Ernakulam
കേരളത്തിലെ സ്വര്‍ണ വിപണി അധോലോക നിയന്ത്രണത്തില്‍:വി.ഡി.സതീശന്‍

കൊച്ചി: കേരളത്തിന്റെ സ്വര്‍ണവിപണി നിയന്ത്രിക്കുന്നത് അധോലോകമാണെന്ന് വി.ഡി.സതീശന്‍ എം.എല്‍.എ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെയും ഭരണകൂടത്തിന്റെയും അനുഗ്രഹാശിസ്സുകളോടെയും പിന്തുണയോടും കൂടെയാണ് ഈ പാരലല്‍ ഗോള്‍ഡ് ബ്ലാക്ക് ചെയിന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം തെളിവുകളോടുകൂടി നിയമസഭയില്‍ അവതരിപ്പിച്ചിട്ടും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വാറ്റ് നികുതി സമ്പ്രദായം നിലനിന്ന 2017ല്‍ അവസാനമായി സ്വര്‍ണത്തില്‍ നിന്ന് കിട്ടിയ നികുതി സംസ്ഥാനത്ത് 750 കോടി രൂപയാണ്. കോമ്പൗണ്ടിംഗ് സമ്പ്രദായം നിലനിന്ന അന്നത്തെ നികുതി നിരക്ക് 1.25 ശതമാനമായിരുന്നു. ജി.എസ്.ടിയിലേക്ക് മാറിയ പിറ്റേവര്‍ഷം നികുതിനിരക്ക് 3 ശതമാനമായി. അപ്പോള്‍ ലഭിക്കേണ്ടിയിരുന്ന 1800 കോടിക്ക് പകരം ലഭിച്ചത് 200 കോടി രൂപ മാത്രമാണ്. സ്വര്‍ണ വിലയിലുണ്ടായ 50 ശതമാനം വര്‍ധനവും ജി.എസ്.ടി വരുമാനത്തിലുണ്ടാകുന്ന പ്രതിവര്‍ഷം 10 ശതമാനം വര്‍ധനയും കണക്കാക്കുമ്പോള്‍ സംസ്ഥാനത്തിനു കിട്ടേണ്ടിയിരുന്നത് 3000 കോടി രൂപയിലേറെയുള്ള നികുതി വരുമാനം ആയിരുന്നു. കിട്ടിയതാകട്ടെ, 300 കോടി രൂപ മാത്രം.
ഇന്ത്യയിലെ സ്വര്‍ണ വിപണിയിലെ ഭൂരിഭാഗം കേരളത്തിലാണ്. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കനുസരിച്ച് കേരളത്തിലെ സ്വര്‍ണം വാങ്ങിക്കുന്നതിലെ പ്രതിമാസ ആളോഹരിച്ചെലവ് 208 രൂപയാണ്. തൊട്ടടുത്ത് നില്ക്കുന്ന ഗോവയുടേത് 34 രൂപ മാത്രമാണ്.
2019 നവംബറില്‍ മുംബൈയില്‍ ഒരു മലയാളി അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അറിഞ്ഞത് അയാള്‍ 100 വാഹനങ്ങളും 500 പേരുമുള്ള വലിയ ഒരു നെറ്റ് വര്‍ക്കിലൂടെ ബ്രാസ് സ്‌ക്രാപ്പ് ഇറക്കുമതി ചെയ്തതിന്റെ കൂടെ കറുത്ത പെയിന്റടിച്ചു 4500 കിലോ സ്വര്‍ണം കടത്തിയെന്നാണ്. പിടിക്കപ്പെടുന്നത് വളരെ കുറഞ്ഞ രീതിയില്‍ മാത്രമാണ്. കേരളത്തില്‍ ഇപ്പോള്‍ പലയിടത്തും സ്വര്‍ണബാറുകള്‍ കൊണ്ടുവന്നു വീട് വാടകയ്‌ക്കെടുത്ത് ആഭരണം ഉണ്ടാക്കി നികുതി അടക്കാതെ വിവാഹ വീടുകളില്‍ നേരിട്ടെത്തിക്കുന്നു. കാക്കനാട്ടെ പ്രത്യേക കയറ്റുമതി മേഖലവലയില്‍ പ്രവര്‍ത്തിക്കുന്ന നാല് കമ്പനികളെക്കുറിച്ച് ഗുരുതര മായ ആരോപണം ഉണ്ടായിട്ടും ആരും അന്വേഷിക്കുന്നില്ല. വിമാനത്താവളം, തുറമുഖം, റോഡ് എന്നീ മാര്‍ഗങ്ങളിലൂടെ സ്വര്‍ണം കേരളത്തിലേക്ക് സ്വര്‍ണം ഒഴുകുകയാണ്.
