Connect with us
,KIJU

Kerala

1500 ഏക്കർ ഭൂമി ഇടപാട്; 552 കോടി വിദേശത്തേക്ക് കടത്തി
പിണറായിക്കെതിരെ ആരോപണമുയർത്തി ഇംഗ്ലീഷ് ന്യൂസ് പോർട്ടൽ ‘ലീഡ്’

Avatar

Published

on

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: കടലാസ് കമ്പനികൾ കേരളത്തിലും തമിഴ്നാട്ടിലുമായി തണ്ണീർത്തടങ്ങളടക്കം 1500 ഏക്കറോളം ഭൂമി വാങ്ങിക്കൂട്ടിയത് സംബന്ധിച്ച് ഇംഗ്ലീഷ് ന്യൂസ് പോർട്ടൽ ‘ലീഡ്’ പ്രസിദ്ധീകരിച്ച വാർത്താ പരമ്പരയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണം. ദേശീയതലത്തിൽ അതിപ്രശസ്തയായ മാധ്യമ പ്രവർത്തകയും ഗോയങ്കെ അവാർഡ് ജേതാവുമായ സന്ധ്യ രവിശങ്കറാണ് ഫാരിസ് അബൂബക്കർ, ശോഭാ ഡെവലപ്പേഴ്സിന്റെ പിഎൻസി മേനോൻ എന്നിവരുടെ ഭൂമി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണ പരമ്പരയിലെ ആദ്യ ഭാഗത്തിൽ പിണറായി വിജയനെതിരെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഭൂമി ഇടപാടുകളിൽ നിന്നുള്ള 552 കോടി രൂപയോളം വിദേശത്തേക്ക് കടത്തിയെന്നും യുഎഇ, യുഎസ് എന്നീ രാജ്യങ്ങളിലേക്കാണ് പണം പോയതെന്നുമാണ് വാർത്താപരമ്പരയിൽ പറയുന്നത്.
1500 ഏക്കറോളം ഭൂമി സംശയാസ്പദമായ രീതിയിൽ കേരള മുഖ്യമന്ത്രിയുടെ ഒരു സഹപ്രവർത്തകൻ കൈക്കലാക്കിയെന്നും റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ രംഗത്തെ പ്രമുഖരായ ശോഭ ഡെവലപ്പേഴ്‌സ് എങ്ങനെയാണ് അദ്ദേഹവുമായി ദുരൂഹമായ ഇടപാടുകൾ നടത്തിയതെന്നും നോക്കാം എന്ന ആമുഖത്തോടെയാണ് പരമ്പര തുടങ്ങിയിരിക്കുന്നത്. 2000 ആരംഭം മുതൽ ശോഭ ഡവലപ്പേഴ്സും ഫാരിസും ബിനാമികളും ഉൾപ്പെടുന്ന സംശയാസ്പദമായ കമ്പനികളും ഒരുമിച്ച് പ്രവർത്തിച്ചുവരികയാണ്. ലക്ഷ്യം പൂർത്തീകരിച്ചു കഴിഞ്ഞാൽ ഈ കമ്പനികൾ പ്രവർത്തന രഹിതമാവുകയും ചെയ്യുന്നുവെന്ന് വാർത്താ പരമ്പയിൽ പറയുന്നു. കൊച്ചിയിലെ വളന്തക്കാട്, മരട്, തെക്കുംഭാഗം, മണകുന്നം, കൊടകര, ആലുവ എന്നിവിടങ്ങളിലായി 457.16 ഏക്കറും ശ്രീപെരുമ്പത്തൂർ മണ്ണൂർ, വലസൈ, ഇലുപ്പൂർ, സെങ്ങാട് എന്നിവിടങ്ങളിലായി 410.77 ഏക്കറും ഹൊസൂർ അങ്കോണ്ടപ്പള്ളി, മീനൻതോടി, പെദ്ദസിഗരലപള്ളി, ആലേനത്തം, പട്ടകുർബറപ്പള്ളി, സപ്രപള്ളി, ദോരിപ്പള്ളി, മേഡിത്തിപ്പള്ളി, ബുക്കസാഗരം, വെങ്കിടേശപുരം, അതിമുഖം എന്നിവിടങ്ങളിൽ 484.76 ഏക്കറും താംബരം എരുമയൂർ, പഴന്തണ്ടളം, പൂന്തണ്ടലം, നന്ദമ്പാക്കം, സിരുകളത്തൂർ എന്നിവിടങ്ങിൽ 116.30 ഏക്കറും ഉൾപ്പെടെ ആകെ 1468.99 ഏക്കർ ഭൂമി വാങ്ങിയെന്നാണ് രേഖകൾ സഹിതം വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
വലിയ ആസൂത്രണത്തിലൂടെയാണ് ഇടപാടുകൾ നടത്തിവരുന്നതെന്ന് വാർത്തയിൽ പറയുന്നു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയായ ‘ലാൻഡ് ബാങ്ക് അഗ്രിഗേറ്റർ’ എന്ന് സ്വയം അവകാശപ്പെടുന്ന ഫാരിസിന്റേതാണ് ബിസിനസിലെ ആദ്യ റോൾ. ശോഭയുടെ പദ്ധതികൾക്കായി വൻതോതിൽ ഭൂമി ഏറ്റെടുക്കുന്ന ആളാണ് ഫാരിസ്. പാരറ്റ് ഗ്രോവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ഡയറക്ടറായ ഫാരിസ് 85 കമ്പനികളുടെ വെബ് ഉപയോഗിച്ചാണ് കേരളത്തിലും തമിഴ്‌നാട്ടിലുമായി മൊത്തം 1468.99 ഏക്കർ വാങ്ങിയത്. കേരളത്തിലെ തൃപ്പൂണിത്തുറയിലെ തണ്ണീർത്തടങ്ങൾ മുതൽ പുഴക്കലിലെ നെൽവയലുകൾ വരെ, ഫാരിസ് കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ സ്വാധീന ശൃംഖല ഉപയോഗിച്ച് ഇവയെല്ലാം സാധാരണ ഭൂമിയാക്കി മാറ്റുകയും ചെയ്തുവെന്നും വാർത്തയിൽ ചൂണ്ടിക്കാട്ടുന്നു.
വാർത്ത വലിയ വിവാദമായതോടെ ഒരു അന്വേഷണ ഏജൻസി ബന്ധപ്പെട്ടിരുന്നുവെന്ന് സന്ധ്യ രവിശങ്കർ വ്യക്തമാക്കി. ‘ലീഡില്‍’ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രണ്ടാംഭാഗം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അവര്‍ പറഞ്ഞു.

