സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ക്ക് അനുകൂലമാണ്.
*ആഗോള-പ്രാദേശിക തലത്തില്‍ പണപ്പെരുപ്പം ഉടനെ കുറയാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ ഉയര്‍ന്ന ആദായം ലഭിക്കും.
ആര്‍ക്കൊക്കെ അനുയോജ്യം:
*പദ്ധതിയുടെ കാലാവധിക്ക് അനുസൃതമായി ദീര്‍ഘകാല നിക്ഷേപ ലക്ഷ്യമുള്ളവര്‍.
*പോര്‍ട്ട്ഫോളിയോയില്‍ ഉയര്‍ന്ന പണലഭ്യത ലക്ഷ്യമിടുന്നവര്‍.
*നികുതിക്ക് അനുസൃതമായി ന്യായമായ വരുമാനം തേടുന്നവര്‍.
*റിസ്ക് കുറഞ്ഞ ഗുണമേന്മയുള്ള പോര്‍ട്ട്ഫോളിയോ അന്വേഷിക്കുന്നവര്‍.
മറ്റ് വിശദാംശങ്ങള്‍:
*സ്കീമിന്റെ പേര്: പി.ജി.ഐ.എം ഇന്ത്യ ക്രിസില്‍ ഐ.ബി.എക്സ് ഗില്‍റ്റ് ഇന്‍ഡക്സ്-ഏപ്രില്‍ 2028 ഫണ്ട്.
*സ്കീം വിഭാഗം: ഇന്‍ഡക്സ് ഫണ്ട്
*എന്‍.എഫ്.ഒ ആരംഭിക്കുന്ന തിയതി: 2023 ഫെബ്രുവരി 2.
*എന്‍.എഫ്.ഒ അവസാനിക്കുന്ന തിയതി: 2023 ഫെബ്രുവരി 16.
*എന്‍.എഫ്.ഒ അലോട്ട്മെന്റ് തിയതി: 2023 ഫെബ്രുവരി 22
*എന്‍.എഫ്.ഒ വീണ്ടും തുറക്കുന്ന തിയതി: 2023 ഫെബ്രുവരി 27
*അടിസ്ഥാന സൂചിക: ക്രിസില്‍ ഐ.ബി.എക്സ് ഗില്‍റ്റ് സൂചിക-ഏപ്രില്‍ 2028.
*എക്സിറ്റ് ലോഡ്: ഇല്ല.
*പ്ലാനുകള്‍: റെഗുലര്‍, ഡയറക്ട്
*ഓപ്ഷനുകള്‍: ഗ്രോത്ത്, ഐ.ഡി.സി.ഡബ്ല്യു-പേ ഔട്ട്, ഐ.ഡി.സി.ഡബ്ല്യു റീഇന്വെസ്റ്റുമെന്റ്.
Business
ഭവന-വാഹന വായ്പകളുടെ തിരിച്ചടവ് കൂടുതൽ ബുദ്ധിമുട്ടും, പലിശ ഉയരും

WEB DESK
ന്യൂഡൽഹി: രാജ്യത്ത് ഭവന-വാഹന വായ്പകളുടെ തിരിച്ചടവ് കൂടുതൽ പ്രതിസന്ധിയിലാക്കി പലിശ നിരക്ക് ഇനിയും ഉയരുമെന്ന് സാമ്പത്തിക സർവേ. നാണ്യപ്പെരുപ്പം നടപ്പ് സാമ്പത്തിക വർഷം 6.8 ശതമാനമാണ്. ഇത് നിക്ഷേപത്തെ ബാധിക്കില്ല. പക്ഷേ, പലിശ നിരക്കുകൾ ഇനിയും കൂടും. ആഗോള വിപണിയിൽ രൂപയുടെ വില ഇനിയും ഇടിയും. ഒരു ഡോളറിന് 83 രൂപ വരെ ഉയർന്ന ഡോളർ ഇനിയും ശക്തമാകും. കയറ്റുമതി കൂടുന്നില്ലെങ്കിൽ സാമ്പത്തിക മാന്ദ്യം സംഭവിക്കാമെന്നും സർവേയിലുണ്ട്. രൂപ ഡോളറിനോട് ഇനിയും ദുർബലമായേക്കുമെന്ന സൂചനയാണ് ഇതിലൂടെ ധനമന്ത്രി വ്യക്തമാക്കുന്നത്.
കൊവിഡ് വാക്സിനേഷനടക്കം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തിരിച്ചുവരാൻ സഹായിച്ചുവെന്ന് സാമ്പത്തിക സർവേ പറയുന്നു. കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധി രാജ്യം മറികടന്നു. ധനകമ്മി നടപ്പ് വർഷം 6.4 ശതമാനമാണ്. സേവന മേഖലയിൽ വളർച്ച 9.1 ശതമാനമായി ഉയർന്നിട്ടുണ്ട്. എന്നാൽ വ്യവസായ രംഗത്ത് കനത്ത ആഘാതമാണ് ഉണ്ടായത്. 10.3 ശതമാനത്തിൽ നിന്നും വളർച്ച 4.2 ശതമാനമായി കുറഞ്ഞു. കാർഷിക രംഗത്തും നേരിയ പുരോഗതിയുണ്ടെന്ന് സർവെ പറയുന്നു.
2023 -24ൽ രാജ്യം 6 മുതൽ 6.8 ശതമാനം വരെ വളർച്ച ഇന്ത്യനേടുമെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ റിപ്പോർട്ട് സഭയിൽ വെച്ചു.
Business
ഷോപ്പ് ലോക്കല്‍2 വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

കോഴിക്കോട്: അയല്‍പ്പക്ക വ്യാപാരികളേയും പ്രാദേശിക വിപണികളേയും പ്രോത്സാഹിപ്പിക്കുന്നതിന് വികെസി ഗ്രൂപ്പ് തുടക്കമിട്ട ഷോപ്പ് ലോക്കല്‍ രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു തുടങ്ങി. ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയുടെ ചെക്ക് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട വി. കെ. അനിതയ്ക്ക് കൈമാറി. രണ്ടാം സമ്മാനമായ 100 സ്വര്‍ണനാണയങ്ങളും വിജയികള്‍ക്ക് വിതരണം ചെയ്തു തുടങ്ങി.
“വികെസി തുടക്കമിട്ട ഷോപ്പ് ലോക്കല്‍ പ്രചാരണം കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ ഗുണം ചെയ്തതായി” വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു.”വികെസി അവതരിപ്പിച്ച ഷോപ്പ് ലോക്കല്‍ കാമ്പയിന് ഇന്ത്യയിലുടനീളം അയല്‍പ്പക്ക വ്യാപാരത്തെ വലിയ തോതില്‍ സ്വാധീനിച്ചുവെന്നതില് എനിക്ക് അതിയായ സന്തോഷമുണ്ട്. രണ്ടുലക്ഷത്തിലധികം ചെറുകിട കച്ചവടക്കാര്‍ പങ്കെടുത്ത പദ്ധതി കേരളത്തിനകത്തും പുറത്തും വന്‍ വിജയമായിരുന്നു. കേന്ദ്ര, സംസ്ഥാന ബജറ്റുകളില്‍ അയല്‍പ്പക്ക വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വിപണികളെ ഉത്തേജിപ്പിക്കുന്നതിനുമുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ”യെന്നും അദ്ദേഹം പറഞ്ഞു.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 weeks ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured2 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured3 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi3 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login