Kerala
ഗവര്‍ണറെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ച് ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ഇടത് സംഘടന നേതാവ്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച് ഇടത് സംഘടന നേതാവായ ഐഎച്ച്ആര്‍ഡി ഉന്നതന്‍. ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.നന്ദകുമാറാണ് മോശം ഭാഷയില്‍ ഗവര്‍ണറെ വിമര്‍ശിച്ചും പരിഹസിച്ചും പോസ്റ്റുകള്‍ പങ്കുവച്ചിരിക്കുന്നത്. ശിഖണ്ഡി, സങ്കിസ് ഖാന്‍, തെരുവ് ഗുണ്ട, വെറ്ററന്‍ ഗുണ്ട തുടങ്ങിയ പദ പ്രയോഗങ്ങളാണ് ഗവര്‍ണര്‍ക്കെതിരെ നന്ദകുമാര്‍ ഉപയോഗിച്ചിരിക്കുന്നത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്ത് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ മോശം പരാമര്‍ശം പങ്കുവച്ചതിന് പോലീസ് കേസില്‍ പ്രതിയായ ഉദ്യോഗസ്ഥനാണ് നന്ദകുമാര്‍. അന്ന് മാപ്പ് പറഞ്ഞ് പോസ്റ്റിട്ട് തടിയൂരാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ വീണ്ടും ഗവര്‍ണര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. സര്‍വ്വകലാശാല വിഷയത്തിലും എസ്എഫ്ഐയുമായുള്ള തര്‍ക്കത്തിലുമെല്ലാം മോശമായ ഭാഷയില്‍ പോസ്റ്റുകള്‍ പങ്കുവച്ചിട്ടുണ്ട്. ഇടതു സര്‍വ്വീസ് സംഘടനയുടെ പ്രധാന നേതാവായിരുന്നു കെ.നന്ദകുമാര്‍. സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം ഐഎച്ച്ആര്‍ഡിയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി സര്‍ക്കാര്‍ പുനര്‍ നിയമനം നല്‍കുകയായിരുന്നു. ഈ ഇടതു ബന്ധം കാരണമാണ് സര്‍വ്വീസ് ചട്ടം ലംഘിച്ച് അച്ചു ഉമ്മനെതിരായ മോശം പരാമര്‍ശം നടത്തിയിട്ടും ഐഎച്ച്ആര്‍ഡി ഒരു നടപടിയും എടുക്കാതിരുന്നത്. എന്നാല്‍ ഇത്തവണ കൂടുതല്‍ ഗുരുതരമായ പെരുമാറ്റ ചട്ടലംഘനമാണ് നന്ദകുമാര്‍ ഗവര്‍ണര്‍ക്കെതിരായ മോശം പരാമര്‍ശത്തില്‍ നടത്തിയിരിക്കുന്നത്.നന്ദകുമാര്‍ കൊളത്താപ്പിള്ളി എന്ന അക്കൗണ്ടില്‍ നിന്നാണ് ഗവര്‍ണര്‍ക്കെതിരായ മോശം പരാമര്‍ശങ്ങള്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ അച്ചു ഉമ്മനെതിരെ മോശം പരാമര്‍ശം നടത്തിയതും മാപ്പ് പറഞ്ഞതും ഇതേ പ്രൊഫൈലില്‍ നിന്നായിരുന്നു.അച്ചു ഉമ്മനെതിരായ പരാമര്‍ശത്തില്‍ ജാമ്യം ലഭിക്കാവുന്ന ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് അന്ന് പോലീസ് കേസെടുത്തത്. അതുകൊണ്ട് തന്നെ അറസ്റ്റ് അടക്കമുളളവയില്‍ നിന്ന് നന്ദകുമാര്‍ രക്ഷപ്പെട്ടു. ആ പരാതിയില്‍ അന്വേഷണം കാര്യമായി നടന്നതുമില്ല. എന്നാല്‍ ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ഏറെ ഗൗരവമാണ് എന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തല്‍.
Ernakulam
ബോബി ചെമ്മണൂരിന് ജയിലിൽ വഴിവിട്ട സഹായം; ഡിഐജിയെയും സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ
തിരുവനന്തപുരം: നടി ഹണി റോസിനെതിരായ അധിക്ഷേപ കേസിൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ബോബി ചെമ്മണൂരിന് വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ.
ജയിൽ ആസ്ഥാന ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ശുപാർശ ചെയ്ത്. റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറിയാകും നടപടി സ്വീകരി ക്കുക.
കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണൂർ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡി ഐജി പി. അജയകുമാർ ബോബിയുടെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയത്. ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബിക്ക് രണ്ടുമണിക്കൂറിലധികം സമയം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകിയിരുന്നു. സൂപ്രണ്ടിന്റെ മുറിയിൽ ബോബിയെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്‌തുവെന്നും ഡിഐജിയു ടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു
Kerala
ഷാരോൺ വധക്കേസ്:ശിക്ഷാവിധി തിങ്കളാഴ്ച; ഗ്രീഷ്മയ്ക്ക് ചെകുത്താന്‍റെ മനസെന്ന് പ്രോസിക്യൂഷൻ
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ അന്തിമ വാദം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽപൂർത്തിയായി. കേസിൽ പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച കോടതി പ്രഖ്യാപിക്കും. കേസിൽ ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും അമ്മാവന്‍ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതി ഒരു ദയയും അർഹിക്കുന്നില്ല. ഗ്രീഷ്മയ്ക്ക് ചെകുത്താന്‍റെ മനസാണ്. ഷാരോണിന്റെ സ്വപ്നം ഗ്രീഷ്മ തകർത്തുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ കോടതിയോട് ആവശ്യപ്പെട്ടു. തനിക്ക് പഠിക്കണം. ബിരുദ സർട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറി. തനിക്ക് 24 വയസുമാത്രമാണ് പ്രായം. മാതാപിതാക്കൾക്ക് താൻ ഒരാൾ മാത്രമേ ഉള്ളുവെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും ഗ്രീഷ്മ കോടതിയിൽ വാദിച്ചു. രേഖാമൂലം തനിക്ക് പറയാനുള്ളതും ഗ്രീഷ്മ എഴുതി നൽകി. കേസിൽ ഉള്ളത് സാഹചര്യ തെളിവുകൾ മാത്രമാണെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചു. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്തു. ഷാരോണിന് ബ്രൂട്ടൽ മനസുണ്ടായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു.
Kerala
ഷാരോണ്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന് 11 മണിക്ക്
നെയ്യാറ്റിൻകര: ഷാരോണ്‍ വധകേസില്‍ ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി 11 മണിക്ക് വിധി പറയും. ഒന്നാം പ്രതി ഗ്രീഷ്മയെ രാവിലെ 9.30 ന് തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ട് വരും. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ ശിക്ഷാവിധി കേള്‍ക്കാര്‍ കോടതിയിലെത്തും.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured6 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login