Connect with us
48 birthday
top banner (1)

Featured

നവകേരള ഗുണ്ടാ യാത്ര, അൽ ഹസ്സ ഒ ഐ സി സി അപലപിച്ചു

Avatar

Published

on

അൽ ഹസ: നവ കേരള സദസ്സെന്ന ഓമനപ്പേരിട്ട് മുഖ്യമന്ത്രിയും പരിവാരങ്ങളും 34 ദിവസമായി കേരളത്തിൻ്റെ തെരുവീഥികളിലൂടെ നരനായാട്ട് നടത്തിയ യാത്ര നവ കേരള സദസ്സല്ല, മറിച്ച് നവ കേരള ഗുണ്ടാ യാത്രയായിരുന്നുവെന്ന് ഒ ഐ സി സി സൗദി അൽ ഹസ്സ ഏരിയ കമ്മറ്റി പ്രസിഡൻ്റ് ഫൈസൽ വാച്ചാക്കൽ, ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ പറഞ്ഞു.ജനസമ്പർക്കമാണുദ്ദേശമെങ്കിൽ മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടി ചെയ്തത് പോലെ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ പരാതികളും വേവലാതികളും സഹിഷ്ണുതയോടെ കേട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമായിരുന്നു.ഉമ്മൻ ചാണ്ടി നടത്തിയത് പോലുള്ള ജനസമ്പർക്ക പരിപാടികൾ നടത്താൻ പിണറായിയും പരിവാരങ്ങളും ഒരു ജന്മം കൂടി ജനിക്കേണ്ടി വരും.
ഒരു മാസത്തിലധികമായി തിരുവനന്തപുരത്തെ
ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിനെ നാഥനില്ലാകളരിയാക്കി, എന്നാൽ നയപരമായോ, മനുഷ്യത്വപരമായോ ഒരു തീരുമാനവുമെടുക്കാനാവാതെയാണ് കാസർഗോഡ് കല്യാശ്ശേരിയിൽ നിന്നും തുടങ്ങി സർക്കാർ സ്പോൺസേർഡ് ആഡംബര വിനോദ ധൂർത്ത് യാത്ര തിരുവനന്തപുരത്തെത്തിയിരിക്കുന്നത്.
ക്ഷേമപെൻഷനുകൾ മാസങ്ങളോളമായി മുടങ്ങി കിടക്കുന്നതും, നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും, സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങി നടക്കാനാവാത്ത വിധം ക്രമസമാധാനാന്തരീക്ഷം താറുമാറായി കിടക്കുന്നതുമെല്ലാം ചൂണ്ടിക്കാട്ടി പ്രതിപക്ഷ യുവജന സംഘടനകൾ വിശിഷ്യാ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തികച്ചും ജനാധിപത്യപരമായ രീതിയിൽ കരിങ്കൊടി കാണിച്ച് തങ്ങളുടെ പ്രതിഷേധം അറിയിക്കുമ്പോൾ അസഹിഷ്ണുതയോടെ പാർട്ടി പ്രവർത്തകരെയും സ്വന്തം അംഗരക്ഷകരടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരെയും ദുരുപയോഗപ്പെടുത്തി ക്രൂരമായി മർദ്ദിച്ച് നടത്തിയ യാത്ര നവകേരള ഗുണ്ടാ യാത്ര തന്നെയാണ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തല തല്ലി പൊട്ടിച്ചും, സ്ത്രീകളെപ്പോലും മർദ്ദിച്ചവശരാക്കിയും, അവരെ പുരുഷ പോലീസുകാർ ഷർട്ടുകൾ വലിച്ചു കീറിയും ഈ ഗുണ്ടാ ഭരണം അധികകാലം മുന്നോട്ട് കൊണ്ട് പോവാമെന്നു് കരുതേണ്ടന്ന് ഫൈസൽ വാച്ചാക്കലും ഉമർ കോട്ടയിലും പ്രസ്ഥാവനയിൽ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ അറിവോടെയോ മൗനസമ്മതത്തോടെയോ നടത്തിയ ആ നരനായാട്ടുകളിൽ അൽ ഹസ്സ ഒ ഐ സി സി ശക്തമായി പ്രതിഷേധിക്കുകയും അപലപിക്കുകയും ചെയ്യുന്നതോടൊപ്പം, അനീതിക്കും അക്രമങ്ങൾക്കുമെതിരെ നടക്കുന്ന പോരാട്ടസമരങ്ങളിൽ മുന്നണി പോരാളികളായ യുത്ത് കോൺഗ്രസ്, കെ എസ് യു മഹിളാ കോൺഗ്രസ് പ്രവർത്തകർക്കും,നേതാക്കൾക്കും അൽ ഹസ്സ
ഒ ഐ സി സി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കുംഭമേള: പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്; 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

