Connect with us
,KIJU

National

യുപിയില്‍ ലോക്ഡൗണില്‍ 150 രൂപയ്ക്ക് ശരീരം വിറ്റ് പെണ്‍കുട്ടികള്‍

Avatar

Published

on

ഇതോ നാം സ്വപ്നംകണ്ട ഇന്ത്യയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലായ കുടുംബത്തെ പുലര്‍ത്താന്‍ 150 രൂപയ്ക്ക് ശരീരം വിറ്റ് പെണ്‍കുട്ടികള്‍. ഉത്തര്‍ പ്രദേശിലെ ബുന്ദേല്‍ഖണ്ഡിനടുത്ത് ചിത്രകൂട്ട് ഖനന മേഖലയിലാണ് പട്ടിണിയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത്. ലോക്ഡൗണില്‍ പട്ടിണിയിലായതോടെയാണ് ദിവസം തുച്ഛമായ 150, 200 രൂപ കിട്ടാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു സ്വയം വില്‍ക്കേണ്ടി വന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട്‌ചെയ്തു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഖനികളിലെ കരാറുകാരും ഇടനിലക്കാരുമാണ് തീര്‍ത്തും ദരിദ്ര ചുറ്റുപാടില്‍ കഴിയുന്ന ഗോത്ര കുടുംബങ്ങളിലെ പെണ്‍കുട്ടികളോട് ഈ ക്രൂരത കാട്ടിയത്. ലോക്ഡൗണ്‍ വന്നതോടെ ജോലിയില്ലാതാവുകയും കുടുംബം ഒന്നടങ്കം പട്ടിണിയിലാവുകയും ചെയ്തതോടെ മറ്റുനിര്‍വാഹമില്ലാത്തതിനാലാണ് പെണ്‍കുട്ടികള്‍ വഴങ്ങിക്കൊടുക്കേണ്ടിവരുന്നതെന്ന് വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. എതിര്‍ത്താല്‍ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയുണ്ട്. വഴങ്ങിത്തരില്ലെന്നു പറഞ്ഞാല്‍ ഇനി ഖനിയില്‍ പണിയെടുപ്പിക്കില്ലെന്ന ഭീഷണിയാണ് ഉടമകളും ഒപ്പമുള്ളവരും മുഴക്കുക. ചിലര്‍ കുന്നിനു താഴേക്ക് വലിച്ചെറിയുമെന്നും ഭീഷണിപ്പെടുത്തും. പിന്നെ തങ്ങള്‍ എങ്ങനെ ജീവിക്കുമെന്നാണ് ഈ പെണ്‍കുട്ടികള്‍ ചോദിക്കുന്നത്. ഖനിയില്‍ പണിയെടുപ്പിക്കുകയും ശരീരം വില്‍ക്കുകയും ചെയ്യേണ്ടി വന്നാലും പൂര്‍ണമായി വേതനം നല്‍കില്ലെന്നും പെണ്‍കുട്ടികള്‍ പരാതിപ്പെടുന്നു. ചിത്രകൂട്ടില്‍ 50ല്‍പ്പരം കരിങ്കല്‍ ക്രഷറുകളാണ് പ്രവര്‍ത്തിക്കുന്നത്. മേഖലയില്‍ താമസിക്കുന്ന കോല്‍ ഗോത്രവര്‍ഗക്കാര്‍ക്ക് ഈ ഖനികളില്‍ ജോലിയെടുക്കുകയല്ലാതെ മറ്റു വരുമാന മാര്‍ഗങ്ങളൊന്നുമില്ല.
സംഭവത്തെ അപലപിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടര്‍ന്ന് പട്ടിണിയിലായ കുടുംബത്തെ പോറ്റാന്‍ ഈ പെണ്‍കുഞ്ഞുങ്ങള്‍ക്ക് കൊടുക്കേണ്ടി വന്നത് വലിയ വിലയാണെന്ന് ട്വീറ്റ് ചെയ്തു. ഇതാണോ നമ്മള്‍ സ്വപ്നം കണ്ട ഇന്ത്യയെന്നും രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

രാഷ്ട്രം മഹാത്മജിയുടെ സ്മരണയിൽ

Published

on

രാജ്യമിന്ന് രാഷ്‌ട്രപിതാവിനെ സ്മരിക്കുന്നു. ​ഗാന്ധിജയന്തി ദിനമായ ഇന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജ​ഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപിഎ അധ്യക്ഷ സോണിയ ​ഗാന്ധി. കോൺ​ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർ​ഗെ തുടങ്ങിയവർ രാജ്ഘട്ടിലെ ​ഗാന്ധി സമാധിയിലെത്തി പുഷ്പാർച്ചന നടത്തി. സർവ മത പ്രാർഥനയിലും പങ്കു കൊണ്ടു. രാജ്യത്ത് എല്ലായിടത്തും രാഷ്ട്രപിതാവിനെ അനുസ്മരിക്കുന്ന ചടങ്ങുകളുണ്ടായിരുന്നു.

Continue Reading

Featured

ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 8 പേർ മരിച്ചു

Published

on

ചെന്നൈ:ടൂറിസ്റ്റ് ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു. ഊട്ടി കൂനൂർ മരപ്പാലത്തിനു സമീപമാണ് ടൂറിസ്റ്റ് ബസ് മറിഞ്ഞത്. വി.നിതിൻ (15), എസ്.ബേബികല (36), എസ്.മുരുഗേശൻ (65), പി.മുപ്പിഡത്തേ (67), ആർ.കൗസല്യ (29)  എന്നിവരാണു മരിച്ച അഞ്ചുപേർ. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. 50 അടി താഴ്ചയുള്ള കൊക്കയിലേക്കാണു ബസ് മറിഞ്ഞത്. ബസിൽ 55 പേരുണ്ടായിരുന്നു. ഇന്നലെ രാത്രി ആയിരുന്നു അപകടം. തെങ്കാശിയിൽ നിന്ന് ഊട്ടിയിലേക്കു വിനോദയാത്ര പോയവരാണ് ബസിലുണ്ടായിരുന്നത്.

30ലധികം പേരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 പേരുടെ നില ഗുരുതരമാണ്. ഊട്ടിയിൽനിന്നു തിരിച്ചുവരികയായിരുന്നു. കൂനൂർ മേട്ടുപ്പാളയം റോഡിൽ മരപ്പള്ളത്തിന് സമീപം ഒമ്പതാം ഹെയർപിൻ വളവിലാണ് ബസ് അപകടത്തിൽപ്പെട്ടത്.

Advertisement
inner ad
Continue Reading

Featured

സ്വർണം സ്ക്വാഷിലും; ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് പത്താം സ്വർണം

Published

on

ഏഷ്യൻ ഗെയിംസിൽ സ്ക്വാഷ് പുരുഷ ടീം ഇനത്തിൽ ഇന്ത്യക്ക് സ്വർണം. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ പത്താം സ്വർണമാണിത്. ഫൈനലിൽ പാകിസ്താനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം നേടിയത്. ആദ്യ സെറ്റ് പരാജയപ്പെട്ട ശേഷമാണ് ഇന്ത്യ പാകിസ്താനെ 2-1 ന് പരാജയപ്പെടുത്തി സ്വർണം സ്വന്തമാക്കിയത്. ആദ്യ സെറ്റിൽ 3-1 നായിരുന്നു ഇന്ത്യയുടെ തോൽവി.നിർണായകമായ മൂന്നാം മത്സരത്തിൽ ഇന്ത്യൻ താരം അഭയ് സിങ് പാകിസ്താന്റെ സമാൻ നൂറിനെ 11-7, 9-11, 7-11, 11-9, 12-10 സ്കോറിനാണ് തോൽപിച്ചത്.

ടെന്നീസ് മിക്സഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണയും ഋതുലയും ഇന്ത്യക്കായി സ്വർണം നേടിയിരുന്നു. നിലവിൽ 10 സ്വർണവും 13 വീതം വെള്ളിയും വെങ്കലവും അടക്കം ഇന്ത്യയുടെ മെഡൽ നേട്ടം 36 ആയി. ഇനി അത്ലറ്റിക്സിൽ 400 മീറ്ററിൽ ഇന്ത്യക്കായി മലയാളി താരമായ മുഹമ്മദ് അജ്മലും വനിത…
[9:04 pm, 30/09/2023] +91 99471 08981: പ്രമുഖ കാർട്ടൂണിസ്റ്റായ സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ ആറ്റിങ്ങലിലായിരുന്നു സുകുമാറിന്റെ ജനനം. എസ്‌ സുകുമാരൻ പോറ്റി എന്നാണ് മുഴുവൻ പേര്.

Advertisement
inner ad

വിദ്യാർഥികാലം മുതൽ വരയുണ്ട്‌. 1950-ൽ വികടനിലാണ് ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്‌. 1957-ൽ പൊലീസ്‌ വകുപ്പിൽ ജോലിക്ക്‌ കയറി. 1987-ൽ വിരമിച്ചശേഷം മുഴുവൻസമയ എഴുത്തിലും വരയിലും മുഴുകി. കഥയും നോവലും കവിതയും നാടകവും ഉൾപ്പെടെ 52 ഹാസഗ്രന്ഥങ്ങൾ സുകുമാറിന്റെതായുണ്ട്‌. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured