Dubai
ഇല്ലാത്ത യാത്രയ്ക്ക് പിണറായി
ചെലവാക്കിയത് ഒന്നേകാൽ കോടി
കുത്താൻ വിത്ത് പോലുമില്ലാത്ത കേരളത്തിന്റെ ഖജനാവിലേക്ക് ജനങ്ങളെ പിഴിഞ്ഞു നിറയ്ക്കുന്ന ചില്ലിക്കാശെടുത്ത് ദീവാളി കുളിക്കാൻ ഉളുപ്പ് ഇത്തിരിയൊന്നും പോരാ, നമ്മുടെ മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും. കേരളത്തിൽ ഒരു കിലോമീറ്റർ യാത്രയ്ക്ക് ലക്ഷങ്ങൾ ചെലവാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് വിദേശ യാത്രകൾക്കും വേണം വലിയൊരു തുക. അധികാരമേറ്റ് ആറു വർഷത്തിനുള്ളിൽ പിണറായി വിജയൻ 19 വിദേശ യാത്രകൾ നടത്തി. അതിൽ 15 എണ്ണം ഔദ്യോഗികം, മൂന്നെണ്ണം ചികിത്സയ്ക്ക്. ഒരെണ്ണം സ്വകാര്യ ആവശ്യത്തിനും.
ഈ യാത്രകൾക്ക് ചെലവാക്കിയ ആകെ തുക എത്രയെന്ന് കൃത്യമായ കണക്കുകൾ ലഭ്യമല്ല. കോടികൾ വരുമെന്ന് ഉറപ്പ്. കഴിഞ്ഞ വർഷം ഒക്റ്റോബറിൽ നടത്തിയ ലണ്ടൻ യാത്രയ്ക്ക് മാത്രം 43.14 ലക്ഷം രൂപ ചെലവായി. വിമാനക്കൂലി ഒഴികെയുള്ള ചെലവാണിത്. അതുകൂടി കണക്കാക്കിയാൽ ചെലവ് ഒരു കോടിക്കടുത്തെത്തും. മുഖ്യമന്ത്രിമാർ വിദേശത്തു പോകുന്നതിൽ ഒരു പുതുമയുമില്ല. പക്ഷേ, യാത്രയ്ക്ക് കൃത്യമായ ലക്ഷ്യമുണ്ടാവണം, സുതാര്യത വേണം, മടങ്ങിയെത്തുമ്പോൾ, ജനങ്ങളോടു വിശദീകരിക്കാൻ എന്തെങ്കിലുമൊക്കെ വേണം. എന്നാൽ, പിണറായി വിജയൻ നടത്തിയ മിക്ക വിദേശ യാത്രകൾക്കും അത്തരത്തിലൊരു വിശദീകരണവും ലഭിച്ചിട്ടില്ല. ഇന്ത്യക്കാരായ ചില വ്യവസായികളെ ലണ്ടനിൽ പോയി കണ്ട് കേരളത്തിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചാണു ചർച്ച ചെയ്തതെന്നായിരുന്നു മുഖ്യമന്ത്രി ഒരിക്കൽ പറഞ്ഞത്. ഇന്ത്യയിലെ വ്യവസായികളെ എന്തിന് ലണ്ടനിൽ പോയി കാണണം എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞതുമില്ല.
