Connect with us
48 birthday
top banner (1)

Featured

ക്യാമറ അഴിമതിയുടെ രേഖകള്‍ ഹാജരാക്കിയിട്ടും മുഖ്യമന്ത്രി ഒളിച്ചോടുന്നു: എം.എം ഹസ്സന്‍

Avatar

Published

on

കോഴിക്കോട്: എഐ ക്യാമറ അഴിമതി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രേഖകള്‍ ഹാജരാക്കിയിട്ടും അന്വേഷണം പ്രഖ്യാപിക്കാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍. ഇന്ന് എറണാകുളത്ത് ചേരുന്ന യുഡിഎഫ് ഏകോപന സമിതി സര്‍ക്കാറിനെതിരായ തുടര്‍ സമരങ്ങള്‍ ചര്‍ച്ച ചെയ്യും. നിയമ നടപടികള്‍ സ്വീകരിക്കുന്ന കാര്യം കെപിസിസി ആലോചിക്കുന്നുണ്ടെന്നും ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ക്യാമറ സ്ഥാപിച്ചതുമായ് ബന്ധപ്പെട്ട് വിവരാവകാശ നിയമ പ്രകാരം ചോദ്യം ഉന്നയിച്ചപ്പോള്‍ മറുപടി നല്‍കാനാവില്ലെന്നാണ് കെല്‍ട്രോണ്‍ പ്രതികരിച്ചത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമല്ല, മറിച്ച് ഒരു കമ്പനിയുടെ ഇടപാട് സംബന്ധിച്ചാണ് ചോദ്യം ഉയര്‍ന്നതെന്നും അതിലെന്താണിത്ര സ്വകാര്യത സംരക്ഷിക്കാനുള്ളതെന്നും ഹസ്സന്‍ ചോദിച്ചു.

70,000 മുതല്‍ ഒരു ലക്ഷം വരെ നല്‍കിയാല്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ക്യാമറയ്ക്കാണ് പത്തുലക്ഷം വിലയിട്ടത്. ഈ കണക്കുപ്രകാരം 100 കോടിയുടെ അഴിമതിയാണ് നടന്നത്. ഉപകരാര്‍ കൊടുത്താണ് ഇടപാട് തുക വര്‍ധിപ്പിച്ചത്. ഇതിന്റെ ഗുണഭോക്താക്കള്‍ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കളാണ്. കെ ഫോണ്‍ ഇടപാടിലും സമാനമായ അഴിമതിയാണ്. ഒരേ കമ്പനികളാണ് ഇതിന് പിന്നിലുള്ളത്. ഒമ്പത് വര്‍ഷത്തെ കരാറിന് 1028.8 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. അത് 1531 കോടിയാക്കിയാണ് 500 കോടിയുടെ അഴിമതി ലക്ഷ്യമിട്ടത്. ക്യാമറ ഇടപാടില്‍ കെല്‍ട്രോണിനെയും കെ ഫോണ്‍ ഇടപാടില്‍ ഭാരത് ഇലക്ട്രോണിക്‌സിനെയുമാണ് ഉപയോഗിച്ചത്. ഇത്തരത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ അഴിമതി നടത്താനുള്ള മാധ്യമമാക്കി സര്‍ക്കാര്‍ മാറ്റി. എല്ലാ ഇടപാടിലും ചുക്കാന്‍ പിടിച്ചത് എം.ശിവശങ്കറാണ്. സെക്രട്ടറിയേറ്റും മുഖ്യമന്ത്രിയുടെ ഓഫിസുമാണ് അഴിമതിയുടെ പ്രഭവ കേന്ദ്രം. ഈ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത്. എന്നാല്‍ മുഖ്യമന്ത്രി പറയുന്നത് പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു എന്നാണ്.

Advertisement
inner ad

തീയുണ്ടാവാതെ പുകയുണ്ടാവില്ലല്ലോ. പിണറായി ഭരണത്തില്‍ അഴിമതിയും ക്രമക്കേടും നടന്ന ഭാഗങ്ങളിലെല്ലാം തീപടരുകയാണ്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ മൂന്നിടത്താണ് തീപ്പിടുത്തം ഉണ്ടായത്. ഇത് സ്വാഭാവികമായ് ഉണ്ടായ തീപ്പിടുത്തമാണെന്ന് വിശ്വസിക്കാന്‍ കഴിയില്ല. കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങുന്നതില്‍ പോലും അഴിമതി നടത്തിയ സ്ഥാപനങ്ങളിലെ രേഖകളാണ് കത്തിക്കുന്നത്. സെക്രട്ടറിയേറ്റിലും ബ്രഹ്മപുരത്തുമെല്ലാം ഇത്തരം തീ പിടുത്തം ഉണ്ടായത് ദുരൂഹമാണ്. എല്ലാ മേഖലയിലും അഴിമതി കൊടികുത്തി നില്‍ക്കുമ്പോള്‍ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥനെ ഗുണദോഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത് പരിഹാസ്യമാണ്. ‘എമ്പ്രാനല്പം കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെക്കക്കും’ എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പാടിയത് പിണറായി ഭരണത്തെ മുന്‍കൂട്ടികണ്ടാണ്. പിണറായി നയിക്കുന്ന അഴിമതി സര്‍ക്കാര്‍ എന്നാവും ഇനിയുള്ള കാലം ഈ സര്‍ക്കാറിനെ യുഡിഎഫ് വിശേഷിപ്പിക്കുകയെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍, എന്‍.സുബ്രഹ്മണ്യന്‍, കെ.ബാലനാരായണന്‍, അഡ്വ. എം.രാജന്‍, സി.പി വിശ്വനാഥന്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Advertisement
inner ad

