Connect with us
48 birthday
top banner (1)

Kerala

വക്കീൽ ഫീസ് 50 ലക്ഷം; കെഎസ്ഐഡിസിയുടെ അപ്പീലിൽ ഭിന്നത

Avatar

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മാസപ്പടി കേസുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ അന്വേഷണം നേരിടുന്ന സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്ഐഡിസി) 50 ലക്ഷം വക്കീൽ ഫീസ് നൽകി സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതിൽ ഉദ്യോഗസ്ഥതലത്തിൽ ഭിന്നത. അന്വേഷണത്തിന് സ്റ്റേ ലഭിക്കാൻ സുപ്രീംകോടതി അഭിഭാഷകന് രണ്ടു സിറ്റിങ്ങിനായി കെഎസ്ഐഡിസി നൽകിയത് 50 ലക്ഷം രൂപയാണ്. എന്നിട്ടും സ്റ്റേ ലഭിക്കാതിരിക്കുകയും കോടതിയിൽ നിന്ന് വിമർശനം ഏറ്റുവാങ്ങേണ്ടി വരികയും ചെയ്ത പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥ തലത്തിൽ അഭിപ്രായ ഭിന്നത മൂർച്ഛിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ കെഎസ്ഐഡിസി കോർപ്പറേറ്റ് ഓഫീസിൽ കഴിഞ്ഞ ദിവസം എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയിരുന്നു. നിരവധി സ്ഥാപനങ്ങളിൽ കെഎസ്ഐഡിസിക്ക് ഓഹരി നിക്ഷേപമുണ്ടെന്നും രേഖകൾ കൃത്യമാണെന്നും രണ്ടു സ്വകാര്യ കമ്പനികൾ തമ്മിലുള്ള ഇടപാടിൽ നടക്കുന്ന അന്വേഷണത്തിൽ കെഎസ്ഐഡിസി ഇത്രയും തുക കോടതി ചെലവിനായി നൽകേണ്ടിയിരുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥർ വിമർശനം ഉന്നയിക്കുന്നത്. എസ്എഫ്ഐഒ അന്വേഷണം നടക്കട്ടെയെന്ന നിലപാടിലായിരുന്നു കെഎസ്ഐഡിസി. എന്നാൽ മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട വിവാദമായതിനാൽ സർക്കാർ ഇടപെട്ടാണ് അന്വേഷണം സ്റ്റേ ചെയ്യുന്നതിനായി തിടുക്കത്തിൽ സുപ്രീംകോടതി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്.
സ്റ്റേ ആവശ്യം അംഗീകരിക്കാത്ത കോടതി, കെഎസ്ഐഡിസിക്ക് എന്തെങ്കിലും ഒളിക്കാനുണ്ടോ എന്നും ചോദിച്ചു. സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം മാറ്റാൻ ശ്രമിക്കുന്ന പ്രഫഷനൽ സ്ഥാപനമായ കെഎസ്ഐഡിസിക്ക് ഇതു നാണക്കേടായെന്നാണ് സ്ഥാപനത്തിലെ സംസാരം. രേഖകൾ ആവശ്യപ്പെട്ട് എസ്എഫ്ഐഒയുടെ മെയിൽ ലഭിച്ച ഉടനെ കെഎസ്ഐഡിസി ഉദ്യോഗസ്ഥർ വ്യവസായ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫിസിനെ വിവരം അറിയിച്ചു. ഉന്നത നിർദേശത്തെ തുടർന്നാണ് സുപ്രീംകോടതി അഭിഭാഷകനെ നിയോഗിക്കാൻ തീരുമാനിച്ചത്.
കെഎസ്ഐഡിസി വിവിധ കമ്പനികൾക്ക് ലോൺ നൽകുന്നുണ്ട്. കമ്പനികളുടെ ഓഹരികളിൽ നിക്ഷേപവും നടത്തുന്നുണ്ട്. ഓഹരി നിക്ഷേപത്തിലൂടെ വരുമാനവുമുണ്ട്. തൊണ്ണൂറുകളിലാണ് സിഎംആർഎലിൽ കെഎസ്ഐഡിസി നിക്ഷേപം നടത്തിയത്. സിഎംആർഎൽ ഡയറക്ടർ ബോർഡിൽ കെഎസ്ഐഡിസി പ്രതിനിധിയുണ്ട്. നിക്ഷേപമുള്ള മറ്റ് നിരവധി കമ്പനികളിലും കെഎസ്ഐഡിസിക്ക് ഡയറക്ടർമാരുണ്ട്. ലോൺ, നിക്ഷേപ രേഖകൾ കൃത്യമാണെന്നും ധൃതിപിടിച്ച് സുപ്രീംകോടതി അഭിഭാഷകനെ നിയോഗിച്ച് സ്ഥാപനത്തിന്റെ സൽപേര് കളയേണ്ടിയില്ലെന്നുമാണ് ഉയരുന്ന അഭിപ്രായം.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശത്തിനായി ബിഡ് സമർപ്പിക്കാൻ 2018ൽ നിർദേശിച്ചപ്പോൾ കെഎസ്ഐഡിസി സർക്കാരിനെ വിയോജിപ്പ് അറിയിച്ചിരുന്നു. വിമാനത്താവള നടത്തിപ്പിൽ കമ്പനിക്ക് പരിചയം ഇല്ലെന്നായിരുന്നു വിശദീകരണം. സർക്കാർ നിര്‍ദേശം അനുസരിച്ച് ബിഡിൽ പങ്കെടുത്തെങ്കിലും നടത്തിപ്പ് അവകാശം ലഭിച്ചില്ല. മുന്നിലെത്തുന്ന ഏജൻസിയുടെ 10 ശതമാനം വരെ താഴ്ന്ന നിരക്ക് നിർദേശിച്ചിരുന്നെങ്കിൽ പോലും ബിഡ് നേടാൻ ‘റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ’ വഴി കേന്ദ്ര സർക്കാർ കെഎസ്ഐഡിസിക്ക് അവസരം നൽകിയിരുന്നു. ബിഡിൽ പരാജയപ്പെട്ട കെഎസ്ഐഡിസി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kannur

കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളി വെട്ടേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്നയാൾ പിടിയിൽ

Published

on

കണ്ണൂർ: ആന്തൂർ മൊറാഴയിൽ ഇതര സംസ്ഥാന തൊഴിലാളി വെട്ടേറ്റു മരിച്ചു കൂടെയുണ്ടായിരുന്നയാൾ പിടിയിൽ. ബംഗാൾ സ്വദേശി ദലിംഖാൻ എന്ന ഇസ്മയില്‍ (36) വെട്ടേറ്റ് മരിച്ചത്. ഒപ്പം താമസിക്കുന്ന ബംഗാള്‍ സ്വദേശിയായ സുജോയ് കുമാർ എന്ന ഗുഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസില്‍ കൊണ്ടുപോയി വെട്ടുകത്തി ഉപയോഗിച്ച്‌ നിരവധിതവണ വെട്ടിയാണ് കൊലചെയ്തത്. ഇസ്മയിലിന്റെ കൂടെ സഹോദരനും താമസിക്കുന്നുണ്ട്. ഇസ്മയിലിനെ കാണാതായതോടെ സഹോദരൻ അന്വേഷിച്ചപ്പോഴാണ് ടെറസില്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന നിലയില്‍ കണ്ടത്. സുജയ്കുമാർ ഓട്ടോറിക്ഷയില്‍ നാട് വിടാൻ ശ്രമിച്ചപ്പോള്‍ ഓട്ടോ ഡ്രൈവർ കെ.വി.മനോജ് തന്ത്രപൂർവം ഇയാളെ വളപട്ടണം പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.മൊറാഴയിലെ കെട്ടിടനിർമാണ കരാറുകാരനായ കാട്ടാമ്ബള്ളി രാമചന്ദ്രന്റെ കീഴില്‍ കൂളിച്ചാലില്‍ പത്തോളം മറുനാടൻ തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇസ്മയില്‍ കഴിഞ്ഞ 15 വർഷത്തിലധികമായി കരാറുകാരന്റെ കീഴില്‍ കോണ്‍ക്രീറ്റ് മേസ്തിരിയാണ്. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുജയ് കുമാറിനെ വളപട്ടണം പോലീസ് തളിപ്പറമ്ബ് പോലീസിന് കൈമാറി.

Advertisement
inner ad
Continue Reading

Bengaluru

കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു

Published

on

ബംഗളൂരു: കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീൻ (22), അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്.ചിത്രദുർഗയിലെ ജെ സി ആർ എക്സ്റ്റൻഷന് സമീപത്ത് വച്ചായിരുന്നു അപകടം. ഇവരോടൊപ്പമുണ്ടായിരുന്ന പരിക്കേറ്റ നബിലെന്ന വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിത്രദുർഗ എസ് ജെ എം നഴ്സിംഗ് കോളേജിലെ ഒന്നാം വർഷം വിദ്യാർത്ഥികളാണ് യാസീനും അല്‍ത്താഫും. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading

Kerala

മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമം; യുവാവും സുഹൃത്തും അറസ്റ്റിൽ

Published

on

കൊല്ലം: മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. കൊല്ലം, മയ്യനാട് സ്വദേശി സാലു (26), പുള്ളിക്കട വടക്കുംഭാഗം സ്വദേശിനി ലക്ഷ്മി (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ അവനവഞ്ചേരി പോയിന്‍റ് മുക്കിലായിരുന്നു സംഭവം.

അവനവഞ്ചേരി സ്വദേശി മോളിയുടെ മാലയാണ് കവരാൻ ശ്രമിച്ചത്. മാർക്കറ്റിൽ പോയി മടങ്ങുകയായിരുന്ന മോളിയുടെ സമീപം വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തി കണ്ണിൽ മുളകുപൊടിയെറിയുകയായിരുന്നു. മുളകുപൊടി ലക്ഷ്‌മിയുടെ മുഖത്തും വീണതോടെ പ്രതികൾ വാഹനത്തിൽ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആറ്റിങ്ങൽ പോലീസ് പ്രതികളെ പിടികൂടിയത്. സാലുവിനെതിരെ കൊട്ടിയം സ്റ്റേഷനിൽ ക്രിമിനൽ കേസുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement
inner ad
Continue Reading

Featured