Connect with us
48 birthday
top banner (1)

News

മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് മുക്കാൽ കോടി, ജനസദസിന്റെ ആഡംബരത്തിന് ഒന്നേകാൽ കോടിയുടെ ബസ്

Avatar

Published

on

തിരുവനന്തപുരം: വിദേശ ചികിത്സയ്ക്കു മാത്രം മുക്കാൽ കോടി രൂപ ചെലവാക്കിയ മുഖ്യമന്ത്രി പിണറായി വിജയനു കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കു ഖജനാവിൽ നിന്ന് ഒന്നേകാൽ കോടിയുടെ ആഡംബര ബസ്. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ മന്ത്രിമാർ കെഎസ്ആർടിസി ബസിൽ കയറി ജനങ്ങളുടെ അടുത്തെത്തുമെന്നു പറഞ്ഞ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ കാണാനെത്തുന്നത് സാധാരണ കെഎസ്ആർടിസി ബസിലല്ല, മുന്തിയ ആഡംബര ബസിൽ. മുഖ്യമന്ത്രി വരുന്നത് കെഎസ്ആർടിസി ബസിലാണെന്നു പറഞ്ഞ് അതിവിനയം കാണിച്ച സിപിഎം സഖാക്കൾ പുതിയ നിർദേശം കണ്ട് അമ്പരക്കുകയാണ്.
മാസങ്ങളായി പെൻഷനും ശമ്പളവും മുടങ്ങി വീർപ്പ് മുട്ടുന്ന കെഎസ്ആർടിസി ജീവനക്കാരുടെ മറവിലാണ് മന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയെന്നതും കൗതുകകരം തന്നെ. അമേരിക്കയിൽ ലോക കേരള സഭയ്ക്കു പോയി വേദിക്കു പുറത്ത് സാധാരണ കമ്പിക്കസേരയിലിരുന്ന മുഖ്യമന്ത്രിയാണ് കാരളത്തിൽ പാവങ്ങളുടെ പള്ളയ്ക്കടിച്ച് ആഡംബര യാത്രയ്ക്കു തയാറെടുക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അടിസ്ഥാന ആവശ്യങ്ങൾ പോലും മാറ്റിവയ്ക്കുന്ന സർക്കാർ, ഏറെ പഴി കേൾക്കുന്നത് ചില മുൻഗണനകളുടെ പേരിലാണ്. മുഖ്യമന്ത്രി അടക്കമുള്ളവർ അത്യാവശ്യമില്ലാത്ത ചെലവുകൾ പോലും മാറ്റി വയ്ക്കുന്നില്ലെന്ന് മാത്രമല്ല, അതിൽ പലതും ആഡംബരമാണെന്ന പഴി കേൾക്കുന്നുമുണ്ട്. കേരളീയം നടത്തിപ്പ് പോലും പ്രതിസന്ധി കാലത്തെ ധൂർത്തെന്ന ആക്ഷേപം ശക്തമാണ്.

Advertisement
inner ad

രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ തന്നെ പ്രതിസന്ധി കാലത്തെ ധൂർത്തെന്ന ആക്ഷേപം ഉയർന്നു. സെൻട്രൽ സ്റ്റേഡിയത്തിൽ കെട്ടിയ സത്യപ്രതിജ്ഞാ പന്തലിനെ പ്രതിപക്ഷം കണ്ടത് അങ്ങനെയായിരുന്നു. ഒന്നാം പിണറായി കാലത്ത് തുടങ്ങിയ സാമ്പത്തിക പ്രതിസന്ധി കൊവിഡ് കാലം കഴിഞ്ഞതോടെ കടുത്തു. എന്തിനും ഏതിനും നിയന്ത്രണം വേണമെന്നും അനാവശ്യ ചെലവ് നിയന്ത്രിക്കണമെന്നും നിരന്തരം ഓർമ്മിപ്പിച്ച ധനവകുപ്പ് ചെലവ് ചുരുക്കൽ വകുപ്പു മേധാവികളുടെ ചുമതലയാക്കി സർക്കുലർ പലതവണയിറക്കി.
ആരോപണത്തിൻറെ കേന്ദ്ര ബിന്ദു ക്ലിഫ് ഹൗസ് തന്നെയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ പശുത്തൊഴുത്തിന് അനുവദിച്ച 42.90 ലക്ഷം രൂപ, നീന്തൽ കുളം നവീകരിക്കാൻ ആറ് വർഷത്തിനിടെ അനുവദിച്ചത് 31,92,360 രൂപ, ലിഫ്റ്റ് പണിയാൻ 25.05 രൂപ, പ്രതിസന്ധി കാലത്ത് എസ്കോർട്ട് വാഹനങ്ങൾ പുതുക്കിയതും 33 ലക്ഷം ചെലവിട്ട് കിയ കാർണിവെൽ കൂടി വാങ്ങിയതും പ്രതിപക്ഷം ഏറ്റുപിടിച്ചു. ലോക കേരള സഭക്ക് ചെലവാക്കിയ കോടികൾ മുതൽ കേരളീയത്തിന് അനുവദിച്ച പ്രാഥമിക ചെലവ് 27 കോടി വരെ പ്രതിസന്ധി കാലത്തെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്

ധൂർത്തെന്ന് കണ്ട് ഇടക്ക് ഒഴിവാക്കിയ വിമാനം വാടകക്ക് എടുക്കൽ ഫയൽ സർക്കാർ പൊടിതട്ടിയെടുത്തതും അടുത്തിടെയാണ്. 20 മണിക്കൂർ പറക്കാൻ പ്രതിമാസം ചെലവ് 80 ലക്ഷം രൂപയാണ്. അധികം പറക്കുന്ന ഓരോ മണിക്കുറിനും തുക വേറെ വേണം. കൊട്ടിഘോഷിച്ച കെ-ഫോൺ ഉദ്ഘാടനത്തിനും ചെലവായത് നാല് കോടിയോളം രൂപ.

Advertisement
inner ad

ട്രഷറിയിൽ 5 ലക്ഷത്തിന് മുകളിൽ ബില്ല് മാറാൻ പ്രത്യേക അനുമതി നിബന്ധന വന്നിട്ട് സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശികയും 22 ശതമാനം വരുന്ന ഡിഎ കുടിശികയും മാത്രം കണക്കാക്കിയാൽ പോലും കോടികൾ വരും. ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ ആളൊന്നിന് 6,400 രൂപ ഇപ്പോൾ തന്നെ കൊടുക്കാനുണ്ട്. കെഎസ്ആർടിസിക്ക് കൊടുക്കാനുള്ള പണത്തിനും സർക്കാ‍ർ അവധി പറഞ്ഞിരിക്കുകായാണ്. കരാറുകാർക്ക് നൽകാനുള്ളത് 6000 കോടിയോളം, പണമില്ലാ പ്രതിസന്ധിയിലാണ്. ഒന്നെടുത്താൽ മറ്റൊന്നിന് പകരമാകുമോ എന്നാണ് സർക്കാർ ന്യായം, മുണ്ടു മുറുക്കിയുടുക്കാൻ പറയുന്ന സർക്കാർ തന്നെയാണോ ഇതെന്ന് ജനം ചോദിക്കുന്നിടത്താണ് പ്രതിപക്ഷത്തിൻറെ പിടിവള്ളിയും.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

ടി എം ഡബ്ള്യു എ റിയാദ്- ക്യാരംസ്, ചെസ്സ് ടൂർണമെന്റുകൾ സംഘടിപ്പിച്ചു.

Published

on

റിയാദിലെ തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ (ടി.എം.ഡബ്ലു.എ) റിയാദ് ക്യാരംസ്, ചെസ്സ് ടൂർണമെന്റുകൾ സംഘടിപ്പിച്ചു.

“ടി സി എൽ – സീസൺ 4” എന്ന ബാനറിൽ സംഘടിപ്പിച്ച നാലാമത് തലശ്ശേരി ക്യാരംസ് ലീഗ് ടൂർണമെന്റിൽ ഹസീബ് മുഹമ്മദ്, ഷഫീക്ക് ലോട്ടസ് സഖ്യം (ടീം ഡെബനയർ) ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ തൈസിം അബ്ദുൽ ഗഫൂർ, സെനിൽ ഹാരിസ് സഖ്യം(ടീം ടാഗ്) നേരിട്ടുള്ള രണ്ടു ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.

Advertisement
inner ad

മുഹമ്മദ് സെറൂഖ് കരിയാടൻ, എസ്സാർ മുഹമ്മദ് കാത്താണ്ടി, അൽത്താഫ് അലി, ഷംഷെയർ, മുഹമ്മദ് മുസവ്വിർ എന്നിവർ ക്യാരംസ് മത്സരങ്ങൾ നിയന്ത്രിച്ചു.സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ ബത്ത അൽ നൂർ ഓഡിറ്റോറിയത്തിൽ നടന്ന ടൂർണമെന്റ് പ്രസിഡന്റ് തൻവീർ ഹാഷിം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷമീർ ടി. ടി. അദ്ധ്യക്ഷനായിരുന്നു. EY UK പ്രൊജക്റ്റ് ഹെഡ് തൗസീഫ് അഹമ്മദ് മത്സരാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു..

ഇതോടൊപ്പം ടി എം ഡബ്ള്യു എ റിയാദ് ആദ്യമായി റാപിഡ് ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഇരുപതോളം മത്സരാത്ഥികൾ പങ്കെടുത്ത ചെസ്സ് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ സഹൽ ബഷീറിനെ പരാജയപ്പെടുത്തി ജാസ്സിം യൂസുഫ് ജേതാവായി. കുട്ടികളുടെ വിഭാഗത്തിൽ ഹംദാൻ മുഹമ്മദിനെ പരാജയപ്പെടുത്തി ഇസാൻ അലി ചാമ്പ്യൻ ആയി. സൽമാൻ ബിൻ ഷഫീഖ് മൂന്നാം സ്ഥാനം നേടി. ചെസ്സ് മാസ്റ്റർ മുഹമ്മദ് ഇസ്‌ഹാഖ്‌ തോട്ടത്തിൽ മത്സരങ്ങൾ നിയന്ത്രിച്ചു.

2025 വർഷത്തെ ഈ കൂട്ടായ്മയുടെ ആദ്യത്തെ പരിപാടി വിജയകരമായി നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഈ മത്സരങ്ങൾക്ക് നേതൃത്വം നൽകിയ സ്പോർട്സ് കൺവീനർ റിജാസ് വാഴെപൊയിൽ, അഫ്താബ് അമ്പിലായിൽ, മുഹമ്മദ്‌ ഖൈസ് എന്നിവരെ അഭിനന്ദിച്ചു കൊണ്ട് പ്രസിഡണ്ട് തൻവീർ ഹാഷിം പറഞ്ഞു.

Advertisement
inner ad
Continue Reading

News

ദമ്മാം ഒ ഐ സി സി ശുഹൈബ് രക്തസാക്ഷിത്വ ദിനാനുസ്മരണം

Published

on

ദമ്മാം: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശുഹൈബിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഒ ഐ സി സി റീജ്യണൽ പ്രസിഡന്റ് ഇ കെ സലിമിൻറെ അദ്ധ്യക്ഷതയിൽ സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല അനുസ്മരണം ഉദ്ഘാടനം നിർവഹിച്ചു .

രാഷ്ട്രീയ എതിരാളികളെ നിഷ്കരുണം വേട്ടയാടുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന് ഇരയാകേണ്ടി വന്ന ധീരനാണ് ശുഹൈബ്. ആശയങ്ങൾ വ്യത്യസ്തമാകുമ്പോൾ വാക്കുകൾ കൊണ്ടുള്ള സംഘർഷം സ്വഭാവികമാണ്.

എന്നാൽ അത് ഒരാളുടെ ജീവനെടുക്കുമ്പോൾ സിപിഎം എന്ത് നേടി എന്ന വലിയൊരു ചോദ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മനുഷ്യനെ വെട്ടി നുറുക്കുന്നത് രാഷ്ട്രീയമോ പൊതു പ്രവർത്തനമോ അല്ല എന്ന വസ്തുത സിപിഎം ഇനിയും മനസിലാക്കിയിട്ടില്ല.

Advertisement
inner ad

ജീവിതവും സ്നേഹവും ഒരുപാട് ബാക്കിവെച്ചാണ് ഷുഹൈബ് കടന്നുപോയത്. ആ കുടുംബത്തിന്റെ കണ്ണീർ ഇന്നും തോർന്നിട്ടില്ല. ഇതുപോലെ എത്രയോ കുടുംബങ്ങളിലെ മാതാപിതാക്കൾക്ക്, സഹോദരങ്ങൾക്ക്, ഭാര്യമാർക്ക് അവരുടെ കണ്ണുനീരിന് രക്തത്തിന്റെ നിറമാണെന്ന സത്യം സിപിഎം ഇനിയും തിരിച്ചറിയപ്പെടേണ്ടതുണ്ട്. പ്രസ്ഥാനത്തിന് വേണ്ടി ലാഭേഛയില്ലാതെ ആത്മാർത്ഥമായി പ്രവർത്തിച്ച് ജീവൻ വെടിഞ്ഞ ധീരരക്തസാക്ഷികളുടെ ജീവിതം സഘടനാ പ്രവർത്തനത്തിൽ മാതൃകയാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗ്ലോബൽ കമ്മിറ്റി മുൻ ഉപാദ്ധ്യക്ഷൻ സി. അബ്ദുൽ ഹമീദ് മുഖ്യ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഗ്ലോബൽ കമ്മറ്റി അംഗംങ്ങളായ ജോൺ കോശി, സിറാജ് പുറക്കാട്, ഹനീഫ റാവുത്തവർ, നാഷണൽ കമ്മറ്റി പ്രതിനിധി റഫീഖ് കൂട്ടിലങ്ങാടി,