ഇപ്പോഴിതാ, കേന്ദ്രാനുമതി നിഷേധിച്ചതിനെ തുടർന്ന് റദ്ദാക്കിയ മുഖ്യമന്ത്രിയുടെ അബുദാബി യാത്രയ്ക്കു പോലും കേരള സർക്കാർ 1.25 കോടി രൂപ ഇതിനകം ചെലവാക്കി. അബുദാബി ഡിപ്പാർട്ട്മെന്റ് ഒഫ് എക്കണോമിക് ഡെവലപ്മെന്റ് അവരുടെ രാജ്യത്ത് നടത്തുന്ന നിക്ഷേപക സംഗമത്തിൽ ഗോൾഡ് സ്പോൺസർഷിപ്പ് എന്ന നിലയിലാണ് ഇത്രയും തുക നൽകിയത്. മുഖ്യമന്ത്രിയും മന്ത്രിമാരായ മുഹമ്മദ് റിയാസും പി. രാജീവും ചീഫ് സെക്രട്ടറി വി.പി. ജോയിയും മുഖ്യമന്ത്രിയെ അനുഗമിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. കാരണം വെളിപ്പെടുത്താതെ വി.പി. ജോയിയും പിന്മാറി. പിന്നീട് മുന്ന് ഉന്നതോദ്യോഗസ്ഥർ മാത്രമായി ഈ യാത്രയുടെ ഗുണഭോക്താക്കൾ. ഇവർ അബുദാബി നിക്ഷേപക സംഗമത്തിൽ പങ്കെടുത്താൽ കേരളത്തിന് എന്തു നേട്ടമെന്ന് ചോദിക്കരുത്. നേട്ടമുണ്ടാക്കാനല്ലല്ലോ ഈ യാത്രകളൊന്നും.
ഒന്നേകാൽ കോടി ചെലവിട്ട ശേഷം യുഎഇ സന്ദർശനം എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്നു മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ വിശദീകരിക്കുന്നില്ല. അനുമതി നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരേ ഒരു പരാതിയും ഉന്നയിക്കുന്നതുമില്ല. മുഖ്യമന്ത്രിയുടെ നിഗൂഢമായ ഈ മൗനം അത്ര നിസാരമല്ല. പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും പേരിൽ നിലനിൽക്കുന്ന ചില യുഇഎ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ.
ഒട്ടും സുതാര്യമല്ലാതെയാണ് ഈ മാസം മുഖ്യമന്ത്രിയും കൂട്ടരും വിദേശ യാത്രയ്ക്ക് തയാറെടുത്തത്. സാധാരണ നിലയ്ക്ക് ഒരു മുഖ്യമന്ത്രി വിദേശത്തേക്കു പോകുന്നതിനു മുൻപ് കേന്ദ്ര സർക്കാരിന്റെ അനുമതി തേടണം. പങ്കെടുക്കുന്ന പരിപാടിയുടെ പ്രാധാന്യം പരിശോധിച്ച് വിദേശ മന്ത്രാലയമാണ് ഇതു സംബന്ധിച്ച പ്രാഥമിക നടപടികൾ സ്വീകരിക്കേണ്ടത്. എന്നാൽ കേന്ദ്ര സർക്കാരിനെ പൂർണമായും ഇരുട്ടിൽ നിർത്തിയായിരുന്നു പിണറായിയുടെ യാത്രാ ഷെഡ്യൂൾ. വിദേശ മന്ത്രാലയത്തെ വിവരം അറിയിച്ചില്ല. അവരുടെ അനുമതി തേടിയതുമില്ല. അബുദാബിയിലെ ഇന്ത്യൻ എംബസിയെയും ദുബായിയിലെ കോൺസുലേറ്റിനെയും മുഖ്യമന്ത്രിയുടെ യാത്രാ ദൗത്യം ഔദ്യഗികമായി അറിയിച്ചില്ല. പിന്നെങ്ങനെയാണ് ഈ യാത്ര തരപ്പെടുത്തിയത്?
