Connect with us
48 birthday
top banner (1)

chennai

ഊട്ടിയില്‍ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് 6 സ്ത്രീ തൊഴിലാളികൾ മരിച്ചു

Avatar

Published

on

ഊട്ടി: ഊട്ടിയില്‍ കെട്ടിടത്തിന്റെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ആറ് സ്ത്രീ തൊഴിലാളികള്‍ മരിച്ചു.നാല് പേർക്ക് പരിക്കേറ്റു. ഊട്ടി സ്വദേശികളായ രാധ (38), സെകില(30), ഉമ(35), ഭാഗ്യം(36), സംഗീത(30), മുത്തുലക്ഷ്മി(36) എന്നിവരാണ് മണ്ണിനടിയില്‍പെട്ട് മരിച്ചത്. പരിക്കേറ്റ മഹേഷ്(23), ശാന്തി (45), ജയന്തി(56), തോമസ്(23) എന്നിവരെ ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധൻ പകല്‍ പന്ത്രണ്ടോടെ ഊട്ടി ടൗണില്‍നിന്ന് അഞ്ച് കിലോമീറ്റർ അകലെ കുന്ത – മഞ്ചൂർ റോഡിലെ ലൗഡെയില്‍ ഗാന്ധിനഗറിലായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് സംരക്ഷണഭിത്തി നിർമ്മിക്കുന്ന പ്രവൃത്തിക്കിടെ മുകള്‍ഭാഗത്ത് ഉണ്ടായിരുന്ന പഴയ ശൗചാലയം ഉള്‍പ്പെടെ മണ്ണിടിഞ്ഞ് തൊഴിലാളികളുടെമേല്‍ പതിക്കുകയായിരുന്നു. ഊട്ടി, കൂനൂർ എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ മണ്ണ് മാറ്റി തൊഴിലാളികളെ പുറത്തെടുക്കുമ്ബോഴേക്കും ആറുപേർ മരിച്ചിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

chennai

അവയവദാനത്തില്‍ സര്‍വകാലറെക്കോഡ് നേടി തമിഴ്‌നാട്; 2024-ല്‍ 1484 അവയവദാനങ്ങൾ

Published

on

ചെന്നൈ: 2024-ല്‍ അവയവദാനത്തില്‍ സര്‍വകാലറെക്കോഡ് നേട്ടവുമായി തമിഴ്‌നാട്. ഈ വർഷം സംസ്ഥാനത്ത് 1484 അവയവദാനങ്ങളാണ് നടന്നത്. മരണാനന്തര അവയവദാനത്തിനായി ലഭിച്ചത് 266 ശരീരങ്ങള്‍. മരണാനന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്‌കാരം ഔദ്യോഗികബഹുമതികളോടെ നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചതിനുശേഷമാണ് അവയവദാനത്തിനായി സന്നദ്ധരാകുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്.

അവയവദാനത്തിനുവേണ്ടി രൂപവത്കരിച്ച ട്രാന്‍സ്പ്‌ളാന്റ് അതോറിറ്റി ഓഫ് തമിഴ്‌നാടി(ട്രാന്‍സ്റ്റാന്‍)ന്റെ കണക്കനുസരിച്ച് ഈവര്‍ഷം ഇതുവരെ 853 പ്രധാന അവയവങ്ങളും 631 ചെറിയ അവയവങ്ങളും ശരീരകലകളും മാറ്റിവെച്ചു. വൃക്കദാനമാണ് പട്ടികയില്‍ ഒന്നാമത്. 452 വൃക്കകളാണ് ഈവര്‍ഷം മാറ്റിവെച്ചത്. 94 ഹൃദയവും 208 കരളും 87 ശ്വാസകോശവും മാറ്റിവെച്ചു. സംസ്ഥാനത്ത് മരണാനനന്തര അവയവദാനപദ്ധതി തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. മരണാനന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്‌കാരം ഔദ്യോഗികബഹുമതികളോടെ നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്.

Advertisement
inner ad
Continue Reading

chennai

ജീവനക്കാരുടെ ആസ്തി, ബാധ്യതകള്‍ എന്നിവ രഹസ്യമല്ല; അത് വിവരാവകാശത്തിന്റെ പരിധിയില്‍ വരും: മദ്രാസ് ഹൈക്കോടതി

Published

on

ചെന്നൈ: സര്‍ക്കാര്‍ ജീവനക്കാരുടെ ആസ്തിയും ബാധ്യതയും അടങ്ങിയ വിവരങ്ങൾ സ്വകാര്യവിവരമായി കാണാൻ കഴിയില്ലെന്നും അത് വിവരാവകാശത്തിന്റെ പരിധിയിലാണ് ഉള്ളതെന്നും മദ്രാസ് ഹൈക്കോടതി. പൊതുജനങ്ങളുടെ കണ്മുന്നിൽ നിൽക്കുന്നവരാണ് പൊതുജനസേവകരെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് രജിസ്റ്ററില്‍ ചില സ്വകാര്യവിവരങ്ങള്‍ കാണുമെങ്കിലും അവയെ മുഴുവനായി സ്വകാര്യമെന്നു പറഞ്ഞ് മാറ്റിനിർത്താൻ കഴിയില്ലെന്നും ജസ്റ്റിസ് സി.വി. കാര്‍ത്തികേയന്റെ ബെഞ്ച് വ്യക്തമാക്കി.

ചില സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാർക്കെതിരെ എടുത്ത നടപടികളുടെ വിശദാംശങ്ങള്‍ പുറത്തുപറയില്ല. എന്നാല്‍, സര്‍വീസ് വിവരങ്ങളും ആസ്തികളുടെയും ബാധ്യതകളുടെയും വിവരങ്ങളും പൊതുജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്. കൃഷ്ണഗിരി ജില്ലയില്‍ ജലസേചനവകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയറായി ജോലിചെയ്യുന്നയാളുടെ സ്വത്തുവിവരം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവരാവകാശപ്രവര്‍ത്തകരായ എം. തമിഴ്സെല്‍വനും ടി. സംഗീതയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

Advertisement
inner ad
Continue Reading

chennai

എംടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

Published

on

ചെന്നൈ: എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. എം.ടിക്ക് ആദരമായി തമിഴിനൊപ്പം മലയാളത്തിലും കൂടിയാണ് സ്റ്റാലിൻ അനുശോചനക്കുറിപ്പ് പങ്കുവച്ചത്.

സ്റ്റാലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

Advertisement
inner ad

ജ്ഞാനപീഠം, പത്മഭൂഷൺ, സാഹിത്യ അക്കാദമി തുടങ്ങിയ ഉന്നത പുരസ്കാരങ്ങൾ നേടിയ മലയാള സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വിയോഗവാർത്ത കേട്ടതിൽ ഖേദിക്കുന്നു. നാലുകെട്ട്, അസുരവിത്ത്, മഞ്ഞ്, കാലം തുടങ്ങിയ കൃതികളിലൂടെയും നിർമാല്യം, പെരുംതച്ചൻ, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ സിനിമകളിലൂടെയും കേരളത്തിന്‍റെ സാമൂഹിക മാറ്റങ്ങളെ വിശദമായി അവതരിപ്പിച്ച എഴുത്തുകാരനും, ചലച്ചിത്രകാരനും ആയിരുന്നു എം.ടി. തമിഴ്, ഇംഗ്ലീഷ് മുതലായ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട തന്‍റെ പുസ്തകങ്ങളിലൂടെ മലയാളത്തിനപ്പുറം വലിയൊരു വായനക്കാരെ അദ്ദേഹം സ്വന്തമാക്കി. മലയാളസിനിമയിലെ ക്ലാസിക്കുകളായി കണക്കാക്കുന്ന നിരവധി സിനിമകൾക്ക് തിരക്കഥയെഴുതിയ എം.ടി ചില ചിത്രങ്ങൾ സ്വയം സംവിധാനം ചെയ്യുകയും ദേശീയ അവാർഡ് പോലുള്ള പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ മാത്രമല്ല, മാതൃഭൂമി മാസികയുടെ എഡിറ്റർ എന്ന നിലയിലും നിരവധി യുവ എഴുത്തുകാരെ തിരിച്ചറിഞ്ഞ് വളർത്തിയെടുത്ത് മലയാള ഭാഷയ്ക്കും കേരള സമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ തലമുറകളോളം നിലനിൽക്കും. ആധുനിക മലയാള സാഹിത്യത്തിന്‍റെ മുഖങ്ങളിലൊന്നായി മാറിയ എം.ടിയുടെ വിയോഗത്തിൽ കഴിയുന്ന കുടുംബത്തിനും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്‍റെ വായനക്കാർക്കും എന്‍റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

Advertisement
inner ad
Continue Reading

Featured