Connect with us
48 birthday
top banner (1)

Featured

പരാതിക്കാരെ കരുതലായി
സൂക്ഷിക്കുന്ന ഭരണം

Avatar

Published

on

  • നിരീക്ഷകൻ// ഗോപിനാഥ് മഠത്തിൽ

ഭരണം അവിഹിതമായി നീതിന്യായ തീർപ്പുകളിൽ കൈകടത്തുന്നു എന്നതിൻറെ ദൃഷ്ടാന്തമാണ് രാഹുൽഗാന്ധിക്കെതിരെയുള്ള കോടതിവിധി. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തി എന്ന കേസിൽ സൂററ്റ് മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന അപേക്ഷയാണ് ഗുജറാത്ത് ഹൈക്കോടതി തള്ളിയിരിക്കുന്നത്. ഗുജറാത്ത് ഭരിക്കുന്ന ബിജെപി കേന്ദ്രം ഭരിക്കുന്ന അതേപാർട്ടിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നത് ഒരുപരിധിവരെ മനസ്സിലാക്കാം. പക്ഷേ നീതിയുക്തമായ വിശകലനങ്ങളോ വേണ്ടത്ര പഠനങ്ങളോ കൂടാതെ നിർദ്ദാക്ഷിണ്യം ഒരപേക്ഷ കേന്ദ്രഗവൺമെൻറിൻറെ അജണ്ട മനസ്സിലായെന്നോണം ഹേമന്ദ് പ്രച്ഛക്കിനെ പോലുള്ള ഒരു ജസ്റ്റിസ് നിരസിക്കുകയെന്നാൽ മാനവികതയ്ക്കും മാനുഷികമൂല്യങ്ങൾക്കും വിലയിടിഞ്ഞു എന്നാണ് അർത്ഥം.

കേന്ദ്രസർക്കാരിൻറെ മനസ്സിലിരുപ്പ് രാഹുൽഗാന്ധിയെ ഇന്ത്യൻ രാഷ്ട്രീയരംഗത്ത് നിഷ്പ്രഭനാക്കുക എന്നതാണ്. അത് ജസ്റ്റിസ് പ്രച്ഛക്കിനും ഗുജറാത്ത് ഭരിക്കുന്ന ബിജെപിക്കും നന്നായി അറിയാം. അതിനനുസരിച്ച് പ്രവർത്തിച്ച് നരേന്ദ്രമോദിയുടെ ഹൃദയത്തിൽ ഇടംപിടിക്കുക എന്ന നിലവാരം കുറഞ്ഞ തന്ത്രമാണ് രാഹുലിൻറെ സ്റ്റേ അപേക്ഷയിന്മേൽ പ്രച്ഛക് സ്വീകരിച്ചിരിക്കുന്നത്. അയാളുടെ മനസ്സിൽ നിയമവിരുദ്ധമായ ബിജെപി അനുകൂല തീരുമാനങ്ങൾ എടുത്തതിൻറെ പേരിൽ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്മാർക്ക് വിരമിക്കൽ കാലാവധിക്കുശേഷം ലഭിച്ച അസുലഭ സ്ഥാന സൗഭാഗ്യങ്ങൾ ഓർമ്മയിൽ ഉണ്ടായിരിക്കാം. അതായിരിക്കാം വേണ്ടത്ര ആഴത്തിൽ പഠിക്കാതെ സംസ്ഥാന-കേന്ദ്രസർക്കാരുകളെ സുഖിപ്പിക്കാൻ വേണ്ടിമാത്രം ഏകപക്ഷീയമായ തീരുമാനം കൈക്കൊള്ളാൻ കാരണം.
ഇത് ഗുജറാത്ത് ഹൈക്കോടതിയുടെ നീതിരഹിതമായ തീരുമാനമാണെന്നാണ് ഇന്ത്യയിലെ എല്ലാ നിയമവിദഗ്ധരുടെയും ഏകാഭിപ്രായം. ഈ കോടതിവിധി സാമാന്യയുക്തിക്കും നിയമതത്വങ്ങൾക്കും നിരക്കാത്തതാണെന്ന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ പലരും പറയുന്നത്. രാഹുലിൻറെ പരാമർശം എങ്ങനെയാണ് പരാതിക്കാരനായ ബിജെപിയുടെ ഗുജറാത്ത് എം.എൽ.എ പൂർണ്ണേഷ് മോദിക്ക് അപകീർത്തിയുണ്ടാക്കിയെന്ന് വിധിയിൽ വ്യക്തമാക്കുന്നില്ല. എന്നാൽ അപകീർത്തിക്കേസിൽ പരാമവധി ശിക്ഷ നൽകുകയും ചെയ്തു. ശിക്ഷ എങ്ങനെയാണ് ന്യായീകരിക്കപ്പെടുക എന്നതിനും വിധിയിൽ നിയമപരമായ വിശദീകരണമില്ല. ഈ കേസുമായി ബന്ധമില്ലാത്ത മറ്റുകേസുകളെക്കുറിച്ച് അനാവശ്യമായി വിധിന്യായത്തിൽ പരാമർശിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ ആ കേസുകളുടെ അന്തിമവിധി വന്നതുപോലുമില്ല.

സവർക്കർക്കെതിരെയുള്ള പരാമർശംപോലും കുറ്റകരമാണെന്ന വിധത്തിൽ ഇന്ത്യയുടെ സംവിധാനങ്ങൾ ബിജെപിക്ക് അനുകൂലമാക്കി പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു. വെറും നിസ്സാരമായ പ്രതിപാദനങ്ങളെ പർവതീകരിച്ചുകാട്ടി അതിൽനിന്ന് മുതലെടുപ്പുനടത്താനും വ്യക്തിഹത്യ ചെയ്യാനുമുള്ള ശ്രമങ്ങളാണ് രാഹുൽഗാന്ധിയുടെ പേരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കേസുകൾ പലതും. ലളിത് മോദി, നീരവ് മോദി, മെഹുൽഭായി, വിജയ് മല്യ, ജെയിൻമേത്ത തുടങ്ങിയ വമ്പൻമാർ പലരും രാജ്യത്തെ പൊതുധനം കൊള്ളയടിച്ച് രാജ്യം വിട്ടത് മോദിഭരണത്തിൻകീഴിലാണ്. സത്യം അതായിരിക്കത്തന്നെ അവരെ കേസുകളിൽ നിന്ന് വിമോചിപ്പിക്കാനുള്ള തന്ത്രങ്ങളും ഇതേ സർക്കാർ പയറ്റിക്കൊണ്ടിരിക്കുന്നു. ആ സത്യാവസ്ഥ ഒരു തെരഞ്ഞെടുപ്പുവേദിയിൽ രാഹുൽഗാന്ധി വിമർശനബുദ്ധ്യാ ഉന്നയിച്ചതാണ് കേസിനടിസ്ഥാനം.

