| ഇനിയും ചാരമാകാത്ത അനാചാരങ്ങള്‍ |
|
ഭൂഖണ്ഡങ്ങളിലൊക്കെയും വര്‍ഗങ്ങളും ഗോത്രങ്ങളുമുണ്ട്. അവര്‍ക്കിടയില്‍ നിരവധി ആചാരങ്ങളുമുണ്ട്. സംസ്കൃതചിത്തരെ അമ്പരപ്പിക്കുന്നവിധത്തിലുള്ള അനാചാരങ്ങളാണവ. രണ്ടുകാലില്‍ നിവര്‍ന്നുനടക്കുന്നു എന്നതിനപ്പുറം മനുഷ്യന്‍ മൃഗസമാനനാണെന്നോ അല്ലെങ്കില്‍ അവയ്ക്കും താഴെയാണെന്നോ പറയാവുന്ന വിധത്തിലാണ് ആചാരങ്ങള്‍. ആ ആചാരങ്ങളെയാണ് മനുഷ്യസ്നേഹികളായ ഗുരുവര്യന്മാര്‍ അനാചാരങ്ങളെന്നുവിളിച്ച് ആക്രമിച്ചത്. ഇന്ത്യയിലും ഗുരുക്കന്മാരും സാമൂഹ്യപരിഷ്ക്കര്‍ത്താക്കളുമുണ്ടായിരുന്നു. ജന്മം മുഴുവന്‍ അവര്‍ ഹോമിച്ചത് അനാചാരങ്ങള്‍ക്കും പ്രാകൃതരീതികള്‍ക്കെതിരെയുമായിരുന്നു. രാജാറാം മോഹന്‍ റായി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ ഇന്നും സതി കൊണ്ടാടുമായിരുന്നു. മറവില്‍ സതി ഇപ്പോഴുമുണ്ട്. സ്വന്തം സഹോദരന്റെ മൃതദേഹത്തിനൊപ്പം ജീവനുള്ള ജേഷ്ഠത്തിയെ വരിഞ്ഞുമുറുക്കി ചിതയ്ക്കകത്തുവെച്ച് തീവെച്ചപ്പോള്‍ കരഞ്ഞുവിളിച്ച് കേണത് രാജാറാം മോഹന്‍ റായിയോടാണ്.
ദര്‍ശനങ്ങളിലൊക്കെ പറയുമായിരിക്കും ദേഹമല്ല ദേഹിയാണ് പ്രധാനമെന്ന്. പറയുന്നവനെ പ്രൊമത്യൂസിനെപ്പോലെ വിധിയ്ക്കപ്പെടുമ്പോഴാണ് അവന്‍ നിലവിളിക്കുന്നത്. പ്രാണികള്‍ക്ക് ദേഹമാണ് പ്രധാനം. മരിച്ച ഭര്‍ത്താവിന് പത്നീസമേതനായി പോവാന്‍ ജീവനുള്ള ഭാര്യ ചിതയില്‍ ചാരമാവുന്നു. മരിച്ച ഭാര്യയുടെ സീമന്തരേഖയിലെ സിന്ദൂരം പോവാതിരിയ്ക്കാന്‍ ഭര്‍ത്താവ് പോയി ചിതയില്‍ കിടക്കില്ല. ഇവിടെയാണ് പുരുഷാധിപത്യമുള്ള സമൂഹത്തിന്റെ കാപട്യം പുറത്തുവരുന്നത്. രാജാറാം മോഹന്‍ റായി, ബാലഗംഗാധര തിലകന്‍ എന്നിവരുടെ സാമൂഹ്യജീര്‍ണ്ണതാ നിവാരണശ്രമങ്ങള്‍ക്ക് അധികാരത്തിന്റെ പിന്‍തുണലഭിച്ചിരുന്നു. അഥര്‍വം മനസ്സില്‍ ഉരുവിട്ടുനടക്കുന്ന ചണ്ഡാലതയായിരുന്നു ഭാരതത്തിന്റെ മുഖമുദ്ര. ഇതിനൊരു സംസ്ക്കാരമെന്നുപറയാന്‍ നമുക്ക് അറപ്പുണ്ടാവും.
അതായത് അവര്‍ സഹോദരീസഹോദരന്മാരായി കഴിയണം. ഇണചേര്‍ന്നുകുട്ടിയുണ്ടായത് തിരുത്താനാവാത്തതിനാല്‍ പഞ്ചായത്ത് അതിനും പരിഹാരം കണ്ടെത്തി. ഗ്രാമപഞ്ചായത്തിന്റെ വിധി ഇങ്ങനെ. കവിത സ്വന്തം വീട്ടില്‍ പോകണം. സതീഷിന്റെ അച്ഛന്‍ അവനുകൊടുക്കുവാനുള്ള സ്വത്തുക്കള്‍ കുട്ടിയുടെ പേരിലെഴുതണം. കൂടാതെ മൂന്നുലക്ഷം രൂപ കുട്ടിയുടെ പേരില്‍ ബാങ്കിലിടണം. ഇതിനുപറഞ്ഞിരിക്കുന്ന സമയപരിധി 28 ദിവസമാണ്. അനുസരിച്ചില്ലെങ്കില്‍ അപ്പോള്‍ കാണാം. ഒരുവ്യക്തി ആര്‍ജ്ജിച്ച സ്വത്ത് മറ്റൊരാളുടെ പേരില്‍ ആക്കണം എന്നുപറയാന്‍ പഞ്ചായത്താര്? നിയമപരമായി വിവാഹിതരായവരുടെ വിവാഹബന്ധം അസാധുവെന്നുപറയാന്‍ പഞ്ചായത്താര് ? കവിത-സതീഷ് ദമ്പതിമാരുടെ മാതാപിതാക്കളും സഹോദരങ്ങളും സങ്കടത്തിലാണ്.
ഈ സങ്കടനിവര്‍ത്തിക്ക് ഇന്ത്യന്‍ നിയമസംവിധാനത്തെയാണ് ആദ്യം ചവിട്ടി പുറത്താക്കേണ്ടത്. അടുത്തരംഗം മഹാരാഷ്ട്രയിലെ അമരാവതിയിലാണ്. മംഗ്രൂന്‍ ചവാലഗ്രാമത്തില്‍ ജലക്ഷാമം രൂക്ഷമായപ്പോള്‍ ചെറുപ്പക്കാര്‍ ചേര്‍ന്ന് സ്കൂള്‍ മുറ്റത്ത് ഒരു പൊതുകിണര്‍ കുഴിച്ചു. വെള്ളമെടുക്കുന്നതിനെതിരെ വിദ്യാഭ്യാസഓഫീസര്‍ പര്‍ദ്ദിസ്ത്രീകളെ വിലക്കി. പര്‍ദ്ദി സ്ത്രീകളില്‍ പ്രശാന്ത എന്ന നാലുമക്കളുള്ള 38 കാരിയുമുണ്ടായിരുന്നു. അവള്‍ ഓഫീസറായ ഹാല്‍ദെയുമായി വഴക്കടിച്ചു. അയാള്‍ക്കെതിരെ പോലീസില്‍ പരാതിനല്‍കി. വഴക്കിനിടയില്‍ പ്രശാന്ത ഹാല്‍ദെയെ തൊട്ടു. അതാണ് പ്രശ്നം. പ്രശാന്തയെ സമുദായം കൈവിട്ടു. ഭ്രഷ്ടാക്കി. ഭര്‍ത്താവുപോലും ഉപേക്ഷിച്ചുകഴിഞ്ഞു. ഈ സംഭവങ്ങള്‍ ഒരു പോലീസ് സ്റ്റേഷന്‍ ഓഫീസറും ഒരു മജിസ്്ട്രേട്ടും കൈകാര്യം ചെയ്യുക.
അതായത് ഇവിടെ ഇന്ത്യന്‍ ശിക്ഷാനിയമമുണ്ട്. നിയമം അതിന്റെ ജോലിചെയ്യുമെന്നാണ് അധികാരികള്‍ പറയുന്നത്. ഇവിടെ ആദരവധം ഉണ്ട്. സ്ത്രീ-പുരുഷന്മാര്‍ വീട്ടുകാര്‍ക്കോ സമുദായാചാരത്തിനോ വിരുദ്ധമായോ ജാതിമാറിയോ വിവാഹിതരായാല്‍ കല്ലെറിഞ്ഞും വടിക്കൊണ്ടടിച്ചും കൊല്ലും. കേസ്സൊക്കെ പോലീസെടുക്കും. കേസ് ഭംഗിയായി തള്ളിയും പോവും. എന്തിനാണ് ഇങ്ങിനെയൊരു നിയമസംവിധാനം?. മഹത്തായ ഒരു ഭരണഘടനയുണ്ട് ഇവിടെ. അസമത്വം തൂത്തെറിയുമെന്നാണ് ഉറപ്പ്. അസമത്വമെന്നുപറഞ്ഞാല്‍ എല്ലാവിധത്തിലുമുള്ളവ. സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക അസമത്വം നീക്കി മതേതര-ജനാധിപത്യ-സോഷ്യലിസ്റ്റ് വ്യവസ്ഥിതി ഉണ്ടാക്കും എന്നാണ് ഉറപ്പ്. ആ ഭരണഘടന പിടിച്ചാണ് പഞ്ചായത്തംഗം തൊട്ട് പാര്‍ലമെന്റിലിരിക്കുന്നവര്‍ വരെ ആണയിടുന്നത്. പ്രതിജ്ഞയും ശപഥവുമെടുക്കുന്നത്. നിയമങ്ങള്‍ ഉണ്ടാക്കിക്കൂട്ടുന്നുണ്ട്.
പതിനായിരക്കണക്കിന് നിയമങ്ങള്‍ നമുക്കുണ്ട്. നിയമങ്ങള്‍ മുട്ടിയിട്ട് നടക്കാന്‍ വയ്യാതായിരിക്കുന്നു. സാമൂഹിക അനീതികള്‍ക്കെതിരെയുമുണ്ട് നിരവധി നിയമങ്ങള്‍. മേല്‍പറഞ്ഞ പഞ്ചായത്ത് വിധികളൊക്കെയും വന്‍ കുറ്റങ്ങളാണ്. പക്ഷേ നിയമത്തിലെ ശിക്ഷകള്‍ അവര്‍ക്കുമുമ്പില്‍ തലതാഴ്ത്തിനില്‍ക്കും.
ജാലകവാതിലിലൂടെ കണ്ണുമാത്രമെടുത്താലും തിരിച്ചറിയല്‍ കാര്‍ഡ് കിട്ടില്ല. കിട്ടണമെങ്കില്‍ വ്യക്തിയുടെ മുഖം കാണണം. അതുകൊണ്ടാണ് സുപ്രീം കോടതി ഈയിടെ പറഞ്ഞത്, മുഖം മറച്ചുനില്‍ക്കല്‍ മതാചാരമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡില്ല. വോട്ടും ചെയ്യേണ്ടതില്ല. അപ്പോള്‍ ചിലര്‍ നിലപാടുമാറ്റി. മുഖം കാണിക്കാം. കാരണമുണ്ട്. വോട്ട് ഒരു വിലപേശാനുള്ള ആയുധമാണ്. അതായത് ഒരു മുഖാവരണത്തിന്റെ കാര്യത്തില്‍ വാശി പിടിച്ച് കളഞ്ഞാല്‍ പുറംതള്ളപ്പെടുമെന്നറിയാം. മതനിയമങ്ങളെ വ്യാഖ്യാനിയ്ക്കുന്നത് വ്യക്തിനിഷ്ഠവും സമഷ്ടിനിഷ്ഠവുമായ താല്‍പര്യങ്ങളാലാണ്. ഇതൊക്കെകണ്ട് വാലുപൊക്കുന്നവര്‍ മറ്റു മതങ്ങളിലുമുണ്ട് എന്നതിന് തെളിവാണ് മേല്‍പ്പറഞ്ഞ രണ്ട് സംഭവങ്ങളും.
ആ ചാല്‍ നീന്തികടന്നാല്‍ ആയിരക്കണക്കിന് മെയില്‍ ദൂരം വരുന്ന സഹാറ മരുഭൂമി താണ്ടിവേണം ഈജിപ്തിലെത്താന്‍. ആമണലാരണ്യത്തിലെ മരുപ്പച്ചക്കള്‍ കേന്ദ്രീകരിച്ച് ഇന്നും അറബിഗോത്രങ്ങളുണ്ട്. അവര്‍ തമ്മില്‍ ഇന്നും യുദ്ധം നടക്കുന്നു. അവരുടെ മുന്‍മുറക്കാരുപയോഗിച്ച ആയുധങ്ങള്‍ തന്നെ. ഇത് ചരിത്രവും സത്യവുമാണ്. അമേരിക്കന്‍ ഐക്യനാടുകള്‍ 1930ല്‍ സാമ്പത്തിക തകര്‍ച്ചയില്‍ വീണപ്പോള്‍ ഹാരി ട്രൂമാന്‍ പറഞ്ഞു: നിങ്ങളുടെ അയല്‍ക്കാരന് ജോലി നഷ്ടപ്പെട്ടാല്‍ അതൊരു സാമ്പത്തികമാന്ദ്യമാണ്, നിങ്ങള്‍ക്ക് ജോലിയില്ലാതായാല്‍ അതൊരു സാമ്പത്തിക തകര്‍ച്ചയാണ്. ഇവിടെ ഹാരി ട്രൂമാന്‍ ഒരു വലിയ മന:ശാസ്ത്രമാണ് പറഞ്ഞത്.
മനുഷ്യന്റെ സ്വാര്‍ത്ഥപരത. ഊറ്റം കൊള്ളാന്‍ ഈ സംസ്ക്കാരത്തിനൊന്നുമില്ല. ദുശ്ശാസനന്‍ മാനഭംഗം പരസ്യമായി നടത്തി. പരാശരന്‍ ബലാല്‍സംഗമാണ് നടത്തിയത്. പറഞ്ഞാല്‍ ഏല്‍ക്കാത്തതിനാല്‍ സത്യവതി മൗനം പാലിച്ചു. കന്യകയെ വൃദ്ധബ്രാഹ്മണന്‍ ചോദിക്കുന്ന സംസ്ക്കാരത്തിന് പന്ത്രണ്ടുകാരി എണ്‍പതുകാരന്‍ ഭര്‍ത്താവിനെതിരെ വിവാഹമോചനം തേടുന്ന സൗദി അറേബ്യന്‍ സംഭവത്തില്‍ പ്രതികരിയ്ക്കാനാവില്ല. പെണ്ണുപിടുത്തമായിരുന്നു സംസ്ക്കാരം. ഭീഷ്മര്‍ അംബ-അംബിക-അമ്പാലികമാരെ ബലപ്രയോഗത്താല്‍ തട്ടികൊണ്ടുവന്നതാണ്. ഇതൊക്കെ വായിച്ചും പഠിച്ചും വളരുന്ന ഒരുരാജ്യത്ത് പലതും നടക്കും. |
| < മുന്‍ പേജ് | അടുത്തത് > |
|---|

വി.പി. രമേശന്‍
-°C 