Kerala
50 കോടിയോളം ചരക്കുസേവന നികുതി കുടിശിക;
ജപ്തി ഒഴിവാക്കണമെന്ന് ഐഎംഎ കോടതിയിൽ

തിരുവനന്തപുരം: പ്രൊഫഷണൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കേരള ഘടകം കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലായി 50 കോടിയോളം രൂപ ചരക്കുസേവന നികുതി കുടിശിക വരുത്തിയെന്ന് കേന്ദ്ര ജിഎസ്ടി ഇന്റലിജൻസിന്റെ പ്രാഥമിക കണ്ടെത്തൽ. ജില്ലാഘടകങ്ങളുടെ ബാധ്യത കൂടി പരിഗണിക്കുമ്പോൾ ഈ തുക ഇനിയും ഉയരാനാണ് സാധ്യത. അതേസമയം, ജപ്തി നടപടികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ ഹൈക്കോടതിയെ സമീപിച്ചു. ചാരിറ്റബിൾ ഓർഗനൈസേഷൻ ആക്ട് പ്രകാരമാണ് സംഘടനയുടെ രൂപീകരണമെന്നും ലാഭേച്ഛ കൂടാതെയാണ് സംഘടനയുടെ പ്രവർത്തനമെന്നും ഐഎംഎ ഹർജിയിൽ പറയുന്നു. ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.
കേരളത്തിൽ പ്രവർത്തിക്കുന്ന ഐഎംഎയുടെ സേവനങ്ങളും സ്വത്ത് വിവരങ്ങളും വരുമാന മാർഗങ്ങളും സംബന്ധിച്ച് കഴിഞ്ഞ നവംബറിലാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചത്. തുടർച്ചയായി നോട്ടീസുകൾ അയച്ചതിന് ശേഷമാണ് ജിഎസ്ടി രജിസ്ട്രേഷൻ ഐഎംഎ എടുത്തത്.
2017ലെ കേന്ദ്ര ചരക്ക് സേവന നികുതി പ്രകാരവും കേരള ചരക്ക് സേവന നികുതി പ്രകാരവും സംഘടന സ്വമേധയാ അടയ്ക്കേണ്ട ജിഎസ്ടി തുക അടയ്ക്കാതെ കുടിശ്ശിക വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞവർഷം നവംബർ 21,22 തീയതികളിലാണ് ഐഎംഎ കേരള ഘടകത്തിന്റെ വിവിധ സാമ്പത്തിക സുരക്ഷാ പദ്ധതികളുടെ സെക്രട്ടറിമാർക്ക് ഡിജിജിഐ നോട്ടീസ് അയക്കുന്നത്. ഡിസംബർ മാസത്തിൽ സംഘടനയുടെ രജിസ്ട്രേഷൻ, ബൈലോ, ആദായ നികുതി റിട്ടേൺ എന്നിവ സംബന്ധിച്ച വിവരങ്ങൾ തേടി ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന് ഡിജിജിഐ സമൻസ് അയച്ചു. അവയെല്ലാം ഹാജരാക്കിയെങ്കിലും ഐഎംഎയുടെ പ്രവർത്തനങ്ങൾ ജിഎസ്ടിയുടെ പരിധിയിൽ വരുന്നതല്ലെന്നും ഇനി അഥവാ ജിഎസ്ടി വ്യവസ്ഥകൾ സംഘടനയ്ക്ക് ബാധകമാവുകയാണെങ്കിൽ നിയമോപദേശം ലഭിച്ച ശേഷം തുക അടയ്ക്കുമെന്നും കഴിഞ്ഞ മാർച്ച് 20ന് ഐഎംഎ ഡിജിജിഐയ്ക്ക് മറുപടി നൽകി.
