Connect with us
lakshya final

Kerala

ചാനല്‍ മല്‍സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഏഷ്യാനെറ്റിന്റെ ദാസ്യപ്പണി

Avatar

Published

on

കണ്ണൂര്‍: റേറ്റിംഗില്‍ പിന്തള്ളപ്പെടുമോയെന്ന ആകുലതയും തലപ്പത്തെ എഡിറ്റര്‍മാരുടെ രാഷ്ട്രീയവും സമത്തില്‍ ചേര്‍ത്ത മിശ്രിതം. ഏഷ്യാനെറ്റ് സര്‍വേഫലമെന്ന പേരില്‍ സംപ്രേഷണം ചെയ്ത തട്ടിക്കൂട്ട് പരിപാടിക്ക് അതിനപ്പുറം വ്യാഖ്യാനമാവശ്യമില്ല. ഒരു വര്‍ഷമപ്പുറമുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ സര്‍വേഫലമെന്ന പേരില്‍ രാഷ്ട്രീയ മേലാളന്മാരെ സുഖിപ്പിക്കുകയായിരുന്നു നേരും നിര്‍ഭയത്വവുമൊക്കെ ലേബലായി മാത്രം ഒട്ടിച്ചുവെച്ച ഈ വാര്‍ത്താചാനല്‍.സിപിഎം സൈദ്ധാന്തികനായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ മകനായ ഏഷ്യാനെറ്റ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന് കൃത്യമായ രാഷ്ട്രീയമുണ്ട്. ടി എന്‍ ഗോപകുമാര്‍ വാര്‍ത്താവിഭാഗത്തെ നയിച്ചിടത്ത് ആറു വര്‍ഷം മുമ്പ് ഇന്ത്യാ ടുഡേ വിട്ട് ഏഷ്യാനെറ്റിലെത്തിയ രാധാകൃഷ്ണന്‍ ചാനലിന്റെ വാര്‍ത്താവിഭാഗത്തെ സിപിഎമ്മിന്റെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്ക് വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാറില്ല. എക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറും കമ്യൂണിസ്റ്റ് സഹയാത്രിക. ഏഷ്യാനെറ്റിന്റെ ഭരണതലപ്പത്ത് ബിജെപി നേതാവ് കൂടിയായ രാജീവ് ചന്ദ്രശേഖര്‍ മുമ്പുണ്ടായിരുന്നു. ഇപ്പോഴും ഏഷ്യാനെറ്റിനെ നിയന്ത്രിക്കുന്നത് കേന്ദ്രഭരണത്തില്‍ സ്വാധീനമുള്ള ഉത്തരേന്ത്യന്‍ ലോബിയാണ്. അവരുടെ കോണ്‍ഗ്രസ് വിരുദ്ധരാഷ്ട്രീയത്തെ കേരളത്തില്‍ പിണറായി വിജയനു വിടുപണി ചെയ്യുന്ന ഏഷ്യാനെറ്റ് വാര്‍ത്താവിഭാഗത്തിലെ ചിലര്‍ ഉപയോഗപ്പെടുത്തുകയാണ്.കേരളത്തില്‍ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ വീണ്ടും വരണമെന്നാണ് ഭൂരിപക്ഷാഭിപ്രായമെന്ന് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വേ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കേരളത്തിലെ 50 മണ്ഡലങ്ങളില്‍ ഇവര്‍ നടത്തിയെന്നു പറയുന്ന സര്‍വേയില്‍ പിണറായി വിജയനെതിരായി കഴിഞ്ഞ ഏതാനും മാസമായി കേരളം ചര്‍ച്ച