Alappuzha

താപനില ഉയരുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

Published

on

ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകാന്‍ സാധ്യതയുണ്ട്.

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരും പോഷകാഹാര കുറവ് ഉള്ളവര്‍, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം മുതലായവയുള്ളവരും ശ്രദ്ധിക്കണം. ചൂട് കുരു, സൂര്യാഘാതം, സൂര്യാതപം, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. കുട്ടികളിലെ ക്ഷീണം, തളര്‍ച്ച, അമിതമായ കരച്ചില്‍, ഭക്ഷണം കഴിക്കാന്‍ മടികാണിക്കുക, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കണ്ണുകള്‍ കുഴിഞ്ഞതായി കാണപ്പെടുക എന്നിവ വേനല്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ടാകാം. അതിനാല്‍ ഈ ലക്ഷണങ്ങള്‍ പ്രകടമായാല്‍ വൈദ്യ പരിശോധയ്ക്ക് വിധേയമാക്കുക. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തടിക്കുന്നതിനെയാണ് ചൂട് കുരു എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

Advertisement
inner ad
Continue Reading

Featured

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി

Published

on

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ പ്രതിയാണെന്ന് കോടതി കണ്ടെത്തിയതോടെ ഗ്രീഷ്മയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. ജാമ്യം ലഭിക്കുന്നത് വരെ ഗ്രീഷ്മയെ പാര്‍പ്പിച്ചിരുന്നത് അട്ടകുളങ്ങര വനിത ജയിലില്‍ ആയിരുന്നു. നാളെ കോടതി ശിക്ഷാ വിധി പറയും.

ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവനും കുറ്റക്കാരെന്നായിരുന്നു കോടതി വിധി. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മതിയായ തെളിവില്ലെന്ന കണ്ടെത്തലിലാണ് സിന്ധുവിനെ വെറുതെ വിട്ടത്. കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Advertisement
inner ad

അതേസമയം ഗ്രീഷ്മ കുറ്റക്കാരിയെന്ന് പ്രഖ്യാപിച്ച കോടതി വിധിയില്‍ തൃപ്തരാണെന്ന് ഷാരോണിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. പരമാവധി ശിക്ഷ ഗ്രീഷ്മയ്ക്ക് കൊടുക്കണം. എന്റെ പൊന്നുജീവനെയാണ് അവള്‍ കൊന്നുകളഞ്ഞതെന്ന് ഷാരോണിന്റെ മാതാവ് പ്രതികരിച്ചു. അമ്മയെ വെറുതെ വിട്ടതിനെതിരെയും മാതാപിതാക്കള്‍ പ്രതികരിച്ചു.

Advertisement
inner ad
Continue Reading

Featured

ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി,ശിക്ഷാ വിധി പിന്നീട്‌

Published

on


നെയ്യാറ്റിന്‍കര: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.രണ്ടാം പ്രതി അമ്മ സിന്ധുവിനെ വെറുതെ വിട്ടു. തെളിവുകളുടെ അപര്യാപ്തതയാണ് കാരണം. മൂന്നാം പ്രതി അമ്മാവന്‍ കുറ്റക്കാരന്‍. തെളിവ് നശിപ്പിച്ചു എന്ന കുറ്റം. കൊലപാതകം നടന്ന് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തു. ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മയും കുടുംബവും പ്ലാന്‍ തയ്യാറാക്കി. ഇതിന്റെ ഭാഗമായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേര്‍ത്ത കഷായം നല്‍കുകയുമായിരുന്നു. കഷായം കഴിച്ച ശേഷം വീട്ടിലെത്തിയ ഷാരോണ്‍ അവശനിലയിലായി. തുടര്‍ന്ന് വീട്ടുകാര്‍ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്.

Advertisement
inner ad

ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചിരുന്നതായി മജിസ്ട്രേറ്റിന് മുന്നില്‍ മരണമൊഴി നല്‍കുന്നതിനിടെ ഷാരോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോണ്‍ മൊഴി നല്‍കി. ഇതാണ് കേസില്‍ അന്വേഷണ സംഘത്തിന് തുമ്പായത്. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായരെയും പ്രതി ചേര്‍ത്തിരുന്നു

Advertisement
inner ad
Continue Reading

Featured