Connect with us
48 birthday
top banner (1)

Kerala

പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ട ലഹരി കടത്ത് സംഘത്തെ പിടികൂടി

Avatar

Published

on

മലപ്പുറം: പൊന്നാനിയിലും വെളിയങ്കോട് പരിസര പ്രദേശങ്ങളിലും ആഡംബര കാറില്‍ രാസ ലഹരി വില്‍പന നടത്തുന്ന സംഘത്തെ പിടികൂടി. വാഹന പരിശോധനക്ക് നിര്‍ത്താതെ എസ് ഐയെ ഇടിച്ച് പരിക്കേല്‍പ്പിച്ച കടന്ന ലഹരി സംഘത്തെ പിന്‍തുടര്‍ന്നാണ് കണ്ടെത്തി പിടികൂടിയത്. വെളിയങ്കോട് വലിയകത്ത് പള്ളിയില്‍ ഫിറോസ് (27), പൊന്നാനി തെകേപ്പുറം ചക്കരക്കാരന്റെ മുഹമ്മദ് റിയാസുദ്ദീന്‍ (24) എന്നിവരെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് ലഹരി സംഘത്തെ നിരീക്ഷിച്ചു വരവെ സംഘം ബാംഗ്ലൂരില്‍ നിന്നും എം ഡി എം എ യുമായി കാറില്‍ വരുന്നതായി സംശയം തോന്നിയിരുന്നു. പൊന്നാനി എസ് ഐ ആര്‍ യു അരുണിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെ പൊന്നാനി ആനപടി പാലത്തിന് സമീപം പൊലീസ് പരിശോധന കണ്ട് ലഹരി കടത്ത് സംഘം വാഹനം വെട്ടിച്ച് ഓടിച്ച് പോകാന്‍ ശ്രമിച്ചു.തടയാന്‍ ശ്രമിച്ച എസ്.ഐയെ ഇടിച്ച് പരിക്കേല്‍പ്പിക്കുകയും പൊലീസ് ജീപ്പില്‍ ഇടിപ്പിച്ച് നിര്‍ത്താതെ പോവുകയും ചെയ്തു.സംഘത്തെ ജീപ്പിലൂം ബൈക്കിലുമായി പിന്തുടര്‍ന്ന പൊലീസ് സംഘം വെളിയങ്കോട് പഴഞ്ഞി പാലത്തിന് സമീപം വെച്ച് സംഘത്തിന്റെ കാര്‍ കണ്ടെത്തി. വാഹനം ഒളിപ്പിച്ച് ഓടിപ്പോയ നാലു പ്രതികളില്‍ മുഖ്യ പ്രതി കൊളത്തേരി സാദിഖിന്റെ ബന്ധു വീടിന്റെ പോര്‍ച്ചിലാണ് വാഹനം കണ്ടെത്തിയത്. വാഹനത്തിന്റെ രഹസ്യ അറയില്‍ നിന്നും എംഡി എം എ യും പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറും ഇലക്ട്രിക് തുലാസും ഇരുമ്പ് വടികള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളും കണ്ടെടുത്തു. പുതുവത്സര വിപണി മുന്നില്‍കണ്ട് കൂടിയ അളവില്‍ ബാംഗ്ലൂരില്‍ നിന്നും കൊണ്ട് വന്നതാണ് എംഡിഎംഎ. സാദിഖിന്റെ മാതാവിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ലഹരിക്കടത്തിന് ഉപയോഗിക്കുന്ന ആഡംബര കാര്‍.വിദേശത്ത് ആയിരുന്ന സാദിഖ് നാട്ടിലെത്തി കഴിഞ്ഞ രണ്ടു വര്‍ഷമായി മറ്റ് ജോലികള്‍ക്ക് ഒന്നും പോകാതെ ബാംഗ്ലൂരില്‍ നിന്നും ലഹരി വസ്തുക്കള്‍ കടത്തി കൊണ്ട് വന്ന് സ്‌കൂള്‍ കോളേജ് കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ലഹരി വില്‍പന ചോദ്യം ചെയ്തതില്‍ പഴഞ്ഞി സ്വദേശിയെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് സാദിഖ്.പൊന്നാനി പൊലിസ് ഇന്‍സ്‌പ്പെക്ടര്‍ ജലീല്‍ കറുതേടത്തിന്റെ നേതൃത്വത്തില്‍ പൊന്നാനി സബ് ഇന്‍സ്‌പെക്ടര്‍ ആര്‍. യു, അരുണ്‍, സീനിയര്‍ സിവില്‍ സര്‍വീസ് ഓഫീസര്‍മാരായ സജുകുമാര്‍ , നാസര്‍ ,പ്രശാന്ത് കുമാര്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹേഷ് ,സജീവ് ,കൃപേഷ്, സുമേഷ് എന്നിവര്‍ അടങ്ങിയ സംഘം ആണ് പ്രതികളെ പിടികൂടിയത്.രക്ഷപ്പെട്ട പ്രതികളെയും കടത്തി കൊണ്ട് വന്ന കൂടുതല്‍ മയക്ക് മരുന്നും കണ്ടെത്തുന്നതിനായി പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു.

