Kerala
ഉപേക്ഷിക്കപ്പെട്ട കൊല്ലം വിമാനത്താവളവും
പൊളിഞ്ഞു വീഴാറായ കൊല്ലം കൊട്ടാരവും
![](https://veekshanam.com/wp-content/uploads/2023/07/cpr-slug-1.jpg)
ക്വയ്ലോൺ എയറോഡ്രോം. അതായിരുന്നു ഒരു കാലത്ത് കൊല്ലത്തിന്റെ ട്രേഡ് മാർക്ക്. പഴയ മദിരാശിയിൽ നിന്നും ബോംബെയിൽ നിന്നും കൊല്ലത്തേക്ക് വിമാനങ്ങൾ പറന്നിറങ്ങിയ കാലം. 1920കൾ. ആറു പേർക്കു വരെ കയറാവുന്ന ആവ്രോ വിമാനങ്ങളായിരുന്നു അവ. ബ്രിട്ടീഷ് പ്രഭുക്കന്മാരും വൻകിട വ്യവസായികളും വലിയ ഉദ്യോഗസ്ഥരുമാണ് ചാർട്ടർ ചെയ്ത വിമാനങ്ങളിൽ വന്നു പോയത്. അന്നുവരെ തിരുവിതാംകൂറിലോ, കൊച്ചിയിലോ മലബാറിലോ വിമാനങ്ങൾ ആകാശത്തു കൂടെപ്പോലും പറന്നിട്ടില്ല. അതുകൊണ്ട് കൊല്ലംകാർക്ക് അന്നേ പത്രാസിത്തിരി കൂടുതലായിരുന്നു. വിമാനങ്ങളുടെ വരവറിയിച്ച് ഉയരമുള്ള ഒരു തടിയിൽ വിൻഡ്സോക്ക് ഉയർത്തുന്നതോടെ വിമാനത്താവളത്തിനു പരിസരത്തേക്ക് ആളുകൾ ഓടിയെത്തും. അന്നത്തെ ആ കാഴ്ചയിൽ തുടങ്ങിയതാണ് കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് ചൊല്ലുപോലും.
നൂറേക്കറോളം വരുന്ന ആശ്രാമം മൈതനമായിരുന്നു അന്നത്തെ വിമാനത്താവളം. 4000 അടി വരെ നീളത്തിൽ വിമാനം ഇറക്കി ഓടിക്കാവുന്ന ചെങ്കൽപ്പാത (ടെറെയിൻ) ആയിരുന്നു റൺവേ. അതവസാനിക്കുന്നതിനു തൊട്ടു മുൻപ് വലിയൊരു കോൺക്രീറ്റ് സർക്കിൾ പ്ലാറ്റ് ഫോം. അതിനഭിമുഖമായിട്ടിയിരുന്നു വിമാനങ്ങൾ പാർക്ക് ചെയ്തിരുന്നത്. എന്നാൽ മഴ വന്നാൽ കയറി നിൽക്കാൻ ഒരു ഓല ഷെഡ് പോലുമില്ലായിരുന്നു.
വിമാനത്താവളം മാത്രമല്ല, ഇവിടെ ഒരു വിമാനം പറത്തൽ പരിശീലന കേന്ദ്രവും അന്നുണ്ടായിരുന്നു. ഒരു ദിവസം പരിശീലനത്തിലേർപ്പെട്ട വിമാനം അതിർത്തിയിലെ മരത്തിലിടിച്ചു തകർന്നു വീണു. പൈലറ്റും പരിശീലനത്തിലേർപ്പെട്ടയാളും അവിടെത്തന്നെ മരിച്ചു. അതോടെ പരിശീലനം നിർത്തി. നഗര മധ്യത്തിൽ തന്നെയായിരുന്നു വിമാനത്താവളമെന്നതിനാലും കൂടുതൽ സ്ഥലം ഏറ്റെടുക്കാനുള്ള അസൗകര്യങ്ങളുള്ളതിനാലും തിരുവിതാംകൂറിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് പുതിയ വിമാനത്താവളം സ്ഥാപിക്കാൻ തീരുമാനമായി. അതോടെ, 1932ൽ ക്വയ്ലോൺ എയറോഡ്രോം പ്രവർത്തനം നിർത്തി. കൂറ്റൻ ഇരുമ്പ് വേലി കെട്ടി സംരക്ഷിച്ച് തെക്കും വടക്കുമായി രണ്ട് പ്രവേശന കവാടങ്ങളുമുണ്ടായിരുന്ന വിമാനത്താവളം പിന്നീട് വെറും ആശ്രാമം മൈതാനമായി മാറി. ഈ വേലി പൊളിച്ച് മൈതനാത്തിനു ചുറ്റും 25 ഏക്കറോളം സ്ഥലം ആളുകൾ കൈയേറി. അവശേഷിക്കുന്ന 75 ഏക്കർ വരുന്ന ഈ മൈതാനമാണ് നിലവിൽ കേരളത്തിൽ കോർപ്പറേഷൻ പരിധിയിൽ വരുന്ന ഏറ്റവും വലിയ മൈതാനം.
ഇവിടെ ഒരു എയർ സ്ട്രിപ്പ് സ്റ്റേഷൻ നിർമിക്കാൻ 2011-12 കാലത്ത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. പിന്നീട് പല തവണ ഇത്തരം ആലോചനകൾ നടന്നെങ്കിലും ക്വയ്ലോൺ എയറോഡ്രോം ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചുറ്റുമുള്ള കോൺക്രീറ്റ് കാടുകളും ഉയരമുള്ള മൊബൈൽ ഫോൺ ടവറുകളും ഭാവി വികസനം അസാധ്യമാക്കിയിരിക്കുന്നു. കൊല്ലംകാർക്ക് പറഞ്ഞു ഞെളിയാനുള്ള പദം മാത്രമായി മാറി, പഴയ കൊല്ലം വിമാനത്താവളം.
ഇതുതന്നെയാണ് ആശ്രാമത്തെ മൺട്രോ മാളിക അഥവാ ക്വയ്ലോൺ റെസിഡൻസിയുടെയും കഥ. ഇന്നത്തെ ഗവണ്മെന്റ് ഗസ്റ്റ് ഹൗസാണ് പഴയ ബ്രിട്ടീഷ് റെസിഡൻസി. തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് ദിവാനായിരുന്ന കേണൽ മൺറോയ്ക്ക് താമസിക്കാൻ 1810 ലാണ് ഈ കൊട്ടാരം നിർമിച്ചത്. കൂറ്റൻ കുഴികളും കൊടുംകാടുമായിരുന്ന അഷ്ടമുടിക്കായലോരം വെട്ടിത്തെളിച്ചു നികത്തിയ സ്ഥലത്താണ് ഈ മന്ദിരം നിർമ്മിച്ചത്. കൊട്ടാരത്തിൽ നിന്നു കായലിലേക്ക് ഇറങ്ങാൻ പടികളുണ്ട്. അവിടെ നിന്നു കൂറ്റൻ കെട്ടുവള്ളത്തിലാണ് ദിവാനടക്കമുള്ള വിഐപികൾ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും സഞ്ചരിച്ചത്. കൊട്ടാരത്തിന്റെ മുറികൾക്ക് 15 അടിയും വാതിലുകൾക്ക് 10 അടിയും ഉയരമുണ്ട്. കൊട്ടാരത്തിൽ നിന്ന് ഏതു വാതിലും ജനാലയും തുറന്നാലും അഷ്ടിമുടിക്കായൽ കാണാവുന്ന തരത്തിലാണു രൂപകൽപ്പന.
ഈ ബംഗ്ലാവിനെക്കുറിച്ച് കേരളവർമ വലിയ കോയിത്തമ്പുരാൻ മയൂരസന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. തിരുവിതാംകൂറിലെ സുപ്രധാന രാഷ്ട്രീയ-ഭരണ തീരുമാനങ്ങളെടുക്കാൻ ഇവിടം വേദിയായിരുന്നു. ഇന്ത്യയിലെ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭു, മഹാത്മഗാന്ധി, മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, വി.പി. സിങ്, രാഷ്‌ട്രപതി ഡോ. കെ.ആർ. നാരായണൻ തുടങ്ങി നിരവധി പ്രമുഖർക്ക് ഈ കൊട്ടാരം ആതിഥ്യമരുളിയിട്ടുണ്ട്.
213 വർഷം പഴക്കമുള്ള ഈ കെട്ടിടം ഇപ്പോൾ ജീർണാവസ്ഥയിലാണ്. 2020 മുതൽ അതിഥികളെ താമസിപ്പിക്കുന്നില്ല. ഈ മാളിക പുതുക്കി പണിയാനുള്ള ശ്രമങ്ങൾ നടക്കുന്നതല്ലാതെ ഒന്നും ഫലം കാണുന്നില്ല. പത്തര കോടി രൂപ ചെലവിൽ കൊട്ടാരം പുതുക്കി പണിയാനുള്ള ആലോചനയിലാണ് ഇപ്പോഴത്തെ സർക്കാർ. പഴയ ബ്രിട്ടീഷ്, കേരള തനതു തച്ച് ശാസ്ത്രപ്രകാരം നിർമിച്ചിരിക്കുന്ന ബ്രിട്ടീഷ് റസിഡൻസി മാൻഷൻ പൗരാണികത ചോരാതെ നിലനിർത്തണമെന്നാണ് കൊല്ലം നിവാസികളുടെ ആഗ്രഹം. ചിന്നക്കടയിലെ പഴയ ചീനക്കൊട്ടാരം, തങ്കശേരിയിലെ സെന്റ് തോമസ് കോട്ട തുടങ്ങിയ പൗരാണിക സ്മാരകങ്ങളെല്ലാം തകർച്ചയിലാണ്. ബ്രിട്ടീഷ് കോളനി സംസ്കാരത്തിന്റെ പ്രതീകമെന്ന നിലയിലല്ല, കേരളീയ വാസ്തുശില്പ സമ്പ്രദായത്തെ പാശ്ചാത്യ തച്ചുശാസ്ത്രവുമായി സമന്വയിപ്പിക്കുന്ന ലോകത്തെ തന്നെ അപൂർവ സ്മാരകമാണ് ആശ്രാമത്തെ പഴയ മൺറോ മാളികയെന്ന ഇപ്പോഴത്തെ ഗസ്റ്റ് ഹൗസ്. അതിന്റെ പൗരാണിക ഗരിമ നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പൊതുവിലും പൊതുമരാമത്ത് വകുപ്പ് പ്രത്യേകിച്ചും വലിയ ഉദാസീനതയാണു കാണിക്കുന്നതെന്ന ആക്ഷേപം നഗരവാസികൾക്കുണ്ട്.
Ernakulam
‘തൃണമൂൽ കോൺഗ്രസ് അൻവറിന്റെ തറവാട്ട് സ്വത്തല്ല’; രൂക്ഷ വിമർശനവുമായി ടിഎംസി സംസ്ഥാന അധ്യക്ഷൻ
![](https://veekshanam.com/wp-content/uploads/2025/01/IMG-20250121-WA0001.jpg)
കൊച്ചി: പി.വി.അൻവറിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് കേരള പ്രദേശ് അധ്യക്ഷൻ സിജി ഉണ്ണി. അൻവർ സ്വന്തം നേട്ടത്തിന് വേണ്ടി പാർട്ടിയെ ഉപയോഗപ്പെടുത്തുന്നുവെന്നും ദേശീയ നേതൃത്വത്തിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി കൺവീനർ എന്നത് ഒരു താത്കാലിക പദവി മാത്രമാണെന്നും ഇല്ലാകഥകൾ പറഞ്ഞ് ആളാവാനാണ് അൻവർ ശ്രമിക്കുന്നതെന്നും പാർട്ടി അധ്യക്ഷൻ പറഞ്ഞു. നിലമ്പൂർ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കണോ വേണ്ടയോ എന്ന് പാർട്ടിയിൽ ചേർന്ന് 24 മണിക്കൂറിനകം പ്രഖ്യാപിക്കാൻ ആരും അധികാരപ്പെടുത്തിയിട്ടില്ല. അൻവറിന്റെ തറവാട്ടു സ്വത്തല്ല തൃണമൂൽ കോൺഗ്രസെന്ന് അൻവർ ആദ്യം തിരിച്ചറിയണം.
അൻവറിന്റെ വ്യക്തിപരമായ ചെയ്തികൾക്കെതിരെ നടപടിയുണ്ടാകുമ്പോൾ മുസ്ലിം വികാരം ഉണർത്താനുള്ള ശ്രമമാണ് നടത്തുന്നത്. മതേതര പ്രസ്ഥാനമായ തൃണമൂൽ കോൺഗ്രസിൽ ജാതി സ്പിരിറ്റോടെ കയറിവന്ന് ആ ജാതിക്ക് വേണ്ടി സംസാരിക്കാൻ ആരും അൻവറിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സി.ജി ഉണ്ണി ആഞ്ഞടിച്ചു.