യുഎഇയുടെ വാണിജ്യ സഹമന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദി കുറച്ചു നാൾ മുൻപ് തിരുവനന്തപുരത്ത് ഒരു മാൾ ഉദ്ഘാടനത്തിനെത്തിയിരുന്നു. അവർ അന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. പിന്നാലെയാണ് അബുദാബി നിക്ഷേപക സംഗമത്തിലേക്ക മുഖ്യമന്ത്രിക്കു ക്ഷണം ലഭിച്ചത്. പിണറായിക്കു പുറമേ രാജ്യത്തെ മറ്റു ചില മുഖ്യമന്ത്രിർക്കും മന്ത്രിമാർക്കും ക്ഷണം കിട്ടിയെങ്കിലും ആരുമതു സ്വീകരിച്ചില്ല. ക്ഷണം സ്വീകരിച്ച കേരളത്തിന്റെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കേന്ദ്ര സർക്കർ വിട്ടതുമില്ല. അതോടെ ഗോൾഡൻ സ്പോൺസർഷിപ്പായി കേരളം അബുദാബി സംഗമത്തിനു നൽകിയ 1.5 ലക്ഷം യുഎസ് ഡോളർ (1.25 കോടി രൂപ) സ്വാഹ! ( ഈ പൈസ ഉണ്ടായിരുന്നെങ്കിൽ 30 പാവപ്പെട്ടവർക്ക് ലൈഫ് മിഷൻ പ്രകാരം വീട് വച്ചു കൊടുക്കാമായിരുന്നു).
ഈ വർഷം തന്നെ മുഖ്യമന്ത്രിക്കു രണ്ടു വിദേശ യാത്രകൾ കൂടിയുണ്ട്. ഒന്ന് സൗദിയിലേക്കും മറ്റൊന്ന് യുഎസിലേക്കും. യുഎസ് യാത്ര ക്യൂബ വരെ നീളുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. സംസ്ഥാനത്തെ ദുർവ്യയം ഇവിടം കൊണ്ടും അവസാനക്കുന്നില്ല. മുഖ്യമന്ത്രിയുട ഔദ്യോഗിക വസതിയും ഓഫീസും മോടി പിടിപ്പിക്കുന്നതിന് വേറെയും കോടികൾ വാരിപ്പൊടിക്കുന്നു. ഏറ്റവുമൊടുവിൽ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് മോടിപിടിപ്പിക്കുന്നതിന് കഴിഞ്ഞ ദിവസം 2.11 കോടി രൂപ അനുവദിച്ചു. കഴിഞ്ഞവർഷമാണ് ഔദ്യോഗിക വസതി ക്ലിഫ് ഹൗസ് ഒരു കോടി രൂപ ചെലവിട്ട് മോടി കൂട്ടിയത്. ഇതിനു പുറമേ 25.5 ലക്ഷം രൂപ ചെലവിൽ പുതിയ ലിഫ്റ്റ് സ്ഥാപിച്ചു. അതും പോരാഞ്ഞ് ക്ലിഫ് ഹൗസിലെ പശു തൊഴുത്ത് പുതുക്കാൻ ചെലവാക്കിയത് 42.90 ലക്ഷം രൂപ. നീന്തൽ കുളം മോടിയാക്കാൻ വേറെയും ചെലവാക്കി, 31 ലക്ഷം രൂപ.
മുഖ്യമന്ത്രിയുടെ ഓഫീസും താമസസ്ഥലവുമൊക്കെ അത്യന്തം സുരക്ഷിതവും വൃത്തിയുമുള്ളതുമായിരിക്കണം എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. പക്ഷേ, ജനങ്ങളുടെ പണം മുടക്കിയുള്ള മോടിപിടിപ്പിക്കലാകുമ്പോൾ അതിന് ആശ്രമ തുല്യമായ ലളിത്യം വേണം. നീതിക്കു നിരക്കുന്ന സത്യസന്ധതയും സുതാര്യതയും വേണം. പക്ഷേ, ഇവിടെ ഇതൊന്നുമില്ല. താനടക്കമുള്ള കളങ്കിത വ്യക്തികൾ ക്ലിഫ് ഹൗസിലും സിഎംഒയിലും കയറി നിരങ്ങിയിട്ടുണ്ടെന്ന് കള്ളക്കടത്ത് ഇടനിലക്കാരി സ്വപ്ന സുരേഷ് ആവർത്തിച്ച് ആരോപിച്ചിട്ടും മുൻപറഞ്ഞ സിഎംഓയിലും ക്ലിഫ് ഹൗസിലും അതിന്റെ ഒരു തെളിവുപോലുമില്ലായിരുന്നു കണ്ടു പിടിക്കാൻ. അവിടെ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറകളൊന്നും പ്രവർത്തിച്ചിരുന്നില്ലത്രേ. ഇടിവെട്ടിയും പാമ്പു കടിച്ചും കണ്ണുപൊട്ടിയുമൊക്കെ അവയെല്ലാം അകാലത്തു ചത്തു പോയെന്നായിരുന്നു വിശദീകരണം.