Ernakulam

ബോബി ചെമ്മണൂരിന് ജയിലിൽ വഴിവിട്ട സഹായം; ഡിഐജിയെയും സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ

Published

on

തിരുവനന്തപുരം: നടി ഹണി റോസിനെതിരായ അധിക്ഷേപ കേസിൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ബോബി ചെമ്മണൂരിന് വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ.
ജയിൽ ആസ്ഥാന ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ശുപാർശ ചെയ്ത്. റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറിയാകും നടപടി സ്വീകരി ക്കുക.

കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണൂർ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡി ഐജി പി. അജയകുമാർ ബോബിയുടെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയത്. ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബിക്ക് രണ്ടുമണിക്കൂറിലധികം സമയം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകിയിരുന്നു. സൂപ്രണ്ടിന്റെ മുറിയിൽ ബോബിയെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്‌തുവെന്നും ഡിഐജിയു ടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

Advertisement
inner ad
Continue Reading

Kerala

ഷാരോൺ വധക്കേസ്:ശിക്ഷാവിധി തിങ്കളാഴ്ച; ഗ്രീഷ്മയ്ക്ക് ചെകുത്താന്‍റെ മനസെന്ന് പ്രോസിക്യൂഷൻ

Published

on

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ അന്തിമ വാദം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽപൂർത്തിയായി. കേസിൽ പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച കോടതി പ്രഖ്യാപിക്കും. കേസിൽ ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും അമ്മാവന്‍ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതി ഒരു ദയയും അർഹിക്കുന്നില്ല. ഗ്രീഷ്മയ്ക്ക് ചെകുത്താന്‍റെ മനസാണ്. ഷാരോണിന്‍റെ സ്വപ്നം ഗ്രീഷ്മ തകർത്തുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അതേസമയം ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ കോടതിയോട് ആവശ്യപ്പെട്ടു. തനിക്ക് പഠിക്കണം. ബിരുദ സർട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറി. തനിക്ക് 24 വയസുമാത്രമാണ് പ്രായം. മാതാപിതാക്കൾക്ക് താൻ ഒരാൾ മാത്രമേ ഉള്ളുവെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും ഗ്രീഷ്മ കോടതിയിൽ വാദിച്ചു. രേഖാമൂലം തനിക്ക് പറയാനുള്ളതും ഗ്രീഷ്മ എഴുതി നൽകി. കേസിൽ ഉള്ളത് സാഹചര്യ തെളിവുകൾ മാത്രമാണെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചു. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്തു. ഷാരോണിന് ബ്രൂട്ടൽ മനസുണ്ടായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു.

Advertisement
inner ad
Continue Reading

Kerala

ഷാരോണ്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന് 11 മണിക്ക്

Published

on

നെയ്യാറ്റിൻകര: ഷാരോണ്‍ വധകേസില്‍ ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി 11 മണിക്ക്‌ വിധി പറയും. ഒന്നാം പ്രതി ഗ്രീഷ്മയെ രാവിലെ 9.30 ന് തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ട് വരും. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ ശിക്ഷാവിധി കേള്‍ക്കാര്‍ കോടതിയിലെത്തും.

Continue Reading

Featured