Kerala
കുളിമുറിക്കും പൈപ്പ് മാറ്റാനും 6.10 ലക്ഷം;
ക്ലിഫ് ഹൗസിന് വേണ്ടി ധൂർത്ത് തുടരുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലക്ഷങ്ങൾ ചെലവഴിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ തുടരുന്നു. ക്ലിഫ് ഹൗസിൽ കുളിമുറി നവീകരണത്തിനും കേടായ പൈപ്പ് മാറ്റലിനും ചെലവായത് 6.10 ലക്ഷം. ഇതിന്റെ ടെണ്ടർ വിശദാംശങ്ങൾ പുറത്തുവന്നു. 2023 ജൂണിലാണ് കുളിമുറി നവീകരണത്തിന് 1.45 ലക്ഷത്തിന്റെ ടെണ്ടർ വിളിച്ചത്. കേടായ പൈപ്പുകൾ മാറ്റാൻ 4.65 ലക്ഷത്തിന്റെ ടെണ്ടർ വിളിച്ചത് കഴിഞ്ഞ ആഗസ്റ്റിലും. കേടായ പൈപ്പുകൾക്ക് പകരം എ.എസ്.ടി.എം പൈപ്പുകൾ ആണ് പകരം ഉപയോഗിച്ചത്. ടെണ്ടർ ക്ഷണിച്ചതിനെക്കാൾ കൂടുതൽ തുക നിർമ്മാണ പ്രവർത്തനങ്ങൾക്കായി എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
അടുത്തിടെ, ക്ലിഫ് ഹൗസിൽ 5.92 ലക്ഷം രൂപ മുടക്കി പുതിയ വാട്ടർ ടാങ്ക് സ്ഥാപിക്കാൻ ടെണ്ടർ വിളിച്ചത് സംബന്ധിച്ചുള്ള വാർത്ത പുറത്തുവന്നിരുന്നു. വെള്ളത്തിന് ആവശ്യത്തിനു ശക്തിയില്ലെന്നു പൊതുമരാമത്ത് ഉദ്യോഗസ്ഥർ വിലയിരുത്തിയതിനെത്തുടർന്ന് പ്രതിവിധിയെന്ന നിലയിൽ പുതിയ ടാങ്ക് സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.
പിണറായി വിജയൻ അധികാരമേറ്റതിന് ശേഷം ഏറ്റവും കൂടുതൽ അറ്റകുറ്റപ്പണികൾ നടന്നത് ക്ലിഫ് ഹൗസിലാണ്. രണ്ടാമത്തെ നിലയിലേക്ക് കയറാൻ വേണ്ടി മാത്രമുള്ള ലിഫ്റ്റിന് 25 ലക്ഷം, കാലിത്തൊഴുത്തിന് 42.50 ലക്ഷം, ചാണകക്കുഴിക്ക് 3.72 ലക്ഷം, ടോയ്‌ലെറ്റിന് 3.79 ലക്ഷം, ക്ലിഫ് ഹൗസിൻ്റെ സുരക്ഷ കൂട്ടാൻ 39.54 ലക്ഷം, ക്ലിഫ് ഹൗസിലെ റോഡ് ടാറിങിന് 1.55 ലക്ഷം, സിസിടിവിക്ക് 15.89 ലക്ഷം, മഴക്കാല ശുചീകരണത്തിന് 1.69 ലക്ഷം, ജനറേറ്ററിന് ആറു ലക്ഷം, ബാരക്ക് നിർമ്മിക്കാനായി 72.46 ലക്ഷം, വാഹനങ്ങൾ കയറുന്നതിൽ തടസമെന്ന് പറഞ്ഞ് മരച്ചില്ല മുറിച്ചതിന് 1.77 ലക്ഷം, ഗാർഡുമാരുടെ അലമാരയ്ക്ക് 1.39 ലക്ഷം, ഇന്റീരിയർ വർക്കിന് 3.50 ലക്ഷം, നടപ്പാതയ്ക്ക് 13.62 ലക്ഷം, കർട്ടൻ വാങ്ങാൻ ഏഴുലക്ഷം, പെയിന്റിങ്ങിന് 10.70 ലക്ഷം എന്നിങ്ങനെയാണ് പൊതുഖജനാവിൽ നിന്ന് പണം ചെലവഴിച്ചത്.
Kerala
മലപ്പുറം ആമയൂരിലെ നവവധുവിന്റെ മരണം; സുഹൃത്ത് ജീവനൊടുക്കി

മലപ്പുറം: ആമയൂരിൽ പതിനെട്ടുകാരിയായ നവവധു തൂങ്ങി മരിച്ച സംഭവത്തില്‍ അന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ 19കാരൻ തൂങ്ങി മരിച്ചു. കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സജീർ ഇന്നലെ ആശുപത്രിയിൽ നിന്നും ആരും അറിയാതെ പോയിരുന്നു.
ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ ഷൈമ സിനിവർ വീട്ടിൽ തൂങ്ങി മരിച്ചത്. ഈ മാസം മൂന്നിനായിരുന്നു സംഭവം. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിൻ്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ഇതേത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
Kerala
ജാതിമതങ്ങള്‍ക്കതീതമായ മാനവികതയാണു രാഷ്ട്രീയം: സി.ആര്‍ മഹേഷ് എംഎല്‍എ

കരുനാഗപ്പള്ളി: ജാതി മത വര്‍ണവര്‍ഗ്ഗങ്ങള്‍ക്കതീതമായ മാനവികതയാണ് രാഷ്ടീയമെന്ന് സി.ആര്‍. മഹേഷ് എം.എല്‍.എ അഭിപ്രായപ്പെട്ടു. മാനവികത സമതയുടെ സന്ദേശമാണ്. ആ സന്ദേശമാണ് സാംസ്‌കാരിക സംഘടനകള്‍ സമൂഹത്തിനു നല്കുന്ന സേവനമെന്ന് മഹേഷ് അഭിപ്രായപ്പെട്ടു. ജനകീയ കവിതാ വേദി കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച ജില്ലാ തല സര്‍ഗ്ഗോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ കവിതാ വേദി പ്രസിഡന്റ് കെ.കെ. ബാബു അധ്യക്ഷനായി. കവിതാ വേദി ഏര്‍പ്പെടുത്തിയ ഗീതാ ഹിരണ്യന്‍ സാഹിത്യ പുരസ്‌കാരം മീന ശൂരനാടിനും, ചുനക്കര രാമന്‍കുട്ടി പ്രതിഭാ പുരസ്‌കാരം വാസു അരീക്കോടിനും, ഉമ്മന്നൂര്‍ഗോപാലകൃഷ്ണന്‍ കവിതാ പുരസ്‌കാരം ശ്യാം ഏനാത്തിനും സുജിത് വിജയന്‍ പിള്ള എം.എല്‍.എ. സമര്‍പ്പിച്ചു. സാമൂഹിക പരിഷ്‌ക്കരണത്തില്‍ കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും അതുല്യമായ പങ്ക് വഹിക്കാനുണ്ടെന്ന് മഹേഷ് ഓര്‍മ്മിപ്പിച്ചു. കരുനാഗപ്പളളി മോഹന്‍ കുമാറിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ .നാടക പുരസ്‌കാരം കെ. ശ്രീകുമാര്‍, സി.ആര്‍. മഹേഷില്‍ നിന്നും ഏറ്റുവാങ്ങി.
കവിതാ വേദി കോ-ഓര്‍ഡിനേറ്റര്‍ രാജന്‍ താന്നിക്കല്‍ , മോഹന്‍ കുമാര്‍ സാംസ്‌കാരിക സമിതി പ്രസിഡന്റ് പുന്നൂര്‍ ശ്രീകുമാര്‍, ടി.കെ. അശോക് കുമാര്‍, പി. സോമരാജന്‍ , പനക്കുളങ്ങര സുരേഷ്, ബാബു അമ്മവീട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഉണ്ണി പുത്തുരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കവിയരങ്ങ് ശാസ്താംകോട്ട അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കൊല്ലം ശേഖര്‍, ഉഷാ ശശി , മീന ശൂരനാട്, കെ.എസ്. രെജു, അജീംന മജീദ്, അജിതാ അശോക്, ജി. ജയ റാണി, ശ്യാം ഏനാത്ത്, എ.പി.അമ്പാടി എന്നിവര്‍ പങ്കെടുത്തു.