Published

on

പ്രയാഗ്‍രാജ്: കുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്. 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.റോഡുകളില്‍ മണിക്കൂറുകളായി വാഹനങ്ങള്‍ നിരങ്ങിനീങ്ങുകയാണ്. ഞായറാഴ്ച കുംഭമേളക്ക് വന്ന ലക്ഷക്കണക്കിന് തീർത്ഥാടകരാണ് മേള സ്ഥലത്ത് നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെ കാറുകളക്‍ലും മറ്റും കുടുങ്ങിക്കിടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്നാണ് നെറ്റിസണ്‍സ് ഇതേക്കുറിച്ച്‌ വിശേഷിപ്പിക്കുന്നത്. മധ്യപ്രദേശ് വഴി മഹാകുംഭമേളക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങളുടെ നിര 200-300 കിലോമീറ്റർ ദൂരെ വരെ നീണ്ടുനില്‍ക്കുകയാണ്. ഇതോടെ വിവിധ ജില്ലകളിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാൻ പൊലീസ് നിർദേശം നല്‍കി.പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങള്‍ തിരക്ക് ഒഴിവാക്കുന്നതിനായി മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ തടഞ്ഞുവെച്ചതായി പി.ടി.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വാഹനങ്ങളിലുള്ളവരോട് സുരക്ഷിതമായ താമസസ്ഥലങ്ങള്‍ കണ്ടെത്താൻ പൊലീസ് ആവശ്യപ്പെട്ടു.

Continue Reading

Featured

ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു

Published

on

പ്രയാഗ്‌രാജ് : മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. കുംഭമേളയോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയിലും രാഷ്ട്രപതി പങ്കെടുത്തു. രാവിലെ 10.30ന് പ്രയാഗ്‌രാജില്‍ എത്തിയ രാഷ്ട്രപതിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഹനുമാന്‍ ക്ഷേത്രത്തിലും രാഷ്ട്രപതി സന്ദര്‍ശനം നടത്തും.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വലിയ സുരക്ഷാക്രമീകരണങ്ങളാണ് പ്രയാഗ്‌രാജില്‍ ഒരുക്കിയിരുന്നത്. നേരത്തെ പ്രധാനമന്ത്രിയും കുംഭമേളയില്‍ എത്തിയിരുന്നു. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സംഗമത്തില്‍ സ്‌നാനം നടത്തിയിരുന്നു.

Advertisement
inner ad
Continue Reading

Featured

മണിപ്പൂർ മുഖ്യമന്ത്രി എൻ. ബീരേൻ സിങ് രാജിവച്ചു; രാജി, കോൺഗ്രസ് അവിശ്വാസവും കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ്

Published

on

ഇംഫാൽ: മണിപ്പൂർ കലാപം ആളിക്കത്തിച്ച് മൂകസാക്ഷിയായി നിന്ന ബീരേൻ സിങ് ഒടുവിൽ രാജിവെച്ചു. നിയമസഭയിൽ കോൺഗ്രസ് നേത്യത്വത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം നേരിടുന്നതിന് ഒരു ദിവസം മുമ്പാണ് പാളയത്തിൽ പട ഭയന്ന് ബീരേൻ സിങ് ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് രാജി സമർപ്പിച്ചത്.

ബിജെപിയിൽ ബീരേൻസിങിനെതിരേ ഒരു വിഭാഗം എംഎൽഎമാർ രംഗത്തു വന്നതോടെ ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. അമിത് ഷായുടെ വസതിയിൽ 15 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച്‌ചയിലാണ് രാജിനിർദ്ദേശമുണ്ടായത്. ബിജെപിയിലെയും നാഗാ പീപിൾസ് ഫ്രണ്ടിലെയും (എൻപിഎഫ്) 14 എംഎൽഎമാർ ബീരേൻ സിങ്ങിനൊപ്പം ഉണ്ടായിരുന്നു. തുടർന്ന് ഇംഫാലിലേക്ക് മടങ്ങിയ ഉടൻ ബീരേൻ സിങ് ഗവർണർക്ക് രാജി സമർപ്പിച്ചു. മണിപ്പുരിന്റെ ചുമതലയു ബിജെപി നേതാവ്. സംബിത് പത്രയും ബിജെപി സംസ്ഥാന പ്രസിഡന്റ് എ. ശാരദാ ദേവിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ബിരേൻ സിങ് സർക്കാരിനെതിരെ മണിപ്പൂർ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അതേസമയം, മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കും. മുഖ്യമന്ത്രി രാജിവെച്ച സാഹചര്യത്തിൽ മണിപ്പൂർ നിയമസഭ മരവിപ്പിച്ചു. ഗവർണർ അജയ് ഭല്ല ഇന്ന് ഡൽഹിയിലേക്ക് തിരിക്കും.

Advertisement
inner ad

2023-ൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന അക്രമ സംഭവങ്ങളിൽ 77ശതമാനം മണിപ്പൂരിൽ നിന്നാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടുണ്ട്. മണിപ്പൂർ കലാപം നിയന്ത്രിക്കുന്നതിൽ ബിരേൻസിങ് സർക്കാർ പൂർണപരാജയമായിരുന്നു. 2023 മേയിൽ തുടങ്ങിയ കലാപത്തിൽ 250 അധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ ഭാവനരഹിതരാവുകയും ചെയ്തു. നൂറുകണക്കിന് പേർക്കാണ് പരിക്കേറ്റത്. കലാപത്തിൻ്റെ പേരിൽ രൂക്ഷവിമർശനം നേരിടേണ്ടിവന്ന ബിരേൻസിങ് അധികാരത്തിൽ ഏറെക്കാലം കടിച്ചുതൂങ്ങി നിൽക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ഗത്യന്തരമില്ലാതെ രാജിവെക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിലധികമായി കലുഷിതമായ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് മണിപ്പുർ. ഇവിടെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാൻ സാധിക്കാതിരുന്നത് ഭരണകക്ഷി എംഎൽഎമാരിൽ ഉൾപ്പെടെ കടുത്ത എതിർപ്പിനു വഴിവെച്ചു. പല സഖ്യകക്ഷികളും ബിജെപി സർക്കാരിനുള്ള പിന്തുണയും പിൻവലിച്ചിരുന്നു.

മണിപ്പുരിൻ്റെ നല്ല ഭാവിക്കുവേണ്ടി തുടർന്നും പ്രവർത്തിക്കുമെന്നും നാർക്കോ ടെററിസം മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയ്‌ക്കെതിരേ ശക്തമായി നിലപാട് സ്വീകരിക്കുമെന്നാണ് ബീരേൻസിങിൻ്റെ രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്. മണിപ്പുരിലുണ്ടായ കലാപത്തിൽ പുതുവർഷത്തലേന്ന് അദ്ദേഹം ജനങ്ങളോട് മാപ്പ് അപേക്ഷിച്ചിരുന്നു. മെയ്‌തി-കുക്കി വിഭാഗങ്ങൾ 2023 മേയിൽ സംഘർഷമാരം ആരംഭിച്ചശേഷം ആദ്യമായായിരുന്നു അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ മാപ്പുപറച്ചിൽ

Advertisement
inner ad
Continue Reading

Featured