Advertisement
inner ad

Featured

ഡോക്റ്ററുടെ ആത്മഹത്യ: ഡോ. റുവൈസ് പൊലീസ് കസ്റ്റഡിയിൽ

Published

on

കൊല്ലം: മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയില്‍. കരുനാഗപ്പള്ളിയില്‍ നിന്നാണ് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തിയാണ് റുവൈസിനെ പൊലീസ് പിടികൂടിയത്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
ഇയാള്‍ക്കെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. നേരത്തെ റുവൈസുമായി ഷഹ്നയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങി. ഇതില്‍ മനംനൊന്താണ് ഷഹ്ന ജീവനൊടുക്കിയതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവം വലിയ ചര്‍ച്ചയായതോടെ റുവൈസ് ഒളിവിലായിരുന്നു. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ വ്യാപകമാക്കുന്നതിനിടെയാണ് ഇന്ന് കസ്റ്റഡിയിലായത്.
മെഡിക്കല്‍ പിജി അസോസിയേഷന്റെ(കെഎംപിജിഎ) സംസ്ഥാന പ്രസിഡന്റായിരുന്നു റുവൈസ്. എന്നാല്‍ ഷഹ്നയുടെ മരണവാര്‍ത്തക്ക് പിന്നാലെ ഇയാളെ സംഘടന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. കൂടാതെ തങ്ങള്‍ ഷഹനയ്ക്ക് ഒപ്പമാണെന്നും മാനസികമായി പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കുമെന്നും നേതൃത്വം വാര്‍ത്താക്കുറിപ്പിറക്കി. അന്വേഷണം പൂർത്തിയാകുന്നത് വരെ മുൻവിധികൾ ഒഴിവാക്കണം. വിദ്യാര്‍ത്ഥികളോട് മാനസിക വിദഗ്ദ്ധരുടെ സഹായം തേടാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും സാമൂഹിക തിന്മയാണെന്നും സംഘടന വ്യക്തമാക്കി. ടെലിവിഷന്‍ ചര്‍ച്ചകളിലടക്കം പങ്കെടുത്തിരുന്ന റുവൈസ് ഡോ. വന്ദന ദാസിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്നു.

Continue Reading

Featured

‘ആഡംബര രഥം’ തടഞ്ഞും പ്രതിഷേധം ആളുന്നു, മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടി

Published

on

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന ‘ആഡംബര രഥം’ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ തടഞ്ഞ് കരിങ്കൊടി കാണിച്ച പശ്ചാത്തലത്തിൽ സുരക്ഷ കൂട്ടി പൊലീസ്. നിലവിൽ ഓരോ ജില്ലയിലെയും പൊലീസ് ഉദ്യോ​ഗസ്ഥരും റിസർവ് പൊലീസിലെ ഉദ്യോ​ഗസ്ഥരുമാണ് സുരക്ഷ ഒരുക്കയിരുന്നത്. അതു തന്നെ മൂവായിരത്തോളം വരും. ഇന്നു മുതൽ സമീപ ജില്ലകളിൽ നിന്നു കൂടുതൽ പൊലീസിനെ നവകേരള സദസിന്റെ സുരക്ഷാ ചുമതലയ്ക്കു നിയോ​ഗിക്കാനാണ് ഉന്നതങ്ങളിൽ നിന്നുള്ള നിർദേശം.
