Connect with us
48 birthday
top banner (1)

Kerala

കരൾ പിളർന്ന കടൽ ദുരന്തത്തിനു നാളെ നാല്പതാണ്ട്

Avatar

Published

on

കൊല്ലം: കൊടുങ്കാറ്റും രാക്ഷസത്തിരകളും പേമാരിയും താണ്ഡവമാടിയ ശക്തികുളങ്ങര -നീണ്ടകര കടൽ ദുരന്തത്തിന് നാളെ നാല്പത് വയസ്. 1983 ജൂൺ 15ന് പകൽ അറബിക്കടലിനെ ഇളക്കിമറിച്ച കടലാക്രമണത്തിൽ പൊലഞ്ഞത് 25 ജീവനുകൾ. ഇത് ഔദ്യോ​ഗിക കണക്ക്. മരണസംഖ്യ ഉയരുമെന്ന് അന്നേ സംശയമുണ്ടായരുന്നെങ്കിലും അടുത്ത ദിവസം കൊച്ചി കടലോരത്ത് അടിഞ്ഞ ഒരു മൃതദേഹം കൂടി മാത്രമേ കൊല്ലം ദുന്തത്തിന്റെ കണക്കിൽ അധികൃതർ പെടുത്തിയുള്ളൂ. ഇനിയും പത്തു പേരുടെ മൃതദേഹങ്ങൾ കിട്ടാനുമുണ്ട്.
അന്നൊരു സാധാരണ പുലരിയായിരുന്നു, കൊല്ലം കടലിനും തീരത്തിനും. എല്ലാം പതിവുപോലെ. കരിക്കാടി കൊഞ്ചും കണവയും ഒക്കെയായി കൊല്ലം തീരത്ത് നല്ല കോളു കോരുന്ന ദിവസങ്ങൾ. കന്യാകുമാരി മുതൽ കോഴിക്കോട് വരെയുള്ള പ്രദേശങ്ങളിൽ നിന്നുള്ള 1500ൽപ്പരം ബോട്ടുകളാണ് അന്നു പുലർച്ചെ ശക്തികുളങ്ങര മത്സ്യ ബന്ധന തുറമുഖം വിട്ടത്, പുലർച്ചെ അഞ്ചിന്. അൻപതു നോട്ടിക്കൽ മൈൽ അപ്പുറത്തെത്തി മത്സ്യബന്ധനം തുടങ്ങി അധികനേരമായിട്ടില്ല. രാവിലെ പത്തു മണിയോടെ പിഞ്ഞാറ് മാനത്ത് ഇരുൾ പരന്നു തുടങ്ങി.
കാണെക്കാണെ ആകാശം മേഘാവൃതമായി. കാറ്റിന്റെ ശക്തി കൂടി. പന്തികേടു തോന്നിയ മത്സ്യ തൊഴിലാളികളിൽ ചിലർ വല വലിച്ചു കരയിലേക്കു മടങ്ങാൻ തയാറായി. പെട്ടെന്നാണ് അതു സംഭവിച്ചത്. മണിക്കൂറിൽ 60 കിലോമീറ്റർ വേ​ഗത്തിൽ ശക്തമായി കാറ്റടിച്ചു. മീറ്ററുകളോളം ഉയരത്തിൽ തിരമാലകൾ ഉയർന്നു. തെക്കു പടിഞ്ഞാറൻ ദിശയിൽ നിന്നു കരയിലേക്ക് കൊടുങ്കാറ്റടിച്ചു. ബോട്ടുകൾ ആടിയുലഞ്ഞു. ചിലതൊക്കെ മറിഞ്ഞു. മറ്റു ചിലത് തകർന്നു പല കഷണങ്ങളായി ചിതറി. മറ്റു ചിലതിനെ രാക്ഷസത്തിരകൾ വിഴുങ്ങി.
കടലിനെക്കാൾ ഉച്ചത്തിൽ കര അന്നു നിലവിളിച്ചു. വൈകുന്നേരത്തോടെ ദുരന്തത്തിന്റെ വ്യാപ്തി ഏകദേശം ലോകമറിഞ്ഞു. ഒട്ടാകെ 24 പേരുടെ ജീവൻ കടലെടുത്തിരുന്നു. 43 ബോട്ടുകളും തകർന്നു.
അനാസ്ഥയുടെ തിരകൾ കൂടി അന്നു മത്സ്യത്തൊഴിലാളികൾ കണ്ടു. 56 ലക്ഷം രൂപ മുടക്കി സംസ്ഥാന സർക്കാർ വാങ്ങിയ ജീവൻ രക്ഷക് എന്ന സുരക്ഷാ ട​ഗ്​ഗ് ദുരന്ത സമയത്ത് തീരത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. ജില്ലാ കലക്റ്ററും ബേബി ജോൺ അടക്കമുള്ള നേതാക്കളും ഇടപെട്ടിട്ടും ജീവൻ രക്ഷകിനു കടലിൽ രക്ഷാ പ്രവർത്തനങ്ങൾക്കിറങ്ങാനുള്ള അനുമതി ലഭിച്ചില്ല. തിരുവനന്തപുരത്തെ പോർട്ട് ഡയറക്റ്റർക്കായിരുന്നു ട​ഗ്ഗി​ന്റെ ചുമതല. അപകടവിവരമറിഞ്ഞ് ശക്തികുളങ്ങരയിലെത്തിയ അന്നത്തെ ആഭ്യന്തര മന്ത്രി വയലാർ രവിയോട് കടലിന്റെ മക്കൾ കാര്യം പറഞ്ഞു. നിന്ന നില്പിൽ വയലാർ രവി പോർട്ട് ഡയറക്റ്ററെ ഹോട്ട്ലൈനിൽ വിളിച്ച് ട​​​ഗ്​ഗ് കടലിലിറക്കാൻ നിർദേശം നൽകി. ഒട്ടും വൈകാതെ ജീവൻ രക്ഷക് രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി. നിരവധി പേരേ പിന്നാല രക്ഷപ്പെടുത്താനും കഴിഞ്ഞു.
അന്നത്തെ ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടവരെയും രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെയും ആദരിക്കാൻ ശക്തികുളങ്ങര സെന്റ് ജോൺസ് ഡി ബ്രിട്ടോ ദേവാലയത്തിൽ നാളെ വൈകുന്നേരം നാലിന് പ്രത്യേക അനുസ്മരണ സമ്മേളനം ചേരും. ശക്തികുളങ്ങര പ്രവാസി അസോസിയേഷൻ ഷാർജ (സ്പാ) ആണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഇടവക വികാരി ഫാ. രാജേഷ് മാർട്ടിൻ അധ്യക്ഷത വഹിക്കും. സുജിത് വിജയൻ പിള്ള എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. സി.ആർ. മഹേശ് എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി സഹായധനം വിതരണം ചെയ്യും. കൊല്ലം രൂപതാ വികാരി ജനറാൽ മോൺ. വിൻസന്റ് മച്ചാഡോ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ആദരിക്കും.
ഫിഷിം​ഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് മാർഷൽ ഫ്രാങ്ക്, ഡോ. ജോസഫ് ആന്റണി, കൗൺസിലർ സൂമിന, സ്പാ പ്രസിഡന്റ് സെബാ വില്യം, മുൻ സെക്രട്ടറി സിൽവി ഫെർഡിനാൻഡ് എന്നിവർ പ്രസം​ഗിക്കും.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