അതൊരു വംശീയ വിരുദ്ധ പരാമർശമായി കൊട്ടിഘോഷിക്കപ്പെടുകയും അതിൻറെ പേരിൽ പൂർണ്ണേഷ് മോദി എന്ന ഒരു ഗുജറാത്ത് എംഎൽഎയെ വാടകയ്ക്കെടുത്ത് പരാതിക്കാരനായി മുന്നിൽ നിർത്തി ചില അർജ്ജുനൻമാർ കളിച്ച കളിയുടെ ഒടുവിലത്തെ അടവാണ് ജസ്റ്റിസ് പ്രച്ഛകിൻറെ രൂപത്തിൽ കണ്ടത്. ഒരു പ്രതിപക്ഷ നേതാവിന് ഭരണകൂടത്തെ വിമർശിക്കേണ്ടിവരുമ്പോൾ അത് അപദാനങ്ങളായി മാത്രം മതിയെന്ന് നിർബന്ധം പിടിക്കുന്ന ബി.ജെ.പിയുടെ തറവേലയുടെ തുടർച്ചയായി വേണം ഇതിനെ കാണേണ്ടത്. പ്രതിപക്ഷ നേതാക്കളിൽ നിന്നുപോലും അപദാനങ്ങളാണ് ബി.ജെ.പി സർക്കാർ പ്രതീക്ഷിക്കുന്നതെങ്കിൽ പിന്നെയിവിടെ പ്രതിപക്ഷപ്പാർട്ടികളുടെ ആവശ്യമെന്താണ്. ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണെന്ന് പറയുന്നതിൽ അർത്ഥമെന്താണ്. ഇതേ മോദി പരാമർശത്തിൻറെ പേരിൽ അഭിഭാഷകനായ പ്രദീപ് മോദി റാഞ്ചിയിലെ സിജെഎം കോടതിയിൽ നൽകിയ കേസും രാഹുൽഗാന്ധിക്കെതിരെ നിലനിൽക്കുന്നുണ്ട്. അതുപോലെ യുകെ സന്ദർശനവേളയിൽ സവർക്കർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് അദ്ദേഹത്തിൻറെ ചെറുമകൻ സത്യകിസവർക്കർ പൂനൈ മജിസ്ട്രേറ്റ് കോടതിയിൽ രാഹുൽഗാന്ധിക്കെതിരെ കഴിഞ്ഞ ഏപ്രിലിൽ ഒരുകേസ് ഫയൽ ചെയ്തിട്ടുണ്ട്. ബി.ജെ.പി നേതാക്കൾക്ക് ജവഹർലാൽനെഹ്റുവിനെയും മഹാത്മാഗാന്ധിയെയും ഏതുഭാഷയിലും വിമർശിക്കാം. അതിനെതിരെ ആരും കേസുകൊടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ സ്വാതന്ത്ര്യസമരചരിത്രത്തിൻറെ ഏടുകളിൽ ഒരു വിദൂര വ്യക്തിത്വമായിപ്പോലും കാണാൻ കഴിയാത്ത സർക്കാരെ പ്രഭാഷണമധ്യേ പ്രതിപാദിച്ചതിൻറെ പേരിലാണ് ബിജെപി നിർബന്ധിച്ച് ചെറുമകനെ പരാതിക്കാരനാക്കിയത്. ചുരുക്കത്തിൽ രാഹുലിൻറെ പ്രസംഗത്തെമാത്രം ലക്ഷ്യമാക്കി അദ്ദേഹം പറയുന്ന വ്യക്തിസൂചനകളുടെ അടിസ്ഥാനത്തിൽ പരാതിപ്പെടാൻ തയ്യാറാകുന്നവരുടെ ഒരുവലിയ നിരതന്നെ മോദി സർക്കാർ കരുതലായി സൂക്ഷിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. അവരുടെ ലക്ഷ്യം കേസുകൾകൊണ്ട് രാഹുലിനെതിരെ പത്മവ്യൂഹം ചമയ്ക്കുക എന്നതാണ്. അവിടെ രാഹുൽ അഭിമന്യൂ ആകാതെ സംരക്ഷിക്കപ്പെടേണ്ടത് ഭാരതരാഷ്ട്രീയത്തിൻറെ ധർമ്മമാണ്.
വാൽക്കഷണം:
സംഭാഷണ ചതുരനാണ് നരേന്ദ്രമോദി. ഒരിക്കൽ രാഹുൽഗാന്ധി പറഞ്ഞതുപോലെ തരത്തിന് ദൈവത്തെ കിട്ടിയാൽപോലും പാഠം പഠിപ്പിക്കാൻ കഴിവുള്ള വ്യക്തിത്വം. പക്ഷേ അദ്ദേഹത്തിൻറെ വാചാലത നിഷ്പ്രഭമാക്കാൻ ഒരൊറ്റ വാക്കു പറഞ്ഞാൽ മതിയാകും-മണിപ്പൂർ. ആ വാക്കുപറഞ്ഞാൽ പുള്ളിക്ക് മിണ്ടാട്ടമില്ല, ഉരിയാട്ടമില്ല. അതാണ് മോദി മാജിക്ക്. ഗുജറാത്ത് പോലെ മണിപ്പൂരും ഭരിക്കുന്നത് ബിജെപിയാണ്. പക്ഷേ ഗുജറാത്തുപോലെ അത്ര നല്ല സ്വാധീനം മണിപ്പൂരിലില്ലെന്ന് തോന്നുന്നു. മണിപ്പൂർ വിഷയത്തെ സംബന്ധിച്ച ഈ ഊമാഭിനയം ഒരു തന്ത്രമാണെന്ന് ജനങ്ങൾക്കറിയാം. പക്ഷേ നരേന്ദ്രമോദി മണിപ്പൂരിൻറെയും പ്രധാനമന്ത്രിയാണെന്ന് ഓർക്കണം. അതിന് മോദിയെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല. അദ്ദേഹം പ്രധാനമന്ത്രിയാകാൻ വ്രതം നോറ്റത് രാഹുലിനെ നിഷ്ക്രിയനാക്കാനും ഹിന്ദുരാഷ്ട്രസ്ഥാപനത്തിനും വേണ്ടിമാത്രമാണെന്ന് ആർക്കാണ് അറിയാത്തത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