ഐഎംഎയുടെ വിവിധ ധനസഹായ ക്ഷേമ, പെൻഷൻ, സാമൂഹ്യ സുരക്ഷാപദ്ധതികളുടെവിവരങ്ങൾ തേടി വീണ്ടും നോട്ടീസ് ലഭിച്ചതിനെ തുടർന്ന് മെയ് മാസത്തിൽ ഓഫീസ് ഭാരവാഹികൾ ഡിജിജിഐയ്ക്ക് മുന്നിൽ വിവരങ്ങൾ ഹാജരാക്കി. സോഷ്യൽ സെക്യൂരിറ്റി സ്കീം,പ്രൊഫഷണൽ ഡിസെബിലിറ്റി സപ്പോർട്ട് സ്കീം, പ്രൊഫഷണൽ പ്രൊട്ടക്ഷൻ സ്കീം, കേരള ഹെൽത്ത് സ്കീം എന്നിവയാണ് ഐഎംഎ കേരള ഘടകത്തിന്റെ സാമൂഹ്യസുരക്ഷാ പദ്ധതികൾ. ഇതുകൂടാതെ പെൻഷൻ സ്കീം, മ്യൂച്ചൽ ബെനിഫിറ്റ് സ്കീം പേഷ്യൻ്റ കെയർ സ്കീം എന്നിവയുമുണ്ട്. ഇവയ്ക്കൊന്നും തന്നെ നാളിതുവരെ ഐഎംഎ ജിഎസ്ടി അടച്ചിട്ടില്ല. അതേമയം, ജിഎസ്ടി നിയമത്തിൽ സ്വത്തുവകകൾ ജപ്തി ചെയ്യാൻ വ്യവസ്ഥയുള്ളതിനാലാണ് ആ നടപടി ഒഴിവാക്കാൻ ഐഎംഎ മുൻകൂറായി കേരള ഹൈക്കോടതിയെ സമീപിച്ചത്.
Featured
തട്ടിക്കൊണ്ടു പോകൽ പ്രതികൾ മൂന്നു പേർ മാത്രം,
ഇന്നു കോടതിയിൽ ഹാജരാക്കും

കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ആകെ മൂന്നു പ്രതികൾ മാത്രമാണുള്ളതെന്നാണു പ്രാഥമിക നിഗമനമെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. ഇതുവരെ ലഭിച്ച സൂചനകൾ പ്രകാരം കൂടുതൽ പ്രതികളുള്ളതായി വിവരമില്ല. പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പ്രതികളെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് അജിത് കുമാർ മാധ്യമങ്ങളോടു പറഞ്ഞു.
വലിയ കടബാധ്യതയാണ് തന്നെക്കൊണ്ട് ഈ കടും കൈ ചെയ്യിക്കാൻ പ്രേരിപ്പിച്ചതെന്ന് പദ്മകുമാർ പറഞ്ഞു. ആഞ്ചു കോടിയിലധികം രൂപയുടെ ബാധ്യതയുണ്ട്. ഇതു കൊടുത്തു തീർക്കാൻ ആറു കോടിയിലധികം രൂപയുടെ ആസ്തിയുമുണ്ട്. എന്നാൽ പെട്ടെന്നു തിരികെ കൊടുക്കേണ്ടിയിരുന്ന പത്ത് ലക്ഷം രൂപ കണ്ടെത്താനായിരുന്നു തട്ടിപ്പോകൽ. ഇതിനായി കഴിഞ്ഞ ഒന്നര മാസമായി പ്രതികൾ പലേടത്തും പദ്ധതിയിട്ടു. ഒടുവിലാണ് ഓയൂരിലെത്തിയത്.
തന്റെ മാത്രം ആശയമായിരുന്നു തട്ടിക്കൊണ്ടു പോകലെന്നു പദ്മകുമാർ പറഞ്ഞെങ്കിലും ഭാര്യ അനിത കുമാരിയാണ് ഇതിന്റെ ബുദ്ധി കേന്ദ്രമെന്നും അജിത് കുമാർ ചൂണ്ടിക്കാട്ടി. ഒരു വർഷം മുൻപ് തുടങ്ങിയ ആശയമാണ്. ഒന്നര മാസം മുൻപാണ് നടപ്പാക്കിയത്. വരുമാനത്തിലുണ്ടായ ഇടിവും ഇടപാടുകാരുടെ സമ്മർദവുമാണ് ഇതിനു കാരണം. എന്നാൽ തുടക്കത്തിൽ മകൾ അനുപം ഇതിനെ ശക്തമായി എതിർത്തിരുന്നു. ഒന്നര മാസം മുൻപ് മകളും മാതാപിതാക്കളുടെ ഒപ്പം കൂടി. മൂന്നു പേരും കേസിൽ പ്രതികളാണെന്നും എം.ആർ. അജിത് കുമാർ വ്യക്തമാക്കി.
Featured
കോടതി കുറ്റക്കാരനായി വിധിച്ചിട്ടും പി.വി അൻവർ പിണറായിക്കു വിശുദ്ധൻ, പഴി മാധ്യമങ്ങൾക്ക്

തിരുവനന്തപുരം: പി വി അൻവറിന്റെ അനധികൃത ഭൂമി വിഷയത്തിൽ താൻ പ്രതികരിക്കുമെന്ന് മാധ്യമങ്ങൾ കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിനോട് ചില മാധ്യമപ്രവർത്തകർക്ക് വിരോധമുണ്ട്. നിങ്ങൾ അതുംകൊണ്ട് നടന്നോ ഞാൻ മറുപടി പറയുമെന്ന് കരുതേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേ സമയം, പി.വി.അൻവറിനെതിരായ മിച്ചഭൂമി കേസിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാരുങ്ങി വിവരാവകാശ പ്രവർത്തകൻ കെവി ഷാജി. നിയമവിരുദ്ധമായ ഇളവുകൾ നൽകി ലാൻഡ് ബോർഡ് അൻവറിനെ സഹായിച്ചെന്നാണ് ഷാജിയുടെ ആരോപണം. കണ്ടെത്തിയ മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകണമെന്നാവശ്യപ്പെട്ട് ഷാജി നവകേരള സദസിലും പരാതി നൽകിയിരുന്നു.
പി.വി അൻവറും കുടുംബവും കൈവശം വെക്കുന്ന 6.24 ഏക്കർ മിച്ച ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടാൻ താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടിട്ട് രണ്ട് മാസം കഴിഞ്ഞു. അൻവർ മിച്ച ഭൂമി സ്വമേധയാ സർക്കാരിലേക്ക് നൽകണമെന്നും അല്ലാത്തപക്ഷം ഒരാഴ്ചക്കകം തഹസിൽദാർമാർ ഭൂമി കണ്ടുകെട്ടണമെന്നുമായിരുന്നു ഉത്തരവ്. എന്നാൽ ലാൻഡ് ബോർഡും റവന്യൂ വകുപ്പും അൻവറിന് വേണ്ടി ഒത്തുകളിക്കുന്നുവെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ ആരോപണം. ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിച്ചാണ് ലാൻഡ് ബോർഡ് ഇളവുകൾ നൽകിയത്. പെരകമണ്ണ വില്ലേജിൽ അൻവറിൻറെ ആദ്യഭാര്യ ഷീജയുടെ ഉടമസ്ഥതയിലുള്ള 18.78സെന്റ് സ്ഥലത്ത് മുസ്ലീം പള്ളിയും പീടിക മുറിയുമുണ്ടെന്ന് പറഞ്ഞാണ് ഈ ഭൂമിക്ക് ഭൂപരിഷ്‌ക്കരണ നിയമത്തിൽ ഇളവ് അനുവദിച്ചത്.
Kerala
യുഡിഎഫ് സർക്കാരിന്റെ കാലത്തെ അക്രമം: സ്വരാജും റഹീമും കുറ്റക്കാർ

തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് നടന്ന നിയമസഭാ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്എഐ നേതാക്കളായിരുന്ന എ എ റഹീമും, എം.സ്വരാജും കുറ്റക്കാരെന്ന് കോടതി. യുഡിഎഫ് സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എസ്എഫ്ഐ നടത്തിയ മാർച്ചിലെ സംഘർഷത്തിലാണ് കേസ്. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ബാരിക്കേട് തകർക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിനെതിരെ അടക്കമാണ് മ്യൂസിയം പൊലീസ് കേസ്. 150 ഓളം പ്രവർത്തകരാണ് അന്ന് പ്രതിഷേധത്തിൽ പങ്കെടുത്തത്. കേസിൽ തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉച്ചക്ക് ശേഷം വിധി പറയും
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login