സംസ്ഥാന ജി.എസ്.ടി വകുപ്പ് നോക്കുകുത്തിയായി നില്‍ക്കുകയാണ്. റവന്യൂ ഇന്റലിജന്‍സ്, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളുമായി ഏകോപനമുണ്ടാക്കി സ്വര്‍ണക്കള്ളക്കടത്തിനെ നേരിടാന്‍ സംവിധാനമുണ്ടാക്കിയിട്ടും അത് പ്രവര്‍ത്തിക്കുന്നില്ല. ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡില്‍ നിന്നും ലഭിക്കുന്ന ഡാറ്റ, ഉത്പാദന ലൈസന്‍സ് നല്‍കുന്ന പ്രാദേശിക സര്‍ക്കാരുകളുടെ ഡാറ്റ, കെ.എസ്.ഇ. ബിയുടെ വിശദാംശങ്ങള്‍ ഇവയൊന്നും നികുതി വകുപ്പ് ശേഖരിക്കുന്നില്ല. ആഭരണ ഉല്‍പ്പാദനം നടക്കുന്ന സ്ഥാപനങ്ങളുടെ സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിക്കുന്നില്ല. എന്‍.ബി.എഫ്.സികള്‍ വന്‍തോതില്‍ സ്വര്‍ണം ലേലം ചെയ്യുമ്പോള്‍ നികുതി വകുപ്പ് മേല്‍നോട്ടം വഹിക്കുന്നില്ല. ആഭരണ ഉല്‍പ്പാദനത്തിനുവേണ്ടി മെഷിനറികള്‍, കെമിക്കല്‍സ് മറ്റ് വസ്തുക്കള്‍ ആവശ്യമുള്ളപ്പോള്‍ അത് വാങ്ങിക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നില്ല.
പി.എസ് സി റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും ഒഴിവുകളുണ്ടായിട്ടും നിയമനം ലഭിക്കാതെ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ അലയുമ്പോള്‍ ഐ.ടി. വകുപ്പിലുള്‍പ്പെടെ നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചു അന്വേഷിക്കണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.
Cinema
സിനിമാ പ്രമോഷന് സിപിഎം പാർട്ടിക്കൊടി വീശിയെത്തി, നടൻ ഭീമൻ രഘു

കൊച്ചി: സിപിഎമ്മിൽ ചേർന്നതിന് പിന്നാലെ പാർട്ടിക്കൊടിയുമായി സിനിമ പ്രമോഷന് എത്തി നടൻ ഭീമൻ രഘു.ഇടതുപക്ഷത്തിന്റെ ആളായത് കൊണ്ടാണ് അതിന്റെ കൊടിയുമായി വരുന്നതെന്നായിരുന്നു ഭീമൻ രഘുവിന്റെ പ്രതികരണം. രക്തത്തിൽ അലിഞ്ഞ് ചേർന്നിരിക്കുകയാണ് ഈ പാർട്ടി. ഇപ്പോഴത്തെ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ ഒക്കെ നിറഞ്ഞ് നിൽക്കുകയല്ലേ. അപ്പോൾ ജനങ്ങൾക്കും കാണാൻ താല്പര്യം ഉണ്ടെന്നും ഭീമൻ രഘു പറഞ്ഞു. തന്റെ പുതിയ സിനിമയായ ‘മിസ്റ്റർ ഹാക്കറി’ന്റെ പ്രമോഷൻ പരിപാടിക്കും പാർട്ടി കൊടിയുമായി എത്തിയ രഘുവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. യാതൊരു സംശയവുമില്ല. മിസ്റ്റർ ഹാക്കർ എന്ന സിനിമയിലും സഖാവ് ആയാണ് ഞാൻ വേഷമിടുന്നത്. ഈ സിനിമ സഖാവിന്റെ സിനിമയാണ്. അതുകൊണ്ട് ഞാൻ പറഞ്ഞിട്ടാണ് കൊടി കൊണ്ടുവന്നത്. ഇയാൾ എന്തിനാണ് ഈ കൊടി വച്ചിറങ്ങുന്നതെന്ന് ആളുകൾ ചോദിക്കുമല്ലോ. അവിടെയും ചർച്ചയാകുമല്ലോ എന്നും ഭീമൻ രഘു പറഞ്ഞു.
സംസ്ഥാന ചലചിത്ര പുരസ്കാര ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച ദൃശ്യങ്ങൾ വൈറലായിരുന്നു. അച്ഛനും അമ്മയെ ആദരിക്കുന്ന സംസ്കാരമാണ് എന്‍റെത്. അദ്ദേഹത്തിന്‍റെ സംസാരം കേട്ടപ്പോള്‍ എന്‍റെ അച്ഛന്‍ സംസാരിക്കുന്നത് പോലെ തോന്നി അത് കൊണ്ട് എഴുന്നേറ്റു. അത് പ്രിപ്പേയര്‍ ചെയ്ത് വന്ന് ചെയ്തതൊന്നും അല്ല. അപ്പോള്‍ തോന്നി അത് ചെയ്തു എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
Ernakulam
‘വിജിലൻസ് കേസെടുത്ത് എന്നെ തളർത്തി കളയാമെന്നു കരുതണ്ട’; ഏത് അന്വേഷണവുമായി സഹകരിക്കുമെന്ന് മാത്യു കുഴൽനാടൻ

കൊച്ചി : സർക്കാരിന്റെത് രാഷ്ട്രീയ വേട്ടയാടലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രിയുടെ മകൾക്കിതരായ മാസപ്പടി ആരോപണം ഉന്നയിച്ചതിന് പിന്നാലെ തനിക്കെതിരെ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞത് പച്ചക്കള്ളമാണെന്നും. ഒരു സേവനവും നൽകാതെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് സിഎംആര്‍എല്‍ ഭിക്ഷയായി നല്‍കിയതാണോ പണമെന്ന് മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. നിരവധി കമ്പനികളിൽ നിന്ന് പിണറായി വിജയന്റെ മകൾ പണം വാങ്ങിയിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ കേന്ദ്രസർക്കാർ വേട്ടയാടുന്നു എന്നുപറയുന്ന സിപിഎം തന്നെ കേരളത്തിൽ അന്വേഷണം ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു. വിജിലന്‍സാണ് സര്‍ക്കാരിന്‍റെ ശക്തമായ ആയുധം. തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. അന്വേഷണം നിയമ വിരുദ്ധമാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നും മാത്യു കുഴല്‍നാടന്‍ വിമര്‍ശിച്ചു. വിജിലന്‍സ് അന്വേഷണം നടത്തി തളര്‍ത്തികളയാമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തെ നിയമപരമായി നേരിടുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.
Ernakulam
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, ഇഡി ഓഫീസിൽ കേരള പോലീസിന്റെ പരിശോധന

കൊച്ചി: സിപിഎം നേതാക്കൾ പ്രതിസ്ഥാനത്തുള്ള കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം പുരോഗമിക്കുന്നതിനിടെ കൊച്ചി ഇഡി ഓഫീസിൽ കേരള പോലീസിന്റെ പരിശോധന. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി മര്‍ദ്ദിച്ചുവെന്ന സിപിഎം കൗൺസിലറുടെ പരാതിക്ക് പിന്നാലെയാണ് കേരളാ പൊലീസ് സംഘം കൊച്ചി ഇ ഡി ഓഫിസിൽ പരിശോധന നടത്തിയത്. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആര്‍ അരവിന്ദാക്ഷൻ നൽകിയ പരാതിയിന്മേലുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് പൊലീസ് സംഘം ഇ ഡി ഓഫീസിലെത്തിയത്. എറണാകുളം സെൻട്രൽ പൊലീസ് സംഘമാണ് ഇ ഡി ഓഫിസിൽ പരിശോധന നടത്തുന്നത്. നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസിലും സമാനമായ രീതിയിൽ പൊലീസ് ഇഡി ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തിരുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിനിടെ കള്ളമൊഴി നൽകുന്നതിന് വേണ്ടി ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്നാണ് പരാതി. തൃശൂർ മെഡിക്കൽ കോളേജിൽ അരവിന്ദാക്ഷൻ ചികിത്സ തേടിയിരുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ കൊച്ചി സിറ്റി പൊലീസ് സ്ഥിരീകരിച്ചിരുന്നു. സെൻട്രൽ പൊലീസാണ് പ്രാഥമിക പരിശോധന നടത്തുന്നത്. എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് കേസെടുത്തേക്കുമെന്നാണ് സൂചന.
-
Kerala3 months ago
1500 ഏക്കർ ഭൂമി ഇടപാട്; 552 കോടി വിദേശത്തേക്ക് കടത്തി
പിണറായിക്കെതിരെ ആരോപണമുയർത്തി ഇംഗ്ലീഷ് ന്യൂസ് പോർട്ടൽ ‘ലീഡ്’ -
Featured3 months ago
കോടികൾ കീശയിലാക്കിയത് ഇരട്ടച്ചങ്കൻ ഒറ്റയ്ക്ക്: ജി. ശക്തിധരൻ
-
Kerala1 week ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
ഗോവിന്ദനെ തള്ളി സുന്നി, ലോക കമ്യൂണിസത്തിന് എന്തു പറ്റിയെന്നു ഗോവിന്ദൻ പഠിക്കട്ടെ: കത്തോലിക്കാ സഭ
-
Kerala2 weeks ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Cinema2 months ago
ദേവസ്വം വകുപ്പ് മിത്തിസം വകുപ്പാക്കണം, ഭണ്ഡാരപ്പണം മിത്ത് പണമാക്കണം: സലീം കുമാർ
-
Kerala3 months ago
സവർക്കറുടെ കൊച്ചുമകൻ കേസ് കൊടുത്താൽ രാഹുൽ ഗാന്ധിക്കു നീതി നിഷേധിക്കുന്നത് എന്തു യുക്തി? സതീശൻ
-
Alappuzha2 months ago
ആലപ്പുഴ മെഡിക്കൽ കോളേജിൽ,ശ്വാസ കോശ വിഭാഗത്തിന് പുതിയ ബ്രോങ്കോസ്ക്കോപ്പ്
You must be logged in to post a comment Login