News
ജയരാജന്‍ പോയ വഴിയും മോഹന്‍ വന്ന വഴിയും

2016 മെയ് 24 മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു തലേദിവസം, ഇന്ന് തന്റെ ജന്മദിനം കൂടിയാണെന്ന് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം നല്‍കിയായിരുന്നു പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം. വാക്കിലും മധുരം.’ഞാന്‍ മുഖ്യമന്ത്രിയായാല്‍ എന്റെ ബന്ധുക്കളെന്ന് പറഞ്ഞ് ചിലര്‍ വരാം. ഇങ്ങനെ പറഞ്ഞ് ഇപ്പോഴേ ചിലര്‍ നടക്കുന്നതായി അറിഞ്ഞു. അത്തരം അവതാരങ്ങളെ സൂക്ഷിക്കണം. കഴിഞ്ഞദിവസം ഞാന്‍ നിയോഗിച്ചതാണെന്നു പറഞ്ഞ് ഒരാള്‍ ഹൈദരാബാദില്‍ പോയി. പക്ഷേ, എന്നെ അറിയാവുന്നതു കൊണ്ട് വന്നയാളെ വിശ്വസിച്ചില്ല. ഇങ്ങനെയുള്ള അവതാരങ്ങള്‍ക്ക് എന്നെ ശരിക്കും അറിയില്ല. ഇക്കാര്യത്തില്‍ മന്ത്രിസഭയിലുള്ള മറ്റുള്ളവര്‍ക്കും സൂക്ഷ്മത വേണം. മന്ത്രിമാരുടെ പെഴ്സണല്‍ സ്റ്റാഫും അഴിമതിമുക്ത സര്‍ക്കാരിന്അനുയോജ്യമായിരിക്കണം. അതിനാല്‍ അവരുടെ നിയമനം ശ്രദ്ധാപൂര്‍വമാകും…’മാധ്യമങ്ങളത് ആഘോഷിച്ചു. പൊതുസമൂഹം കൈയടിച്ചു. ‘അവതാര’ങ്ങളൊന്നും അധികാരത്തിന്റെ ഇടനാഴികളില്‍ അലഞ്ഞു നടക്കില്ലെന്ന് ആശ്വസിച്ചു. പക്ഷേ, സംഭവിച്ചതോ. കോടികള്‍ ചെലവഴിച്ച് കുറേ ഉപദേശകന്മാരെ മുഖ്യമന്ത്രി ആദ്യം കുടിയിരുത്തി. അവരുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി പല പല ‘അവതാരങ്ങള്‍’ പറന്നെത്തി. അവര്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ വിനീതവിധേയനായി അനുസരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിന്നീടങ്ങോട്ടു കേരളം കണ്ടു. ഇപ്പോഴിതാ സ്വന്തം തടി രക്ഷിക്കാനുള്ള വെപ്രാളത്തില്‍ ഏറ്റവും വിശ്വസ്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെ വരെ സെക്രട്ടേറിയറ്റില്‍ നിന്നു പുറന്തള്ളേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു പിണറായി വിജയന്‍…തൊഴിലാളി പാര്‍ട്ടിയെന്നു പറയാന്‍ പോലും പറ്റാതെ വന്‍കിട മുതലാളിമാരുടേയും മാഫിയകളുടേയും ആസനം താങ്ങി ‘സ്വപ്‌ന’സാമ്രാജ്യങ്ങളില്‍ അഭിരമിക്കുന്നവരുടെ തനിനിറമാണ് അനാവരണം ചെയ്യുന്നത്. അഴിഞ്ഞുവീഴുകയാണ് കാപട്യത്തിന്റെ പൊയ്മുഖങ്ങള്‍..’വീക്ഷണം‘ ചീഫ് ന്യൂസ് എഡിറ്റര്‍ പി. സജിത്കുമാര്‍ തയ്യാറാക്കിയ പരമ്പരഇന്നു മുതല്‍…
സ്വര്‍ണക്കടത്ത് വിഷയത്തില്‍ വിവാദത്തിലായ എം.ശിവശങ്കറിനെ തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും പിന്നീട് ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറായതാണ് കഴിഞ്ഞ ദിവസങ്ങളിലെ വലിയ വാര്‍ത്ത. പക്ഷേ, ഒരു ശിവശങ്കര്‍ മാത്രമാണോ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അന്താരാഷ്ട്ര ഇടപാടുകളെല്ലാം നിയന്ത്രിക്കുന്നത്..?ശിവശങ്കര്‍ പിണറായി വിജയന്റെ വിശ്വസ്തനായിരുന്നു. തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ശിവശങ്കരനെ നിയമിക്കുന്ന കാര്യം പിണറായി വിജയന്‍ തന്നെയാണ് പാര്‍ട്ടിയെ അറിയിച്ചത്. ഐടി സെക്രട്ടറിയുടെ ചുമതല കൂടി ശിവശങ്കരനു നല്‍കിയിരുന്നു. ഓഫീസിന്റെ നിയന്ത്രണവും തുടക്കത്തില്‍ ശിവശങ്കരനായിരുന്നു. എന്നാല്‍ ശിവശങ്കരന് ‘മറ്റു പല കാര്യങ്ങളിലും’ ശ്രദ്ധ വേണ്ടി വന്നതിനാല്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്ന് ജീവനക്കാരെ വികാരഭരിതനായി ഓര്‍മ്മിപ്പിച്ച പിണറായി വിജയന്റെ ഓഫീസ് തീര്‍പ്പാക്കാത്ത ഫയലുകളുടെ കൂമ്പാരമായതോടെ പാര്‍ട്ടിക്കകത്ത് അതു ചര്‍ച്ചയായി. ഭരണത്തിന് വേഗം പോരെന്നും ഫയലുകള്‍ അനങ്ങുന്നില്ലെന്നുമുള്ള വിമര്‍ശനം എല്‍ഡിഎഫ് യോഗത്തിലും ഉയര്‍ന്നു. ഇതോടെ മുഖ്യമന്ത്രിക്ക് പാര്‍ട്ടിയില്‍ നിന്നു തന്നെ മുഴുവന്‍ സമയ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാന്‍ തീരുമാനിച്ചു. കണ്ണൂരില്‍ നിന്നുള്ള എം വി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സെക്രട്ടറിയേറ്റ് നിയമിക്കുകയായിരുന്നു.എം വി ജയരാജന്‍ ആളു സമര്‍ത്ഥനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു വരുന്നവരെയെല്ലാം കൃത്യമായി സ്വീകരിച്ചിരുത്തി, അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി. പാര്‍ട്ടിക്കാര്‍ക്ക് സമാധാനമായി. ജയരാജനെ കണ്ടാല്‍ കാര്യം നടക്കുമെന്ന് പൊതുവായൊരു ധാരണ വന്നു. പിണറായി വിജയന്‍ അപകടം മണത്തു. എം വി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വെച്ച് പാര്‍ട്ടിക്കകത്ത് ശക്തനാകുമെന്ന തിരിച്ചറിവില്‍ മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പല ഇടപാടികളും ജയരാജന്‍ മനസിലാക്കുന്നത് ഭാവിയില്‍ അപകടം ചെയ്യുമെന്ന കണക്കുകൂട്ടലില്‍ അവിടെ നിന്ന് ജയരാജനെ പുകച്ചു ചാടിക്കാന്‍ അദ്ദേഹം അവസരം നോക്കി നടന്നു.പാര്‍ട്ടിക്കാര്‍ക്കു കൂടി ബോധ്യപ്പെടുന്ന രീതിയിലേ ജയരാജനെ ഒഴിവാക്കാന്‍ പറ്റുള്ളൂ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലം പിണറായി വിജയന് ‘സുവര്‍ണാവസര’മായി.ഒരു വെടിക്ക് രണ്ടല്ല മൂന്നു പക്ഷി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ വടകരയിലേക്ക് മല്‍സരിക്കാന്‍ നിയോഗിച്ച് ജില്ലാ സെക്രട്ടറി സ്ഥാനം എം വി ജയരാജനു നല്‍കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എം വി ജയരാജനെ ഒഴിവാക്കി. പ്രവര്‍ത്തക പിന്തുണ കൊണ്ട് തനിക്കു മേലെ വളരുന്നുവെന്ന തോന്നലില്‍ മുമ്പേ ഉന്നമിട്ട പി ജയരാജനെ നൈസായി ഒതുക്കുകയും ചെയ്തു. അപ്പോള്‍ ഒരു വെടിക്കു രണ്ടു പക്ഷി. അപ്പോള്‍ മൂന്നാമത്തെ പക്ഷി..? അതാണ് എം വി ജയരാജനു പകരം പാര്‍ട്ടിനേതാവല്ലാതെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു വന്ന ആര്‍ മോഹന്‍.ആര്‍ മോഹനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കും മുമ്പ് മറ്റൊരാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കുടിയിറങ്ങിയിരുന്നു. ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ. പ്രധാന ഫയലുകളൊന്നും നളിനി നെറ്റോയ്ക്ക് അയക്കാതെ അവരെ വല്ലാതെ ഒറ്റപ്പെടുത്തുകയായിരുന്നു അതു വരെ. നളിനി നെറ്റോയുടെ സഹോദരനാണ് മോഹന്‍. പ്രൈവറ്റ് സെക്രട്ടറിയായി മോഹന്‍ വരുന്നതറിഞ്ഞതോടെ നളിനി നെറ്റോ രാജിക്കത്തു നല്‍കി പടിയിറങ്ങി. ആര്‍.മോഹന്‍ തന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനാകുമ്പോള്‍ അതേ ഓഫിസില്‍ തുടരുന്നതിലെ അനൗചിത്യം കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ സഹോദരി നളിനി നെറ്റോ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്നായിരുന്നു പിണറായി വിജയന്‍ അന്ന് മാധ്യമങ്ങളോടു പറഞ്ഞത്.സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ആരെങ്കിലും പ്രൈവറ്റ് സെക്രട്ടറിയാകുമെന്ന പാര്‍ട്ടിക്കാരുടെ പ്രതീക്ഷ പൊളിച്ചു കൊണ്ട് സ്വന്തം നിലയില്‍ താല്‍പര്യമെടുത്തായിരുന്നു മോഹനെ പിണറായി വിജയന്‍ പ്രൈവറ്റ് സെക്രട്ടറിയാക്കിയത്. പ്രൈവറ്റ് സെക്രട്ടറിയുടെ നിയമനം സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പോലും ചര്‍ച്ച ചെയ്തതുമില്ല. സത്യത്തില്‍ തന്റെ ഇടപാടികള്‍ സുഗമമാക്കാന്‍ വലിയൊരു കറക്കു കമ്പനി മുഖ്യമന്ത്രി രൂപപ്പെടുത്തുകയായിരുന്നു. ആരായിരുന്നു മോഹന്‍ എന്നു കൂടി അറിയണം. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ (ഐആര്‍എസ്) ചേരുന്നതിനു മുമ്പ് റിസര്‍വ് ബാങ്കില്‍ ഓഫിസര്‍. കോയമ്പത്തൂരില്‍ ഇന്‍കം ടാക്‌സ് കമ്മിഷണറായിരിക്കെ സ്വയം വിരമിച്ചു.പിന്നീട് തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനില്‍ സീനിയര്‍ കണ്‍സട്ടന്റ്, സിഡിഎസില്‍ വിസിറ്റിങ് ഫെലോ.അതിനപ്പുറം ഒരു ചരിത്രം കൂടിയുണ്ട്. പിണറായി വിജയന്‍ ഉള്‍പ്പെടെ ചില സിപിഎം നേതാക്കള്‍ നികുതിവെട്ടിപ്പ് നടത്തിയതായി കാണിച്ച് ക്രൈം വാരിക എഡിറ്റര്‍ ടി പി നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ പരാതിയില്‍ കഴമ്പില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഉദ്യോഗസ്ഥനാണ് ആര്‍ മോഹന്‍.പിണറായി വിജയന്റെയോ മറ്റ് കുടുംബാംഗങ്ങളോടെയോ വരുമാനം ഉപയോഗിച്ചല്ല മകന്റെ പഠനമെന്ന വിചിത്രമായ സത്യവാങ്മൂലമാണ് പിണറായിയെ രക്ഷിച്ചെടുക്കാന്‍ മോഹന്‍ നല്‍കിയത്. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞതിങ്ങനെ: ‘പിണറായി വിജയന്റെ മക്കള്‍ ബാങ്ക് വായ്പയെടുത്താണ് പഠനം പൂര്‍ത്തിയാക്കിയത്. കോയമ്പത്തൂരിലെ അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് പഠനത്തിന് 2.44 ലക്ഷം രൂപയാണ് മകള്‍ക്ക് ചെലവായത്. ഇതില്‍ 2 ലക്ഷം രൂപ ഇന്ത്യന്‍ ബാങ്കിന്റെ ചാല ബ്രാഞ്ചില്‍നിന്ന് വിദ്യാഭ്യാസ വായ്പ എടുക്കുകയായിരുന്നു. വായ്പാ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന്, പഠന കാലയളവിനുശേഷം മകളുടെ വരുമാനത്തില്‍നിന്നാണ് തിരിച്ചടവു തുടങ്ങിയത്. മകന് കളമശേരി എസ്‌സിഎംഎസ് കോളേജില്‍ മാനേജ്‌മെന്റ് പഠനത്തിന് 2001-03ല്‍ 2.73 ലക്ഷം രൂപ ചെലവായി. ഇതില്‍ 2.63 ലക്ഷം രൂപ കലൂര്‍ എസ്ബിടി ശാഖയില്‍നിന്നുള്ള വായ്പയായിരുന്നു. ഭാര്യയുടെയും മകളുടെയും വരുമാനത്തില്‍നിന്ന് ഇതിനകം 61,000 രൂപ തിരിച്ചടച്ചു. പഠനത്തിനുശേഷം ടാറ്റാടെലി സര്‍വീസസിലും ഹോട്ടല്‍ ലീലയിലും പിന്നീട് അബുദാബിയിലും മകന്‍ ജോലിചെയ്തിട്ടുണ്ട്. 2005നുശേഷമാണ് ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ മാനേജ്‌മെന്റ് പഠനത്തിനു ചേര്‍ന്നത്. ബര്‍മിങ്ഹാം സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ 20 ലക്ഷം രൂപയാണ് പഠനച്ചെലവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയന്റെയോ മറ്റ് കുടുംബാംഗങ്ങളോടെയോ വരുമാനം ഉപയോഗിച്ചായിരുന്നില്ല പഠനം…’ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ. നടക്കുന്നത് അന്താരാഷ്ട്ര ഇടപാടുകളാണ്. കോടികളുടെ കച്ചവടം നടക്കുമ്പോള്‍ ആദായനികുതി വകുപ്പില്‍ നിന്ന് സ്വയം വിരമിച്ച, വിശ്വസ്തനായ ഉദ്യോഗസ്ഥനെ പ്രൈവറ്റ് സെക്രട്ടറിയാക്കിയതിനു പിന്നിലെ ‘ഉദ്ദേശ്യശുദ്ധി’ വ്യക്തം.ശിവശങ്കര്‍, ആര്‍ മോഹന്‍ തുടങ്ങി വിശ്വസ്തരായ ബ്യൂറോക്രാറ്റുകളും അന്താരാഷ്ട്രതലത്തില്‍ കോടികളുടെ ഇടപാട് നടത്തുന്ന ബിസിനസുകാരുമൊക്കെയായി കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ അധോലോക പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് നടന്നു വരുന്നത്. ഒരു ശിവശങ്കരനെ മാറ്റിയതു കൊണ്ട് അവസാനിക്കുന്നില്ല പ്രശ്‌നങ്ങള്‍. സാദാ സഖാക്കളുടെ പരിപ്പുവട കട്ടന്‍ചായ സങ്കല്പങ്ങള്‍ക്കപ്പുറം ‘സ്വപ്ന’സാമ്രാജ്യത്തില്‍ അഭിരമിക്കുന്നവരുടെ ലീലാവിലാസങ്ങള്‍ പുറത്തു വരാന്‍ പോകുന്നതേയുള്ളൂ.
Kerala
വനംമന്ത്രിയെ അടിയന്തരമായി പുറത്താക്കണം; കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി

തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ നാലു പേർ മരിച്ച അതീവ ഗുരുതരമായ സാഹചര്യത്തിൽ വനംമന്ത്രി രാജിവയ്ക്കുകയോ മുഖ്യമന്ത്രി അദ്ദേഹത്തെ അടിയന്തരമായി പുറത്താക്കുകയോ ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. മലയോരവാസികളുടെ ജീവന് കാട്ടുമൃഗങ്ങൾ വൻഭീഷണി ഉയർത്തുമ്പോൾ മന്ത്രി നിസഹായനായി കൈമലർത്തുകയും മുഖ്യമന്ത്രി അതിനു കൂട്ടുനില്ക്കുകയുമാണ്. ഈ മന്ത്രി അധികാരത്തിലിരിക്കുന്ന ഓരോ നിമിഷവും മലയോരവാസികളുടെ ജീവൻ അപകടത്തിലാണെന്ന് സുധാകരൻ പറഞ്ഞു.
സ്വന്തം കസേര സംരക്ഷിക്കുന്നതിൽ മാത്രമാണ് മന്ത്രിയുടെ ശ്രദ്ധ. ജനവാസ മേഖലകളിലേക്ക് വന്യമൃഗം ഇറങ്ങുന്നില്ലെന്നും കാട്ടിലേക്ക് ആളുകളാണ് കടന്നുകയറുന്നതെന്നുമുള്ള വനം മന്ത്രിയുടെ പ്രസ്താവന കേട്ടാൽ കാട്ടുമൃഗങ്ങളാണോ ഈ സർക്കാരിനെ തെരഞ്ഞെടുത്തതെന്ന് തോന്നിപ്പോകും. കാടിനെക്കുറിച്ചോ മലയോരവാസികളെക്കുറിച്ചോ ചുക്കും ചുണ്ണാമ്പും അറിവില്ലാത്ത വനംമന്ത്രിയാണ് നമുക്കുള്ളത്. പ്ലാൻ്റേഷൻ്റെയും പാടത്തിന്റെയും ഭാഗത്താണ് കഴിഞ്ഞ ദിവസം കാട്ടാന അക്രമത്തിൽകൊല്ലപ്പെട്ടവരുടെ ശരീരാവശിഷ്ട്‌ടം കണ്ടെത്തിയത്. ഇവരാരും കാടുകളിലേക്ക് അതിക്രമിച്ച് കയറിവരല്ല. ജനകീയ പ്രതിഷേധം തണുപ്പിക്കാൻ ചാവുപണം പ്രഖ്യാപിച്ച ശേഷം അതുപോലും പൂർണ്ണമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും കെ.സുധാകരൻ ചൂണ്ടിക്കാട്ടി.
മനുഷ്യ ജീവനേക്കാൾ വലുതല്ല മറ്റൊന്നും. നിയമങ്ങൾ മരണവാറണ്ടായി മാറുന്നെങ്കിൽ, അവ പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറാകണം.ജനവാസമേഖലകളിലെ വന്യമൃഗ സാന്നിധ്യം നിയന്ത്രിക്കാൻ കർശനമായ നടപടി സ്വീകരിക്കണം. വന്യജീവി ആക്രമണം അതിരൂക്ഷമാകുമ്പോഴും അതു തടയാൻ മതിയായ സാമ്പത്തിക സഹായം ബജറ്റിൽ നീക്കിവച്ചിട്ടില്ല. ബജറ്റിൽ വകയിരുത്തുന്ന തുക വേണ്ടവിധം ചെലവഴിക്കുന്നില്ല. കിടങ്ങുകൾ,സൗരോർജ്ജ വേലികൾ,ഫെൻസിങ്ങുകൾ എന്നിവ ഫലപ്രദമായി നിർമ്മിക്കുന്നില്ല. വന്യമൃഗ ആക്രമണം തടയുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.മലയോര പ്രദേശവാസികളുടെ ജീവന് ഭീഷണിയായ വന്യമൃഗ ആക്രണത്തിന് പരിഹാരം കാണുന്നതു വരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തുണ്ടാകുമെന്നും കെ. സുധാകരൻ പറഞ്ഞു.
News
പരസ്യങ്ങള്‍ നല്‍കുമ്പോള്‍ എത്ര ഒഴിവുണ്ടെന്നതു കൃത്യമായി വ്യക്തമാക്കണം: അല്ലാത്ത പരസ്യങ്ങള്‍ക്കു സാധുതയില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ നല്‍കുമ്പോള്‍ എത്ര ഒഴിവുണ്ടെന്നതു കൃത്യമായി വ്യക്തമാക്കണമെന്നും അല്ലാത്ത പരസ്യങ്ങള്‍ക്കു സാധുതയില്ലെന്നും സുപ്രീം കോടതി.
തസ്തികകളുടെ എണ്ണം പരാമര്‍ശിക്കുന്നതില്‍ പരാജയപ്പെടുന്ന പരസ്യങ്ങള്‍ സുതാര്യതയില്ലാത്തതിനാല്‍ അസാധുവാണ്, നിയമവിരുദ്ധവുമാണെന്ന് ജസ്റ്റിസു മാരായ പങ്കജ് മിത്തല്‍, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വ്യ ക്തമാക്കി.
ക്ലാസ് നാല് ജീവനക്കാരെ തിരഞ്ഞെടുക്കാന്‍ ജാര്‍ഖണ്ഡില്‍ നടത്തിയ റിക്രൂട്‌മെന്റ് ഡ്രൈവ് റദ്ദാക്കിയ ജാര്‍ഖണ്ഡ് ഹൈകോടതി നടപടി ശരിവച്ചാണു സുപ്രീം കോടതിയുടെ ഉത്തരവ്. എത്ര ഒഴിവുണ്ടെന്ന കാര്യം പരസ്യത്തില്‍ വ്യക്തമാക്കാത്ത സാഹചര്യത്തിലാണു റദ്ദാക്കിയത്.
News
സംസ്ഥാനത്ത് ഉയര്‍ന്ന താപനില; ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഉയര്‍ന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണമെന്നാണ് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയില്‍ 8 മണിക്കൂര്‍ ആക്കി ജോലി സമയം ക്രമീകരിക്കണമെന്നാണ് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയാണ് നിയന്ത്രണം. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. നിര്‍മ്മാണ മേഖലയിലും റോഡ് നിര്‍മ്മാണ ജോലിക്കാര്‍ക്കിടയിലും കര്‍ശനമായി സമയക്രമീകരണം നടപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഉയര്‍ന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
- പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
- പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
- നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
- പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഛഞട ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
- മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
- ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
- വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
- വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മാ മുതല്‍ 3 ുാ വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
- അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
- കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
- ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 മാ ീേ 3 ുാ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
- മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 മാ ീേ 3 ുാ) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.
- പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
- യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.
- നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
- ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.
- കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
- ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
- അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
- കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram6 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login