Connect with us
48 birthday
top banner (1)

Featured

77 വർഷം പഴക്കമുള്ള പതാക; സ്വാതന്ത്ര്യ ദിന ഓർമകളുമായി ഒരമ്മ

Avatar

Published

on

ഗ്രീഷ്മ സെലിൻ ബെന്നി

കൂത്താട്ടുകുളം: രാജ്യം സ്വാതന്ത്ര്യത്തിന്റെ 77 വർഷങ്ങൾ പൂർത്തീകരിക്കുകയാണ്. വിപുലമായ ആഘോഷ പരിപാടികളോടെ രാജ്യമൊട്ടാകെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ 77 വർഷങ്ങൾ പഴക്കമുള്ള പതാക ഇന്നും രാജ്യസ്നേഹത്തിന്റെയും തന്റെ ഭർത്താവിന്റെയും ഓർമ്മക്കുറിപ്പുകൾ ആയി സൂക്ഷിക്കുകയാണ് കൂത്താട്ടുകുളം കടുവാക്കുഴിയിൽ ഏലിക്കുട്ടി ജോൺ. 1947ൽ ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കൂത്താട്ടുകുളത്തെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളിലും പ്രകടനങ്ങളിലും പങ്കാളിയായിരുന്നു വർക്കി ജോൺ. കോൺഗ്രസ് പ്രസ്ഥാനത്തിൽ വിശ്വസിച്ചിരുന്ന വർക്കി ജോൺ ഏറ്റവും വിലപ്പെട്ടതായി കരുതിയിരുന്ന ഒന്നുതന്നെയാണ് രാജ്യത്തിന്റെ ത്രിവർണ പതാക.

Advertisement
inner ad

2014 സെപ്റ്റംബർ 16ന്, തന്റെ മരണം വരെയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ഓർമ്മയായി സൂക്ഷിച്ച പതാക അമൂല്യമായ നിധിയായി അദ്ദേഹം കൊണ്ടുനടന്നു. തന്റെ ഭർത്താവിന്റെ അസാന്നിധ്യത്തിലും അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടതായി കരുതിയിരുന്ന പതാക പിന്നീട് സൂക്ഷിക്കുന്ന ചുമതല ഏലിക്കുട്ടി ഏറ്റെടുത്തു. അന്ന് തന്റെ പ്രിയപ്പെട്ടവൻ കയ്യിലേന്തിയ മൂവർണ്ണക്കൊടി 77 വർഷങ്ങൾക്കിപ്പുറം തൊണ്ണൂറാമത്തെ വയസ്സിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ഉയർത്തിപ്പിടിക്കുകയാണ് ഏലിക്കുട്ടി. അമ്മയുടെ ഓർമ്മകൾ പ്രായം മായ്ക്കുമ്പോൾ പതാകയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയാണ് മകനായ ബേബി ജോൺ. ബേബിയെ കൂടാതെ ലില്ലി ജോൺ, ജോർജ് ജോൺ, സി. ലീന ജോൺ, മേരി ജോൺ, ഗ്രേസി ജോൺ, അൽഫോൺസ് ജോൺ, ജോബി ജോൺ എന്നിവർ മക്കളാണ്. പുതിയ വീട്ടിലേയ്ക്ക് താമസം മാറാനായി എട്ടാം തീയതിയാണ് തീരുമാനിച്ചതെങ്കിലും ആഗസ്റ്റ് 15 ആയി മാറിയത് നിയോഗമായി കരുതുന്നു. മാത്രമല്ല ചാച്ചന്റെ ഓർമ്മകൾക്ക് ഏറ്റവും ഭംഗിയുള്ള ഒന്നായി കരുതുന്നതും ഈ പതാക തന്നെയാണ് അതുകൊണ്ടുതന്നെ ഇക്കാലമത്രയും സൂക്ഷിച്ചിരുന്ന എന്നാൽ ഉയർത്താൻ കഴിയാതെ പോയ ഈ പതാക ഉയർത്തണം എന്നത് കാലത്തിന്റെ നിയോഗമായി കരുതുന്നു എന്ന് ബേബി ജോൺ പറഞ്ഞു.

1947ൽ വർക്കി ജോൺ കയ്യിലേന്തിയ പതാക ആദ്യമായി ഉയർത്തുന്നത് 2024 ആഗസ്റ്റ് 15നാണ്. മുൻപൊരിക്കലും സ്വാതന്ത്ര്യദിന ആചരണത്തിൽ പോലും ഇത് ഉയർത്തിയിരുന്നില്ല. രാജ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായ ത്രിവർണ പതാക അതിന്റെ പ്രൗഢിയോടും ബഹുമാനത്തോടും കൂടെ സൂക്ഷിച്ചിരിക്കുന്നു. 77 വർഷങ്ങൾ പഴക്കമുള്ള പതാകയ്ക്ക് കാലപ്പഴക്കത്തിന്റെ നേരിയ മങ്ങലുകൾ സംഭവിച്ചിട്ടുണ്ട്. എങ്കിലും അത്യപൂർവമായി സൂക്ഷിക്കപ്പെട്ട ഈ പതാക രാജ്യത്തിന്റെ അവിസ്മരണീയമായ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി ഇന്നും സൂക്ഷിക്കുന്നു.

Advertisement
inner ad

Featured

തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം; ഡൽഹിയിൽ നാല് ആം ആദ്മി പാർട്ടി നേതാക്കള്‍ ബിജെപിയില്‍ ചേർന്നു

Published

on

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ ആംആദ്മി പാർട്ടിയിൽ നിന്നുള്ള രണ്ട് മുനിസിപ്പല്‍ കൗണ്‍സിലർമാർ ഉള്‍പ്പെടെ നാല് ആം ആദ്മി പാർട്ടി നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. ഗോണ്ട മുൻ എംഎല്‍എ ശ്രീദത്ത് ശർമയാണ് പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നത്. ഒപ്പം ഭജൻപുരയില്‍ നിന്നുള്ള മുനിസിപ്പല്‍ കൗണ്‍സിലർ രേഖ റാണിയും ഖ്യാലയില്‍ നിന്നുള്ള കൗണ്‍സിലർ ശില്‍പ കൗറും ബിജെപിയില്‍ ചേർന്നു. ആം ആദ്മി പാർട്ടി നേതാവ് ചൗധരി വിജേന്ദ്രയും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാക്കളായ ഹർഷ് മല്‍ഹോത്ര, മനോജ് തിവാരി, കമല്‍ജീത് സെഹ്‌രാവത് എന്നിവരുടെ സാന്നിധ്യത്തിലാണ് നാലുപേരും ബിജെപി അംഗത്വം സ്വീകരിച്ചത്.

Continue Reading

Featured

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ പിടിയിൽ

Published

on

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നു പ്രതി മുഹമ്മദ് ഷഹീൻഷാ (മണവാളൻ)യെ പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ. തൃശ്ശൂർ എരനല്ലൂർ സ്വദേശിയായ മണവാളൻ യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിനുടമയാണ്. കേരളവർമ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Continue Reading

Featured

പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഐജി റിപ്പോര്‍ട്ട്

Published

on

പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഎജി റിപ്പോര്‍ട്ട്. കൂടാതെ ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിർദേശപ്രകാരമുള്ള അവശ്യസേവനങ്ങള്‍ പോലും പല സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല. ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതുകൂടാതെ ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണവും താരതമ്യേന കുറവാണ്. ചികിത്സയ്ക്കായിഎത്തുന്നവരുടെ എണ്ണം കൂടുതൽ ആയതിനാൽ ശെരിയായ രീതിയിൽ ചികിത്സ നടക്കുന്നില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Continue Reading

Featured