Kerala
റേഷന്‍ പൊതുവിതരണ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് കെസുധാകരന്‍
![](https://veekshanam.com/wp-content/uploads/2025/01/k-sudhakaran.jpg)
തിരുവനന്തപുരം: റേഷന്‍ പൊതുവിതരണ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കേരളത്തിന്റെ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ പാടെ തകര്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാറിന്റേത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. സാധാരണ ജനങ്ങളുടെ അന്നം മുടക്കുന്ന സമീപനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
വിതരണ കരാറുകാരുടെ പണിമുടക്ക് കാരണം റേഷന്‍ കടകള്‍ കാലിയാണ്. വിതരണ കരാറുകാരുടെ നൂറുകോടിയുടെ കുടിശ്ശിക തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ അലംഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മാസത്തെ റേഷന്‍ വിഹിതത്തിലെ നീക്കിയിരിപ്പ് ഉപയോഗിച്ചാണ് ഭാഗികമായെങ്കിലും ഈ മാസം വിതരണം ചെയ്തത്. വിതരണ കരാറുകാരുടെ സമരം കാരണം ഈ മാസത്തെ വിഹിതം എത്തിയിട്ടില്ല. ഇതിനുപുറമെ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ജനുവരി 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ടുള്ള വ്യാപാരികളുടെ പ്രതിഷേധം ആരംഭിക്കുന്നതോടെ ഭക്ഷ്യ പൊതുവിതരണ സംവിധാനം പൂര്‍ണമായും സ്തംഭിക്കും.
90 ലക്ഷം കാര്‍ഡ് ഉടമകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ തയാറാകുന്നതിന് പകരം അനാവശ്യ വാശി കാട്ടുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് സംസ്ഥാനത്തെ താഴെത്തട്ടിലുള്ള അടിസ്ഥാന ജനവിഭാഗമാണ്. സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായ റേഷന്‍ വിതരണം അനിശ്ചിതത്തിലാകുന്നതോടെ ഉയര്‍ന്നവിലക്ക് പൊതുവിപണിയില്‍ നിന്നും അരി വാങ്ങേണ്ട ദുരവസ്ഥയിലാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളെന്നും കെ. സുധാകരന്‍ പറഞ്ഞു.
അരി അടക്കമുള്ള റേഷന്‍ സാധനങ്ങള്‍ക്ക് നിശ്ചിതതുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നല്‍കുന്ന ഡി.ബി.ടി രീതി നടപ്പിലാക്കുന്നത് നിലവിലെ റേഷന്‍ സമ്പ്രദായത്തിന് ഭീഷണിയാണ്. റേഷന് പകരം പണം നല്‍കുകയെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കുന്നത് ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടും. ഒരു കിലോ അരിക്ക് 22 രൂപ എന്ന നിലക്കാണ് നല്‍കുന്നത്. ഈ തുകക്ക് പൊതുവിപണിയില്‍ അരി ലഭിക്കില്ല. അതിനാല്‍ ഡി.ബി.ടി സംവിധാനം നടപ്പാക്കാനുള്ള തീരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉപേക്ഷിക്കണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
News
സിപിഎം -സിപിഐ തുറന്ന പോര്
![](https://veekshanam.com/wp-content/uploads/2025/01/secra.jpg)
തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കില്‍ രാഷ്ട്രീയ മേലാളന്മാരോട് സര്‍ക്കാരില്‍നിന്ന് രാജിവെക്കാന്‍ ആഹ്വാനം ചെയ്യണമെന്ന് സി.പി.എം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍സ്. സി.പി.ഐ അനുകൂല സംഘടനയുടെ രാഷ്ട്രീയ നിലപാടിനെതിരെയാണ് അസോസിയേഷന്റെ നോട്ടീസ്. ഇതോടെ സെക്രട്ടേറിയറ്റിലെ സി.പി.എം-സി.പി.ഐ അനുകൂല സംഘടനകള്‍ തമ്മില്‍ പൊരിഞ്ഞ പോരിന് പുതിയ രൂപവും ഭാവവും ആര്‍ജിച്ചിരിക്കുകയാണ്.
രാഷ്ട്രീയപ്രേരിതപണിമുടക്ക് തള്ളിക്കളയുക എന്ന തലക്കെട്ടോടെയാണ് സിപിഎം അനുകൂല അസോസിയേഷന്റെ നോട്ടീസ്. ബുധാനാഴ്ച നടത്തുന്ന പണിമുടക്കില്‍ സി.പി.ഐ അനുകുലാ സംഘടന യു.ഡി.എഫ് സംഘടനകള്‍ക്കൊപ്പം പങ്കെടുക്കുന്നുണ്ട്. ഇതിനെതിരെയാണ് അതിരൂക്ഷമായ ഭാഷയില്‍ സി.പി.ഐക്കാരെ അധിക്ഷേപിച്ച് അസോസിയേഷന്‍ പണിമുടക്ക് പൊളിക്കാന്‍ നോട്ടീസ് പ്രസിദ്ധീകരിച്ചത്.
ഈ നോട്ടീസിലാണ് സി.പി.ഐക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിത്. കേരളത്തിലെ സെറ്റോ, ഫെറ്റോ തുടങ്ങിയ ചില ആളില്ലാ സംഘടനകള്‍ ആണ് ജനുവരി 22ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ ഇമ്മിണിബല്ല്യ ആഹ്വാനം നല്‍കി കഴിഞ്ഞുഎന്നാണ് പരിഹാസം. കൊങ്ങി-സംഘി പ്രഭൃതികള്‍ക്കൊപ്പം തോളില്‍ കൈയിടാന്‍ ചില അതിവിപ്ലവകാരികളും ഇറങ്ങിത്തിരിച്ചിട്ടുണ്ട്.
സെക്രട്ടറിയേറ്റില്‍ ആക്ഷന്‍ (ഇല്ലാത്ത) കൗണ്‍സിലവും, സംഘും പിന്നെ വിരലില്‍ എണ്ണാവുന്നവരും ചേര്‍ന്നാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. അന്തിച്ചന്തയില്‍ കൂടുന്ന ആളിന്റെ എണ്ണം പോലും ഇല്ലാത്തവരാണ് വിപ്ലവത്തിന്റെ അട്ടിപ്പേറവകാശം ഏറ്റെടുത്തിരിക്കുന്നത്. തോളിലിരുന്ന് ചെവി തിന്നുക എന്ന ചൊല്ല് അന്വര്‍ഥമാകും വിധമാണ് കാലങ്ങളായി ഇക്കൂട്ടരുടെ പെരുമാറ്റവും ചെയ്തികളും.
ആത്മാഭിമാനമുണ്ടെങ്കില്‍ രാഷ്ട്രീയ മേലാളന്മാരോട് സര്‍ക്കാരില്‍നിന്ന് രാജിവെക്കാനാണ് ആഹ്വാനം ചെയ്യേണ്ടത്. എന്നിട്ട് വേണം പണിമുടക്കിലേക്ക് ഇറങ്ങാന്‍. കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ഭരണത്തിലേറിയ സി. അച്യുതമേനോന്‍ സര്‍ക്കാര്‍ ജീവനക്കാരെ ഏറ്റവും അധികം വഞ്ചിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ഏവര്‍ക്കും അറിയാം. ശമ്പള പരിഷ്‌കരണം അനുവദിക്കാതെയും ഡി.എ മരവിപ്പിച്ചും സറണ്ടര്‍ ഇല്ലാതാക്കി നടത്തിയ ദ്രോഹങ്ങളെ ജീവനക്കാര്‍ 1973ല്‍ 54 ദിവസത്തെ ഐതിഹാസിക പണിമുടക്ക് നടത്തിയാണ് പരാജയപ്പെടുത്തിയത്.
അതേസമയം, കൊടുംചതിക്കെതിരെ പണിമുടക്ക് എന്നാണ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ ആഹ്വാനം. കണ്ണുരുട്ടുമ്പോള്‍ മുട്ടിടിക്കുന്ന കുട്ടിസഖാക്കള്‍ക്ക് ഇപ്പോള്‍ ഡി.എ വേണ്ട, സറണ്ടര്‍ വേണ്ട, പേറിവിഷന്‍ വേണ്ട, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ വേണ്ട എന്നാണ് അവരുടെ നോട്ടീസ്. വേണ്ടത് കൈകൊട്ടികളിയും സംഘഗാനവും പിന്നെ ഉച്ചിഷ്ടഭോജനവും തട്ടി സുഖഗമനം പൂണ്ടാല്‍ മതി എന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ പരിഹാസ്യം. പണിമുടക്ക് കഴിഞ്ഞാലും ഈപോര് തുടരുമെന്നാണ് ജീവനക്കാരുടെ അഭിപ്രായം.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News3 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login