Kerala
‘തല്ലിക്കൊന്നിട്ടും തീരാത്ത പക’ മരണശേഷം സിദ്ധാർത്ഥനെതിരെ പരാതി കെട്ടിച്ചമച്ചു, നടന്നത് വൻ ഗൂഢാലോചന
ഗൂഢാലോചനയ്ക്ക് പിന്നിൽ എസ്എഫ്ഐയും ഇടത് അധ്യാപക സംഘടനയും
തിരുവനന്തപുരം: ആൾക്കൂട്ട വിചാരണയും കൊടിയ മർദ്ധനത്തെയും തുടർന്ന് കൊല്ലപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥനെതിരെ ദേശാഭിമാനി പത്രം ഉൾപ്പടെ പ്രചരിപ്പിക്കുന്ന പരാതി കെട്ടിച്ചമച്ചതെന്ന് സൂചന. എസ്എഫ്ഐ നടത്തിയ ആൾക്കൂട്ട വിചാരണയും ദുരൂഹ മരണവും സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാൻ കോളേജിലെ എസ്എഫ്ഐ നേതൃത്വവും ഇടത് സംഘടന ഭാരവാഹികളായ അധ്യാപകരും ചേർന്ന് നടത്തിയത് മനുഷ്യത്വ രഹിതമായ ഇടപെടലുകൾ.
ഫെബ്രുവരി 14ന് നടന്നുവെന്ന് പറയപ്പെടുന്ന സംഭവങ്ങളുടെ തുടർച്ചയായി മൂന്നുദിവസം സിദ്ധാർത്ഥനെ പച്ചവെള്ളം പോലും നൽകാതെ മൃഗീയമായി പീഡിപ്പിക്കുകയും എസ്എഫ്ഐ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ 130 ഓളം വരുന്ന വിദ്യാർത്ഥികൾക്ക് നടുവിൽ വിവസ്ത്രനാക്കി ആൾക്കൂട്ട വിചാരണ നടത്തി ശിക്ഷ നടപ്പാക്കിയതിന് പിന്നാലെ 18ന് സിദ്ധാർത്ഥനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പിറ്റേദിവസമാണ് സിദ്ധാർത്ഥനെ വ്യക്തിഹത്യ ചെയ്യുന്നതിനായി പരാതി നൽകിയത്. മോശമായി പെരുമാറിയെന്നു കാട്ടി പെൺകുട്ടി പരാതിപ്പെട്ടത് സിദ്ധാർത്ഥന്റെ മരണശേഷമാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന തെളിവുകൾ.
പരാതിക്കാരി നൽകിയ പരാതിയിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി ഫെബ്രുവരി 18നാണ് അന്നേ ദിവസമാണ് സിദ്ധാർത്ഥൻ മരണപ്പെടുന്നത്. ( സിദ്ധാർത്ഥൻ മരിച്ചത് അവധി ദിവസമായ ഞായറാഴ്ച ആയതിനാൽ പരാതി കെട്ടിച്ചമക്കുന്നതിൽ പാളിച്ച സംഭവിക്കുന്നു തുടർന്ന് പരാതി കൈപ്പറ്റുന്ന ദിവസം പിറ്റേന്ന് ആയിപ്പോകുന്നു) വുമൺ സെല്ലിൽ പരാതി ലഭിച്ചത് ഫെബ്രുവരി 19ന് പരാതിക്കാരിയുടെ സുഹൃത്ത് മുഖേനയാണ്. ഐസിസിക്ക് കൈമാറിയത് 20-നാണെന്നും വ്യക്തമാണ്. പരാതി കെട്ടിച്ചമച്ചതാണെന്നും ആൾക്കൂട്ട വിചാരണ കേസിൽ കോളേജ് അധികൃതർ അടക്കമുള്ളവരുടെയും ഇടത് സംഘടന നേതാവായ അധ്യാപികയുടെയും നേതൃത്വത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന ആരോപണങ്ങളെ ശരിവെക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ.
പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് കാണിച്ച് സിദ്ധാർത്ഥന്റെ മരണശേഷം ലഭിച്ച പരാതിയെ തുടർന്ന് ഫെബ്രുവരി 20, 26 എന്നീ ദിവസങ്ങളിൽ രണ്ടുതവണ യോഗം ചേർന്നിരുന്നു. സിദ്ധാർത്ഥൻ മരിച്ചതിനാൽ പരാതിയിൽ തീർപ്പുണ്ടാക്കാൻ കഴിയില്ല എന്ന് കണ്ടെത്തി സമിതി പരാതി അവസാനിപ്പിക്കുകയായിരുന്നു. എട്ട് അംഗങ്ങളാണ് ഈ അന്വേഷണ റിപ്പോർട്ടിൽ ഒപ്പുവച്ചിരിക്കുന്നത്. ഇതിൽ
ആൾക്കൂട്ട വിചാരണക്കൊലക്ക് നേതൃത്വം നൽകിയ എസ്എഫ്ഐ നേതാവ് അഭിഷേക് എസിൻ്റെയും ഒപ്പുണ്ട്. നേരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ ഇടതു പ്രൊഫൈലുകൾ പ്രചരിപ്പിച്ച കഥയിൽ സിദ്ധാർത്ഥൻ പ്രണയാഭ്യർത്ഥന നടത്തിയത് സീനിയർ ബാച്ചിലെ പെൺകുട്ടിയോട് ആണെന്നിരിക്കെ
പരാതി നൽകിയിരിക്കുന്ന പെൺകുട്ടി ഒരേ
ബാച്ചിലെ വിദ്യാർഥിനിയാണ് എന്നതും പരാതിക്ക് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഫെബ്രുവരി 18-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥനെ ക്യാമ്പസിലെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ആത്മഹത്യ ആണെന്ന് കോളേജ് അധികൃതർ വിശദീകരിച്ചെങ്കിലും മരണത്തിൽ ദുരൂഹത ആരോപിച്ച് സിദ്ധാർത്ഥൻ്റെ കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്ന് കോളേജ് അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ആൾക്കൂട്ട വിചാരണയുടെയും ക്രൂരമർദ്ദനങ്ങളുടെയും വിവരങ്ങൾ പുറത്തുവന്നത്.
Kerala
നരഭോജി കടുവയെ വെടിവയ്ക്കാന്‍ ഉത്തരവിട്ടെന്ന് വനംമന്ത്രി
വയനാട്: മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊന്നുതിന്ന നരഭോജി കടുവയെ വെടിവയ്ക്കാന്‍ ഉത്തരവിട്ടെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. ആവശ്യമായ നടപടി വേഗത്തില്‍ സ്വീകരിക്കുമെന്ന് മന്ത്രി പ്രതികരിച്ചു. കടുവയെ വെടിവച്ചോ അല്ലാതെയോ പിടികൂടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പഞ്ചാരക്കൊല്ലി സ്വദേശി രാധ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം.
വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വച്ചായിരുന്നു ആക്രമണം. പിന്നീട് കാട്ടിനുള്ളിലേക്ക് വലിച്ചുകൊണ്ടുപോയ മൃതദേഹം തണ്ടർബോൾട്ട് സംഘമാണ് കണ്ടെത്തിയത്.
സ്ഥലത്തെത്തിയ മന്ത്രി ഒ.ആര്‍.കേളുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞു.
Featured
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെയും വടകര എം എല്‍ എ കെ കെ രമയുടേയും മകന്‍ അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി. വടകര വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍. രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. താലികെട്ടിയ ശേഷം വധുവിന്റേയും വരന്റേയും അമ്മമാരാണ് കൈപിടിച്ചുകൊടുത്തത്.
ചാത്തമംഗലം വട്ടോളി പരേതനായ പി.സി.ഹരീന്ദ്രൻ, കെ.വി.പ്രസന്ന എന്നിവരുടെ മകളാണു വധു റിയ ഹരീന്ദ്രൻ. അഭിനന്ദ് മുംബൈയിൽ ജെഎസ്ഡബ്ല്യു കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ, ഷാഫി പറമ്പിൽ, വി.ടി.ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ പ്രമുഖരും വധൂവരൻമാർക്ക് ആശംസകൾ നേർന്നു.
Kollam
അംഗന്‍വാടി കുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതിയായ പോഷക ബാല്യം തുടര്‍ന്നും നല്‍കണം: കൃഷ്‌ണവേണി ജി. ശര്‍മ്മ
കോടാനുകോടി രൂപ ധൂര്‍ത്തടിച്ച പിണറായി സര്‍ക്കാര്‍ പിഞ്ചുകുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതി പോലും അട്ടിമറിച്ചു. അംഗന്‍വാടിയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതിയായ പോഷക ബാല്യം പദ്ധതി തുടര്‍ന്നും നല്‍കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും ഐ എന്‍ ടി യു സി സംസ്ഥാന ജന. സെക്രട്ടറി കൃഷ്‌ണവേണി ജി ശര്‍മ്മ അഭിപ്രായപ്പെട്ടു.
ഐ എന്‍ ടി യു സി വനിതാ വിഭാഗം ജില്ലാ കമ്മിറ്റി നേതൃസംഗമം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കൃഷ്‌ണവേണി. ജില്ലാ പ്രസിഡന്റ് ജയശ്രീ രമണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഐ എന്‍ ടി യു സി ജില്ലാ ജന. സെക്രട്ടറിമാരായ ബി. ശങ്കരനാരായണപിള്ള, കോതേത്ത് ഭാസുരന്‍, കെ. ജി. തുളസീധരന്‍, ബിനി അനില്‍, ഷീബതമ്പി, ശ്രീകുമാരി ആര്‍. ചന്ദ്രന്‍, സാവിത്രി ഗംഗാധരന്‍, സി. പി. അമ്മിണികുട്ടി, ഗ്രേസി സുനില്‍, ഷീല പനയം, അശ്വതി, ബിജി സോമരാജന്‍, ആശ ജയന്‍, സല്‍മ എന്നിവര്‍ പ്രസംഗിച്ചു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News6 days ago
പണിമുടക്ക് നോട്ടീസ് നൽകി
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login