Connect with us
48 birthday
top banner (1)

Delhi

കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ പദവി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

Avatar

Published

on

ന്യൂഡല്‍ഹി: ലോക്‌സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ പദവി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ പദവി നല്‍കാത്തത് വിവേചനമെന്ന് വ്യക്തമാക്കിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പട്ടിക ജാതി വിഭാഗക്കാരനായത് കൊണ്ടാണോ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കാത്തതെന്നും ചോദിച്ചു.

പ്രോംടേം സ്പീക്കര്‍ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കീഴ്വഴക്കങ്ങള്‍ ലംഘിക്കപ്പെട്ടു. പ്രതിപക്ഷ അംഗമായി എന്നത് കൊണ്ട് അര്‍ഹതപ്പെട്ടത് പോലും ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. കൊടിക്കുന്നിലിന്റെ അയോഗ്യതക്ക് എന്താണ് കാരണം. സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കാനുള്ള അര്‍ഹത പോലും അദ്ദേഹത്തിനില്ലേ. സര്‍ക്കാറിന്റെ പോക്ക് എങ്ങോട്ടാണെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു.

Advertisement
inner ad

ബി.ജെ.പി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കടക്കല്‍ കത്തി വക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു. കീഴ്വഴക്കം ലംഘിക്കപ്പെട്ടു. പ്രതിപക്ഷത്തിന്റെ അവകാശം നിഷേധിക്കുന്ന നടപടിയാണിതെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

ഏറ്റവും മുതിര്‍ന്ന അംഗമായ കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ അവഗണിച്ചാണ് ജൂണ്‍ 24ന് സമ്മേളിക്കുന്ന 18-ാം ലോക്‌സഭയില്‍ പ്രോടെം സ്പീക്കറായി ബി.ജെ.പി എം.പി ഭര്‍ത്രുഹരി മഹ്താബിനെ തെരഞ്ഞെടുത്തത്.

Advertisement
inner ad

എം.പിമാരുടെ സത്യപ്രതിജ്ഞയടക്കം നടപടികളില്‍ സഹായികളായി കൊടിക്കുന്നില്‍ സുരേഷ്, ഡി.എം.കെ എം.പി ടി.ആര്‍. ബാലു, ബി.ജെ.പി പ്രതിനിധികളായ രാധ മോഹന്‍ സിങ്, ഫഗ്ഗന്‍ സിങ് കുലസ്‌തെ, തൃണമൂലിന്റെ സുദീപ് ബന്ദോപാധ്യായ എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.

2014ലെ സഭയില്‍ അന്നത്തെ ഏറ്റവും മുതിര്‍ന്ന അംഗം കമല്‍ നാഥും 2019ല്‍ ബി.ജെ.പിയുടെ വീരേന്ദര്‍ കുമാറുമായിരുന്നു പ്രോടെം സ്പീക്കര്‍മാര്‍.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

പുതിയ ഫാസ്ടാഗ് നിയമങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍

Published

on


ന്യൂഡല്‍ഹി: പുതിയ ഫാസ്ടാഗ് നിയമങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. ദേശീയപാതകളില്‍ വാഹനങ്ങളിലെ ടോള്‍ ഇടപാടുകള്‍ കാര്യക്ഷമമാക്കാനും തെറ്റായ പ്രവണതകള്‍ തടയാനും ലക്ഷ്യമിട്ടാണ് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്

ഫാസ്ടാഗ് ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലോ ഹോട്ട്ലിസ്റ്റില്‍ പെടുകയോ ടോള്‍ ബൂത്തില്‍ എത്തുന്നതിന് ഒരു മണിക്കൂറിലധികം മുമ്പ് ബാലന്‍സ് കുറവാവുകയോ ചെയ്താല്‍ ഇടപാട് നിരസിക്കപ്പെടും. ടോള്‍ബൂത്തില്‍ ഫാസ്ടാഗ് സ്‌കാന്‍ ചെയ്തശേഷവും 10 മിനിറ്റ് ടാഗ് ബ്ലാക്ക്ലിസ്റ്റിലും നിഷ്‌ക്രിയാവസ്ഥയിലും തുടരുകയാണെങ്കിലും ഇടപാട് നിരസിക്കപ്പെടും. ഇതോടെ പിഴയായി ടോള്‍ ഫീസിന്റെ ഇരട്ടി ഈടാക്കും.

Advertisement
inner ad

ടോള്‍ ബൂത്തില്‍ എത്തുന്നതിന് മുമ്പ് 60 മിനിറ്റിലധികം ഫാസ്ടാഗ് ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഉപയോക്താക്കള്‍ക്ക് അവസാന നിമിഷം റീചാര്‍ജ് ചെയ്യാന്‍ കഴിയില്ല. അതേസമയം, ഇടപാടിന് ശ്രമിച്ച് 10 മിനിറ്റിനുള്ളില്‍ റീചാര്‍ജ് ചെയ്താല്‍ പെനാല്‍റ്റി റീഫണ്ടിന് അര്‍ഹതയുണ്ടാകും.

തടസ്സമില്ലാത്ത ഇടപാടുകള്‍ ഉറപ്പാക്കാനും പിഴകള്‍ ഒഴിവാക്കാനുമായി ഫാസ്ടാഗ് ഉപയോക്താക്കള്‍ ടോള്‍ പ്ലാസകളില്‍ എത്തുന്നതിന് മുമ്പ് അക്കൗണ്ടുകളില്‍ മതിയായ ബാലന്‍സ് നിലനിര്‍ത്തണം. ബ്ലാക്ക്ലിസ്റ്റ് ചെയ്യുന്നത് തടയാന്‍ ഗഥഇ വിശദാംശങ്ങള്‍ പതിവായി അപ്ഡേറ്റ് ചെയ്യണം. ദീര്‍ഘദൂര യാത്രകള്‍ക്ക് മുമ്പ് ഫാസ്ടാഗിന്റെ തല്‍സ്ഥിതി പരിശോധിക്കുകയും വേണം. നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ (വേേു:െ//ംംം.ിുരശ.ീൃഴ.ശി/) ഫാസ്ടാഗിന്റെ തല്‍സ്ഥിതി അറിയാന്‍ സാധിക്കും.

Advertisement
inner ad
Continue Reading

Delhi

ഡല്‍ഹിക്കു പിന്നാലെ ബിഹാറിലും ഭൂചലനം

Published

on


ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഭൂചലനമുണ്ടായതിന് പിന്നാലെ ബിഹാറിലും ഭൂചലനം. ഡല്‍ഹിയില്‍ പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായതെങ്കില്‍ ബിഹാറില്‍ ഡല്‍ഹിയില്‍ ഭൂചലനമുണ്ടായതിന് പിന്നാലെ ബിഹാറിലും ഭൂചലനം രാവിലെ 8.02 നാണ് ഭൂചലനം ഉണ്ടായത്. രണ്ട് സ്ഥലങ്ങളിലും ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹിയില്‍ പുലര്‍ച്ചെ 5.36 നാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ നാല് രേഖപ്പെടുത്തി. നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ന്യൂ ഡല്‍ഹിയാണ് ദൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Advertisement
inner ad

ബീഹാറിലെ സിവാനിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തി. ശബ്ദത്തോടെയുള്ള ശക്തമായ പ്രകമ്പനമായുണ്ടായതായ നാട്ടുകാര്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Delhi

ഈദുല്‍ ഫിത്വറിന് ബാങ്ക് അവധിയില്ല

Published

on


ന്യൂഡല്‍ഹി: ഈ വര്‍ഷം ഈദുല്‍ ഫിത്വറിന് ബാങ്ക് അവധിയില്ല. ഈ വര്‍ഷം മാര്‍ച്ച് 31ന് രാജ്യത്ത് പൊതു അവധിയാണെങ്കിലും എല്ലാ പ്രധാന ബാങ്കുകളും തുറന്ന് പ്രവര്‍ത്തിക്കും. മാര്‍ച്ച് 31ന് 2024-2025 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതിനാലാണിത്.

ഇതുസംബന്ധിച്ച നിര്‍ദേശം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ശാഖകള്‍ പ്രസ്തുത തീയതിയില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ എല്ലാ പ്രമുഖ ബാങ്കുകളോടും സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 11 ന് പുറത്തിറക്കിയ സര്‍ക്കുലറില്‍, കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനമെന്നും ആര്‍.ബി.ഐ അറിയിച്ചു.

Advertisement
inner ad

സര്‍ക്കാര്‍ രസീതുകളും പേയ്മെന്റുകളും കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെ എല്ലാ ശാഖകളും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ രസീതുകളും പേയ്മെന്റുകളും കണക്കിലെടുക്കുന്നതിനായി 2025 മാര്‍ച്ച് 31ന് തിങ്കള്‍ ഇടപാടുകള്‍ക്കായി തുറന്നുവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു -ആര്‍.ബി.ഐ സര്‍ക്കുലറില്‍ പറയുന്നു.

Advertisement
inner ad
Continue Reading

Featured