‘താനായിരുന്നെങ്കിൽ ഓടി രക്ഷപ്പെട്ടേനേ’; പിണറായി സ്തുതി ഗാനത്തിൽ വിമർശനവുമായി; വിഡി സതീശൻ 

Published

on

ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള സ്തുതിപാടല്‍ ഗാനത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തന്നെക്കുറിച്ചായിരുന്നെങ്കില്‍ കേള്‍ക്കാതിരിക്കാന്‍ ഓടി രക്ഷപ്പെട്ടേനേയെന്ന് സതീശന്‍ പ്രതികരിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍. ഇത്തരത്തിൽ സ്തുതിഗാനം ഉണ്ടാക്കി വരുന്നവരുടെ ഉദ്ദേശമെങ്കിലും മനസിലാക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. വാഴ്ത്തുപാട്ട് മുഖ്യമന്ത്രി ആസ്വദിക്കുന്നു. ജനവിരുദ്ധനായ മുഖ്യമന്ത്രിക്കാണ് പുകഴ്ത്തുപാട്ടെന്നും സതീശന്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ ‘ഫീനിക്സ് പക്ഷി’യായി വിശേഷിപ്പിച്ചുകൊണ്ടുള്ള വാഴ്ത്തുപാട്ടിനെതിരെയാണ് വിമർശനം. സിപിഎം അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാരാണ് ഗാനം ആലപിക്കുക.

Advertisement
inner ad

സമരധീര സാരഥി പിണറായി വിജയൻ, പടയുടെ നടുവിൽ പടനായകൻ’ എന്ന വരികളോടെയാണു പാട്ടു തുടങ്ങുന്നത്. ‘ഫീനിക്സ് പക്ഷിയായി മാറുവാൻ ശക്തമായ ത്യാഗപൂർണ ജീവിതം വരിച്ചയാളാ’ണ് പിണറായിയെന്നും പാട്ടിൽ പറയുന്നുന്നുണ്ട്.

Advertisement
inner ad
Continue Reading

Featured

വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകളെ പിതാവ് വെടിവെച്ച്‌ കൊലപ്പെടുത്തി

Published

on

ഗ്വാളിയര്‍: വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകളെ പിതാവ് വെടിവെച്ച്‌ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. ഗ്വാളിയര്‍ ഗോല കാ മന്ദിര്‍ സ്വദേശിയായ മഹേഷ് ഗുര്‍ജാര്‍ ആണ് മകള്‍ തനു ഗുര്‍ജാറി(20)നെ വെടിവെച്ച്‌ കൊന്നത്. ചൊവ്വാഴ്ച രാത്രി വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നില്‍വെച്ചായിരുന്നു ദാരുണമായ കൊലപാതകം.

ജനുവരി 18-ാം തീയതി തനുവിന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, യുവതിക്ക് ഈ വിവാഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച്‌ കഴിഞ്ഞദിവസം തനു സാമൂഹികമാധ്യമങ്ങളിലൂടെ ഒരു വീഡിയോ പുറത്തുവിടുകയുംചെയ്തു. വിക്കി എന്നയാളെ വിവാഹം കഴിക്കാനാണ് തനിക്ക് ഇഷ്ടമെന്നും ഇതിന് വീട്ടുകാര്‍ ആദ്യം സമ്മതിച്ചെന്നും പിന്നീട് അവര്‍ തീരുമാനം മാറ്റിയെന്നുമാണ് തനു വീഡിയോയില്‍ പറഞ്ഞിരുന്നത്. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ പേരില്‍ വീട്ടുകാര്‍ തന്നെ പതിവായി മര്‍ദിക്കുകയാണ്. കൊല്ലുമെന്നും ഭീഷണിയുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തന്റെ കുടുംബമാണ് അതിന് ഉത്തരവാദികളെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറഞ്ഞിരുന്നു. തനുവിന്റെ വിഡിയോ പ്രചരിച്ചതോടെ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് എസ്.പി. ധര്‍മവീര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണത്തിനായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി. വീട്ടുകാരെയും പെണ്‍കുട്ടിയെയും ഒരുമിച്ചിരുത്തി ചര്‍ച്ചനടത്തി. കമ്യൂണിറ്റി പഞ്ചായത്തിന്റെ ഭാഗമായവരും ചര്‍ച്ചയിലുണ്ടായിരുന്നു. ചര്‍ച്ചയ്ക്കിടെ വീട്ടിലിരിക്കാന്‍ തനു വിസമ്മതിക്കുകയും സുരക്ഷയ്ക്കായി, അക്രമത്തിനിരയായ സ്ത്രീകളെ പിന്തുണയ്ക്കാന്‍ ഉദ്ദേശിച്ചുള്ള സര്‍ക്കാര്‍ നടത്തുന്ന സംരംഭമായ ഒരു വണ്‍-സ്റ്റോപ്പ് സെന്ററിലേക്ക് കൊണ്ടുപോകാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.

