Connect with us
48 birthday
top banner (1)

Ernakulam

പാലിയേക്കര ടോള്‍ പ്ലാസയില്‍ പണം നഷ്ടമായെന്ന പരാതിയുമായി കളമശേരി സ്വദേശി

Avatar

Published

on

കളമശേരി: പാലിയേക്കര ടോള്‍ പ്ലാസയില്‍ പണം നഷ്ടമായെന്ന പരാതിയുമായി കളമശേരി സ്വദേശി അജ്‌നാസ്. അജ്‌നാസിന്റെ കാര്‍ ടോള്‍ പ്ലാസയിലൂടെ കടന്ന് പോയപ്പോള്‍ എട്ട് തവണയാണ് ഫാസ്റ്റ് ടാഗില്‍ നിന്നും പണം ഈടാക്കിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന വാഹനം വൈകിട്ട് മൂന്നേ കാലിനാണ് ടോള്‍ പ്ലാസ കടന്നത്. 90 രൂപയാണ് ഒരു വശത്തേക്കുള്ള ടോള്‍ നിരക്ക്. എന്നാല്‍ ഈ സമയം മുതല്‍ അഞ്ച് മണി വരെ പല സമയത്തായി 90 രൂപ വീതം എട്ട് തവണ പണം നഷ്ടമായിട്ടുണ്ട്.

പിറ്റേ ദിവസം കണ്ടെയ്‌നര്‍ റോഡിലെ പൊന്നാരിമംഗലം ടോളില്‍ എത്തിയപ്പോഴാണ് ഫാസ്റ്റാഗില്‍ നിന്ന് പണം നഷ്ടമായ വിവരം അറിഞ്ഞത്. അക്കൗണ്ടില്‍ ബാലന്‍സ് ഉണ്ടെന്ന് കരുതി ടോള്‍ കടക്കാന്‍ ശ്രമിച്ചപ്പോള്‍ മതിയായ തുക ഇല്ലെന്ന പേരില്‍ അവിടെ വാഹനം തടഞ്ഞു. അവിടുത്തെ ജീവനക്കാരാണ് അക്കൗണ്ടില്‍ നെഗറ്റീവ് ബാലന്‍സ് ആണെന്ന വിവരം അറിയിച്ചത്. തുടര്‍ന്ന് ഫാസ്റ്റാഗ് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണ് പാലിയേക്കര ടോളില്‍ നടന്ന തട്ടിപ്പ് വ്യക്തമായത്.

Advertisement
inner ad

പിന്നീട് എന്‍എച്ച്എഐ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള പാലിയേക്കര ടോള്‍ ഇന്‍ചാര്‍ജിന്റെ നമ്പറില്‍ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫാണെന്ന മറുപടിയാണ് ലഭിച്ചത്. ഇത് സംബന്ധിച്ച് ഒരു പരാതി പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് ഈ മെയിലായി അയച്ചെങ്കിലും മൂന്ന് ദിവസമായിട്ടും മറുപടി ഒന്നും ലഭിച്ചില്ലെന്നും വാഹന ഉടമ പറഞ്ഞു. അതിനാലാണ് വിഷയത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കിയത്.

ഇതൊരു സാങ്കേതിക പിഴവായി കാണാനാകില്ലെന്നും ടോള്‍പ്ലാസ അധികൃതര്‍ ഫാസ്റ്റ് ടാഗില്‍ നിന്നും പണം പിന്‍വലിക്കാനുള്ള അധികാരം ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തത് അന്യായമാണെന്നും പരാതിക്കാരന്‍ പറയുന്നു.

Advertisement
inner ad

Death

കയര്‍ ബോര്‍ഡില്‍ തൊഴില്‍ പീഡനം നേരിട്ട ജീവനക്കാരി മരിച്ചു

Published

on

Advertisement
inner ad


കൊച്ചി: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കയര്‍ ബോര്‍ഡിന്റെ കൊച്ചി ഓഫീസില്‍ ഗുരുതര തൊഴില്‍ പീഡനം നേരിട്ട ജീവനക്കാരി മരിച്ചു. യുവതി ഗുരുതരാവസ്ഥയിലായത് തൊഴില്‍ പീഡനം മൂലമെന്ന് കുടുംബം ആരോപിച്ചിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് വനിതാ ഓഫീസര്‍ ജോളി മധു മരിച്ചത്. ഒരാഴ്ചയായി വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. കൊച്ചി സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു.

കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. തൊഴില്‍ പീഡനത്തിനെതിരെ ജോളി നല്‍കിയ പരാതികളെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. പിഎം പോര്‍ട്ടലിലും പരാതി നല്‍കിയിരുന്നു.

Advertisement
inner ad

മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കയര്‍ ബോര്‍ഡ് ഓഫീസ് അവഗണിച്ചു, മെഡിക്കല്‍ ലീവിന് ശമ്പളം നല്‍കിയില്ല, മെഡിക്കല്‍ റിപ്പോര്‍ട്ട് അവഗണിച്ച് ആന്ധ്രയിലെ രാജമുദ്രിയിലേക്ക് സ്ഥലം മാറ്റി, ഏഴ് മാസമായി തൊഴില്‍ പീഡനം തുടരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.

Advertisement
inner ad
Continue Reading

Ernakulam

ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ തൃക്കാക്കര എഎസ്ഐക്ക് പരിക്ക്

Published

on

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ എഎസ്ഐക്ക് ഗുരുതര പരിക്ക്. തൃക്കാക്കര എഎസ്ഐ ഷിബി കുര്യനാണ് പരിക്കേറ്റത്. പ്രതി ധനഞ്ജയനെ പോലീസ് പിടികൂടിയിട്ടുണ്ട്. ഞായറാഴ്ച്‌ച രാത്രി 11ഓടെയാണ് സംഭവം. തൃക്കാക്കര ഡിഎൽഎഫ് ഫ്ലാറ്റിന് സമീപം മദ്യപിച്ച് ലക്കുകെട്ട ധനഞ്ജയൻ വാഹനങ്ങൾ തടയുകയും റോഡിൽ പരാക്രമം കാട്ടുകയും ചെയ്‌തത് അറിഞ്ഞാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഇതിനിടെ അക്രമാസക്തനായ പ്രതി എഎസ്ഐയുടെ തലയിൽ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയായിരുന്നു.

Continue Reading

Ernakulam

മദ്യപിച്ച് ലക്കുകെട്ട് ഔദ്യോഗിക വാഹനം ഓടിച്ച ഡിവൈഎസ്പി അറസ്റ്റില്‍

Published

on

കൊച്ചി: മദ്യപിച്ച് അപകടകരമായ രീതിയിൽ ഔദ്യോഗിക വാഹനം ഓടിച്ച ഡിവൈഎസ്പി അറസ്റ്റില്‍. അപകടമേഖലയായ അരൂർ- തുറവൂർ ഉയരപ്പാത നിർമാണ മേഖലയിലൂടെയാണ് നിയമം ലംഘിച്ച്‌ വാഹനം ഓടിച്ചത്. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡി വൈ എസ് പി വി. അനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ടാണ് അനില്‍ കുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം ഭാഗത്തു നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ഡിവൈഎസ്‌പി. അപകടകരമായ രീതിയില്‍ അനില്‍കുമാർ ജീപ്പ് ഓടിച്ചപ്പോള്‍ അഞ്ചു വയസുള്ള കുട്ടിയും ഒപ്പമുണ്ടായിരുന്നു. മദ്യപിച്ച്‌ അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്.
അപകടരമായ രീതിയില്‍ വാഹനം സഞ്ചരിക്കുന്ന ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടർന്ന്, അരൂർ പൊലീസ് സ്ഥലത്തെത്തി ഡിവൈഎസ്പിയെ സ്റ്റേഷനില്‍ എത്തിച്ചു. എന്നാല്‍, രാത്രി 11 മണിയോടെയാണ് ഡിവൈഎസ്പിയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോയത്. തുറവൂർ ഗവ. ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയതായി അരൂർ പൊലീസ് പറഞ്ഞു

Continue Reading

Featured