കൗണ്‍സിലർ കല രാജുവിനെ സിപിഎമ്മുകാർ കടത്തിക്കൊണ്ടുപോയ സംഭവം; ഡിവൈഎസ്പിക്കെതിരെ അന്വേഷണം

Published

on

എറണാകുളം: പോലീസ് കാവലിൽ എൽഡിഎഫ് കൗണ്‍സിലർ കല രാജുവിനെ സിപിഎമ്മുകാർ കടത്തിക്കൊണ്ടുപോയെന്ന പരാതിയില്‍ മൂവാറ്റുപുഴ ഡിവൈഎസ്പിക്കെതിരെ അന്വേഷണം. അഡീഷണല്‍ എസ്പിയോട് അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാൻ എറണാകുളം റൂറല്‍ എസ്പി വൈഭവ് സക്സേന നിർദേശം നല്‍കി.കലാ രാജുവിനെ സിപിഎം കടത്തിക്കൊണ്ടു പോയതില്‍ ഡിവൈഎസ്പി കൂട്ടുനിന്നുവെന്ന് പരാതി ഉയർന്നിരുന്നു.

കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയ അവതരണ നീക്കത്തിനിടെ ആയിരുന്നു നാടകീയ രംഗങ്ങള്‍. യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന സംശയത്ത തുടർന്ന് എല്‍ഡിഎഫ് കൗണ്‍സിലർ കലാരാജുവിനെ സിപിഎം പ്രവർത്തകർ കടത്തിക്കൊണ്ടുപോവുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം സിപിഎം ഓഫീസില്‍നിന്നാണ് കൗണ്‍സിലർ കലാരാജു പുറത്തുവന്നത്.

Advertisement
inner ad
Continue Reading

Ernakulam

കുസാറ്റ് ദുരന്തത്തിൽ കുറ്റപത്രം സമർപ്പിച്ചു: മുൻ പ്രിൻസിപ്പല്‍ ഉൾപ്പെടെ മൂന്ന് പ്രതികൾ

Published

on

കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ച സംഭവത്തില്‍ കുറ്റപത്രം സമർപ്പിച്ചു.കുറ്റപത്രത്തില്‍ മുൻ പ്രിൻസിപ്പല്‍ ദീപക് കുമാർ സാഹു അടക്കം മൂന്നു പ്രതികളാണുള്ളത്. അധ്യാപകരായ ഗിരീഷ് കുമാർ തമ്ബി, എൻ. ബിജു എന്നിവരാണ് മറ്റ് പ്രതികള്‍. മനപ്പൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ മുൻ രജിസ്ട്രാറെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പോലീസ് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം കോളേജ് അധികൃതർക്കെതിരേ ഉയർന്നിരുന്നു.

2023 നവംബർ 25നാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കുസാറ്റിലെ ഓപ്പണ്‍ എയർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. ആളുകള്‍ കൂട്ടമായി എത്തിയതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്നവർ താഴെയുണ്ടായിരുന്നവർക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

Advertisement
inner ad

സിവില്‍ എൻജിനിയറിങ് രണ്ടാംവർഷ വിദ്യാർഥി കൂത്താട്ടുകുളം കിഴകൊമ്ബ് കൊച്ചുപാറയില്‍ അതുല്‍ തമ്ബി (24), രണ്ടാംവർഷ ഇലക്‌ട്രോണിക് എൻജിനിയറിങ് വിദ്യാർഥിനിയായ പറവൂർ ചേന്ദമംഗലം കുറുമ്പത്തുരുത്ത് സ്വദേശിനി ആൻ റിഫ്റ്റ (20), ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ മൂന്നാം സെമസ്റ്റർ വിദ്യാർഥിയും കോഴിക്കോട് താമരശ്ശേരി കോരങ്ങാട് തൂവക്കുന്നുമ്മല്‍ സ്വദേശിയുമായ സാറ തോമസ് (20), പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ള തൈപറമ്ബില്‍ വീട്ടില്‍ ആല്‍ബിൻ ജോസഫ് (23) എന്നിവരാണ് മരിച്ചത്. 60-ല്‍ അധികം പേർക്ക് പരിക്കേറ്റു.ദുരന്തം നടന്ന് ഒരു വർഷവും രണ്ടുമാസവും പിന്നിടുമ്ബോഴാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

Advertisement
inner ad
Continue Reading

Kerala

മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി; ശബരിമലയില്‍ ഇന്ന് വലിയ ഗുരുതി

Published

on

പമ്പ:മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി കുറിച്ച്‌ ശബരിമലയില്‍ ഇന്ന് വലിയ ഗുരുതി നടക്കും. ഇന്ന് അത്താഴപൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുന്നില്‍ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീര്‍ഥാടനം സമാപിക്കും. രാത്രി 11ന് നട അടച്ചശേഷം മാളികപ്പുറം മണിമണ്ഡപത്തിന് മുന്നില്‍ പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മ്മയുടെ സാന്നിധ്യത്തിലാകും വലിയ ഗുരുതി. അതേസമയം സന്നിധാനത്ത് ഇന്ന് രാത്രി 10 വരെ മാത്രമാണ് ദര്‍ശനം. വൈകുന്നേരം ആറുവരെ പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിടും.

തിങ്കളാഴ്ച രാവിലെ പന്തളം രാജപ്രതിനിധി രാജരാജ വര്‍മയ്ക്കു മാത്രമാണ് ദര്‍ശനം. പുലര്‍ച്ചെ 5.30ന് ഗണപതിഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദര്‍ശനത്തിനു ശേഷം 6.30ന് മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. തുടര്‍ന്ന് താക്കോല്‍ക്കൂട്ടവും പണക്കിഴിയുമായി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് കാത്തുനില്‍ക്കുന്ന രാജപ്രതിനിധിക്ക് കൈമാറും. ഇവ സ്വീകരിച്ച ശേഷം മേല്‍ശാന്തിക്ക് തിരികെ നല്‍കും. അടുത്ത ഒരു വര്‍ഷത്തെ പൂജകള്‍ നടത്താന്‍ അദ്ദേഹം നിര്‍ദ്ദേശിക്കും. തുടര്‍ന്ന് രാജപ്രതിനിധി തിരുവാഭരണത്തോടൊപ്പം പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും.

Advertisement
inner ad
Continue Reading

Featured