നവകേരള സദസ് ഓരോ ദിവസം പിന്നിടുമ്പോഴും നാണം കെടുകയാണ്. സർക്കാർ തലത്തിൽ നിന്നു പോലും വിപരീത പ്രതികരണങ്ങളുണ്ടാകുന്നത് പിണറായി വിജയനെപ്പോലും അസ്വസ്ഥനാക്കുന്നു. സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരേ പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ വെളിപ്പെടുത്തൽ സർക്കാരിന്റെ തൊലിയുരിച്ചു. നവകേരള സദസ് തുടങ്ങിയതു തന്നെ കർഷക ആത്മഹത്യയോടെ ആയിരുന്നു. കടം കയറി മുടിയുന്ന കർഷകനു സർക്കാർ കൊടുക്കാനുള്ള പണം പോലും കൊടുക്കുന്നില്ല. ഈ കാരണത്താലാണ് രണ്ട് കർഷകർ ആത്മഹത്യ ചെയ്തത്. അതേക്കുറിച്ച് സദസിൽ ഒരു മറുപടിയുമില്ല. മുഖ്യമന്ത്രിയും പരിവാരങ്ങളും ആലപ്പുഴയിൽ വരുമ്പോൾ കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് കർഷകർ. ജില്ലയിൽ ആവർത്തന കൃഷിക്കു പണമില്ലാത്തതു മൂലം ആത്മഹത്യ ചെയ്ത കർഷകന്റെ പേരിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
നവകേരള സദസ് കണ്ണൂർ ജില്ല പിന്നിടുന്നതിനു മുൻപേ മുഖ്യമന്ത്രി വഴി വിട്ടു നിയമിച്ച കണ്ണൂർ സർവകലാശാ വൈസ് ചാൻസലർ ഡോ. ​ഗോപിനാഥ് രവീന്ദ്രനെ സുപ്രീം കോടതി വലിച്ചു പുറത്തെറിഞ്ഞതും പിണറായി വിജയന്റെ അഴിമതി ഭരണത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായി. അധികാര ദുർവിനിയോ​ഗം നടത്തി ​ഗവർണർക്കു കത്തെഴുതി അഴിമതി ആധികാരമാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഒപ്പമിരുത്തിയാണ് മുഖ്യമന്ത്രിയുടെ രഥ യാത്ര. കേരളത്തെ മുച്ചൂടും മുടിച്ചു മുന്നേറുന്ന അഴിമതി പ്രചാരണ ജാഥയെ പ്രതിരോധിക്കുന്ന കെഎസ്‌യു- യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്ന പൊലീസ് രാജിനു ബലം കൂട്ടാനാണ് ഇരട്ടച്ചങ്കന്റെ നിർദേശം. കേരളം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ പേടിത്തൊണ്ടനും അധികാരഭ്രമത്താൽ ഉന്മത്തനുമായ പിണറായിയുടെ രഥയാത്രയ്ക്കെതിരേ പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് യുവാക്കളുടെ സംഘടനകൾ ആലോചിക്കുന്നത്.
നവ കേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതാണ് മുഖ്യമന്ത്രിയുടെ ഭയം കൂട്ടുന്നത്. പുതുക്കാട് വച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജെറോം ജോണിന്റെ നേതൃത്വത്തിൽ ബസ് തടഞ്ഞത്. തുടർന്നുണ്ടായ ലാത്തിച്ചാർജ്ജിൽ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. നവ കേരള യാത്ര തൃശ്ശൂരിൽ പര്യടനം തുടരുന്നതിനിടെയാണ് പ്രതിഷേധം ഉയർന്നത്. ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രിയുടെ ബസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ചാലക്കുടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

Continue Reading

Kerala

സ്ത്രീധന സമ്മർദ്ദം: ഷഹനയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് വനിതാ കമ്മിഷന്‍

Published

on

തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രയാസത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനിയായ ഷഹന ജീവനൊടുക്കിയെന്ന പരാതിയില്‍ ഗൗരവമേറിയ അന്വേഷണം വേണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.
ആത്മഹത്യ ചെയ്യാന്‍ പ്രേരണയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ ആത്മഹത്യാ പ്രേരണയ്ക്കും സ്ത്രീധനനിരോധന നിയമം അനുസരിച്ചും കേസെടുക്കാം. സ്ത്രീധനം ചോദിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ടെങ്കില്‍ വ്യക്തമായ തെളിവുകള്‍ ശേഖരിച്ചു കൊണ്ട് നടപടിയെടുക്കണമെന്നാണ് കമ്മിഷന്റെ നിലപാട്. ഇതാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയിട്ടുള്ളതെങ്കില്‍ ആത്മഹത്യാ പ്രേരണ കുറ്റം അയാളുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ രേഖപ്പെടുത്തി തക്കതായ ശിക്ഷ ഉറപ്പുവരുത്തുന്നതിന് കേസെടുക്കണമെന്നും അധ്യക്ഷ വ്യക്തമാക്കി. വിവാഹ ആലോചന നടക്കുന്ന സമയത്ത് സ്ത്രീധനം ചോദിച്ചുണ്ടെന്ന് കൃത്യമായ തെളിവുണ്ടെങ്കില്‍ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന് സാഹചര്യമുണ്ട്. പോലീസില്‍ നിന്ന് വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും. സ്ത്രീധനത്തിനു വേണ്ടിയുള്ള വിലപേശലുകള്‍ നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായാല്‍ കേസെടുക്കുന്നതിന് നിര്‍ദേശം നല്‍കും

Continue Reading

Featured