Featured
ക്യാമറ അഴിമതിയുടെ രേഖകള്‍ ഹാജരാക്കിയിട്ടും മുഖ്യമന്ത്രി ഒളിച്ചോടുന്നു: എം.എം ഹസ്സന്‍
കോഴിക്കോട്: എഐ ക്യാമറ അഴിമതി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രേഖകള്‍ ഹാജരാക്കിയിട്ടും അന്വേഷണം പ്രഖ്യാപിക്കാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍. ഇന്ന് എറണാകുളത്ത് ചേരുന്ന യുഡിഎഫ് ഏകോപന സമിതി സര്‍ക്കാറിനെതിരായ തുടര്‍ സമരങ്ങള്‍ ചര്‍ച്ച ചെയ്യും. നിയമ നടപടികള്‍ സ്വീകരിക്കുന്ന കാര്യം കെപിസിസി ആലോചിക്കുന്നുണ്ടെന്നും ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ക്യാമറ സ്ഥാപിച്ചതുമായ് ബന്ധപ്പെട്ട് വിവരാവകാശ നിയമ പ്രകാരം ചോദ്യം ഉന്നയിച്ചപ്പോള്‍ മറുപടി നല്‍കാനാവില്ലെന്നാണ് കെല്‍ട്രോണ്‍ പ്രതികരിച്ചത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമല്ല, മറിച്ച് ഒരു കമ്പനിയുടെ ഇടപാട് സംബന്ധിച്ചാണ് ചോദ്യം ഉയര്‍ന്നതെന്നും അതിലെന്താണിത്ര സ്വകാര്യത സംരക്ഷിക്കാനുള്ളതെന്നും ഹസ്സന്‍ ചോദിച്ചു.
70,000 മുതല്‍ ഒരു ലക്ഷം വരെ നല്‍കിയാല്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ക്യാമറയ്ക്കാണ് പത്തുലക്ഷം വിലയിട്ടത്. ഈ കണക്കുപ്രകാരം 100 കോടിയുടെ അഴിമതിയാണ് നടന്നത്. ഉപകരാര്‍ കൊടുത്താണ് ഇടപാട് തുക വര്‍ധിപ്പിച്ചത്. ഇതിന്റെ ഗുണഭോക്താക്കള്‍ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കളാണ്. കെ ഫോണ്‍ ഇടപാടിലും സമാനമായ അഴിമതിയാണ്. ഒരേ കമ്പനികളാണ് ഇതിന് പിന്നിലുള്ളത്. ഒമ്പത് വര്‍ഷത്തെ കരാറിന് 1028.8 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. അത് 1531 കോടിയാക്കിയാണ് 500 കോടിയുടെ അഴിമതി ലക്ഷ്യമിട്ടത്. ക്യാമറ ഇടപാടില്‍ കെല്‍ട്രോണിനെയും കെ ഫോണ്‍ ഇടപാടില്‍ ഭാരത് ഇലക്ട്രോണിക്‌സിനെയുമാണ് ഉപയോഗിച്ചത്. ഇത്തരത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ അഴിമതി നടത്താനുള്ള മാധ്യമമാക്കി സര്‍ക്കാര്‍ മാറ്റി. എല്ലാ ഇടപാടിലും ചുക്കാന്‍ പിടിച്ചത് എം.ശിവശങ്കറാണ്. സെക്രട്ടറിയേറ്റും മുഖ്യമന്ത്രിയുടെ ഓഫിസുമാണ് അഴിമതിയുടെ പ്രഭവ കേന്ദ്രം. ഈ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത്. എന്നാല്‍ മുഖ്യമന്ത്രി പറയുന്നത് പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു എന്നാണ്.
തീയുണ്ടാവാതെ പുകയുണ്ടാവില്ലല്ലോ. പിണറായി ഭരണത്തില്‍ അഴിമതിയും ക്രമക്കേടും നടന്ന ഭാഗങ്ങളിലെല്ലാം തീപടരുകയാണ്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ മൂന്നിടത്താണ് തീപ്പിടുത്തം ഉണ്ടായത്. ഇത് സ്വാഭാവികമായ് ഉണ്ടായ തീപ്പിടുത്തമാണെന്ന് വിശ്വസിക്കാന്‍ കഴിയില്ല. കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങുന്നതില്‍ പോലും അഴിമതി നടത്തിയ സ്ഥാപനങ്ങളിലെ രേഖകളാണ് കത്തിക്കുന്നത്. സെക്രട്ടറിയേറ്റിലും ബ്രഹ്മപുരത്തുമെല്ലാം ഇത്തരം തീ പിടുത്തം ഉണ്ടായത് ദുരൂഹമാണ്. എല്ലാ മേഖലയിലും അഴിമതി കൊടികുത്തി നില്‍ക്കുമ്പോള്‍ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥനെ ഗുണദോഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത് പരിഹാസ്യമാണ്. ‘എമ്പ്രാനല്പം കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെക്കക്കും’ എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പാടിയത് പിണറായി ഭരണത്തെ മുന്‍കൂട്ടികണ്ടാണ്. പിണറായി നയിക്കുന്ന അഴിമതി സര്‍ക്കാര്‍ എന്നാവും ഇനിയുള്ള കാലം ഈ സര്‍ക്കാറിനെ യുഡിഎഫ് വിശേഷിപ്പിക്കുകയെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍, എന്‍.സുബ്രഹ്മണ്യന്‍, കെ.ബാലനാരായണന്‍, അഡ്വ. എം.രാജന്‍, സി.പി വിശ്വനാഥന്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Featured
മൂന്നാം ദിവസവും ഇരുട്ടിൽ തപ്പി പൊലീസ്

പ്രത്യേക ലേഖകൻ
കൊല്ലം: ഓയൂരിൽ ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം മൂന്നാം ദിവസം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. ഡി കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അതേ സമയം സംഭവം നടന്ന് 50 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഒരു സൂചന പോലും പൊലീസിനു ലഭിച്ചില്ല. ആരോഗ്യപരമായി ക്ഷീണിതയായ കുട്ടിയെ നിരന്തരം ചോദ്യം ചെയ്തപ്പോൾ കുട്ടി പേടിയാകുന്നു എന്നു പറഞ്ഞിരുന്നു. പിന്നീട് കുട്ടിയോടു വിവരങ്ങൾ ആരായുന്നതിൽ പൊലീസ് മയം വരുത്തി.
മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചു എന്നാണ് വിവരം. എന്നാൽ ഇവരെ ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നോ എന്നും പൊലീസിന് സംശയം.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. ഈ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാൻ എന്നയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ തനിക്ക് ഈ സംഭവവുമായി ഒരു ബന്ധമില്ലെന്ന് ഷാജഹാൻ അറിയിച്ചു. ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു. പിന്നാലെ ഷാജഹാന്റെ വീട് ഒരുസംഘം ആളുകൾ തല്ലിത്തകർത്തു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. ഒരു വലിയ വീട്ടിലാണു തന്നെ താമസിപ്പിച്ചതെന്നാണു കുട്ടി പൊലീസിനോടും മാതാപിതാക്കളോടും പറഞ്ഞത്. ഇതു പാരിപ്പള്ളിക്ക് സമീപമുള്ള വീടായിരിക്കാം എന്നാണു നിഗമനം. ഈ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടു പോയ സ്ത്രീ കുട്ടിയെ കൊല്ലത്തേക്കു കൊണ്ടുപോയത്. ആദ്യം കാറിലും പിന്നീട് ഓട്ടോറിക്ഷയിലും. ആശ്രാമം ലിങ്ക് റോഡ് വരെ കാറിലായിരിക്കണം യാത്ര എന്നാണു കരുതുന്നത്. അവിടെ കാത്തുനിന്ന യുവതിയെയും കുട്ടിയെയും സജീവൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ആശ്രാമം മൈതാനം വരെ കൊണ്ടു വിട്ടത്. ഇയാളുടെയും കുട്ടിയെ ആദ്യം കണ്ട വിദ്യാർഥികളുടെയും ആശ്രാമം നിവാസികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പ്രതികളെക്കുറിച്ച് സൂചന പോലും ലഭിച്ചില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തും അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു.
Featured
അന്വേഷണച്ചുമതല ഡിഐജി നിശാന്തിനിക്ക്

കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം ഡിഐജി നിശാന്തിനിക്ക്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.
പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി
chennai
വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ചെന്നൈ: ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരം അല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടികൾ തുടരുകയാണെന്നും രണ്ടഴ്ച കൂടി എങ്കിലും ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
നവംബർ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന വിവരം പുറത്തുവരുന്നത്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad4 weeks ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login