ചെയ്യുന്ന അഴിമതി ആരോപണങ്ങളൊന്നും ചര്‍ച്ച ചെയ്യുന്നില്ല. അത്തരം ചോദ്യങ്ങളേയില്ല. ഇടത് സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ അഴിമതി ആരോപണങ്ങള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒന്നൊന്നായി പുറത്തു കൊണ്ടു വന്നിരുന്നു. കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സ്പ്രിങ്‌ലര്‍ ഇടപാട് രമേശ് ചെന്നിത്തല പുറത്തു കൊണ്ട് വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധത്തിലായിരുന്നു. പമ്പാ മണല്‍ അഴിമതിയും ബെവ്ക്യൂ വിവാദവും ഇ-മൊബിലിറ്റി പദ്ധതിയുടെ മറവില്‍ നടന്ന ഇടപാടുകളുമൊക്കെ സര്‍ക്കാരിനെ പിടിച്ചു കുലുക്കുമ്പോഴാണ് അതിനെയെല്ലാം തമസ്‌കരിച്ച് പിണറായി വിജയന് സ്തുതി പാടാന്‍ ഏഷ്യാനെറ്റ് സര്‍വേയെന്ന പേരില്‍ തട്ടിപ്പു പരിപാടി ചമച്ചത്. കോവിഡ് കാലത്ത് പ്രവാസികളോട് കേരളം കാണിച്ച അനീതിയും വൈദ്യുതി ബില്‍ കൊള്ളയുമൊന്നും ഏഷ്യാനെറ്റിനു വിഷയമേയല്ല. പിണറായി വിജയനെ ഏറ്റവും ശക്തമായി കടന്നാക്രമിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഇകഴ്ത്താനും രാഷ്ട്രീയതിമിരം ബാധിച്ച ഏഷ്യാനെറ്റിലുള്ള പിണറായിയുടെ കൂലിപ്പട്ടാളം പരിശ്രമിക്കുന്നുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് ചരിത്രവിജയം നേടിക്കൊടുത്തത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമടങ്ങുന്ന നേതൃനിര എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതു കൊ ണ്ടാണ്. ഈ കൂട്ടായ്മയില്‍ വിള്ളല്‍ വീഴ്ത്താനാകുമോയെന്ന ഗവേഷണമാണ് സിപിഎമ്മിനു വേണ്ടി ഏഷ്യാനെറ്റ് നടത്തിയത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വലിയ ജനപ്രീതി നല്‍കി കേന്ദ്രത്തിലെ മേലാളന്മാരെ സുഖിപ്പിക്കാനുള്ള അവസരവും ഏഷ്യാനെറ്റ് ഉപയോഗിച്ചിട്ടുണ്ട്.പാലാ ഉപതിരഞ്ഞെടുപ്പില്‍ മാണി.സി.കാപ്പന്‍ പരാജയപ്പെടുമെന്നും ചാലക്കുടി ലോക്സഭാ സീറ്റില്‍ വീണ്ടും ഇന്നസെന്റെ പാലക്കാട് എം ബി രാജേഷും ആലത്തൂരില്‍ പി കെ ബിജുവും വിജയിക്കുമെന്നുമൊക്കെ പ്രവചിച്ച പാരമ്പര്യമുള്ള ഏഷ്യാനെറ്റ്- സീ ഫോര്‍ സര്‍വേയ്ക്ക് ആരും ഗൗരവം കല്പിക്കാറില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്ന ഏഷ്യനെറ്റ് ശബരിമല സര്‍വേയില്‍ പറഞ്ഞത് 70 ശതമാനം പേരും പിണറായിയുടെ തീരുമാനം ശരിയായിരുന്നുവെന്നാണ്. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20-ല്‍ പത്തൊമ്പത് സീറ്റും യുഡിഎഫിനു കിട്ടി. ശബരിമല വിഷയത്തില്‍ തെറ്റു പറ്റിയെന്നു പറഞ്ഞ് സിപിഎം നേതാക്കളടക്കം വീടുവീടാന്തരം കയറി മാപ്പു പറയുന്നതും കേരളം കണ്ടു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ടാര്‍ജറ്റ് ചെയ്തുള്ള സര്‍വേക്ക് പ്രതിഫലമായി പിണറായി സര്‍ക്കാരില്‍ നിന്ന് എന്തു കിട്ടി എന്ന ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. കോവിഡ് കാലത്ത് പിണറായി സര്‍ക്കാരിനെ പുകഴ്ത്തിയാല്‍ പരമാവധി പരസ്യങ്ങള്‍ സംഘടിപ്പിക്കാമെന്ന ചിന്ത ഏതായാലും ഏഷ്യാനെറ്റിനു കാണും. ചാനല്‍ റേറ്റിങ്ങില്‍ ഒപ്പത്തിന് ഒപ്പമാണ് അടുത്തിടെ മാത്രം സംപ്രേഷണമാരംഭിച്ച 24 ചാനല്‍. ഇപ്പോള്‍ ഏഷ്യാനെറ്റ് കൂടുതലായി കാണാത്ത സിപിഎം അനുഭാവികളെ ചാനലിനോടടുപ്പിച്ച് റേറ്റിംഗ് ഉയര്‍ത്താമെന്ന താല്‍പര്യവും തികച്ചും അനവസരത്തിലുള്ള സര്‍വേ ചര്‍ച്ചയ്ക്ക് പിന്നിലുണ്ട്.വ്യാജവാര്‍ത്താ നിര്‍മ്മിതിയില്‍ ഏഷ്യാനെറ്റിന്റെ ‘പ്രാഗല്ഭ്യം’ അടുത്തിടെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അബുദാബിയില്‍ മാസങ്ങളായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികളടക്കമുള്ള തൊഴിലാളികള്‍ പട്ടിണിയിലെന്ന വ്യാജവാര്‍ത്ത ചമച്ചതിന് ഏഷ്യാനെറ്റ് ന്യൂസ് സംഘവും സിപിഎം അനുകൂല പ്രവാസി സംഘടനയായ ശക്തി തിയേറ്റേഴ്സ് ഭാരവാഹികളും അറസ്റ്റിലായത് അടുത്തിടെയാണ്. സിപിഎം നേതാവിന്റെ മകനായ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ നാട്ടിലിരുന്നാണ് ഗള്‍ഫിലെ വ്യാജറിപ്പോര്‍ട്ട് തയ്യാറാക്കിയത്. ക്യാമറാമാനടക്കമുള്ളവര്‍ ദുബായിയില്‍ അറസ്റ്റിലാവുകയും ചെയ്തു. വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കിയതിന് ഏഷ്യാനെറ്റ് ന്യൂസിന്റെ ഉന്നത വൃത്തങ്ങള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മുമ്പാകെ നിരുപാധികം മാപ്പപേക്ഷ നടത്തിയതും ഏതാനും മാസം മുമ്പ് നടന്ന സംഭവമാണ്. ‘നേരോടെ നിര്‍ഭയം നിരന്തരം’ നെറ്റിയിലൊട്ടിച്ചവരുടെ ഇത്തരം ചരിത്രങ്ങളുടെ സര്‍വേ കൂടി നടത്തിയാല്‍ നന്നാകും.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

