അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 164 ചിത്രങ്ങള്‍

Imageതിരുവനന്തപുരം: കേരളാ രാജ്യാന്തര ചലച്ചിത്രമേളക്കു 11 നു തിരശ്ശീല ഉയരും. തുര്‍ക്കി സംവിധായകന്‍ ഇനാക്കിന്റെ എ സ്റ്റെപ്പ്‌ ഇന്‍ റ്റു ഡാര്‍ക്ക്നെസ്സാണ്‌ ഉദ്ഘാടനചിത്രം. എട്ടുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 11 വിഭാഗങ്ങളിലായി 164 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി എം എ ബേബിയും ചലച്ചിത്ര അക്കാദമി ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മല്‍സരത്തിനു 14 ചിത്രങ്ങളാണ്‌ ഉളളത്‌.

ഇതില്‍ രണ്ടെണ്ണം മലയളത്തില്‍ നിന്നാണ്‌. മികച്ച ചിത്രത്തിനു സുവര്‍ണ ചകോരവും 10 ലക്ഷം രൂപയുമാണ്‌ സമ്മാനം. മികച്ച സംവിധായകന്‍, നവാഗതസംവിധായകന്‍, പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകന്‍ എന്നിവര്‍ക്കു രജതചകോരവും യഥാക്രമം മൂന്നുലക്ഷം, രണ്ടു ലക്ഷം, ഒരു ലക്ഷം രൂപ വീതവും ലഭിക്കും.മികച്ച മലയാളചിത്രത്തിനു ഫിലിം ക്രിട്ടിക്സിന്റെ അന്താരാഷ്ട്രസംഘടനയായ ഫിപ്രസിയുടെയും നെറ്റ്പാക്കിന്റെയും അവാര്‍ഡുണ്ട്‌. മികച്ച ഏഷ്യന്‍ സിനിമക്കും നെറ്റ്പാക്ക്‌ പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. മികച്ച ഇന്ത്യന്‍ നവാഗത സംവിധായകനു മീരാനായര്‍ ഏര്‍പ്പെടുത്തിയ ഹസന്‍കുട്ടി അവാര്‍ഡ്‌ മേളയില്‍ നല്‍കും.


റിട്രോസ്പെക്ടീവ്‌ വിഭാഗത്തില്‍ മെക്സിക്കന്‍ സംവിധായകന്‍ ആര്‍തുര്‍ റിപ്സ്റ്റെന്‍, ഇന്ത്യയില്‍നിന്നു മൃണാള്‍ സെന്‍, ലോഹിതദാസ്‌, ഇറ്റാലിയന്‍ സംവിധായകന്‍ ഫ്രാന്‍ചെസ്കോ റോസി എന്നിവരുടെ ചിത്രങ്ങള്‍ ഉണ്ടാവും.
ലോകസിനിമയിലെ സമകാലീന പ്രതിഭാ വിഭാഗത്തില്‍ ഹെയ്തീയന്‍ സംവിധായകന്‍ റൗള്‍ പെക്ക്‌, തായ്‌ലെന്റിലെ പെനക്‌ രത്ന റൂവാഗ്‌ എന്നിവരുടെ 11 ചിത്രങ്ങള്‍ മേളയിലെ പ്രധാന ആകര്‍ഷണമാവും. ആഫ്രിക്കയിലെയും ക്യൂബയിലെയും സമകാലീന സിനിമയെ പരിചയപ്പെടുത്തുന്ന രണ്ടു പ്രത്യേക വിഭാഗങ്ങളുണ്ട്‌. 50 വര്‍ഷത്തെ ഫ്രഞ്ച്‌ നവ സിനിമയുടെ നാഴികക്കല്ലുകളായ എട്ടു ചിത്രങ്ങള്‍ ക്ലാസിക്കുകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരുക്കുന്നുണ്ട്‌.

 

ലോകത്ത്‌ ശ്രദ്ധിക്കപ്പെട്ട നവാഗതസംവിധായകരുടെ ഏഴു ചിത്രങ്ങള്‍ പ്രത്യേക വിഭാഗമായി പ്രദര്‍ശിപ്പിക്കും. ഹരിഹരന്റെ കേരള വര്‍മ പഴശ്ശിരാജയും ചേരന്റെ പോക്കിഷവും ഉള്‍പ്പെടെ 54 ചിത്രങ്ങള്‍ ലോകസിനിമാ വിഭാഗത്തിലിടം നേടി. ഇന്ത്യന്‍ സിനിമ ഇന്ന്‌, മലയാള സിനിമ ഇന്ന്‌ വിഭാഗങ്ങളില്‍ ഏഴുവീതം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വിദേശത്തുനിന്നും 80 പ്രതിനിധികള്‍ ഉള്‍പ്പെടെ 140 ഓളം പ്രതിഭകള്‍ അതിഥികളാവും. തിരുവനന്തപുരത്തെ എട്ടു തിയേറ്ററുകളിലാണ്‌ പ്രദര്‍ശനം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി ഇതുവരെ 4,500 ഓളം പേര്‍ രജിസ്റ്റര്‍ ചെയ്തു. നാളെ വരെ രജിസ്റ്റര്‍ ചെയ്യാം. ഡെലിഗേറ്റിനു 300 രൂപയും വിദ്യാര്‍ഥികള്‍ക്കു 200 രൂപയുമാണ്‌ ഫീസ്‌. മുരളി, രാജന്‍ പി ദേവ്‌, അടൂര്‍ ഭവാനി എന്നിവരെക്കുറിച്ചുളള ഗ്രന്ഥങ്ങള്‍ മേളയില്‍ പ്രകാശനം ചെയ്യും.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls

മലപ്പുറം മദ്യ ദുരന്തത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ?