മാര്‍ക്സിസ്റ്റ്‌ എം.എല്‍. എയ്ക്കെതിരെ സ്പീക്കര്‍ക്ക്‌ പരാതിയുമായി സി പി ഐ

Imageആലപ്പുഴ: അന്ധകാരനഴിയില്‍ എ ഐ ടി യു സി നേതാക്കളേയും പ്രവര്‍ത്തകരേയും ആക്രമിച്ചതിന്‌ പിന്നില്‍ എ എം ആരിഫ്‌ എം എല്‍ എയുടെ

 ഗുണ്ടകളാണെന്ന ആരോപണവുമായി സി പി ഐ നേതാക്കളായ ടി ജെ ആഞ്ചലോസ്‌,പി രാജു എന്നിവര്‍ രംഗത്തു വന്നത്‌ പാര്‍ട്ടിക്ക്‌ തലവേദനയാകും. എം എല്‍ എയ്ക്കെതിരെ നിയമസഭാ സ്പീക്കര്‍ക്ക്‌ പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. സുനാമി ഫണ്ട്‌ വിനിയോഗത്തിലെ പോരായ്മ പരിഹരിക്കണമെന്നാവശ്യപ്പട്ട് എ ഐ ടി യു സി നടത്തിവന്ന സമരപ്പന്തലാണ്‌ കഴിഞ്ഞ ദിവസം സി പി എം ലോക്കല്‍ ക്കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയവര്‍ തകര്‍ത്തത്‌. എ ഐ ടി യു സി സംസ്ഥാന നേതാവ്‌ ജോയി സി കമ്പക്കാരന്‍ ഉള്‍പ്പടെ 11 പേര്‍ക്ക്‌ മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു. എസ്‌ ഐയെ ആക്രമിച്ച കേസിലെ പ്രതിയാണ്‌ ആക്രമണത്തിന്‌ നേതൃത്വം നല്‍കിയ എല്‍ സി അംഗം. ഇയാള്‍ എം എല്‍ എയുടെ സന്തതസഹചാരിയാണെന്ന്‌ ആഞ്ചലോസ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു.


ആക്രമണം സി പി എമ്മിന്റെ മൗനാനുവാദത്തോടെയാണ്‌. അര്‍ഹരായ നിരവധിപ്പേരെ ലിസ്റ്റില്‍ നിന്നും മാറ്റി നിര്‍ത്തിയതിനെതിരെയാണ്‌ എ ഐ ടി യു സി സമരത്തിന്‌ വന്നത്‌. ഇത്‌ പരിഹരിക്കുന്നതിനിടെ മറ്റൊരു ലിസ്റ്റുമായി എം എല്‍ എ രംഗപ്രവേശം ചെയ്തതാണ്‌ ഇപ്പോള്‍ കുഴപ്പങ്ങള്‍ക്കിടയാക്കിയതെന്ന്‌ പറയപ്പെടുന്നു. അര്‍ഹതയുളള130 ഓളം പേര്‍ സുനാമി ലിസ്റ്റിലില്ല. ഇതിന്‌ വേണ്ടി നടത്തുന്ന സമരം പൊളിക്കാനും അന്ധകാരനഴിയിലെ ഈ സ്ഥലം സൂനാമി ചെലവില്‍ ഷൂട്ടിംഗ്‌ കേന്ദ്രമാക്കുവാനുമാണ്‌ എം എല്‍ എയുടെ ശ്രമം. മത്സ്യത്തൊഴിലാളികളോട്‌ എന്നതിനേക്കാള്‍ സിനിമാക്കാര്‍ക്ക്‌ വേണ്ടിയാണ്‌ ആരിഫ്‌ നിലകൊളളുന്നത്‌.
ഗുണ്ടകളെ സംരക്ഷിക്കുന്ന സി പി എം ഏരിയാക്കമ്മിറ്റിയുടെ നടപടിയിലും നേതാക്കള്‍ പ്രതിഷേധിച്ചു.

 

8,9,10 തീയതികളില്‍ തീരദേശത്ത്‌ എം എല്‍ എയ്ക്കെതിരെ ഒപ്പുശേഖരണം നടത്തും. ഭീമഹര്‍ജിയായി ഇത്‌ സ്പീക്കര്‍ക്ക്‌ നല്‍കുമെന്ന്‌ നേതാക്കള്‍ പറഞ്ഞു.13 ന്‌ തീരദേശ ജാഥയും സംഘടിപ്പിക്കും. അന്ധകാരനഴിയിലെ സംഭവം ഇരുകമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളും തമ്മിലുളള ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്‌.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls

കേന്ദ്രവിഹിതം സംസ്ഥാനത്തിന്റേതെന്ന്‌ അവകാശപ്പെട്ട്‌ സംസ്ഥാന ധനമന്ത്രി ബജറ്റ്‌ അവതരിപ്പിച്ചെന്ന വാദത്തോട്‌ നിങ്ങള്‍ യോജിയ്ക്കുന്നുവോ ?