Published

on

തൃശൂർ: ഹാസ്യ താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. സഹപ്രവർത്തകരും താരങ്ങളുമായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കു ​ഗുരുതരമായി പരുക്കേറ്റു. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്കിലൂടെ പ്രശസ്തരാണിവർ. കോഴിക്കോട് വടകരയിൽ പരിപാടി കഴിഞ്ഞു കൊച്ചിയിലേക്കു മടങ്ങുകയായിരുന്നു സം​ഘം. ഇന്നു പുലർച്ചെ 4.30ന് കയ്പമം​ഗലം പറമ്പിക്കുന്നിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരേ വന്ന പിക്ക് വാനിൽ ഇടിക്കുകയായിരുന്നു.

Continue Reading

Featured

അരിക്കൊമ്പനു വീണ്ടും മയക്കുവെടി, ആനിമൽ ആംബുലൻസിൽ വനത്തിലേക്കു വിടും

Published

on

കമ്പം: അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു. തമിഴ്നാട് വനംവകുപ്പാണ് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ ആനയെ മയക്കു വെടിവെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് അരിക്കൊമ്പന് മയക്കുവെടിയേറ്റത്.
കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയതാണ്. എന്നാൽ ആന ഉൾവനം വനം വിട്ടു നാട്ടിലിറങ്ങിയതാണ് വീണ്ടും മയക്കു വെ‌ടി വയ്ക്കാൻ കാരണം. സാറ്റലൈറ് കോളർ സിഗ്നൽ അനുസരിച്ച് നിരീക്ഷിച്ച് വരുന്നതിനിടെ, കഴിഞ്ഞ ദിവസം അരിക്കൊമ്പൻ തമിഴ്നാട്ടിലെ കമ്പം മജനവാസ മേഖലയിലേക്ക് ഇറങ്ങി. കമ്പം ടൗണിലൂടെ വിരണ്ടോടുന്നതിനിടെ ബൈക്കിൽ വന്ന പാൽക്കാരനെ ആന ത‌ട്ടിയിട്ടു. ചികിത്സയിലിരിക്കെ ഇദ്ദേഹം മരണമടഞ്ഞു. തു‌ർന്നാണ് ആനയെ പിടികൂടാൻ തമിഴ്നാട് നടപടി വേ​ഗത്തിലാക്കിയത്.
ഇന്നു പുലർച്ചെ ആന വനത്തിൽ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വെച്ചത്. രണ്ട് തവണ മയക്കുവെടിവെച്ചുവെന്നാണ് വിവരം. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ചേദിച്ചു. കുങ്കിയാനകളെ സ്ഥലത്തേക്ക് എത്തിച്ചു. ആനയിപ്പോൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണുള്ളതെന്നാണുള്ളത്. മയങ്ങിത്തുടങ്ങിയ ആനയുടെ കാലുകൾ കെട്ടി. അൽപ്പസമയത്തിനുള്ളിൽ കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിലേക്ക് കയറ്റി വനത്തിനുള്ളിലേക്ക് കടത്തിവിടും.

Continue Reading

Featured

ട്രെയിനപകടം : 14 മലയാളികളെ തിങ്കളാഴ്ച നാട്ടിലെത്തിക്കും

Published

on

കൊല്ലം: ബാലാസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ നിന്നും രക്ഷപ്പെട്ട കേരളീയരായ യാത്രക്കാരെ നോർക്ക റൂട്ട്സ് ഇടപെട്ട് നാട്ടിലെത്തിക്കും. കൊൽക്കത്തയിൽ നിന്നും ചെന്നൈയിലേയ്ക്കുളള കോറമണ്ഡൽ ഷാലിമാർ എക്സ്പ്രസ്സിലെ യാത്രക്കാരായിരുന്നു അപകടത്തിൽ പെട്ട കേരളീയർ. ഇവരിൽ പത്തു പേരെ തമിഴ്നാട് സർക്കാർ ഏർപ്പാടാക്കിയ പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തിച്ചു. ഇവരെ നോർക്ക ചെന്നൈ എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ അനു ചാക്കോയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇവർക്ക് പ്രാഥമികചികിത്സയും താമസസൗകര്യവും നോർക്ക റൂട്ട്സ് ഏർപ്പാടാക്കിയിരുന്നു. ഇവരിൽ മൂന്നു പേർ ഇന്ന് (ജൂൺ 4 ) രാത്രിയിൽ പുറപ്പെടുന്ന ട്രിവാണ്ട്രം മെയിലിലും, ബാക്കിയുളളവർക്ക് മാം​ഗളൂർ മെയിലിലും എമർജൻസി ക്വാട്ടയിൽ ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇവർ നാളെ കേരളത്തിലെത്തും. ഇവരിൽ പരിക്കേറ്റ ഒരുയാത്രക്കാരന് ആവശ്യമായ ചികിത്സയും ചെന്നൈയിൽ നിന്നും ലഭ്യമാക്കിയിരുന്നു.

അപകടത്തെതുടർന്ന് കടുത്ത മാനസികസംഘർഷത്തിലായിരുന്ന മറ്റ് നാലു പേരെ മുംബൈ എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ ഷമീംഖാൻ ഭൂവ നേശ്വറിൽ എത്തി സന്ദർശിച്ച് വിമാന ടിക്കുകൾ കൈമാറി. നാളെ (ജൂൺ 5 ) വിമാനമാർ​​​​​​ഗ്​ഗവും നാട്ടിലെത്തിക്കും. ഭുവനേശ്വറിൽ നിന്നും ഇൻഡി​ഗോ വിമാനത്തിൽ ബം​ഗലൂരു വഴി നാളെ രാത്രിയോടെ ഇവർ കൊച്ചിയിലെത്തും. കൊൽക്കത്തയിൽ റൂഫിങ്ങ് ജോലികൾക്കായി പോയ കിരൺ.കെ.എസ്, രഘു.കെ.കെ, വൈശാഖ്.പി.ബി, ബിജീഷ്.കെ.സി എന്നിവരാണിവർ. തൃശ്ശൂർ സ്വദേശികളാണ്.

Advertisement
inner ad

ഓൾ ഇന്ത്യാ മലയാളി അസ്സോസിയേഷൻ പ്രതിനിധികളായ ചന്ദ്രമോഹൻ നായർ, വി. ഉദയ്കുമാർ, രതീഷ് രമേശൻ, സോണി.സിസി, കെ.മോഹനൻ എന്നിവർ സഹായങ്ങൾ ലഭ്യമാക്കുന്നതിന് സഹായം നൽകി. ഭുവനേശ്വർ എയിംസിലെ മെഡിക്കൽ പി.ജി വിദ്യാർത്ഥികൂടിയായ ‍ഡോ.മനു ഇവർക്ക് പ്രാഥമികശുശ്രൂഷ നൽകാനും ഒപ്പമുണ്ടായിരുന്നു. അപകടത്തിൽപെട്ടവരിൽ കൂടുതൽ മലയാളികൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും രക്ഷാദൗത്യം പൂർണ്ണമാകുന്നതുവരെ ഷമീംഖാൻ ഭുവനേശ്വറിൽ തുടരും. അപകടത്തിൽപെട്ട കേരളീയരെ നാട്ടിൽതിരിച്ചെത്തിക്കുന്നതിന് നോർക്ക റൂട്ട്സിന്റെ മുംബൈ, ബം​ഗലൂരു, ചെന്നൈ എൻ ആർ.കെ ഓഫീസർമാരേയും കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സെന്റർ മാനേജർമാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

അപകടത്തിൽ പെട്ട കോറമണ്ഡൽ ഷാലിമാർ എക്സ്പ്രസ്സിലെയോ, യശ്വന്ത്പൂർ ഹൗറാ സുപ്പർഫാസ്റ്റ് ട്രെയിനിലേയോ കൂടുതൽ മലയാളി യാത്രക്കാരെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായാൽ +91-9495044162 (ഷമീംഖാൻ, മുംബൈ എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ, നോർക്ക റൂട്ട്സ്), അനു ചാക്കോ +91-9444186238 (എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ, നോർക്ക റൂട്ട്സ്, ചെന്നൈ), റീസ, ബംഗലുരു എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ ) എന്നീ നമ്പറുകളിലോ നോർക്ക റൂട്ട്സ് ​ഗ്ലോബൽ കോൺടാക്ട് സെന്ററിലോ 18004253939 (ടോൾ ഫ്രീ) നമ്പറിലോ അറിയിക്കാവുന്നതാണ്.

Advertisement
inner ad
Continue Reading

Featured