ജോര്‍ജ്‌ ഫെര്‍ണാണ്ടസിനെ കാണാനില്ലെന്ന്‌ പരാതി

Imageന്യൂഡല്‍ഹി: മുന്‍ പ്രതിരോധമന്ത്രിയും ജനതാദള്‍ (യു) നേതാവുമായ ജോര്‍ജ്‌ ഫെര്‍ണാണ്ടസിനെ കാണാനില്ലെന്ന്‌ പരാതി. അല്‍ഷൈമേഴ്സ്‌ രോഗബാധിതനായ അദ്ദേഹത്തെ ഭാര്യയും മകനും ചേര്‍ന്ന്‌ നിര്‍ബന്ധിച്ച്‌ അജ്ഞാതകേന്ദ്രത്തിലേയ്ക്ക്‌

മാറ്റിയിരിക്കുകയാണെന്ന്‌ സുഹൃത്ത്‌ അജയ്‌ സിങ്‌ ആരോപിച്ചു. രണ്ട്‌ പതിറ്റാണ്ടോളം ഫെര്‍ണാണ്ടസുമായി അകന്നുകഴിയുകയായിരുന്നു ഭാര്യ ലൈലയും മകന്‍ സീനുവുമെന്ന്‌ അജയ്‌ സിങ്‌ പറഞ്ഞു. ഫെര്‍ണാണ്ടസിന്റെ 25 കോടി രൂപയോളം വരുന്ന സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹോദരങ്ങളും ശ്രമിക്കുകയാണെന്നാരോപിച്ച്‌ ഭാര്യയും മകനും അടുത്തകാലത്താണ്‌ മടങ്ങിയെത്തിയതെന്നും സൃഹൃത്തുക്കള്‍ ആരോപിക്കുന്നു. അതേസമയം സ്വത്ത്‌ കൈവശപ്പെടുത്തുകയല്ല ലക്ഷ്യമെന്ന്‌ സഹോദരങ്ങളും പറയുന്നു. സ്വത്ത്‌ പ്രതീക്ഷിച്ചിട്ടല്ല, അദ്ദേഹത്തിന്റെ ജീവനാണ്‌ ഞങ്ങള്‍ക്ക്‌ വലുതെന്ന്‌ ഫെര്‍ണാണ്ടസിന്റെ ഇളയ സഹോദരനായ മൈക്കിള്‍ ഫെര്‍ണാണ്ടസ്‌ പറഞ്ഞു.


സുപ്രീംകോടതി മുന്‍ ചീഫ്‌ ജസ്റ്റിസ്‌ വെങ്കടചലയ്യയുടെ നേതൃത്വത്തില്‍ ഫെര്‍ണാണ്ടസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ ഒപ്പുശേഖരണം നടത്തിയിരുന്നു. ന്യൂഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയുടെ പ്രധാന ഗേറ്റ്‌ കുറെനാളായി അടഞ്ഞു കിടക്കുകയാണെന്നും ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌ എവിടെയാണെന്ന്‌ അറിയില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls