Connect with us
48 birthday
top banner (1)

National

ഗ്യാന്‍വ്യാപി മസ്ജിദില്‍ ദിവസത്തില്‍ അഞ്ച് തവണ ആരതി നടത്തും

Avatar

Published

on

വാരാണസി: ഗ്യാന്‍വ്യാപി മസ്ജിദില്‍ ദിവസത്തില്‍ അഞ്ച് തവണ ആരതി നടത്തുമെന്ന് ഹിന്ദുവിഭാഗം. വാരണാസി കോടതിയുടെ ഉത്തരവിന് പിന്നാലെ പള്ളിയിലെത്തി കഴിഞ്ഞ ദിവസം ഹിന്ദുവിഭാഗം ആരാധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദിവസവും അഞ്ച് ആരതി നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്.

ഹിന്ദുവിഭാഗം അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുലര്‍ച്ചെ 3.30ന് മംഗള ആരതി, ഉച്ചക്ക് 12 മണിക്ക് ഭോഗ്, വൈകീട്ട് നാല് മണിക്ക് അപ്രന്‍, രാത്രി ഏഴ് മണിക്ക് സന്യാകാല്‍, രാത്രി 10.30ന് ശ്യാന്‍ ആരതി എന്നിവയാണ് നടത്തുകയെന്ന് വിഷ്ണു ശങ്കര്‍ ജെയിന്‍ അറിയിച്ചു.

Advertisement
inner ad

അതേസമയം, പള്ളിയിലെ അടിഭാഗത്തെ നിലവറയില്‍ പൂജ ആരംഭിച്ചെങ്കിലും ഗ്യാന്‍വാപി മസ്ജിദില്‍ പതിവുപോലെ നമസ്‌കാരം തുടരുകയാണ്. അധികൃതരുടെ ഭാഗത്തു നിന്നോ പുറത്തു നിന്നുള്ളവരില്‍ നിന്നോ തടസ്സങ്ങളുണ്ടായില്ലെന്നും വ്യാഴാഴ്ചയും നമസ്‌കാരം നടന്നതായും അന്‍ജുമന്‍ മസാജിദ് ഇന്‍തിസാമിയ കമ്മിറ്റി ജോ. സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസീന്‍ പറഞ്ഞു.

വാരാണസി ഗ്യാന്‍വാപി മസ്ജിദിനായി രാജ്യത്തെങ്ങുമുള്ള മുസ്‌ലിംങ്ങളോട് വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ആഹ്വാനമുണ്ടായിരുന്നു. വാരാണസിയില്‍ മുസ്‌ലിംങ്ങളോട് വെള്ളിയാഴ്ച കടകളടച്ച് ബന്ദ് ആചരിക്കാനും ജുമുഅ നമസ്‌കാരത്തിന് ശേഷം അസര്‍ നമസ്‌കാരം വരെ പ്രാര്‍ഥനയില്‍ മുഴുകാനും അഞ്ചുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി അഭ്യര്‍ഥിച്ചു. കമ്മിറ്റിയുടെ ആഹ്വാനത്തിന് ദയൂബന്ത് ദാറുല്‍ ഉലൂമിലെ മുഫ്തി അബുല്‍ ഖാസിം നുഅ്മാനി പിന്തുണ പ്രഖ്യാപിച്ചു. അതേസമയം ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വാരാണസിയില്‍ പൊലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

National

ഭൂരിപക്ഷം രാജ്യം ഭരിക്കണമെന്ന പരാമര്‍ശങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്

Published

on

ലക്നൗ: ഭൂരിപക്ഷം രാജ്യം ഭരിക്കണമെന്ന പരാമര്‍ശങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ മറുപടിയിലാണ് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന നിലപാട് സ്വീകരിച്ചത്.

വിവാദപ്രസ്താവനയില്‍ നേരത്തെ ചീഫ് ജസ്റ്റിസ് അരുണ്‍ ബന്‍സാലി ശേഖര്‍ കുമാറിന്റെ മറുപടി തേടിയിരുന്നു. ശേഖര്‍ കുമാറിനെ വിളിപ്പിച്ച ശേഷമായിരുന്നു ചീഫ് ജസ്റ്റിസ് മറുപടി ആവശ്യപ്പെട്ടത്. താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തന്റെ പ്രസംഗം ചില തത്പരകക്ഷികള്‍ വളച്ചൊടിച്ചതാണെന്നും, ജഡ്ജിമാരെയും മറ്റും പ്രതിരോധിക്കേണ്ടത് ജുഡീഷ്യല്‍ ഫ്രറ്റേര്‍ണിറ്റിയിലെ മുതിര്‍ന്ന അംഗങ്ങളുടെ കടമയാണെന്നും ശേഖര്‍ കുമാര്‍ യാദവ് പറയുന്നു.തുടര്‍ന്ന് തന്റെ പ്രസംഗം ഒരു മതവിഭാഗത്തെയും അവഹേളിക്കുന്നില്ലെന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും ശേഖര്‍ കുമാര്‍ പറഞ്ഞു.

Advertisement
inner ad

രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താത്പര്യ പ്രകാരം മാത്രമേ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളൂ എന്ന് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു. ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമാണ്. സാമൂഹിക ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഏക സിവില്‍ കോഡ് ഉറപ്പു നല്‍കുന്നു. ഏക സിവില്‍ കോഡ് നടപ്പിലാകുന്നതോടെ വിവിധ മതങ്ങളിലും സമൂഹത്തിലും നിലനില്‍ക്കുന്ന അസമത്വം ഇല്ലാതാകുമെന്നും ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു.

പരാമര്‍ശം വിവാദമായതോടെ സുപ്രീംകോടതി കൊളീജിയം ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. വിഷയത്തില്‍ സ്വമേധയാ ഇടപെട്ടുകൊണ്ടാണ് ജഡ്ജിയെ കൊളീജിയം വിളിച്ചുവരുത്തിയത്. ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തായിരുന്നു ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പരാമര്‍ശം. പരിപാടിയില്‍ ഉടനീളം ഏക സിവില്‍ കോഡിനെക്കുറിച്ചായിരുന്നു ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞുകൊണ്ടേയിരുന്നത്.

Advertisement
inner ad
Continue Reading

National

മിസോറാം ഗവര്‍ണറായി മുന്‍ കരസേനാ മേധാവി വി.കെ. സിങ് സത്യപ്രതിജ്ഞ ചെയ്തു

Published

on

ഐസ്വാള്‍: മിസോറാമിന്റെ 25-ാമത് ഗവര്‍ണറായി മുന്‍ കരസേനാ മേധാവി വി.കെ. സിങ് സത്യപ്രതിജ്ഞ ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ലാല്‍ദുഹോമ, മുന്‍ മുഖ്യമന്ത്രിമാരായ സോറാംതംഗ, ലാല്‍ തന്‍ഹാവ്ല, അസംബ്ലി സ്പീക്കര്‍ ലാല്‍ബിയാക്സാമ, മന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഗുവാഹത്തി ഹൈകോടതി ചീഫ് ജസ്റ്റിസ് വിജയ് ബിഷ്ണോയ് റിട്ടയേര്‍ഡ് ജനറലിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന മ്യാന്‍മറില്‍ നിന്നുള്ള 30,000 അഭയാര്‍ത്ഥികളും ബംഗ്ലാദേശിലെ ചിറ്റഗോങ് മലയോരങ്ങളില്‍ നിന്നുള്ള വംശീയ സമൂഹങ്ങളും മിസോറാമില്‍ ഇപ്പോള്‍ താമസിക്കുന്നുണ്ട്. മിസോറാം മ്യാന്‍മറുമായി 510 കിലോമീറ്റര്‍ അതിര്‍ത്തിയും ബംഗ്ലാദേശുമായി 318 കിലോമീറ്റര്‍ അതിര്‍ത്തിയും പങ്കിടുന്നു.ഒഡിഷ ഗവര്‍ണര്‍ ആയി ചുമതലയേറ്റ ഹരി ബാബു കമ്പംപതിക്കു പകരമാണ് വി.കെ. സിങ് ചുമതലയേറ്റത്.

Advertisement
inner ad
Continue Reading

mumbai

രഹസ്യം അറയിലൂടെയാണ് അക്രമി സെയ്ഫ് അലിഖാന്റെ വീട്ടിലെത്തിയതെന്ന് പൊലീസ്

Published

on

മുംബൈ: സെയ്ഫ് അലി ഖാനെ ആക്രമിച്ചയാള്‍ക്ക് നടന്റെ വീട്ടിലെ ജോലിക്കാരി വാതില്‍ തുറന്നു കൊടുത്തെന്നു പൊലീസ്. ഏഴംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ”വീട്ടുജോലിക്കാരിയെ കാണാനെത്തിയ അക്രമിക്ക് അവരാണ് വാതില്‍ തുറന്നുകൊടുത്തത്. പിന്നാലെ ഇരുവരും തമ്മില്‍ വീട്ടില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ജോലിക്കാരിയെ അക്രമി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതിനിടയിലേയ്ക്കാണ് സെയ്ഫ് അലി ഖാന്‍ എത്തിയത്. വീടിനുള്ളില്‍ അപരിചിതചനെ കണ്ട സെയ്ഫ് ഇയാളെ ചോദ്യം ചെയ്യുകയും അത് സംഘര്‍ഷത്തിലെത്തുകയും നടന് കുത്തേല്‍ക്കുകയും ചെയ്തു.” പൊലീസ് പറഞ്ഞു.

സെയ്ഫ് ആക്രമിക്കപ്പെടുന്നതിനു 2 മണിക്കൂര്‍ മുന്‍പാണ് അക്രമി വീട്ടില്‍ പ്രവേശിച്ചതെന്നാണ് നിഗമനം. സംഭവത്തിനു തൊട്ടു മുന്‍പുള്ള സിസിടിവി ദൃശ്യങ്ങളിലൊന്നും ഇയാളില്ല. വീട്ടിലേക്ക് ആരും കയറുന്നത് കണ്ടിട്ടില്ലെന്നാണ് അപ്പാര്‍ട്ട്‌മെന്റിന്റെ സുരക്ഷാജീവനക്കാര്‍ പൊലീസിനു നല്‍കിയ മൊഴി.

Advertisement
inner ad

സെയ്ഫ് അലി ഖാന്റെ ഫ്‌ലാറ്റിലേക്ക് രഹസ്യ വഴിയുണ്ടെന്നും ഇത് എത്തുന്നത് നടന്റെ മുറിയിലേക്കാണെന്നും അതു വഴിയാകാം അക്രമി അകത്തേക്കു പ്രവേശിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. നടന്റെ ഫ്‌ലാറ്റ് ഉള്‍പ്പെടുന്ന അപ്പാര്‍ട്‌മെന്റ് സമുച്ചയത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. ഇവിടെ ജോലിക്കെത്തിയവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

Advertisement
inner ad
Continue Reading

Featured