Advertisement
inner ad

ഇതിനിടെ മകളോട് സ്വകാര്യമായി ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മഹേഷ് തനുവിനെ കൂട്ടിക്കൊണ്ടുപോയത്. താന്‍ മകളോട് സംസാരിച്ചാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, സംസാരിക്കാനെന്ന വ്യാജേന മകളുമായി പോയ മഹേഷ് കൈയിലുണ്ടായിരുന്ന നാടന്‍തോക്ക് ഉപയോഗിച്ച്‌ മകള്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നെഞ്ചിലാണ് പിതാവ് ആദ്യം വെടിയുതിര്‍ത്തത്. തൊട്ടുപിന്നാലെ വീട്ടിലുണ്ടായിരുന്ന രാഹുല്‍ എന്ന ബന്ധുവും പെണ്‍കുട്ടിക്ക് നേരേ വെടിയുതിര്‍ത്തു.
പെണ്‍കുട്ടിയുടെ തലയിലും കഴുത്തിലും ഉള്‍പ്പെടെ വെടിയേറ്റെന്നാണ് റിപ്പോര്‍ട്ട്. പലതവണ വെടിയേറ്റ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് അക്രമം തുടരുമെന്ന് ഭീഷണിപ്പെടുത്തി അച്ഛനും ബന്ധുവും പോലീസിനും കുടുംബാംഗങ്ങള്‍ക്കും നേരെ ആയുധം വീശി. മഹേഷിനെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്‌തെങ്കിലും പിസ്റ്റളുമായി രാഹുല്‍ രക്ഷപ്പെടുകയായിരുന്നു.

മഹേഷ് ഗുര്‍ജറിനെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. രാഹുലിനെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. തനുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പോലീസ് പരിശോധിക്കുന്നുണ്ട്.

Advertisement
inner ad
Continue Reading

Featured

കോഴിക്കോട് സ്വദേശി റഹീമിന്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റി റിയാദ് കോടതി

Published

on

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റി റിയാദ് കോടതി. ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും നിയമ സഹായ സമിതിയും. കഴിഞ്ഞ ദിവസം റിയാദ് ക്രിമിനൽ കോടതി കേസ് പരിഗണിച്ചപ്പോഴാണു വിധി പറയാനായി ഇന്നത്തേക്കു മാറ്റിയത്. ഇത് ആറാം തവണയാണ് കേസ് മാറ്റി വെയ്ക്കുന്നത്.

കേസ് വിവരങ്ങൾ കൂടുതൽ പഠിക്കണമെന്നാണു നേരത്തേ കോടതി പറ‍ഞ്ഞിരുന്നത്. സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ശഹ്റിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് 2006 ഡിസംബർ 26നു റഹീം ജയിലിലായത്. വർഷങ്ങൾ നീണ്ട ഇടപെടലുകൾക്ക് ഒടുവിൽ, സൗദി ബാലന്റെ കുടുംബം മാപ്പു നൽകാൻ തയാറാണെന്നു കോടതിയെ അറിയിച്ചു. തുടർന്നു കഴിഞ്ഞ ജൂലൈ രണ്ടിനു റഹീമിന്റെ വധശിക്ഷ റദ്ദാക്കി. 34 കോടി രൂപ ദയാധനം സ്വീകരിച്ചാണു കുടുംബം മാപ്പു നൽകിയത്. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവു ലഭിച്ചാലേ റഹിമിന് ജയിൽ മോചനം സാധ്യമാകൂ.

Advertisement
inner ad
Continue Reading

Featured