Connect with us
48 birthday
top banner (1)

Sports

രോഹിത്തിന് സെഞ്ച്വറിയും ജഡേജയ്ക്ക് അര്‍ധ സെഞ്ച്വറിയും

Avatar

Published

on

രാജ്‌കോട്ട്: രോഹിത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും(106) ജഡേജയുടെ അര്‍ധ സെഞ്ച്വറിയും(68) ഇന്ത്യയെ ഫോമാക്കി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 55 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തിട്ടുണ്ട്. 167 പന്തില്‍ 11 ഫോറും രണ്ടു സിക്‌സും ഉള്‍പ്പെടെ 106 റണ്‍സെടുത്ത രോഹിത്തും 132 പന്തുകള്‍ നിന്ന് ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 69 റണ്‍സെടുത്ത ജദേജയുമാണ് ക്രീസില്‍.

33 ന് 3 എന്ന നിലയില്‍ നിന്നാണ് രോഹിതും ജഡേജയും ചേര്‍ന്ന് ഇന്ത്യയെ ഭേതപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. 10 റണ്‍സെടുത്ത ഓപണര്‍ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. മാര്‍ക്ക് വുഡിന്റെ പന്തില്‍ ജോ റൂട്ട് പിടിച്ചാണ് പുറത്താക്കിയത്. മൂന്നാമനായി ഇറങ്ങിയ ശുഭ്മാന്‍ ഗില്‍ ഒമ്പത് പന്തില്‍ റണ്‍സൊന്നും എടുക്കാതെ മാര്‍ക്ക് വുഡിന്റെ പന്തില്‍ കീപ്പര്‍ ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്നെത്തിയ രജിത് പട്ടിദാറിനെ (5) നിലയുറപ്പിക്കും മുന്‍പെ ടോം ഹാര്‍ട്‌ലി പുറത്താക്കി. അരങ്ങേറ്റ മത്സരത്തിനൊരുങ്ങിയ സര്‍ഫറാസ് ഖാനെയും ദ്രുവ് ജുറേലും മറികടന്നാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജദേജ രോഹിതിന് കൂട്ടായി ക്രീസിലെത്തിയത്. 74 പന്തുകളില്‍ നിന്ന് എട്ടുഫോറുകള്‍ ഉള്‍പ്പെടെയാണ് രോഹിത് 52 റണ്‍സെടുത്തത്.

Advertisement
inner ad

അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് 1-1 നിലയിലാണ് ഇരുടീമും. സീനിയര്‍ ബാറ്റര്‍മാരായ വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അഭാവത്തില്‍ പുതുമുഖങ്ങളെ അണിനിരത്തിയാണ് ടീം ഇന്ത്യ ഇറങ്ങിയത്. പേസര്‍ മുഹമ്മദ് സിറാജും ഓള്‍റൗണ്ടര്‍ രവീന്ദ്രജദേജയും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ അക്‌സര്‍ പട്ടേലും മുകേഷ് കുമാറും പുറത്തായി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്; ഓസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്ത്.

Published

on

മെൽബൺ: ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഏകദിന ക്രിക്കറ്റ് അവസാനിപ്പിച്ച്‌ ഓസ്ട്രേലിയൻ സൂപ്പർ താരം സ്റ്റീവൻ സ്മിത്ത്. ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തിറക്കിയ റിലീസിലാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ തീരുമാനം പുറംലോകം അറിഞ്ഞത്. ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യയോട് തോറ്റതിനു പിന്നാലെയാണ് സ്മിത്തിന്‍റെ പ്രഖ്യാപനം. പാറ്റ് കമ്മിൻസിന്‍റെ അഭാവത്തിൽ സ്മിത്താണ് ഓസീസിനെ നയിച്ചിരുന്നത്. അതേസമയം ട്വന്‍റി-20, ടെസ്റ്റ് മത്സരങ്ങളിൽ തുടരുമെന്നും താരം അറിയിച്ചു.

ഓസീസിനായി 170 ഏകദിനങ്ങളിൽനിന്ന് സ്മിത്ത് 43.28 ആവറേജിൽ 5800 റൺസാണ് സമ്പാദിച്ചത്. 12 സെഞ്ചുറികളും 35 അർധ സെഞ്ചുറികളും താരം നേടിയിട്ടുണ്ട്. 164 ആണ് ഉയർന്ന സ്കോർ. 28 വിക്കറ്റുകളും നേടി.ഏകദിന ക്രിക്കറ്റെന്ന അധ്യായം അടക്കാൻ സമയമായി. ഓസ്ട്രേലിയയുടെ മഞ്ഞ ജഴ്സി അണിയാനായത് സന്തോഷമായും, രണ്ട് ലോകകപ്പുകൾ നേടിയത് അഭിമാനമായും കാണുന്നു. പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും സ്മിത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Advertisement
inner ad
Continue Reading

Featured

ഓസീസിനെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

Published

on

ദുബായ്: ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 83 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് ടോപ് സ്കോററായി.

ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നാളെ നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയികളായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. സ്കോര്‍ ഓസ്ട്രേലിയ 49.3 ഓവറില്‍ 264ന് ഓള്‍ ഔട്ട്, ഇന്ത്യ 48.1 ഓവറില്‍ 267-6.

Advertisement
inner ad
Continue Reading

Featured

രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം ; ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ

Published

on

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയില്‍ രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിൽ ഗുജറാത്തിനെ തകർത്ത് കേരളം ഫൈനലില്‍. ചരിത്രത്തിലാദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. മുംബൈയെ തോല്‍പ്പിച്ച വിദര്‍ഭയാണ് 26ന് തുടങ്ങുന്ന കേരളത്തിന്‍റെ എതിരാളികള്‍. രണ്ട് റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംംഗ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 114 റൺസെടുത്ത് നില്‍ക്കെ ഗുജറാത്ത് സമനിലക്ക് സമ്മതിക്കുകയായിരുന്നു. ജലജ് സക്സേനയും(37), അരങ്ങേറ്റക്കാരന്‍ അഹമ്മദ് ഇമ്രാനും(14) രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിനായി പുറത്താകാതെ നിന്നു. സ്കോര്‍ കേരളം 457, 114-4, ഗുജറാത്ത് 455,

മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ഏഴു വി ക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന നിലയിലാണ് ആതിഥേയർ ബാറ്റിംഗ് പുനരാരംഭിച്ചത്. ഫൈനൽ ടിക്കറ്റ് നേടാമെന്ന കേരള മോഹത്തിലേക്ക് 27 റൺസിന്റെയും മൂന്നു വിക്കറ്റിൻ്റെ അകലം മാത്രമാണുണ്ടായിരുന്നത്. ലീഡിനു വേണ്ടി ഇരുടീമുകളും കിണഞ്ഞു ശ്രമിക്കുന്ന കാഴ്ച‌യാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കണ്ടത്. സ്കോർ 436 റൺസിൽ നിൽക്കെ അർധ സെഞ്ചുറി നേടിയ ജയ‌ീത് പട്ടേലിനെ പുറത്താക്കി സർവാതെ ഇന്നത്തെ ആദ്യവെടി പൊട്ടിച്ചു. 177 പന്തിൽ 79 റൺ സെടുത്ത പട്ടേലിനെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ മിന്നൽ സ്റ്റംപിംഗിലൂടെയാണ് പുറത്താക്കിയത്.

Advertisement
inner ad

പിന്നാലെ ഗുജറാത്ത് കടുത്ത പ്രതിരോധത്തിലേക്ക് വീണു. എന്നാൽ 10 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതി നിടെ, സിദ്ധാർഥ് ദേശായിയെയും സർവാതെ പുറ ത്താക്കി. 164 പന്തിൽ 30 റൺസെടുത്ത ദേശായി വി ക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ഇതോടെ അവസാന വിക്കറ്റിൽ ഗുജറാത്തിനു വേണ്ടത് 11 റൺസ്. 10 റൺസോടെ അർസാൻ നാഗസ്വല്ലയും മൂന്നു റൺ സുമായി പ്രിയാജിത് സിംഗും ക്രീസിൽ. പിന്നീട് നടന്നത് ത്രില്ലർ സിനിമകളെ വെല്ലുന്ന ഉദ്വേഗ രംഗങ്ങളാണ്. ഒരുവേള ഗുജറാത്ത് വിജയത്തിനു തൊട്ടരികെയെത്തി. നാഗസ്വല്ല നൽകിയ ക്യാച്ച് കേരള നായകൻ സച്ചിൻ ബേബി കൈവിടുകയും ചെയ്‌തതോടെ കേരളം നിരാശയുടെ വക്കിലെത്തി.

എന്നാൽ, ശരിക്കുള്ള ആൻ്റി ക്ലൈമാക്സ് പിന്നാലെ വരുന്നതേയുണ്ടായിരുന്നുള്ളൂ. ലീഡിലേക്ക് മൂന്നുറൺസ് മാത്രം വേണ്ടിയിരിക്കേ നാഗസ്വല്ലയുടെ കരുത്തുറ്റ മറ്റൊരു ഷോട്ട് സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടി മുകളിലേക്ക്. ശ്വാസം നിലച്ചുപോയ നിമിഷം. ഇരുകൈകളും വിടർത്തി പന്ത് സച്ചിൻ കൈയിലൊതുക്കിയതോടെ കേരള താരങ്ങളുടെ ആവേശം അണപൊട്ടി. വിജയത്തിനു സമാനമായ ആഘോഷമാണ് പിന്നീട് മൈതാനത്ത് നടന്നത്.

Advertisement
inner ad
Continue Reading

Featured