Connect with us
48 birthday
top banner (1)

Kerala

ടി. പത്മനാഭന്റേത് ശരിയുടെ പക്ഷം: അടൂർ ഗോപാലകൃഷ്ണൻ

Avatar

Published

on

ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സാഹിത്യ പുരസ്കാരം പുത്തൻ ചുവടുവെയ്പ്പ്

തിരുവനന്തപുരം : സർഗാത്മകതയിൽ ജനാധിപത്യത്തോടും മതേതരത്വത്തോടും പ്രതിബദ്ധത പുലർത്തുന്ന എഴുത്തുകാരെ ആദരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കോൺഗ്രസിന്റെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പുരസ്കാരം പുത്തൻ ചുവടുവെയ്പ്പെന്ന് വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള പ്രിയദർശിനി പബ്ലിക്കേഷന്റെ പ്രഥമ പുരസ്കാരത്തിന് മലയാള സാഹിത്യത്തിലെ കുലപതി ടി. പത്മനാഭനെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ച ജൂറി ചെയർമാൻ കൂടിയായ അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ നിറഞ്ഞ മനസോടെയാണ് സാഹിത്യലോകം സ്വീകരിക്കുന്നത്. രാജ്യത്ത് എണ്ണമറ്റ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരുകയും കലാ- സാഹിത്യ- സാംസ്കാരിക- പാരിസ്ഥിതിക വിഷയങ്ങളിൽ മൗലികമായ സംഭാവനകൾ നൽകുകയും ചെയ്ത മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിലാണ് പുരസ്കാരം നൽകുന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.മലയാള കഥാ സാഹിത്യത്തിന് ടി. പത്മനാഭൻ നൽകിയ എക്കാലത്തേയും മികച്ച സംഭാവനകളെ മുൻനിർത്തിയാണ് അവാർഡ് നൽകുന്നത്. ഭരണ തലത്തിലും സമൂഹത്തിലാകെയും നിലനിൽക്കുന്ന പ്രതിലോമ പ്രവർത്തനങ്ങൾക്കും വിവേചനങ്ങൾക്കുമെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന എഴുത്തുകാരെ ആദരിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.ടി. പത്മനാഭൻ എന്ന എഴുത്തുകാരൻ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പക്ഷത്താണ് നിലകൊള്ളുന്നത്. അപ്രിയങ്ങളായ സത്യങ്ങൾ സാമൂഹ്യ നന്മയെ മുൻ നിർത്തി സധൈര്യം വിളിച്ചു പറയുന്ന അപൂർവ്വം എഴുത്തുകാരിൽ ഒരാളാണ് ടി. പത്മനാഭൻ. തൊണ്ണൂറിലധികം വർഷങ്ങൾ പിന്നിടുന്ന പത്മനാഭൻ സാഹിത്യ രംഗത്ത് നടത്തിയ ശ്രദ്ധേയ ഇപെടലും സംഭാവനകളും കണക്കിലെടുത്താണ് പുരസ്കാരത്തിന് പരിഗണിച്ചതെന്നും ജൂറി ചെയർമാൻ പറഞ്ഞു.സാഹിത്യ മേഖലയിൽ പ്രത്യേകിച്ച് കഥാ സാഹിത്യ രംഗത്ത് ചെലുത്തിയ സ്വാധീനം,താൻ ജീവിക്കുന്ന കാലത്തോട് നീതി പുലർത്തി സ്വീകരിക്കുന്ന ജനപക്ഷ നിലപാടുകൾ,എഴുത്തുകാരന്റെ ധാർമികത ഉയർത്തിപ്പിടിച്ചു സമൂഹത്തിന് വേണ്ടി നടത്തുന്ന ശക്തമായ പ്രതികരണങ്ങൾ, പുതിയ ആഖ്യാന ശൈലി, തുടങ്ങിയവ പത്മനാഭന്റെ എടുത്തു പറയത്തക്ക സവിശേഷതകളാണ്. കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകൾ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ കഥാകൃത്താണ് പത്മനാഭൻ. കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് ടി. പത്മനാഭന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. ആഖ്യാനത്തിലെ സങ്കീർണതകൾ ഒഴിവാക്കുന്ന കഥാകൃത്തെന്ന നിലയിൽ വ്യത്യസ്തമായ എഴുത്ത് ശൈലി അദ്ദേഹത്തിനുണ്ട്. ഉദാത്തമായ ലാളിത്യം പത്മനാഭൻ കഥകളെ ശ്രദ്ധേയമാക്കുന്നു. ലളിതകൽപ്പനകളിലൂടെയും അനവദ്യസുന്ദരമായ ചമൽക്കാരങ്ങളിലൂടെയും കഥയെഴുത്തിൽ തനതായ സരണിയും നവഭാവുകത്വവും അദ്ദേഹം സൃഷ്ടിച്ചു. സത്യം, സ്നേഹം, ദയ, സഹാനുഭൂതി, ത്യാഗം, സമത്വം മാനവികത തുടങ്ങിയ മൂല്യങ്ങൾ ഉണർത്തുന്നവയാണ് അദ്ദേഹത്തിന്റെ കഥകളെല്ലാം. റഷ്യൻ ഫ്രഞ്ച് ജർമൻ ഭാഷകളിലേക്കും ഇദ്ദേഹത്തിന്റെ കൃതികൾ തർജിമ ചെയ്യപ്പെട്ടിട്ടുണ്ട്. കഥകൾ മാത്രമേ എഴുതൂ എന്ന് ഉറപ്പിച്ച എഴുത്തുകാരനാണ് ടി പത്മനാഭൻ. അദ്ദേഹത്തിന്റെ ഓരോ കഥയും നല്കുന്ന ആശയം ഏറ്റവും മികച്ച ഒരു ലേഖനത്തിനുപോലും നൽകാനാവില്ല. ഒരു കവിതയുടെ എല്ലാ ശൈലിയും ഒത്തൊരുങ്ങിയ ഒരു കഥ എന്നുതന്നെ ഓരോ കഥയെയും വിശേഷിപ്പിക്കാം.കാരണം പ്രകാശം പരത്തുന്ന പെൺകുട്ടിയെ പോലെ,ഗൗരിയെ പോലെ, ശേഖൂട്ടിയെ പോലെ ,മഖൻസിങ്ങിനെ പോലെ ജീവിതത്തിന്റെ നാനാമുഖങ്ങൾ നമുക്കു മുന്നിൽ മറ്റൊരാളും വരച്ചുകാട്ടിയിട്ടില്ല.തന്റെ കഥയിലൂടെ വായനക്കാരനെകൊണ്ട് മനസ്സിൽ അതിന്റെ ബാക്കിഭാഗത്തെ കുറിച്ച് അഗാധമായി ആലോചിക്കുവാനുള്ള പ്രേരണയും നൽകുന്നു. ഒരെഴുത്തുകാരൻ ഒരു വായനക്കാരന് നൽകുന്ന ഏറ്റവും മികച്ച സമ്മാനങ്ങളിൽ ഒന്നാണത്. രാഷ്ട്രീയത്തിന് അപ്പുറമായി പാവങ്ങളോട് പക്ഷം ചേരുന്ന നിലപാടാണ് എന്നും അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ശരിയുടെ പക്ഷമാണ് പത്മനാഭൻ്റേതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. അടൂരിന് പുറമേ, യു.കെ കുമാരൻ, ഗ്രേസി, സുധാ മേനോൻ, പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു എന്നിവരായിരുന്നു പുരസ്കാര നിർണയ സമിതി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

chennai

മധുരയിൽ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം

Published

on

മധുര: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ്‌ മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം. ജെല്ലിക്കെട്ടില്‍ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ നവീന് നെഞ്ചില്‍ ചവിട്ടേറ്റിരുന്നു. പിന്നീട് മധുര സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുപതോളം പേർക്കാണ് ജെല്ലിക്കെനിടെ ഇവിടെ പരിക്കേറ്റത്. 1,100 കാളകളും 900 വീരൻമാരുമാണ് മത്സരിച്ചത്. ഒന്നാമത്തെത്തുന്ന കാളയുടെ ഉടമയ്ക്ക് 12 ലക്ഷം രൂപയുടെ ട്രാക്ടറും, കൂടുതല്‍ കാളകളെ മെരുക്കുന്ന യുവാവിന് 8 ലക്ഷം രൂപയുടെ കാറുമായിരുന്നു സമ്മാനം.

Continue Reading

Kerala

നിറത്തിന്റെ പേരില്‍ ഭർത്താവിന്റെ അവഹേളനം, നവവധു ആത്മഹത്യ ചെയ്തു

Published

on

മലപ്പുറം: നിറത്തിന്റെ പേരില്‍ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെ മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു.കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുംതാസിന് നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞ് ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചെന്നാണ് ഷഹാനയുടെ കുടുംബം പരാതിയില്‍ പറയുന്നത്.

വിവാഹബന്ധം വേർപ്പെടുത്താൻ ഷഹാനയെ നിർബന്ധിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു. ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെയാണ് പരാതി. 2024 മെയ് 27ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ ശേഷം 20 ദിവസമാണ് ഇരുവരും ഒന്നിച്ച്‌ കഴിഞ്ഞത്. ശേഷം ഭർത്താവ് ഗള്‍ഫില്‍ തിരിച്ച്‌ പോയി. അവിടെ പോയശേഷം നിരന്തരം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച്‌ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ബിരുദ വിദ്യാർത്ഥിനിയാണ് ഷഹാന. ഭർത്താവിനും മാതാപിതാക്കള്‍ക്കും എതിരായ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement
inner ad
Continue Reading

Ernakulam

തടവുകാർക്ക് ഐക്യദാർഢ്യം, ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ

Published

on

കൊച്ചി: ലൈം​ഗിക അധിക്ഷേപ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂരിൻ്റെ നീക്കം. ഇത്തരത്തിലുള്ള തടവുകാർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ നിലപാട്. അഭിഭാഷകർ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാൻ വയ്ക്കാനും പറ്റാത്ത തടവുകാർ നിരവധി പേർ ജയിലിൽ തുടരുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് അറിയിച്ചിട്ടുണ്ട്. അതേസമയം, ബോബി ചെമ്മണ്ണൂർ ഇന്ന് ജയിലിൽ തുടരും. എന്നാൽ നാളെ പുറത്തിറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Continue Reading

Featured