ഇങ്ങനെ അകാലത്തു ചത്തു പോകുന്ന സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കാൻ എന്തിനാണു കൂടെക്കൂടെ കോടികൾ മുടക്കി മോടി പിടിപ്പിക്കുന്നതെന്നു ചോദിക്കരു്ത്. കാട്ടിൽ തടിയുള്ളിടത്തോളം ആനകൾ വലിച്ചുകൊണ്ടേയിരിക്കും. നടക്കുന്നതു തീവെട്ടിക്കൊള്ളയാണെന്ന് അറിയാമായിരുന്നിട്ടും വല്ലപ്പോഴും ചില തടയിടാനുള്ള സംവിധാനമെങ്കിലും ഇതുവരെ ഭരണത്തിലുണ്ടായിരുന്നു. എന്നാൽ അതും ഇല്ലാതാക്കാനുള്ള നടപടകൾ അണിയിൽ സജ്ജമാകുന്നു എന്നാണു പുതിയ വാർത്ത. നിലവിൽ ഖജനാവിലെ പണം ചെലവാക്കുന്നതിന് ധന വകുപ്പിന്റെ അനുമതി അനിവാര്യമാണ്. ഈ കടമ്പ ഒഴിവാക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായി. സർക്കാരിന്റെ സാമ്പത്തികാവശ്യങ്ങൾക്ക് (മോടി കൂട്ടുന്നതിനും വിദേശ യാത്രകൾക്കും മറ്റും) ധനകാര്യ വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്ന ഉത്തരവിൽ ഗവർണർ ഒപ്പു വയ്ക്കുന്നതോടെ കേരളത്തിലെ അഴിമതിയുടെ അരിക്കൊമ്പന്മാർ അഴിഞ്ഞാടും. എഐ ക്യാമറ മാത്രമല്ല, കടലിൽ കല്ലിടുന്നതിനും കായം കലക്കുന്നതിനു പോലും പിന്നെ, ആരുടെയും അനുമതിക്കു കാത്തു നിൽക്കേണ്ടി വരില്ല.
Dubai
കിക്കോഫ് 2025: ഇൻകാസ് തൃശൂർ ചാമ്പ്യൻമാരായി
ദുബായ്: ഇൻകാസ് ദുബായ് സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റ് ‘കിക്ക് ഓഫ് 2025’ൽ, ഇൻകാസ് ദുബൈ തൃശൂർ ജില്ലാ കമ്മിറ്റി ചാമ്പ്യന്മാരായി. ഓൺലി ഫ്രഷ് ദുബായ് റണ്ണർ അപ്പും, ഹിമാലയ കൂൾ അറക്കൽ എഫ്.സി സെക്കന്റ് റണ്ണർ അപ്പും നേടി. ദുബായ് ഖിസൈസ് വുഡ്‌ലം പാർക്ക് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണ്ണമെന്റിൽ 16 ടീമുകളാണ് മത്സര രംഗത്തുണ്ടായിരുന്നത്. അജു മികച്ച ഡിഫൻഡറായും, ബിലാൽ മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുത്തു. ഡെന്നിസ് ആയിരുന്നു ടൂർണ്ണമെന്റിലെ മികച്ച പ്ലേയർ.
ഇൻകാസ് ദുബായ് സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ ടൂർണ്ണമന്റ് ഉദ്ഘാടനം ചെയ്തു. കെ പി സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് സമ്മാനദാനം നിർവ്വഹിച്ചു. ജിജിസ് മാനേജിംഗ് ഡയറക്റ്റർ ജസ്റ്റിൻ, ഇൻകാസ് നേതാക്കളായ അഡ്വ. ഹാഷിക്ക് തൈക്കണ്ടി, മോഹൻദാസ് പി.കെ, ടൈറ്റസ് പുല്ലൂരാൻ, മൊയ്‌ദു കുറ്റിയാടി, നസീർ മുറ്റിച്ചൂർ, ഉദയ വർമ്മ, നാദർഷ, ഷാജി ഷംസുദ്ധീൻ, സിന്ധു മോഹൻ, രാജി എസ് നായർ, ടി പി അഷ്‌റഫ്, നൂറുൽ ഹമീദ്, അനന്ദൻ പെരുമാചേരി, അക്കാഫ് ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇൻകാസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ, ബഷീർ നരണിപ്പുഴ, ബാബുരാജ് കാളിയെത്തിൽ, ട്രഷറർ ദിലീപ് കുമാർ, വർക്കിംഗ് പ്രസിഡന്റ് ബാലകൃഷ്ണൽ അല്ലിപ്ര, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ ചെക്യാട് , കൺവീനർ പ്രജീഷ് വിളയിൽ , ടൂർണമെന്റ് കോർഡിനേറ്റർ ഷിജോ കോലഞ്ചേരി, അരിഷ് അബൂബക്കർ , റിയാസ് ചെന്ത്രാപ്പ്നി , അഷ്‌റഫ് പാലേരി, സജി ബേക്കൽ, ബാഫക്കി ഹുസൈൻ, അബ്ദുൽ റഹ്മാൻ ഏറാമല, ജെബിൻ ഇബ്രാഹിം, ജിൻസി മാത്യു, അഹ്‌മദ് അലി, ഷംഷീർ നാദാപുരം, സുലൈമാൻ കറുത്താക്ക, ഫൈസൽ തങ്ങൾ, ബിജു കാഞ്ഞങ്ങാട്, കുട്ടികൃഷ്ണൻ, സുനിൽ നമ്പ്യാർ, ജിജു കാർത്തികപ്പള്ളി, ഉമേഷ് വെല്ലൂർ, താരിസ് മുഹമ്മദ്, രാജു ഡാനിയേൽ, അഡ്വ: മുഹമ്മദ് റാഫി നിലമേൽ, ഹരീഷ് മേപ്പാട്, സുധീപ് പയ്യന്നൂർ, രാജീവൻ ടി പി, നൗഷാദ് ആഴൂർ, വിജയ് തോട്ടത്തിൽ, ഫിറോസ് മുഹമ്മദ് അലി, നൗഫൽ സൂപ്പി, കലാധര ദാസ്, സയാനി സിയ, നവാസ് നാലകത്ത്, ബൈജു സുലൈമാൻ തുടങ്ങി മറ്റ് സ്റ്റേറ്റ്-ജില്ലാ ഭാരവാഹികൾ എന്നിവർ ചേർന്ന് ടൂർണമെന്റ് നിയന്ത്രിച്ചു.
Dubai
യുഎഇ ദേശീയ ദിനാഘോഷം: സ്വാഗതസംഘം രൂപീകരിച്ച് ദുബായ് കെഎംസിസി
ദുബായ്: യുഎഇ ദേശീയ ദിനം വിപുലമായി ആഘോഷിക്കുവാൻ ഒരുങ്ങി ദുബായ് കെഎംസിസി. ഡിസംബർ 1ന് അൽ നാസിർ ലിഷർലാന്റ് ഐസ്റിങ്ക് ഓഡിറ്റോറിയത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 501 അംഗങ്ങളുള്ള സ്വാഗതസംഘത്തിനു രൂപം നൽകി.
ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെ യുഎഇയിൽ നടക്കുന്ന ശ്രദ്ധേയമായ ദേശീയ ദിനാഘോഷ പരിപാടിയായിരിക്കും ദുബായ് കെഎംസിസിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, ഇശൽസന്ധ്യ തുടങ്ങിയ ആഘോഷ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. കേരളത്തിൽ നിന്നുള്ള പ്രമുഖ നേതാക്കൾ, യുഎഇയിലെ അറബ് പ്രമുഖർ, വ്യവസായ-വാണിജ്യ രംഗത്തെ പ്രമുഖർ തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ളവർ അതിഥികളായി പങ്കെടുക്കും. ഇതുസംബന്ധിച്ച് ചേർന്ന കൺവെൻഷനിൽ ഡോ.അൻവർ അമീൻ അധ്യക്ഷത വഹിച്ചു. ശംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ ഉദ്ഘാടനം ചെയ്തു. യഹ്‌യ തളങ്കര സ്വാഗതവും പൊട്ടങ്കണ്ടി ഇസ്മായിൽ നന്ദിയും പറഞ്ഞു. ഇസ്മായിൽ ഏറാമല സ്വാഗതസംഘം കമ്മിറ്റി അവതരിപ്പിച്ചു.
സ്വാഗതസംഘം
മുഖ്യ രക്ഷാധികാരി– ശംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ
രക്ഷാധികാരികൾ
പൊട്ടങ്കണ്ടി അബ്ദുല്ല, ഡോ. സി.പി ബാവ ഹാജി, ബെൻസ് മഹ്‌മൂദ് ഹാജി, പൊയിൽ അബ്ദുല്ല, ഷൗക്കത്തലി ഹുദവി, പി.എ സൽമാൻ ഇബ്രാഹിം, സി.കെ അബ്ദുൽ മജീദ്, റാഷിദ് ബിൻ അസ്‌ലം, ഡോ.അൻവർ അമീൻ ( ചെയർമാൻ.), യഹ്‌യ തളങ്കര ( ജനറൽ കൺവീനർ.), പൊട്ടങ്കണ്ടി ഇസ്മായിൽ (ട്രഷറർ), ഇസ്മായിൽ ഏറാമല, റഈസ് തലശ്ശേരി(കോ- ഓർഡിനേറ്റർ)
വൈസ് ചെയർമാൻമാർ
ഇബ്രാഹിം മുറിച്ചാണ്ടി, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഒ.കെ ഇബ്രാഹിം,ഹംസ തൊട്ടിയിൽ, എ.സി ഇസ്മായിൽ, ബാബു തിരുന്നാവായ, മുഹമ്മദ് പട്ടാമ്പി, എൻ.കെ ഇബ്രാഹിം, യൂസുഫ് മാസ്റ്റർ മണ്ണാർക്കാട്, ഹനീഫ് ചെർക്കള, ആർ.ഷുക്കൂർ, അബ്ദുൽഖാദർ അരിപ്പാമ്പ്ര, ആവയിൽ ഉമ്മർ ഹാജി, മുസ്തഫ വേങ്ങര, ഇസ്മായിൽ അരൂക്കുറ്റി, സലാം കന്യാപ്പാടി, സൈനുദ്ദീൻ ചേലേരി, കെ.പി മുഹമ്മദ്, സിദ്ദീഖ് കാലൊടി, ജമാൽ മനയത്ത്, ജംഷാദ് മണ്ണാർക്കാട്, ഷഫീഖ് സലാഹുദ്ദീൻ, മൊയ്തു മക്കിയാട്, പി.എസ് മുഹമ്മദ് ശരീഫ്, നിസാം ഇടുക്കി, ഷഹീർ കൊല്ലം, മുജീബുർറഹ്മാൻ ആലപ്പുഴ, അബ്ദുസമദ് എറണാകുളം
ജോയിന്റ് കൺവീനർമാർ
മുസ്തഫ തിരൂർ, പി.വി നാസർ, അഡ്വ. ഇബ്രാഹിം ഖലീൽ, അഷ്റഫ് കൊടുങ്ങല്ലൂർ, കെ.പി.എ സലാം, ഒ.മൊയ്തു, ഹസൻ ചാലിൽ, അബ്ദുല്ല ആറങ്ങാടി, എസ്.നിസാമുദ്ദീൻ, സാദിഖ് എസ്.എം, മജീദ് മണിയോടൻ, ജലീൽ മഷ്ഹൂർ തങ്ങൾ, എ.പി നൗഫൽ, ഗഫൂർ പട്ടിക്കര, ടി.ആർ ഹനീഫ്, റഹ്ദാദ് മൂഴിക്കര, കെ.ടി ഗഫൂർ, ഷുക്കൂർ കാരയിൽ, ഷിബു കാസിം, കമാലുദ്ദീൻ അൻവർഷാ, പി.പി അഹമ്മദ് സുലൈമാൻ, റഹ്‌നാസ് യാസീൻ വയനാട്, മുഹമ്മദ് ഹുസൈൻ,
വിവിധ സബ് കമ്മിറ്റി ചെയർമാൻ, കൺവീനർമാർ
ബെൻസ് മഹ്‌മൂദ് ഹാജി, ബാബു തിരുന്നാവായ (ഫിനാൻസ്), ഒ.കെ ഇബ്രാഹിം, അഡ്വ.ഇബ്രാഹിം ഖലീൽ (പ്രോഗ്രാം), ഒ.മൊയ്തു, ജംഷാദ് മണ്ണാർക്കാട് (റിസപ്ഷൻ), അഷ്റഫ് കൊടുങ്ങല്ലൂർ, സൈനുദ്ദീൻ ചേലേരി (മീഡിയ), മുഹമ്മദ് പട്ടാമ്പി, കെ.പി.എ സലാം (പബ്ലിസിറ്റി), അബ്ദുൽഖാദർ അരിപ്പാമ്പ്ര, മൊയ്തു മക്കിയാട് (മാർട്യേസ് ഡേ), ആർ.ഷുക്കൂർ,സിദ്ദീഖ് ചൗക്കി , അഷ്റഫ് തോട്ടോളി (വളണ്ടിയർ), ഹസൻ ചാലിൽ, ഹംസ ഹാജി മാട്ടുമ്മൽ (ട്രാൻസ്പോർട്ടേഷൻ), എൻ.കെ ഇബ്രാഹിം, മജീദ് മണിയോടൻ (ഫുഡ്),
മുസ്തഫ വേങ്ങര, അബ്ദുല്ല ആറങ്ങാടി (സ്റ്റേജ്&ഡക്കറേഷൻ) എന്നിവരെ തെരഞ്ഞെടുത്തു.
Dubai
ഷാർജയിൽ വൻ തീപിടിത്തം
ഷാർജ: എമിറേറ്റിലെ ജലവൈദ്യുതി വിഭാഗമായ സേവയുടെ അൽമജാസ് സബ്സ്റ്റേഷനിൽ വൻ തീപിടുത്തം. 3 ട്രാൻസ്ഫോർമറുകൾ കത്തിനശിച്ചു. സംഭവത്തിൽ ആളപായമില്ലെന്നാണ് പുറത്തു വരുന്ന വിവരം. വൻ നാശനഷ്ടം കണക്കാക്കുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ജനവാസ മേഖലയിലെ തീപിടിത്തം ജനങ്ങളെ പരിഭ്രാന്തരാക്കി.
അഗ്നിബാധയെ തുടർന്ന് പ്രദേശത്തെ വൈദ്യുതി മണിക്കൂറുകളോളം മുടങ്ങിയത് ജനജീവിതത്തെയും ബാധിച്ചു. മൊബൈൽ ട്രാൻസ്ഫോർമറുകൾ എത്തിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു. മണിക്കൂറുകളോളം ഗതാഗതവും നിയന്ത്രണമുണ്ടായിരുന്നു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര് -
News1 month ago
ക്ഷാമബത്ത കേസില് ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്ക്കാര് ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured4 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login