Advertisement
inner ad

Advertisement
inner ad

നേതാക്കളായ ഷംസ് കൊല്ലം, പി.കെ അബ്ദുൽ കരിം, വിൽസൺ തടത്തിൽ, ഷിജില ഹമീദ്,സക്കീർ പറമ്പിൽ, ജേക്കബ്ബ് പാറയ്ക്കൽ, പാർവ്വതി സന്തോഷ്, അൻവർ വണ്ടൂർ, അസിഫ് താനൂർ, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ്, ബിനു പുരുഷോത്തമൻ, അൻവർ സാദിഖ്, ശ്യാം പ്രകാശ്, സജൂബ് അബ്ദുൽ ഖാദർ, ദിൽഷാദ് തഴവ, ലിബി ജയിംസ് റഹിമുദ്ദീൻ എന്നിവർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായകുളം സ്വാഗതവും ജനറൽ സെക്രട്ടറി സി.ടി ശശി നന്ദിയും പറഞ്ഞു.

Advertisement
inner ad

ഷാജിദ് കാക്കൂർ, റഷീദ് പത്തനാപുരം, റോയ് വർഗ്ഗീസ്, രാജേഷ് സി.വി, ഷിനാസ് സിറാജുദ്ദീൻ, ജോജി വി ജോസഫ്, ജലീൽ പള്ളാതുരുത്തി, അബ്ദുൽ ഹക്കിം, ഹമീദ് മരക്കാശ്ശേരി, ഡിജോ പഴയമഠം, രാജേഷ് ആറ്റുവ, ലൈജു ജയിംസ്, ഹുസ്ന ആസിഫ്, ജോയ് തോമസ് എന്നിവർ നേതൃത്വം നൽകി.

Advertisement
inner ad
Continue Reading

Kuwait

ഷിഫ് ജസീറ അവാർഡ് നിശ വ്യഴാഴ്ച ആസ്പയർ ഇന്ത്യൻ സ്‌കൂളിൽ

Published

on

കുവൈറ്റ് സിറ്റി : ഷിഫ് ജസീറ അവാർഡ് നിശ വ്യഴാഴ്ച ആസ്പയർ ഇന്ത്യൻ സ്‌കൂളിൽ നടക്കും. 2025 ലെ ഷിഫ എക്സലൻസ് അവാർഡുകൾ നജീബ് സി.കെ. (ഗൾഫ് മാധ്യമം ബിസിനസ് സൊല്യൂഷൻസ് കുവൈറ്റ് ഹെഡ്), നിക്‌സൺ ജോർജ് (കണക്ഷൻസ് മീഡിയ – ഏഷ്യാനെറ്റ് ന്യൂസ്) എന്നിവർക്ക് നൽകും. മാധ്യമ-പൊതുജനബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ആഗോളതലത്തിൽ, പ്രത്യേകിച്ച് ഇന്ത്യൻ പ്രവാസി സമൂഹത്തിൽ അവർ നൽകിയ മികച്ച ശ്രമങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് ഷിഫാ ജസീറ മാനേജ്‍മെന്റ് അറിയിച്ചു. 10, 15 വർഷങ്ങളായി ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ ഭാഗമായ ജീവനക്കാരെയും ആദരിക്കുന്നുണ്ട്. ഫെബ്രുവരി 20 വ്യാഴം സായാന്ഹനത്തിൽ 7:00 മുതൽ അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ൽ നടക്കുന്ന അവാഡ് നിശക്ക് രസം പകരാനായി ഉറുമി മ്യൂസിക് ബ്രാൻഡിനൻറെ നേതൃത്വത്തിൽ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്.

Continue Reading

Featured