Thiruvananthapuram
എന്‍ സി പിയില്‍ പൊട്ടിത്തെറി: സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ രാജിവെച്ചു

തിരുവനന്തപുരം: എന്‍.സി.പിയില്‍ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ രാജിവെച്ചു. എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ ചൊല്ലി എന്‍.സി.പിക്കകത്ത് വന്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ തയ്യാറായിരുന്നില്ല.
ഇതിനിടെ, എന്‍.സി.പി ?സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ പി.സി. ചാക്കോ സംസാരിച്ചതിന്റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്ന സാഹചര്യം വന്നതിനാലാണ് ചാക്കോ രാജി വെച്ചതെന്നറിയുന്നു. രാജിയെ കുറിച്ച് പ്രതികരണം തേടിയ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ചാക്കോ തയ്യാറായില്ല.
എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്നായിരുന്നു സി.പി.എമ്മിന്റെ തീരുമാനം. എന്തുകൊണ്ട് തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്ന ചോദ്യമാണ് പി.സി. ചാക്കോ ചോദിച്ച് കൊണ്ടിരുന്നത്. എന്നാല്‍, ശശീന്ദ്രന്‍ വിഭാഗം പാര്‍ട്ടിയില്‍ പിടിമുറുക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ തോമസ് കെ. തോമസ് പോലും പി.സി. ചാക്കോക്കൊപ്പം ഇല്ലാത്ത സാഹചര്യമാണുള്ളത്. ഇത്, ചാക്കോയെ വലിയ പ്രതിസന്ധിയിലാക്കിയെന്നാണ് അറിയുന്നത്. എന്‍.സി.പി എം.എല്‍.എമാരില്‍ ആരാണ് മന്ത്രി പാര്‍ട്ടി തീരുമാനിക്കുമെന്ന നിലപാടാണ് ചാക്കോ മുന്നോട്ട് വെച്ചത്. കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയിലെത്തിയ ചാക്കോക്ക് പാര്‍ട്ടി അണികളില്‍ സ്വാധീനമുണ്ടായിരുന്നില്ല.
ശശീന്ദ്രനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് തുടക്കം മുതല്‍ സി.പി.എം സ്വീകരിച്ച നിലപാട്. മന്ത്രി മാറ്റം ആവശ്യപ്പെട്ട് നേരത്തെ തന്നെ വന്നുകണ്ട എന്‍.സി.പി നേതൃത്വത്തോടും മുഖ്യമന്ത്രി ഈ നിലപാടാണ് വ്യക്തമാക്കിയത്. മന്ത്രി സ്ഥാനം ലഭിക്കാന്‍ ശരത് പവാര്‍ വഴി പാര്‍ട്ടി ദേശീയ നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പി.സി. ചാക്കോ ശ്രമിച്ചതില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതിനുപുറമെ, പ്രകാശ് കാരാട്ടിനെ കണ്ട് മന്ത്രി സ്ഥാനത്തെ കുറിച്ച് തങ്ങള്‍ക്കുള്ള പ്രശ്‌നം ചാക്കോ ധരിപ്പിച്ചിരുന്നു. തുടര്‍ന്നാണ്, കേരള ഘടകം ശശീന്ദ്രനെ മാറ്റില്ലെന്ന് അറിയിച്ചത്. ഇതോടെ, സി.പി.എമ്മിന്റെ അസംതൃപ്തരുടെ ഇടയില്‍ സ്ഥാനം പിടിച്ച ചാക്കോക്ക് എന്‍.സി.പിക്കകത്തും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നാണ് അറിയുന്നത്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram5 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login