പൊലീസിന്റെ ഹെല്‍മറ്റ്‌ വേട്ടയുടെ ഫലമായി വാഹനാപകടം

Imageബൈക്കില്‍ കാറിടിച്ച്‌ ഗര്‍ഭിണി മരിച്ചു

തിരുവനന്തപുരം: ഡിജിപിയുടെ ഉത്തരവിന്‌ പുല്ലുവില കല്‍പിച്ച്‌ പോലീസ്‌ നടത്തിയ ഹെല്‍മറ്റ്‌ വേട്ടയുടെ ഫലമായുണ്ടായ ബൈക്കപകടത്തില്‍ ഗര്‍ഭിണി ദാരുണമായി കൊല്ലപ്പെട്ടു. മുക്കോല വേറ്റിക്കോണം മിത്രാന്‍ കോളനിയില്‍ കുന്നേന്‍ വീട്ടില്‍ താര(27)യാണ്‌ മരിച്ചത്‌. ഇന്നലെ രാവിലെ 11.30ന്‌ പേരൂര്‍ക്കടയ്ക്ക്‌ സമീപം വഴയിലയില്‍ വച്ചായിരുന്നു അപകടം.

ഭര്‍ത്താവ്‌ ഉണ്ണികൃഷ്ണനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു താര. പൊലീസിന്റെ ഹെല്‍മറ്റ്‌ വേട്ട അപ്രതീക്ഷിതമായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്‌ ഉണ്ണികൃഷ്ണന്‍ പൊടുന്നനെ ബൈക്ക്‌ വശത്തേക്ക്‌ തിരിച്ചു. പുറകില്‍ നിന്നും അമിതവേഗതയില്‍ വന്ന കാര്‍ അപ്പോള്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. താര തല്‍ക്ഷണം മരിച്ചു. ഗുരുതരമായ പരിക്കുകളോടെ ഉണ്ണികൃഷ്ണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. നാല്‌ വയസ്സുള്ള ഗോകുല്‍കൃഷ്ണന്‍ ഏക മകനാണ്‌.ഡിജിപിയുടെ ഉത്തരവിന്‌ പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ്‌ പൊലീസ്‌ ഇന്നലെയും ഹെല്‍മറ്റ്‌ വേട്ട നടത്തിയത്‌. വളവ്‌, തിരിവ്‌ എന്നിവിടങ്ങളിലും പകല്‍ തിരക്കേറിയ സ്ഥലങ്ങളിലും രാത്രി കാലങ്ങളിലും ഹെല്‍മറ്റ്‌ പരിശോധന എന്ന പേരില്‍ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കല്ലെന്നും അപകടകരമായ അവസ്ഥയില്‍ പരിശോധന പാടില്ലെന്നും ഡിജിപി ഉത്തരവിറക്കിയിരുന്നു. ഉത്തരവ്‌ ശക്തമായി നടപ്പാക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞിരുന്നു.


ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ ഹെല്‍മറ്റ്‌ പരിശോധന നിലവില്‍ വന്നപ്പോള്‍ പൊലീസ്‌ കാട്ടിയ അമിതാവേശം വാര്‍ത്തകളില്‍ പ്രാധാന്യം നേടിയിരുന്നു. പരിശോധനയെ തുടര്‍ന്ന്‌ നിരവധി അപകടങ്ങളും മരണവും സംഭവിച്ചു. ഇതേ തുടര്‍ന്നാണ്‌ ഡി.ജി.പി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്‌.
എന്നാല്‍ ഡിജിപിയെ ഇളിഭ്യനാക്കി കൊണ്ട്‌ സംസ്ഥാനത്ത്‌ ഒരു കൂട്ടം എസ്‌ഐമാരും സിഐമാരും ഹെല്‍മറ്റ്‌ പരിശോധനയുടെ പേരില്‍ ഇരുചക്രവാഹന യാത്രക്കാരെ പീഡിപ്പിക്കുകയാണ്‌. വളവ്‌ തിരിഞ്ഞ സ്ഥലങ്ങളില്‍ ഒളിഞ്ഞിരുന്നും തിരക്കേറിയ സമയത്തുമാണ്‌ ഇവരുടെ വേട്ട ആരംഭിക്കുന്നത്‌. രാത്രി കാലങ്ങളിലും ഹെല്‍മറ്റ്‌ വേട്ട അഭംഗുരം നടക്കുന്നു. കള്ളന്മാരെയും കൊലയാളികളേയും പിടിക്കാന്‍ ജാഗരൂകരാകുന്നതുപോലെയാണ്‌ എസ്‌ഐയും സംഘവും നടുറോഡില്‍ നില്‍ക്കുന്നത്‌.

 

 കൈ കാട്ടുമ്പോള്‍ ഇരുചക്രവാഹനം നിര്‍ത്താന്‍ വൈകിയാല്‍ ലാത്തികൊണ്ട്‌ അടിച്ച്‌ വീഴ്ത്തുകയോ എറിഞ്ഞുവീഴ്ത്തുകയോ ചെയ്യും. പിടിക്കപ്പെട്ടാല്‍ അടിയനെ പോലെ ഒന്നും മിണ്ടാതെ നില്‍ക്കണം. മറുത്ത്‌ എന്തെങ്കിലും പറഞ്ഞാല്‍ തങ്ങളെ നിയമം പഠിപ്പിക്കാറായോ എന്ന ചോദ്യത്തിന്റെ അകമ്പടിയായി പൂരപ്പാട്ടും ഡബിള്‍ പെറ്റിയും അടിക്കും.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls

കേന്ദ്രവിഹിതം സംസ്ഥാനത്തിന്റേതെന്ന്‌ അവകാശപ്പെട്ട്‌ സംസ്ഥാന ധനമന്ത്രി ബജറ്റ്‌ അവതരിപ്പിച്ചെന്ന വാദത്തോട്‌ നിങ്ങള്‍ യോജിയ്ക്കുന്നുവോ ?