കോടതി വിധികള്‍ നടപ്പാക്കാത്തത്‌ അരാജകത്വമുണ്ടാക്കും: ചെന്നിത്തല
Imageതിരുവനന്തപുരം: വയനാട്ടിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്ന ഹൈക്കോടതി, സുപ്രീംകോടതിവിധികളുടെ അടിസ്ഥാനത്തില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടത്‌ സര്‍ക്കാരിന്റെ ചുമതലയാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു.

കോടതിവിധികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാരും പോലീസും കാട്ടുന്ന അനാസ്ഥ അരാജകത്വം ക്ഷണിച്ചുവരുത്തുമെന്നും ചെന്നിത്തല മുന്നറിയിപ്പ്‌ നല്‍കി.
കേരളത്തിലെ ക്രമസമാധാനനില അനുദിനം വഷളാവുകയാണ്‌. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ല. നിയമവാഴ്ച നടത്തേണ്ട പോലീസും ഭരണകൂടവും അവരുടെ ചുമതല നിര്‍വഹിക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.വയനാട്ടില്‍ അരങ്ങേറിയത്‌ കരുതിക്കൂട്ടിയ നാടകമാണ്‌. വയനാട്ടിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നടപടി, ജില്ലാ ഭരണകൂടവും പോലീസും മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ്‌.

 

ആദിവാസികളുടെ ഭാഗത്തു നിന്ന്‌ പ്രകോപനപരമായ നടപടികള്‍ ഉണ്ടാവാതിരുന്ന അവിടെ ഭരണപക്ഷത്തിലെ ഉത്തരവാദിത്തപ്പെട്ട രണ്ട്‌ എംഎല്‍എമാരാണ്‌ പോലീസിന്റെ നടപടികള്‍ തടസ്സപ്പെടുത്തിയത്‌. എംഎല്‍എമാര്‍ പോലീസുകാര്‍ മദ്യപിച്ചെത്തിയെന്ന്‌ ആരോപിക്കുന്നു. അങ്ങനെയെങ്കില്‍ മദ്യപിച്ചെത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി തയാറാകണം. നീതിനിര്‍വഹണത്തിന്‌ മുന്‍കൈയെടുക്കേണ്ടവര്‍ തന്നെ നിയമവാഴ്ചയെ അട്ടിമറിക്കുന്നതിനെ കോണ്‍ഗ്രസ്‌ അപലപിക്കുന്നതായും രമേശ്‌ ചെന്നിത്തല പറഞ്ഞു.

 

ഇതുപോലെ ഗൗരവമുള്ളതാണ്‌ കോട്ടയം സിഎംഎസ്‌ കോളേജിലെ എസ്‌എഫ്‌ഐ അക്രമവും. എസ്‌എഫ്‌ഐ ഒരു ഗുണ്ടാപ്പടയായി മാറിയിരിക്കുകയാണ്‌.
സാമൂഹ്യവിരുദ്ധരെ പങ്കെടുപ്പിച്ച്‌ സിഎംഎസ്‌ കോളേജില്‍ നടന്ന അക്രമം അടിച്ചമര്‍ത്താന്‍ കഴിഞ്ഞില്ല. പോലീസുകാര്‍ ഇവിടെ കാഴ്ചക്കാരായി മാറുകയായിരുന്നു. വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ പേരില്‍ ക്രിമിനലുകള്‍ അഴിഞ്ഞാടുന്നത്‌ അപകടകരമാണ്‌. ഈ ക്രിമിനലുകള്‍ക്ക്‌ ആരാണ്‌ സംരക്ഷണം നല്‍കുന്നത്‌. ഇവര്‍ക്കെതിരെ നിസ്സാര കേസ്സെടുത്ത്‌ പോലീസ്‌ ജാമ്യം നല്‍കുകയായിരുന്നു. കുറ്റവാളികളെ സംരക്ഷിക്കാനാണ്‌ സിപിഎം ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ റെയ്ഡില്‍ നാല്‌ ലോഡ്‌ ആയുധം കണ്ടെത്തിയ വാര്‍ത്ത ഞെട്ടലോടെയാണ്‌ കേട്ടത്‌. ഇവിടെ ആയുധശേഖരം എങ്ങനെയുണ്ടായി. കണ്ണൂര്‍ ജയിലില്‍ സിപിഎമ്മിന്റെ നേരിട്ടുള്ള കൈകടത്തലാണ്‌ ഇതിനു പിന്നില്‍. ഇതിനെക്കുറിച്ച്‌ നിഷ്പക്ഷമായ അന്വേഷണം നടത്തണം. സംസ്ഥാനത്ത്‌ പോലീസ്ഭരണം താളംതെറ്റുകയാണ്‌. പാര്‍ട്ടിക്ക്‌ വേണ്ടി വിടുപണി ചെയ്യുന്ന രീതിയില്‍ പോലീസിനെ തരംതാഴ്ത്തിയിരിക്കുന്നു. സിപിഎമ്മിന്റെ പോഷകസംഘടനകള്‍ നിയമം കൈയിലെടുക്കുമ്പോള്‍ പോലീസ്‌ നിഷ്ക്രിയമാകുകയാണ്‌. മോഷണവും ഗുണ്ടായിസവും സംസ്ഥാനത്ത്‌ സര്‍വകാല റെക്കോര്‍ഡിലാണെന്നും ചെന്നിത്തല പറഞ്ഞു.നിലവിലെ പിഎസ്സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടി ഉദ്യോഗാര്‍ത്ഥികളെ സംരക്ഷിക്കണം. സംസ്ഥാനത്ത്‌ പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചപ്പനി തടയുന്നതിലും മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

 

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls